സഭാ പ്രശ്നത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാമെന്ന് വാഗ്ദാനം നൽകി ഓർത്തഡോക്സ് വോട്ട് പിടിച്ചു; ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണം വഴി എൻഎസ്എസിന്റെ വോട്ടും; മൈക്രോഫിനാൻസ് കേസിന്റെ പേരിൽ വെള്ളാപ്പള്ളി അങ്ങോട്ട് പോയി പിന്തുണച്ചു; സജി ചെറിയാന്റെ വിജയം ഉറപ്പിച്ചത് ഒരേ സമയം ഹിന്ദു-ക്രൈസ്തവ വോട്ടുകൾ ഒരുമിപ്പിച്ച പിണറായി തന്ത്രം
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: ന്യൂനപക്ഷത്തെ കൂടെ കൂട്ടിയാൽ ഭൂരിപക്ഷം കൈവിടും. ഭൂരിപക്ഷത്തെ സ്വാധീനിച്ചാൽ ന്യൂനപക്ഷം വിട്ടു പോകും... സാധാരണ തെരഞ്ഞെടുപ്പ് സമവാക്യത്തെ സ്വാധീനിക്കുന്ന സമവാക്യമാണ് ഇവ. മണ്ഡലത്തിൽ ആരുടെ വോട്ടാണോ ജയം നിർണ്ണയിക്കുക അവരെ കൂടി കൂട്ടി ജയിക്കുകയെന്ന തന്ത്രമാണ് രാഷ്ട്രീയ പാർട്ടികൾ സാധാരണ എടുക്കാറുള്ളത്. ചെങ്ങന്നൂരിൽ ന്യൂനപക്ഷത്തേയും ഭൂരിപക്ഷത്തേയും തന്ത്രപരമായി ഒപ്പം നിർത്താനായിരുന്നു പിണറായിയുടെ തന്ത്രം. ഭരണത്തിന്റെ വിലയിരുത്തലായ തെരഞ്ഞെടുപ്പിൽ വിശ്വസ്തനായ സജി ചെറിയാനെ സ്ഥാനാർത്ഥിയാക്കിയതും ഈ തന്ത്രം നടപ്പിലാക്കി വിജയിപ്പിക്കാനായിരുന്നു.
ഒരു സഭാ നേതാവിന്റേയും അടുത്ത് വോട്ട് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പോയില്ല. അപ്പോഴും സമുദായ നേതൃത്വങ്ങളെ സിപിഎമ്മിനോട് അടുപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭരണത്തിന്റെ കരുത്തായിരുന്നു പരമ്പരാഗത കോൺഗ്രസ് വോട്ടുകളെ സിപിഎമ്മിലേക്ക് ആകർഷിക്കാൻ പിണറായിക്ക് തുണയായി മാറിയതും. എൻ എസ് എസും പരസ്യമായി സമദൂരം പറഞ്ഞപ്പോഴും വോട്ട് സിപിഎമ്മിനായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ദേവസം ബോർഡിലെ സാമ്പത്തിക സംവരണമായിരുന്നു ഇതിന് കാരണം. മൈക്രോ ഫിനാൻസ് കേസിൽ പ്രതിയാകാതിരിക്കാൻ എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനും പിണറായിക്ക് പിന്നിൽ അണിനിരക്കാൻ സ്വയം സന്നദ്ധനായതോടെ സമുദായ സമവാക്യമെല്ലാം സിപിഎമ്മിന് അനുകൂലമായി.
