തിരിച്ചടി നൽകിയത് മുന്നണി വിടാൻ മാണി തീരുമാനം എടുത്ത ഉടൻ; ജോർജ്ജിന്റെ കൈയിലെ വാട്സ് ആപ്പ് ദൃശ്യങ്ങളും കാരണമായി; അയഞ്ഞുനിന്ന പി ജെ ജോസഫും മുറുകി; തള്ളിപ്പറയാതെ പിണറായിയും: യുഡിഎഫ് ഭരണത്തിന് ആയുസ് കുറഞ്ഞു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് ഏറെക്കാലമായി തലവേദന സൃഷ്ടിച്ച ബാർ ലൈസൻസ് വിവാദം ഒടുവിൽ യുഡിഎഫ് സർക്കാറിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയർത്തുന്ന വിധത്തിലേക്ക് മാറിയിരിക്കയാണ്. ഏറെക്കാലമായി സംസ്ഥാനത്ത് ഉരുണ്ടുകൂടിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പരിണാമം എന്നനിലയിൽ യുഡിഎഫ് രാഷ്ട്രീയം സങ്കീർണ്ണാവസ്ഥയിലെത്തിയത്. മുന്നണിയിലെ ഏറ്റവും മുതിർന്ന നേതാവായ കെ എം മാണിയെ മറുകണ്ടം ചാടിക്കാൻ സോളാർ വിവാദം ഉയർന്ന വേളയിൽ സിപിഐ(എം) തീരുമാനം കൈക്കൊണ്ടിരുന്നു. അന്ന് പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ഈ വിഷയത്തിന് പച്ചക്കൊടി കാണിക്കുകയും ചെയ്തു. എന്നാൽ കത്തോലിക്കാ സഭയിലെ മുതിർന്ന പിതാക്കന്മാരെ ഉപയോഗിച്ചാണ് അന്ന് മാണിയുടെ നീക്കത്തിന് യുഡിഎഫ് തടയിട്ടത്. ഇപ്പോൾ ബാർ വിഷയത്തിൽ കെ എം മാണി കോഴ വാങ്ങിയെന്ന ആരോപണം ഉയരാൻ ഇടയാക്കിയതിന് പിന്നിലും സോളാർ വിവാദത്തിന്റെ തുടർച്ചയായി തന്നെയാണ്.
രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് കനത്ത തിരിച്ചടി നൽകുന്നതാണെന്ന വിലയിരുത്തലിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് ക്യാമ്പ് വിട്ട് എൽഡിഎഫിൽ ചേരാൻ മാണിയുടെ നേതൃത്വത്തിൽ നീക്കം സജീവമായ ഘട്ടത്തിലാണ് മദ്യവ്യവസായിയായ ബിജു രമേശ് കോഴ ആരോപണവും ഉന്നയിച്ച് രംഗത്തെത്തിയത്. മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണം കോൺഗ്രസ് എ ഗ്രൂപ്പിന്റെ അറിവോടെയാണെന്നാണ് സൂചന. എക്സൈസ് മന്ത്രി കെ ബാബുവുമായി വളരെ അടുത്തബന്ധം പുലർത്തുന്ന ബിജു രമേശിനെ കരുവാക്കി ഉമ്മൻ ചാണ്ടി തന്നെ നടത്തിയ ഓപ്പറേഷന്റെ ഭാഗമാണ് ഇപ്പോഴത്തെ പ്രതിസന്ധി എന്നാണ് തലസ്ഥാനത്തെ അധികാരകേന്ദ്രങ്ങൾ നൽകുന്ന സൂചന. പുതിയ മദ്യനയം വഴി ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച നേതാവ് കൂടിയാണ് കെ ബാബു. തർക്കങ്ങൾക്ക് പരിഹാരം ഉണ്ടാക്കാമെന്നും ബാറുകൾ മോടി പിടിപ്പിക്കാനും ബാറുടമകൾക്ക് വാക്ക് കൊടുത്തിരുന്നത് കെ ബാബു ആയിരുന്നു എന്നാണ് റിപ്പോർട്ട്.
