മരണം വരെ പാർലമെന്റിലോ അസംബ്ലിയിലോ ഉണ്ടാവണമെന്ന് നേർച്ചയുള്ള ചില നേതാക്കൾ പാർട്ടിയുടെ ശാപമെന്ന് റോജി ജോൺ; വോട്ടെടുപ്പ് വന്നാൽ കുര്യന് വോട്ട് ചെയ്യില്ലെന്ന് അനിൽ അക്കരെ; രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് നിർദ്ദേശിച്ച് ഹൈബി ഈഡൻ; ബൽറാമിന് പിന്നാലെ രാജ്യസഭാ സീറ്റിൽ കലാപത്തിന് കോപ്പുകൂട്ടി യുവ നേതാക്കൾ; പിജെ കുര്യന് സീറ്റ് നൽകില്ലെന്ന സൂചനയുമായി ഹൈക്കമാണ്ടും; എംപിയാകാൻ വിഷ്ണുനാഥിന് തന്നെ നറുക്ക് വീഴും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ യുവനേതാക്കളുടെ കലാപം ശക്തമാകുന്നു. രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡൻ എംഎൽഎ. യുവാക്കളെയാണ് പരിഗണിക്കേണ്ടതെന്നും ഹൈബി പരസ്യമായി തന്നെ പ്രതികരിച്ചു. പിജെ കുര്യൻ മാറി നിൽക്കണമെന്ന് റോജി എം ജോൺ എംഎൽഎയും ആവശ്യപ്പെട്ടു. രാജ്യസഭയിലേക്ക് പിജെ കുര്യൻ മത്സരിച്ചാൽ വോട്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് അനിൽ അക്കര എംഎൽഎയും പ്രതികരിച്ചു. നേരത്തെ ഷാഫി പറമ്പിലും വിടി ബൽറാമും പിജെ കുര്യനെതിരെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ രാജ്യസഭാ സീറ്റ് പിജെ കുര്യന് നഷ്ടമാകുമെന്നാണ് സൂചന. കുര്യന് പകരം സീറ്റ് പിസി വിഷ്ണുനാഥിന് നൽകാനാണ് സാധ്യത.
ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് ശേഷം കോൺഗ്രസിലെ യുവജനസംഘടനകളിലെ അതൃപ്തി മറനീക്കി പുറത്തുവന്നിരുന്നു. കെഎസ് യു അടക്കമുള്ള സംഘടനകൾ നേതൃത്വത്തിനെതിരെയും ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെയും രംഗത്തെത്തി. സംസ്ഥാന സമ്മേളന വേദിയിൽ നേതാക്കളെ ഇരുത്തിക്കൊണ്ട് തന്നെ കെഎഎസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത് നടത്തിയ വിമർശനങ്ങളും ശ്രദ്ധേയമായിരുന്നു. പിന്നാലെ കെ മുരളധീരനടക്കമുള്ള നേതാക്കൾ രമേശ് ചെന്നിത്തലയ്ക്കെതിരെ രംഗത്തെത്തി. അണ്ഡനും അടകോടനും നേതൃസ്ഥാനത്ത് കയറിയിരിക്കുന്ന സാഹചര്യം അവസാനിപ്പിക്കണമെന്ന കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ വിമർശനത്തോടെയാണ് പ്രതിഷേധത്തിന് തുടക്കമായത്. കോൺഗ്രസിൽ ഗ്രൂപ്പ് രാഷ്ട്രീയത്തിനപ്പുറം യുവനേതാക്കൾ മുന്നോട്ടുവരുന്നത് കോൺഗ്രസ് രാഷ്ട്രീയത്തിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട യുവനേതാക്കളുടെ കടന്നാക്രമണം നടക്കുന്നത്.
പിസി വിഷ്ണുനാഥ്, ഷാനി മോൾ ഉസ്മാൻ, എം ലിജു, മാത്യു കുഴൽനാടൻ എന്നിവരിൽ ഒരാൾക്ക് രാജ്യസഭാ സീറ്റ് നൽകണമെന്നാണ് യുവ നേതാക്കളുടെ ആവശ്യം. കെപിസിസി പുനഃസംഘടനയിലും യുവാക്കൾക്ക് മുൻതൂക്കം നൽകണം. സംഘടനാ ശേഷിയുള്ള യുവാക്കളെ നേതൃത്വത്തിന്റെ ഭാഗമാക്കണം. യുവാക്കളെ നിറച്ച് മാത്രമേ കോൺഗ്രസിന് മുമ്പോട്ട് പോകാൻ കഴിയൂ. ഗ്രൂപ്പുകൾക്ക് അപ്പുറമുള്ള വികാരം ചർച്ചയാക്കാനാണ് നീക്കം. അതിനിടെ പിജെ കുര്യൻ എ-ഐ ഗ്രൂപ്പുകളുടെ ഭാഗമല്ല. ഇതു കൊണ്ട് മാത്രമാണ് യുവനേതാക്കൾ കുര്യന് സീറ്റ് നിഷേധിക്കാൻ പരസ്യ പ്രസ്താവന നടത്തുന്നതെന്ന അഭിപ്രായവും സജീവമാണ്. ഇതിന് പിന്നിലും ഗ്രൂപ്പ് മാനേജർമാരുടെ അതിബുദ്ധിയാണെന്നും വിലയിരുത്തുന്നു. പക്ഷേ അണികൾക്കിടയിൽ നേതാക്കളുടെ പ്രസ്താവനകൾക്ക് പിന്തുണ ഏറുകയാണ്. ഇത് കുര്യന്റെ മോഹങ്ങൾക്ക് തിരിച്ചടിയാകും.
