'പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാ'..! ചാണക്യതന്ത്രങ്ങളുടെ രാജാവായ ഉമ്മൻ ചാണ്ടിയുടെ ചൂണ്ടയിൽ മുരളീധരൻ കുടുങ്ങിയതോ? ഉണ്ണിത്താനെ നേരിടാൻ കെ സി ജോസഫു പോലും ഇറങ്ങാത്തതിൽ കോൺഗ്രസുകാർക്കു തന്നെ സംശയം; ഉമ്മൻ ചാണ്ടി ആരാധകരാരും രംഗത്തില്ല; തിരക്കഥയിൽ ഇനിയും സസ്പെൻസ് ഒളിപ്പിച്ച് എ വിഭാഗം
തിരുവനന്തപുരം: കെ കരുണാകരനുശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ തന്ത്രശാലിയായ നേതാവ് ആരെന്നു ചോദിച്ചാൽ ഏതൊരു രാഷ്ട്രീയ നിരീക്ഷകനും കണ്ണുമടച്ചു പറയും. 'അത് ഉമ്മൻ ചാണ്ടി തന്നെ'. കൂടെ നിൽക്കുന്നവർക്കെന്നും ആശ്രിതവൽസലനായ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ തേരോട്ടത്തിനു പിന്നിൽ ചാണക്യതന്ത്രങ്ങളുടെ ഉസ്താദ് ആയിരുന്ന സാക്ഷാൽ കെ കരുണാകരൻതന്നെ കടപുഴകി വീണ കഥ കേരളീയർക്ക് അറിയാം.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടപ്പോൾ, അതിന്റെ കുറ്റം സ്വയം ഏറ്റെടുത്ത്, നേതൃപദവികളിൽനിന്നൊഴിഞ്ഞ് മാറിനിന്ന ഉമ്മൻ ചാണ്ടി കുറ്റബോധത്താൽ രാഷ്ട്രീയ വനവാസം സ്വീകരിക്കുമെന്ന് ചിന്തിക്കാൻ ആരും തയാറായിട്ടില്ല. 'പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാ'- എന്ന പ്രയോഗംപോലെയാണ് ഉമ്മൻ ചാണ്ടിയുടെ പിന്മാറ്റം എന്നുതന്നെ എല്ലാവരും ഉറപ്പിച്ചിരുന്നു.
അതിപ്പോൾ സത്യമാകുകയാണ്. ആറുമാസത്തോളമായി നേരിട്ടു രംഗത്തുവരാതെ, എല്ലാവരിൽനിന്നും ഒഴിഞ്ഞുജീവിച്ച മുന്‍മുഖ്യമന്ത്രി ഇപ്പോൾ വീണ്ടും അങ്കം കുറിച്ചിരിക്കുകയാണ്. പക്ഷേ, പഴയതുപോലെ ഇക്കുറി നേരിട്ടല്ല. സ്ഥിരം പോരാളികളെയെല്ലാം കരയ്ക്കിരുത്തി, എതിർചേരിയിലെ തണ്ടുംതടിയും, തിണ്ണമിടുക്കുമുള്ള ഉശിരൻ പോരാളിയെത്തന്നെ തന്നോടൊപ്പം ചേർത്തുപിടിച്ച് അദ്ദേഹം രംഗത്തിറക്കിയിരിക്കുകയാണ്. രമേശ് ചെന്നിത്തലയോടൊപ്പം എന്നും ശത്രുപക്ഷത്ത് നിലയുറപ്പിച്ചിരുന്ന കെ മുരളീധരൻ ഉമ്മൻ ചാണ്ടിക്കുവേണ്ടി പോരാട്ടത്തിനിറങ്ങുമ്പോൾ അതിന്റെ പിന്നിലെ തിരക്കഥയിൽ എന്തെല്ലാം സസ്പെൻസുകൾ ഒളിഞ്ഞിരിപ്പുണ്ടെന്നു ചിന്തിക്കാൻ പ്രമുഖ ഗ്രൂപ്പ് നേതാക്കൾക്കുപോലും കഴിയുന്നില്ല.
എന്തായാലും കരുണാകരനൊപ്പം, പിന്നീട് ചെന്നിത്തലയ്ക്കൊപ്പം ഐ ഗ്രൂപ്പിന്റെ പോരാളിയായി വളർന്ന്, പിന്നീട് നല്ലനടപ്പ് പ്രഖ്യാപിച്ച മുരളീധരനെ ഉമ്മൻ ചാണ്ടി വശത്താക്കിയതിനു ിന്നിൽ ഒന്നൊന്നര ലക്ഷ്യങ്ങൾ ന്നെയുണ്ടെന്ന് എല്ലാവരും ഉറപ്പിച്ചുകഴിഞ്ഞു. കെ മുരളീധരന്റെ ഒറ്റ പ്രസംഗംകൊണ്ടുതന്നെ കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിഞ്ഞു. തുടർന്ന് ഉണ്ണിത്താനും, മുരളിയും തമ്മിലുള്ള അടി തെരുവിലെത്തി നിൽക്കുകയാണ്. അതുതന്നെയാണ് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചതും.