ഒട്ടേറെതവണ യുഡിഎഫ് മന്ത്രിസഭയിൽ നിന്നും വിടാൻ കേരളാ കോൺഗ്രസ് ആലോചിച്ചിരുന്നെങ്കിലും പല കാരണങ്ങളാലും അവസാന നിമിഷം സമ്മർദ്ദത്തിന് വഴങ്ങി മുടങ്ങുകയായിരുന്നു. എന്നാൽ ഇടുക്കിയിലെ പട്ടയപ്രശ്നം ഉയർത്തി മുന്നണി വിടാൻ അന്തിമ തീരുമാനം എടുത്തതിന്റെ തൊട്ടുപിന്നിലായാണ് അഴിമതി ആരോപണവും ഉയർന്നത്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിന് മുമ്പ് പട്ടയം നൽകമെന്നായിരുന്നു മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും മറുപടി അറിയിച്ചിരുന്നത്. എന്നാൽ അതുമായി ബന്ധപ്പെട്ട ഒരു നടപടിയും ഇനിയുമായിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്ന് കോട്ടയത്ത് പത്രസമ്മേളനം നടത്തി മുഖ്യമന്ത്രിക്ക് അന്ത്യശാസനം നൽകാൻ പി സി ജോർജ്ജിനെ ചുമതലപ്പെടുത്തിയിരുന്നു. ഇത് നടക്കുന്നതിന് തൊട്ടു മുമ്പാണ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ എത്തിയത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസഭ വിടാനും ഇടതുമുന്നണിക്കൊപ്പം ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാനുമായിരുന്നു തീരുമാനം. ഇത് സംബന്ധിച്ച ചർച്ചകൾ സിപിഎമ്മുമായി പൂർത്തിയാക്കിയ ശേഷമായിരുന്നു പി സി ജോർജ്ജിനെ പത്രസമ്മേളനത്തിന് ചുമതലപ്പെടുത്തിയത്. പട്ടയംപോലെ മലയോര കർഷകർക്ക് വേണ്ടപ്പെട്ട ഒരു വിഷയം ഉയർത്തി മുന്നണി വിട്ടാൽ കേരളാ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാൻ കഴിയുമെന്ന വിലയിരുത്തിയാണ് ഈ നീക്കം നടത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ കെ എം മാണിക്ക് മുഖ്യമന്ത്രി സ്ഥാനം നൽകാം എന്ന് ഇടതുമുന്നണിയുടെ വാഗ്ദാനമാണ് നീക്കങ്ങൾ തകൃതിയിലാക്കിയത്. പട്ടയപ്രശ്നം ഉർത്തി മുന്നണിയിൽ കലാപം ഉയർത്തിയ ശേഷം ഏതാനും ആഴ്ച്ചകൾകൊണ്ട് സിപിഐയെയും വിഎസിനെയും സമാശ്വസിപ്പിച്ച് ഔദ്യോഗികമായി ഇടതുമുന്നണിയിൽ ചേരാനുമായിരുന്നു തീരുമാനം. ഈ നീക്കം തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെ ബിജു രമേശിനെ ചാവേറായി ഇറക്കിയതെന്ന വ്യക്തമായ സൂചന ഉണ്ട്.
പത്രസമ്മേളനം നടത്തി ആരോപണം ഉന്നയിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ചാനൽ ചർച്ചയിലൂടെ സ്വാഭാവിക പ്രതികരണമായി വിവാദം സൃഷ്ടിക്കാൻ അവസാന നിമിഷം കോൺഗ്രസ് നേതൃത്വവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന മുതിർന്ന ഒരു മാദ്ധ്യമ പ്രവർത്തകൻ ഉപദേശിക്കുകയായിരുന്നു. ഈ വിവരം ചാനൽ നേതൃത്വത്തിന്റെ അറിവോടെയാണോ എന്ന് വ്യക്തമല്ല. ഈ വിവാദത്തോടെ ഇടതുമുന്നണി പ്രവേശനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാൻ സാധിക്കുമെന്നാണ് മുഖ്യമന്ത്രിയുെട കണക്കുകൂട്ടൽ. കേരള കോൺഗ്രസ് മുന്നണി വിട്ടാൽ മന്ത്രിസഭയ രാജി വെയ്ക്കേണ്ടി വരുമെന്നതാണ് ഇത്തരം നീക്കങ്ങൾക്ക് കാരണമായി മാറിയത്. പ്രതീക്ഷിച്ചതുപോലെ സിപിഐയും വി എസ് അച്യുതാനന്ദനും ഉടക്കുമായി രംഗത്തുവന്നത് മാണിയുടെ ഇടത് മുന്നണി പ്രവേശനത്തിന് തടസമായേക്കും. എന്നാൽ വളരെ സൂക്ഷ്മതയോടെയും കരുതലോടെയും കൂടിയായിരുന്നു പിണറായി വിജയൻ പ്രതികരിച്ചത്. രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല ആരോപണങ്ങൾ ആർക്കും ഉയർത്താം എന്ന വാദവും പിണറായി ഉയർത്തുന്നുണ്ട്.
മുഖ്യമന്ത്രി ഉൾപ്പെട്ട എ ഗ്രൂപ്പിന്റെ ഗൂഢാലോചനയാണിതെന്ന് മാണി ഗ്രൂപ്പ് നേതാക്കൾ പറയാതെ പറഞ്ഞ് ആരോപണം ഉന്നയിക്കുമ്പോൾ കോൺഗ്രസിലെ ഐ വിഭാഗം അടക്കം പ്രധാന നേതാക്കളെല്ലാം മൗനത്തിലാണ്. ഈ വിവാദ വിഷയങ്ങൾ പുറത്തുവരുമെന്ന് കണ്ടാണ് രമേശ് ചെന്നിത്തല അമേരിക്കയ്ക്ക് പോയതെന്നും അറിയുന്നു. കോൺഗ്രസിന്റെ ഭാഗത്തുനിന്ന് മാണിക്കെതിരായി നീക്കമുണ്ടായ സാഹചര്യത്തിൽ ഇനി യുഡിഎഫിൽ തുടരരുതെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ സർക്കാരിന്റെ നില പരുങ്ങലിലാകും. ഒൻപത് എംഎൽഎമാരാണ് മാണി ഗ്രൂപ്പിനുള്ളത്.