കണ്ടുമടുത്ത മുഖങ്ങൾ മാറ്റി യുവാക്കൾക്കും വനിതകൾക്കും രാജ്യസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകണം. ഈ ആവശ്യം രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറെ നാളുകളായി കണ്ട് മടുത്ത മുഖങ്ങൾ മാത്രം വരുന്നതിനാലാണിത്. മറ്റ് പ്രസ്ഥാനങ്ങൾ യുവാക്കൾക്ക് അവസരം നൽകുമ്പോൾ കോൺഗ്രസ് ഇത് അവഗണിക്കുകയാണെന്നും ഹൈബി ഈഡൻ വിശദീകരിക്കുന്നു. ചെങ്ങന്നൂർ നൽകുന്ന പാഠം. പൂർണമായി ഉൾക്കൊള്ളാൻ കോൺഗ്രസ് തയ്യാറാകണം. മരണംവരെ പാർലമെന്റിലോ അസംബ്ലിയിലോ ഉണ്ടാവണമെന്ന് നേർച്ചയുള്ള ചില നേതാക്കൾ പാർട്ടിയുടെ ശാപം. പല പാർട്ടി സ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. അവരെ മാറ്റാൻ പാർട്ടി തയാറായില്ലെങ്കിൽ ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകർ ഇനിയും അടങ്ങിയിരിക്കില്ലെന്നും റോജി ജോണും ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. രാഹുൽ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാക്കളാണ് ഹൈബിയും റോജിയും. ഇതിന് പിന്നാലെയാണ് പിജെ കുര്യന് വിശ്രമം കൊടുക്കണമെന്ന് അനിൽ അക്കരെ എംഎൽഎയും പറഞ്ഞു.
'രാജ്യസഭയിൽ മൂന്ന് ടേം പൂർത്തിയാക്കുന്ന പി.ജെ.കുര്യൻ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങാൻ ഈ അവസരത്തെ ഔചിത്യപൂർവ്വം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിലും രാജ്യസഭ ഉപാധ്യക്ഷൻ എന്ന നിലയിലും വർഷങ്ങളോളം പ്രവർത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നെന്നും സ്മരിക്കപ്പെടും' എന്നായിരുന്നു വി.ടി. ബൽറാമിന്റെ പ്രതികരണം. '2005 മുതൽ കുര്യൻ സാർ രാജ്യസഭയിലുണ്ട് . നിലവിൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനുമാണ്. അദ്ദേഹത്തിന്റെ കാലാവധി ജൂലൈയിൽ അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ലാതെ തന്നെ ഇനി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുവാൻ അദ്ദേഹം തയ്യാറാവണം' എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടത്. യുവാക്കളെ നേതൃത്വത്തിലേക്ക് എത്തിക്കണമെന്ന ആവശ്യവും ശക്തമാണ് കോൺഗ്രസിൽ. ഇതോടെ പഴയ മുഖങ്ങളെ മാറ്റാനുള്ള തിരുത്തൽ വാദം വീണ്ടും കോൺഗ്രസിൽ സജീവമാകുകയാണ്. കെ കരുണാകരന്റെ പിൻഗാമിയായി കെ മുരളീധരനെ കൊണ്ടു വരാൻ നീക്കം തുടങ്ങിയപ്പോൾ ജി കാർത്തികേയനും രമേശ് ചെന്നിത്തലയും നടത്തിയ തിരുത്തൽ വാദ രാഷ്ട്രീയത്തിന്റെ രണ്ടാം ഘട്ടം.
ഏറെ നാളുകൾക്ക് ശേഷമാണ് കോൺഗ്രസിലെ യുവാക്കൾ ഒന്നടങ്കം പഴയ തലമുറയ്ക്കെതിരെ രംഗത്ത് വരുന്നത്. ഇത് കോൺഗ്രസിൽ തലമുറമാറ്റം അനിവാര്യതയാക്കുമെന്നാണ് സൂചന. എഴുപതുകളിൽ എകെ ആന്റണിയും വയലാർരവിയും നടത്തിയ നീക്കങ്ങളാണ് യുവതലമുറയുടെ കരുത്ത് കോൺഗ്രസിനെ അറിയിച്ചത്. ചെറുപ്രായത്തിൽ തന്നെ ആന്റണി മുഖ്യമന്ത്രിയായി. എന്നാൽ ഇന്ന് അതൊന്നും ഒരു യുവ നേതാവിനും സ്വപ്നകാണാനാകുന്നില്ല. കെ എസ് യുവും യൂത്ത് കോൺഗ്രസും ഗ്രൂപ്പുകളുടെ കൈയിലാണ്. ഇതിന് മാറ്റമുണ്ടാക്കാനുള്ള മുന്നേറ്റമാണ് ഇപ്പോൾ നടത്തുന്നത്. കുര്യന് അനുകൂലമായി വോട്ട് ചെയ്യില്ലെന്ന അനിൽ അക്കരയുടെ നിലപാട് വിശദീകരണവും നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ്.
