തെരഞ്ഞെടുപ്പിലൂടെ ഉമ്മൻ ചാണ്ടിയെ പ്രസിഡന്റാക്കാൻ ആലോചിച്ച് എ ഗ്രൂപ്പ്; ഉമ്മൻ ചാണ്ടി വിരുദ്ധരെ ആരെയെങ്കിലും പദവിയിൽ എത്തിക്കാൻ ഐ ഗ്രൂപ്പും; സംഘടനാ തെരഞ്ഞെടുപ്പ് എങ്കിലും തന്റെ നേതൃത്വത്തിൽ നടത്തണമെന്ന് ആഗ്രഹിച്ച് കസേരയിൽ കടിച്ചു തൂങ്ങാൻ ശ്രമം നടത്തി ഹസ്സനും; മലപ്പുറം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിൽ ഉഗ്രൻ വടംവലി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോരിന്റെ സാഹചര്യം തെളിയുന്നു. ഉമ്മൻ ചാണ്ടിയെ പ്രസിഡന്റാക്കാൻ കരുക്കൾ നീക്കുന്ന എ ഗ്രൂപ്പിന് വ്യക്തമായ മുൻതൂക്കം കോൺഗ്രസിലുണ്ട്. ഇതിന് മാറ്റമുണ്ടാക്കാനുള്ള സാധ്യതയാണ് രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും നടത്തുന്നത്. കടുത്ത മത്സരം ഒഴിവാക്കി എല്ലാവരെയും ഉൾക്കൊള്ളുന്ന തിരഞ്ഞെടുപ്പ് എന്ന സമീപനമാണു ദേശീയ നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. ഇത് ഐ ഗ്രൂപ്പ് അംഗീകരിക്കുമോ എന്നതാണ് പ്രശ്നം. ഉമ്മൻ ചാണ്ടിയെ പ്രസിഡന്റാക്കുന്നതിനോട് കോൺഗ്രസ് ഹൈക്കമാണ്ടിന് താൽപ്പര്യമാണുള്ളത്. ഇത് മനസ്സിലാക്കിയ ഐ ഗ്രൂപ്പ് കരുതലോടെയാണ് ഇപ്പോൾ നീങ്ങുന്നത്. കെപിസിസി അധ്യക്ഷനെ സമാവയത്തിലൂടെ മാത്രമേ നിയമിക്കാൻ ഹൈക്കമാണ്ട് അനുവദിക്കൂവെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
ഇന്നു ചേരുന്ന കോൺഗ്രസ് നേതൃയോഗം കേരളത്തിലെ ഇതിന്റെ നടത്തിപ്പിനെക്കുറിച്ചു പ്രാരംഭ ചർച്ചകൾ നടത്തും. എം.എം.ഹസനെ ഇടക്കാല അധ്യക്ഷനായി നിയോഗിച്ചശേഷമുള്ള ആദ്യ കെപിസിസി നേതൃയോഗമാണ് ഇന്നത്തേത്. ഭാരവാഹികളെയും പോഷകസംഘടനാ നേതാക്കളെയും കൂടാതെ രാഷ്ട്രീയകാര്യസമിതി അംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റുമാരുടെ യോഗവും നടക്കും. മെയ് ഒന്നുമുതൽ അംഗത്വവിതരണവും ഒക്ടോബറിനകം സംഘടനാ തിരഞ്ഞെടുപ്പും പൂർത്തിയാക്കാനാണ് നീക്കം. വി എം. സുധീരൻ സ്ഥാനമൊഴിഞ്ഞപ്പോൾ മുതിർന്ന വൈസ് പ്രസിഡന്റ് എന്നനിലയിൽ എം.എം. ഹസ്സന് കെപിസിസി. പ്രസിഡന്റിന്റെ ചുമതല നൽകി. മലപ്പുറം ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തത്കാലത്തേക്കാണ് ചുമതല നൽകുന്നതെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഹസനെ മാറ്റണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ട്. എ ഗ്രൂപ്പിലെ പ്രമുഖനാണ് ഹസ്സൻ. അതുകൊണ്ട് തന്നെ താഴെ തട്ടിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് എ ഗ്രൂപ്പിന് മേധാവിത്വം ഉണ്ടാക്കാൻ ശ്രമിക്കുമെന്നാണ് ചെന്നിത്തല പക്ഷത്തിന്റെ ആവശ്യം.