കെ സി ജോസഫ്, ടി സിദ്ദിഖ് എന്നിവരേപ്പോലുള്ള തന്റെ സ്ഥിരം പോരാളികൾക്ക് ഇത്രയും ശക്തിയില്ലെന്നു മനസിലാക്കിയാണ് ഉമ്മൻ ചാണ്ടി കെ മുരളീധരനെ രംഗത്തിറക്കിയതെന്നാണ് സൂചന. മുരളി പറഞ്ഞപ്പോൾ കൊള്ളേണ്ടവർക്കുകൊണ്ടു. ഡിസിസി പുനഃസംഘടനയിലൂടെ അജയ്യനായി നിലകൊണ്ട സുധീരന്റെ നേർക്കാണ് മുരളി അമ്പെയ്തത്. സോളാർകേസിൽ ഉമ്മൻ ചാണ്ടിക്കുവേണ്ടി അടിയുറച്ചു പോരാടിയ എ ഗ്രൂപ്പ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ സുധീരണനുവേണ്ടി മുരളീധരൻ തൊടുത്ത അമ്പ് ഏറ്റുവാങ്ങിയപ്പോൾ എല്ലാരും ഞെട്ടി.
ഞെട്ടൽ മാറുംമുമ്പേ, ഉമ്മൻ ചാണ്ടിയെ കടന്നാക്രമിച്ച് ഉണ്ണിത്താന്റെ അടുത്ത പ്രകടനവും വന്നതോടെയാണ് കാര്യങ്ങളുടെ പോക്ക് കേരളീയർക്ക് മനസിലായത്. ഉമ്മൻ ചാണ്ടിയുടെ ആളായിരുന്ന ഉണ്ണിത്താൻ സുധീരന്റെയാളും, സുധീരനോട് അടുപ്പമുണ്ടായിരുന്ന മുരളീധരൻ ഉമ്മൻ ചാണ്ടിയുടെ ആളുമായി മാറിയിരിക്കുന്നു.
എന്തും വിളിച്ചുപറയാൻ അറപ്പില്ലാത്ത ഉണ്ണിത്താനെ രക്ഷിക്കാൻ ആരും എത്തിയില്ല. പക്ഷേ മുരളീധരനെ അനുകൂലിച്ച് പലരും ഒളിഞ്ഞുംതെളിഞ്ഞും രംഗത്തുവരുന്നുണ്ട്. തന്റെ അടുത്ത പോരാളിയായി ഉമ്മൻ ചാണ്ടി മുരളീധരനെ ഉയർത്തിക്കൊണ്ടുവരുന്നുവെന്നുതന്നെയാണ് കോൺഗ്രസിനുള്ളിലെയും, പുറത്തേയും കണക്കുകൂട്ടൽ. കേരളത്തിലെ പോര് മൂർച്ഛിക്കുകയാണെന്ന് മനസിലാക്കി ഹൈക്കമാൻഡ് ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. പോര് ഉണ്ണിത്താനും, മുരളിയും തമ്മിലല്ലെന്നും സുധീരനും, ഉമ്മൻ ചാണ്ടിയും തമ്മിലാണെന്നും ദേശീയനേതൃത്വം മനസിലാക്കിക്കഴിഞ്ഞു.
ഈ പോര് ഇല്ലാതാക്കാനുള്ള ഇടപെടലുമായി കേന്ദ്രനേതൃത്വം രംഗത്തുവരുമ്പോഴാണ് സാക്ഷാൽ ഉമ്മൻ ചാണ്ടി അവതരിക്കുന്നത്.
ഡിസിസി മുതൽ, കെപിസിസിവരെ ഒരു പൊളിച്ചെഴുത്ത് ഉടനുണ്ടാകുമെന്നുതന്നെയാണ് സൂചന. അതിൽ ഉമ്മൻ ചാണ്ടിക്കുതന്നെ മുൻതൂക്കം ലഭിക്കുമെന്നും പലരും കരുതുന്നു. ഒറ്റയാനെന്നു വിശേഷിപ്പിക്കപ്പെടുന്ന സുധീരനേക്കാൾ, എല്ലാവരേയും ഒരുമിച്ചുകൊണ്ടുപോകാൻ കഴിവുള്ള ഉമ്മൻ ചാണ്ടിയെ പ്രീതിപ്പെടുത്താനാകും സോണിയാ ഗാന്ധിയും, എ കെ ആന്റണിയും ഉൾപ്പെടെയുള്ളവർ ശ്രമിക്കുക. അങ്ങനെയെങ്കിൽ സുധീരനുപകരം കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് കെ മുരളീധരന്റെ പേര് ഉമ്മൻ ചാണ്ടി നിർദ്ദേശിക്കുമെന്നും എ ഗ്രൂപ്പുകാർ പറയുന്നു.
ഗ്രൂപ്പ് രാഷ്ട്രീയത്തിനില്ലെന്നുപറഞ്ഞ് കോൺഗ്രസിലേക്കു മടങ്ങിയെത്തിയ മുരളീധരൻ പിന്നീട് ഐ ഗ്രൂപ്പിനുവേണ്ടി ശബ്ദിച്ചു. പക്ഷേ, കാര്യമായ ഗുണമൊന്നും ലഭിച്ചില്ല. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഐഗ്രൂപ്പ് ശോഷിക്കുന്നതിന്റെ ലക്ഷണം മനസിലാക്കിയാണ് മുരളി എ ഗ്രൂപ്പിലേക്ക് ചേക്കേറുന്നതെന്നും കരുതപ്പെടുന്നു. 'സിപിഐ- എം തന്നെ ഭരണപക്ഷവും, സിപിഐ- എം തന്നെ പ്രതിപക്ഷവും'-- എന്ന മുരളിയുടെ ആരോപണം ചെന്നിത്തലയ്ക്കുകൂടിയുള്ള മറുപടിയാണെന്ന് വ്യക്തമായിക്കഴിഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