ഇനി ആവശ്യം തൊലിപ്പുറത്തെ ചികിൽസയല്ല. സാധാരണ പ്രവർത്തകർ ആഗ്രഹിക്കുന്ന പ്രകടമായ മാറ്റങ്ങൾ അനിവാര്യമാണ്. മരണം വരെ പാർലമെന്റിലൊ അസ്സംബ്ലിയിലൊ ഉണ്ടാവണമെന്ന് നേർച്ചയുള്ള ചില നേതാക്കൾ കോൺഗ്രസ്സിന്റെ ശാപമാണ്. പല പാർട്ടി സ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. അവരെ മാറ്റാൻ പാർട്ടി തയാറായില്ലെങ്കിൽ ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകർ ഇനിയും അടങ്ങിയിരിക്കില്ല എന്നതിന്റെ സൂചനകളാണ് കഴിഞ്ഞ കുറച്ച് ദിവസ്സങ്ങളായി ഉയർന്ന് കേൾക്കുന്നത്. ആ വികാരത്തോട് പൂർണ്ണമായും യോജിക്കുന്നു, തലമുറ മാറ്റത്തിന് വേണ്ടി ഒരു കാലത്ത് ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള ഇപ്പോഴത്തെ നേതൃത്വം അത് ഉൾക്കൊള്ളാൻ തയാറാകും എന്ന് വിശ്വസിക്കുന്നു.
അതിനിടെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തോൽവിയുടെകൂടി പശ്ചാത്തലത്തിൽ കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്ക് സംസ്ഥാനത്തുനിന്നുള്ള നേതാക്കൾ കൂട്ടത്തോടെ ഡൽഹിക്ക് പോവുകയാണ്. ബുധനാഴ്ച ഡൽഹിയിൽ എത്താൻ ഫലം വരുന്നതിന് മുമ്പുതന്നെ നേതാക്കളോട് ഹൈക്കമാൻഡ് നിർദ്ദേശിച്ചിരുന്നു. കെപിസിസി. പുനഃസംഘടനയും രാജ്യസഭാ സ്ഥാനാർത്ഥി നിർണയവുമായിരുന്നു വിഷയങ്ങൾ. ഏഴ്, എട്ട് തീയതികളിലായിരിക്കും ചർച്ച. എന്നാൽ, ചെങ്ങന്നൂരിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ ചർച്ചയുടെ സ്വഭാവം മാറും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എം. സുധീരൻ, എം.എം. ഹസൻ, കെ. മുരളീധരൻ, വി.ഡി. സതീശൻ എന്നിവരോടാണ് ഡൽഹിയിലെത്താൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചത്. മുരളീധരൻ നേരത്തെതന്നെ ഡൽഹിയിലെത്തി. വിദേശത്തുള്ള രാഹുൽഗാന്ധി ചൊവ്വാഴ്ച മടങ്ങിയെത്തും. തുടർന്നായിരിക്കും ചർച്ച.
കെപിസിസി. നേതൃത്വം, യു.ഡി.എഫ്. കൺവീനർ, രാജ്യസഭാ സ്ഥാനാർത്ഥി എന്നിങ്ങനെ സമഗ്രമായ അഴിച്ചുപണി സംബന്ധിച്ച ചർച്ചകൾ ഉണ്ടാകും. ഇതിന് ശേഷം രാജ്യസഭാ സ്ഥാനാർത്ഥിയെ രാഹുൽ നിശ്ചയിക്കും. പാർട്ടിയുടെ അടിത്തറ ദുർബലമാണെന്നതാണ് ചെങ്ങന്നൂരിന്റെ പാഠമെന്ന വിലയിരുത്തലാണ് നേതൃത്വത്തിന്. ലോക്സഭാ തിരഞ്ഞെടുപ്പ് അടക്കം നേരിടാൻ പാർട്ടിയെ താഴെത്തട്ടിൽനിന്ന് കെട്ടിപ്പടുത്തേ പറ്റൂവെന്ന തിരിച്ചറിവിലാണ് നേതാക്കൾ. ഈ സാഹചര്യത്തിൽ യുവാക്കളുടെ അഭിപ്രായം തള്ളി കുര്യനെ സ്ഥാനാർത്ഥിയാക്കാൻ ഇടയില്ല.
Stories you may Like
- ജസ്റ്റിസ് കുര്യൻ ജോസഫിന് വിലക്കേർപ്പെടുത്തി ധ്യാനകേന്ദ്രം
- ബിജെപിയിൽ ചേർന്ന തീരുമാനം മാറ്റും: ഫാ. ഷൈജു കുര്യൻ
- തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനും'! സ്തുതി ഗാനം സിപിഎം ഏറ്റെടുക്കും
- കേരളത്തിലെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി
- കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്