മലപ്പുറത്ത് വോട്ടെടുപ്പ് കഴിഞ്ഞയുടനെത്തന്നെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും എം.എം. ഹസ്സനുമായും ഹൈക്കമാൻഡ് ചർച്ച നടത്തി. ഉമ്മൻ ചാണ്ടിയെയും വി എം. സുധീരനെയും ഡൽഹിക്കും വിളിപ്പിച്ചു. ഹസ്സൻ അധ്യക്ഷനായിരിക്കെതന്നെ സംഘടനാതിരഞ്ഞെടുപ്പ് നടക്കട്ടെയെന്ന നിർദ്ദേശമാണ് എ ഗ്രൂപ്പ് മുന്നോട്ടുവെയ്ക്കുന്നത്. ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നാണ് ഐ പക്ഷത്തിന്റെ നിർദ്ദേശം. രണ്ടുസാധ്യതകളാണ് ഹൈക്കമാൻഡ് പരിഗണിക്കുന്നത്. സംഘടനാതിരഞ്ഞെടുപ്പിന് തീയതി നിശ്ചയിച്ചിരിക്കെ ഹസ്സനെ മാറ്റാതെതന്നെ തിരഞ്ഞെടുപ്പിലേക്ക് പോകുക, അല്ലെങ്കിൽ ഹസ്സനെ മാറ്റി പ്രസിഡന്റാക്കാൻ ഉദ്ദേശിക്കുന്നയാളെ നിയമിക്കുകയും തിരഞ്ഞെടുപ്പ് സമവായത്തോടെ നടത്തുകയും ചെയ്യുക. അങ്ങനെയെങ്കിൽ ഉടൻ ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷനാകും. എന്നാൽ ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടി ഇനിയും മനസ്സ് തുറന്നിട്ടില്ല.
കോൺഗ്രസിൽ എ ഗ്രൂപ്പിന് പ്രസക്തി കുറയുകാണെന്ന തോന്നാൽ ഉമ്മൻ ചാണ്ടി പക്ഷ നേതാക്കൾക്കുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഹൈക്കമാണ്ട് സമവായത്തിലൂടെ പ്രസിഡന്റിനെ നിയോഗിക്കുകയും അയാൾ എ ഗ്രൂപ്പുകാരനല്ലാതാവുകയും ചെയ്താൽ പ്രതിസന്ധി മൂക്കും. ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി പ്രസിഡന്റാകാമെന്ന് പറഞ്ഞാൽ മറ്റാരേയും ഹൈക്കമാണ്ട് പരിഗണിക്കില്ല. ഇതോടെ പാർട്ടി എ ഗ്രൂപ്പിലേക്ക് വരികയും ചെയ്യും. എ ഗ്രൂപ്പിലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ളവരുടെ ഈ ആവശ്യം ഉമ്മൻ ചാണ്ടിയും അംഗീകരിച്ചു കഴിഞ്ഞു. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റാകാമെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി. ഹസ്സൻ തുടരട്ടേയെന്നും അദ്ദേഹം പറയുന്നു. സംഘടനാ തെരഞ്ഞെടുപ്പ് വരെയെങ്കിലും താൻ അധ്യക്ഷനായിക്കൊള്ളാമെന്ന ഹസ്സന്റെ താൽപ്പര്യം കൂടി തിരിച്ചറിഞ്ഞാണ് ഇത്. എന്നാൽ ഇത് ദോഷമാകുമെന്ന അഭിപ്രായം എ ഗ്രൂപ്പിൽ തന്നെയുണ്ട്.