ഏറ്റവും നിർണ്ണായകമായത് ഓർത്തഡോകസ്-യാക്കോബായ തർക്കമായിരുന്നു. പള്ളിക്കേസിൽ സുപ്രീംകോടതി വിധി ഓർത്തഡോക്സ് സഭയ്ക്ക് പൂർണ്ണമായും അനുകൂലമാണ്. യാക്കോബായ പള്ളികൾ പോലും ഓർത്തഡോക്സുകാർക്ക് കിട്ടുന്ന വിധി. ഈ വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ എല്ലാ പിന്തുണയും ഓർത്തഡോക്സുകാർക്ക് പിണറായി സർക്കാർ ഉറപ്പു നൽകി. യാക്കോബായ സഭാ നേതൃത്വവുമായി സംസാരിച്ച് കോടതി വധി നടപ്പാക്കുമെന്ന ഇടത് സർക്കാരിന്റെ വാക്ക് ഓർത്തഡോക്സുകാർ പൂർണ്ണമായും വിശ്വസിപ്പിച്ചു. സഭയുടെ സ്വന്തം നേതാവായ ശോഭനാ ജോർജിന് അർഹിക്കുന്ന പ്രാധാന്യം നൽകി പ്രചരണത്തിൽ നിറച്ചതും ഓർത്തഡോക്സുകാരെ സ്വാധീനിച്ചു. പള്ളികളിൽ ശോഭനാ ജോർജിനെ എത്തിച്ച് വോട്ട് പിടിക്കുന്ന രീതിയാണ് ഇടത് പ്രചാരകർ നടപ്പാക്കിയത്.
സുപ്രീംകോടതി വിധിയായതുകൊണ്ട് തന്നെ അത് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇടത് സർക്കാരിന് ഓർത്തഡോക്സുകാരുടെ ആവശ്യം നടപ്പാക്കി കൊടുക്കാൻ ഏറെ ബുദ്ധിമുട്ടൊന്നുമില്ല. കോടതിയെ അംഗീകരിക്കേണ്ടി വരുമെന്ന സന്ദേശം സർക്കാർ യാക്കോബായക്കാർക്കും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഓർത്തഡോക്സുമായി ചർച്ചയ്ക്ക് പോലും യാക്കോബായ സഭ തയ്യാറായത്. യാക്കോബായ പരമാധ്യക്ഷന്റെ കത്ത് ഓർത്തഡോക്സ് സഭാ തലവന്‍ കിട്ടിയതും ഇതിന്റെ തുടർച്ചയായിരുന്നു. സഭാ തർക്കത്തിൽ ഓർത്തഡോക്സുകാർക്ക് മുൻതൂക്കം നൽകുന്ന സാഹചര്യമാണ് ഇതുണ്ടാക്കിയത്. ഇതോടെ സജി ചെറിയാന് അനുകൂലമായ വികാരം പള്ളികളിലുണ്ടായി. സിഎസ്ഐക്കാരനാണ് സജി ചെറിയാനെന്ന പ്രചരണം പോലും മുഖവിലയ്ക്കെടുക്കാതെ വിശ്വാസികൾ സിപിഎം ചിഹ്നത്തിൽ വോട്ട് ചെയ്തു.
ശക്തമായ പോരാട്ടം നടക്കുന്ന ചെങ്ങന്നൂരിൽ അവസാന ലാപ്പിലത്തെിയപ്പോൾ സംവരണയുദ്ധവുമെത്തിയിരുന്നു. .മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാർക്ക് പത്തുശതമാനം സംവരണം വേണമെന്നും ഇതിനായി ഭരണഘടനാ ഭേദഗതി അടക്കമുള്ളകാര്യങ്ങൾ അനിവാര്യമായിരിക്കയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ വ്യക്തമാക്കിയതോടെ സംവരണവിഷയം വീണ്ടും ചർച്ചയായി. ഇതും സജി ചെറിയാന്റെ സാധ്യതകളെ സ്വാധീനിച്ചു. സവർണ്ണർക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് കേരളത്തിലേതെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചുവെങ്കിലും മൈക്രോ ഫിനാൻസ് കേസ് കുരുക്കാവാതിരിക്കാൻ എസ് എൻഡിപിയും സിപിഎം പക്ഷത്തേക്ക് ചാഞ്ഞു. അങ്ങനെ സംവരണ ചർച്ചയിലൂടെ നായർ വോട്ടുകളും സിപിഎം അടുപ്പിച്ചു. മണ്ഡലത്തിൽ 60 ശതമാനത്തോളം വരുന്ന ഹൈന്ദവവോട്ടുകളിൽ ഭൂരിഭാഗവും സിപിഎമ്മിന് അനുകൂലമായി. നായർ വോട്ടുകൾ വിജയകുമാറിലൂടെ പിടിച്ചെടുക്കാമെന്ന കോൺഗ്രസ് മോഹമാണ് സിപിഎം സംവരണ ചർച്ചയിലൂടെ പൊളിച്ചത്.