അതേസമയം, കെ. കരുണാകരന്റെയും മാന്യനായ ഒരു ശാസ്ത്രജ്ഞന്റെയും ജീവിതം തകർത്ത കോൺഗ്രസിലെ ബുദ്ധികേന്ദ്രമാണ് കെ.എം. മാണിയെ തകർക്കാനും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോർജ് ആരോപിച്ചത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് തന്നെയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മാണി ഉയരുന്നതിന്റെ കുശുമ്പും കുന്നായ്മയുമാണ് ഇതിന് പിന്നിലെന്നും ജോർജ്ജ് വ്യക്തമാക്കുന്നു.
ഇടതു മുന്നണി പ്രവേശനത്തിന് ഇതുവരെ പ്രധാന തടസ്സമായിരുന്ന മന്ത്രി പി ജെ ജോസഫും ഈ വിവാദത്തോടെ മനസ്സ് മാറ്റിയെന്നാണ് സൂചന. വിവാദം പുറത്തുവന്ന ഉടൻ ജോസഫും മാണിയും തമ്മിൽ ദ്വീർഘനേരം സംസാരിച്ചിരുന്നു. മുന്നണി വിടേണ്ട സാഹചര്യം ഉണ്ടെങ്കിൽ അഥിന് വിരോധമില്ല എന്നാണ് ജോസഫ് അറിയിച്ചതായി മാണി തന്റെ വിശ്വസ്തരോട് സൂചിപ്പിച്ചത്. ഇന്ന് വൈകുന്നേരം കൂടുന്ന കേരളാ കോൺഗ്രസ് നേതൃയോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ദേശീയ തലത്തിൽ ഇടത് രാഷ്ട്രീയമായി നേരിടുന്ന പ്രതിസന്ധിയുടെ ഭാഗമായി എന്ത് വിട്ടുവീഴ്ച്ച ചെയ്തും മാണിയെ കൂടെ ചേർക്കാൻ സിപിഐ(എം) തയ്യാറാകുമെന്നാണ് കേരളാ കോൺഗ്രസിന്റെ വിശ്വാസം. ഇടുക്കി പാർലമെന്റിൽ ഇടതുമുന്നണിയുമായി സഹകരിച്ച് നടത്തിയ മത്സരം സഭയ്ക്ക് സിപിഎമ്മിനോടുള്ള വിരോധം കുറച്ചിട്ടുണ്ട്. ഈ അനുകൂല സാഹചര്യത്തിൽ കേരളാ കോൺഗ്രസ് മുന്നണി വിടുന്നതും മന്ത്രിസഭ താഴെ വീഴുന്നതുമൊക്കെ ഏറെ വൈകാതെ യാഥാർത്ഥ്യം ആയേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നു.
അതേസമയം സരിത എസ് നായരുടെ വാട്സ് ആപ്പ് ദൃശ്യങ്ങളും ഈ പ്രതിസന്ധിക്ക് ഒരു കാരണമാണെന്ന സംശയവും ബലപ്പെടുന്നുണ്ട്. വാട്സ് ആപ്പ് ദൃശ്യങ്ങൾ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട ആളെ തനിക്കറിയാമെന്ന പി സി ജോർജ്ജിന്റെ പ്രസ്താവന എ ഗ്രൂപ്പിലെ പ്രമുഖനെ ലക്ഷ്യം വച്ചാണെന്നായിരുന്നു വിലയിരുത്തൽ. ഈ മാസം 23 ഇവരുടെ പേര് വെളിപ്പെടുത്തുമെന്ന് പി സി ജോർജ്ജ് പറഞ്ഞെങ്കിലും അതുണ്ടായില്ല. അതിന് മുമ്പ് തന്നെ കേരളാ കോൺഗ്രസ് വൃത്തങ്ങളുടെ ചില അഴിമതികൾ കണ്ടെത്തി മുഖ്യമന്ത്രിയെ അറിയിച്ചെന്നും അതാണ് ജോർജ്ജിന്റെ നിശബ്ദതയ്ക്ക് കാരണവും എന്നാണ് ഈ വാദം ഉയർത്തുന്നവർ പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച നീക്കം എപ്പോൾ വേണമെങ്കിലും കേരളാ കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന സംശയത്തിലാണ് കെ എ മാണിക്കെതിരെ ബിജു രമേശിനെ കൊണ്ട് എ ഗ്രൂപ്പ് നേതാക്കൾ പടയൊരുക്കത്തിന് ഇറങ്ങിയതെന്നാണ് അണിയറ സംസാരം. എന്തായാലും യുഡിഎഫ് മന്ത്രിസഭ താഴെ വീഴുന്ന ഘട്ടം ഉണ്ടാകരുതെന്ന നിലപാടുമായി മുസ്ലിംലീഗ് രംഗത്തുണ്ട്. മാണിയെ അനുനയിപ്പിക്കാൻ ലീഗ് നേതാക്കൾ തന്നെ രംഗത്തെത്തിയേക്കുമെന്നും അറിയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്