ഉടൻ പ്രസിഡന്റാകാൻ ഉമ്മൻ ചാണ്ടി വിസമ്മതിക്കുകയും പകരം സ്ഥിരം പ്രസിഡന്റായി മറ്റാരെങ്കിലും വരികയും ചെയ്താൽ അത് സംഘടനാ തെരഞ്ഞെടുപ്പിനേയും സ്വാധീനിക്കും. മെയ് ഒന്നുമുതൽ അംഗത്വവിതരണവും ഒക്ടോബറിനകം സംഘടനാ തിരഞ്ഞെടുപ്പും പൂർത്തിയാക്കാനാണ് നീക്കം. ഇതിൽ ബ്ലോക്ക് തലവരെയെങ്കിലും തെരഞ്ഞെടുപ്പ് ഉറപ്പാണ്. കെപിസിസി അധ്യക്ഷൻ മറുപക്ഷത്ത് നിന്നുള്ള നേതാവാണെങ്കിൽ അത് തിരിച്ചടിയാകും. അതിനാൽ ഉടൻ ഉമ്മൻ ചാണ്ടി പ്രസിഡന്റാകണമെന്നാണ് ആവശ്യം. കേരളത്തിൽ എഐ വിഭാഗങ്ങൾ പൊതുവെ ഐക്യത്തോടെയാണു മുന്നോട്ടു പോയിരുന്നതെങ്കിലും കെഎസ്യു തിരഞ്ഞെടുപ്പ് അതിൽ വിടവുണ്ടാക്കിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയും വി എം.സുധീരനും ഇതിനായി ഡൽഹിക്കു തിരിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചർച്ച പൂർത്തിയാക്കി മടങ്ങി. ഈ ചർച്ചകളാകും ഇനി നിർണ്ണായകമാവുക.
പുതിയ അധ്യക്ഷന്റെ നേതൃത്വത്തിൽതന്നെ തിരഞ്ഞെടുപ്പു നടത്തണമെന്നു വാദിക്കുന്നവരുമുണ്ട്. ഒരാഴ്ചയ്ക്കകം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. കെ.എസ്.യു. തിരഞ്ഞെടുപ്പിൽ എ, ഐ വിഭാഗങ്ങൾ ധാരണയ്ക്കായി പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും ഒടുവിൽ മത്സരിക്കുകയായിരുന്നു. അവസാനവട്ടം എ ഗ്രൂപ്പ് ചർച്ചയിൽനിന്ന് പിന്മാറിയതാണ് മത്സരം അനിവാര്യമാക്കിയതെന്ന് ഐ പക്ഷം കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പനുഭവത്തിന്റെ വെളിച്ചത്തിൽ പരമാവധി അംഗങ്ങളെ ചേർക്കാനുള്ള ശ്രമത്തിലാണ് ഇരുഗ്രൂപ്പുകളും. കെ.എസ്.യു. തിരഞ്ഞെടുപ്പോടെ ഗ്രൂപ്പുകൾ തമ്മിലുണ്ടായിരുന്ന യോജിപ്പും ഇല്ലാതായി. എ ഗ്രൂപ്പിന് വൻ മേധാവിത്വമാണ് ഈ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. കെപിസിസി അധ്യക്ഷനായി സ്വന്തം ആളെ ജയിപ്പിച്ച് വീണ്ടും കരുത്ത് കാട്ടണമെന്ന ആഗ്രഹം ചെന്നിത്തലയ്ക്കുണ്ട്. എന്നാൽ ഉമ്മൻ ചാണ്ടിക്ക് പകരമൊരു പേരിനെ കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല.
കെ മുരളീധരൻ, കെ സുധാകരൻ, കെ സി വേണുഗോപാൽ തുടങ്ങിയവരെല്ലാം കെപിസിസി പ്രസിഡന്റ് പദമോഹികളാണ്. ഇവരിൽ നിന്ന് ഒരാളെ അധ്യക്ഷനാക്കാൻ സമവായത്തിലൂടെ തീരുമാനമെടുക്കുക വെല്ലുവിളിയാണ്. ഉമ്മൻ ചാണ്ടിയെ സംഘടനാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനാവുന്ന മുഖത്തിനായുള്ള അന്വേഷണത്തിലാണ് ചെന്നിത്തല. അതിനിടെ ഐ ഗ്രൂപ്പിൽ വിള്ളലുണ്ടാക്കാൻ എ ഗ്രൂപ്പ് നടത്തുന്ന ശ്രമങ്ങളും ചെന്നിത്തല തിരിച്ചറിയുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