സിപിഎം സംവരണ വിഷയം എടുത്തിട്ടത്തോടെ ബിജെപിയും വെട്ടിലായി. വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിന് ഒപ്പം നിന്ന് മുന്നാക്ക സംവരണത്തിന് എതിരായ നിലപാട് എടുത്താൽ പാർട്ടിയുടെ പരമ്പരാഗത വോട്ടർമാരായ മുന്നാക്ക സമുദായങ്ങൾ എതിരാവുമെന്ന് ഉറപ്പാണെന്ന സ്ഥിയും വന്നു. മുന്നാക്ക സമുദായങ്ങളിലെ പിന്നാക്ക സംവരണം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഉണ്ടാക്കിയ അജണ്ട അല്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ പറയുന്നത്. ഇ.എം.എസ് കൊണ്ടുവന്ന ഈ ആശയം 90കളുടെ തുടക്കത്തിൽ തന്നെ പാർട്ടി ഉയർത്തിയിരുന്നു. ഒരു വിഭാഗത്തിന്റെയും സംവരണം ഹനിക്കാതെയാണ് മുന്നാക്ക സംവരണം നടപ്പാക്കുന്നതെന്നും ഇതിൽ നിലവിലെ സംവരണ സമുദായങ്ങൾക്ക് യാതൊരു ആശങ്കയും വേണ്ടെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള നീക്കം സർക്കാരിന്റെ ഇഛാശക്തിയാണ് വെളിപ്പെടുത്തുന്നതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
എൻ.എസ്.എസ് ഇടതുപ്രീണനം നടത്തുകയല്ലന്നെും, പക്ഷേ നല്ല കാര്യങ്ങൾ ചെയ്താൽ അത് എടുത്ത് പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിൽ എൻ.എസ്.എസ് ഇടതുപക്ഷത്തോടൊപ്പമാണെന്ന പരോക്ഷ സൂചനയാണ് സുകുമാരൻ നായർ നൽകിയത്. ഇത് നായർ വോട്ടർമാരേയും സ്വാധീനിച്ചു. സമുദായ സ്നേഹിയായ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തതും സിപിഎമ്മിനെയാണ് തുണച്ചത്. ബിജെപിക്കുണ്ടായ വോട്ടിലെ വലിയ കുറവ് ഇതാണ് വ്യക്തമാക്കുന്നത്.
Stories you may Like
- ആലപ്പുഴയിലെ ഹീറോ സജി ചെറിയാൻ; സിപിഎം അച്ചടക്ക നടപടിയിൽ നേട്ടമാർക്ക്?
- മുന്തിരി വാറ്റും രോമാഞ്ചവും മാപ്പു പറയലാകും?
- ബിഷപ്പുമാർക്കെതിരായ സജി ചെറിയാന്റെ മോശം പരാമർശം മുഖ്യമന്ത്രിയുടെ അറിവോടെ
- 'വീഞ്ഞും കേക്കും' പരാമർശം പിൻവലിക്കുന്നു; രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല'
- നവകേരള സദസിൽ മോദിയുടെ ക്രിസ്തുമസ് വിരുന്നിനെ വിമർശിച്ച് മുഖ്യമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