തോമസ് ചാണ്ടിയുടെ താറാവ്കറി കൂട്ടിയവരുടെ കൂട്ടത്തിൽ കൂടിയ കെ.ഇ.ഇസ്മായിലിനെതിരെ സിപിഐയിൽ പടയൊരുക്കം; ചാണ്ടിയുടെ രാജി വൈകിയെന്ന കാനത്തിന്റെ നിലപാട് തള്ളിയ ഇസ്മായിലിനെതിരെ വിമർശനം; ദേശീയ നേതാവിന്റെ പ്രസ്താവന അറിവില്ലായ്മയും ജാഗ്രതക്കുറവ് മൂലവുമെന്ന് പ്രകാശ് ബാബു; മലപ്പുറം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പാർട്ടിയിൽ വീണ്ടും വിഭാഗീയതയ്ക്കും വെട്ടിനിരത്തലിനും കളമൊരുങ്ങുന്നു; ഇസ്മായിലിനെ പുറത്താക്കാൻ കരുക്കൾ നീക്കി കാനവും കൂട്ടരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലിയുള്ള വിവാദത്തോടെ മറനീക്കി പുറത്ത് വന്നത്് സിപിഐയിലെ രൂക്ഷമായ വിഭാഗീയത. പാർട്ടി സമ്മേളനങ്ങൾ അടുത്തതോടെ ഭിന്നത പൊട്ടിത്തെറിയുടെ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേതടക്കമുള്ള നിലപാടുകളെ തള്ളി കെ.ഇ.ഇസ്മയിൽ രംഗത്തെത്തിയതോടെയാണ് പ്രശ്നം രൂക്ഷമായത്.
കഴിഞ്ഞ ദിവസം സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് പാർട്ടി നേതാക്കളുമായി ആലോചിക്കാതെയാണെന്ന് ഇസ്മയിലിന്റെ വെളിപ്പെടുത്തലാണ് കുടത്തിലെ ഭൂതത്തെ തുറന്നുവിട്ടത്.മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം തന്നോടുപറഞ്ഞിരുന്നുവെങ്കിലും പല നേതാക്കളെയും ഇതറിയിച്ചിരുന്നില്ലെന്ന വിമർശനമാണ് ഇസ്മയിൽ ഉയർത്തിയത്.
തോമസ് ചാണ്ടിയുടെ രാജി വൈകിയെന്ന സിപിഐ നിലപാട് കൂടി ഇസ്മയിൽ തള്ളിയതോടെ പാർട്ടിയിൽ ഇക്കാര്യത്തിൽ ഭിന്നതയുണ്ടെന്ന കാര്യത്തിൽ രണ്ടുപക്ഷമില്ലാതായി.പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സാവകാശം മാത്രമേ മുഖ്യമന്ത്രി എടുത്തിട്ടുള്ളുവെന്ന നിലപാട് കാനത്തിന്റെയും മറ്റും നിലപാടുകളുടെ കടകവിരുദ്ധമാണ്.തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന ഇസ്മയിലിന്റെ വിശദീകരണവും വിലപ്പോയിട്ടില്ല.
ഇതിനിടെ ഇസ്മയിലിനെതിരെ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു രംഗത്തെത്തി. ഇസ്മയിലിന്റെ ഇന്നലത്തെ വിമർശനം ജാഗ്രതക്കുറവ് മൂലമാണെന്നാണ് പ്രകാശ് ബാബുവിന്റെ പ്രതികരണം. ഇസ്മയിലിന് സംഘടനാപരമായ അറിവില്ലായ്മയാവാമെന്നും ദേശീയ എക്സിക്യൂട്ടീവ് അംഗമായ അദ്ദേഹത്തെ അറിയിച്ചിട്ടല്ല സംസ്ഥാനത്തെ സംഘടനാകാര്യങ്ങൾ തീരുമാനിക്കുന്നതെന്നും പ്രകാശ് ബാബു പറഞ്ഞു. നേരത്തെ തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിലേക്കുള്ള റോഡ് നിർമ്മാണത്തിന് ഇസ്മയിലിന്റെ എംപി ഫണ്ടിൽ നിന്ന് തുക അനുവദിച്ചതും വിവാദമായിരുന്നു.
തന്റെ എംപി ഫണ്ടിൽ നിന്ന് തുക അനുവദിച്ചത് പാർട്ടി പറഞ്ഞിട്ടാണെന്നാണ് ഇസ്മയിലിന്റെ വിശദീകരണം.സംസ്ഥാന സെക്രട്ടറിയും രണ്ട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും അടങ്ങുന്ന കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് താൻ ഫണ്ട് അനുവദിച്ചതെന്ന ഇസ്മയിലിന്റെ വിശദീകരണം കാനത്തെ കൂടി പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്.ഏതായാലും ഇസ്മയിലിന്റെ വിമർശനം അടുത്ത സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യും.
ക്രെഡിറ്റ് മുഴുവൻ സിപിഐക്ക്, പഴി മുഴുവൻ സിപിഎമ്മിന് എന്ന ലൈനിനോട് ചേർന്നാണ് ഇസ്മയിലിന്റെ നിലപാട് എന്നതും ശ്രദ്ധേയമാണ്.ഇടതുമുന്നണിയിൽ സിപിഎമ്മിന്റെ വല്യേട്ടൻ മനോഭാവത്തെ തുറന്നെതിർക്കുന്ന സമീപനത്തിന് തുടക്കമിട്ടത് മുൻ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പനായിരുന്നു. ചന്ദ്രപ്പന്റെ അതേ പാതയാണ് തുടക്കം മുതൽ കാനവും സ്വീകരിച്ചത്. മൂന്നാർ ഭൂമി കയ്യേറ്റ തർക്കം തൊട്ട് മന്ത്രിസഭായോഗ ബഹിഷ്കരണം വരെയുള്ള വിഷയങ്ങളിൽ കാനം വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഎമ്മിനോട് സ്വീകരിച്ചത്.
ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി സിപിഐയുടെ സംസ്ഥാന സമ്മേളനം മാർച്ച് ഒന്നു മുതൽ നാലു വരെ മലപ്പുറത്ത് നടക്കാനിരിക്കെയാണ് പാർട്ടിയിൽ ഭിന്നത രൂക്ഷമായത്.ജില്ലാ സമ്മേളനങ്ങൾ ഡിസംബർ 16നു തുടങ്ങും. മലപ്പുറത്തു ഡിസംബർ 16, 17 തീയതികളിലായാണ് ആദ്യ ജില്ലാ സമ്മേളനം. ഫെബ്രുവരി 16, 17, 18 തീയതികളിലായി ആലപ്പുഴയിലാണ് അവസാന ജില്ലാ സമ്മേളനം.ഈ പശ്ചാത്തലത്തിലാണ് പാർട്ടി പിടിക്കാനുള്ള നീക്കങ്ങൾ കാനം -ഇസ്മയിൽ പക്ഷങ്ങൾ സജീവമാക്കിയത്.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തോടെ, ഇസ്മായിൽ വിഭാഗത്തിന്റെ മേധാവിത്വം അവസാനിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രൻ കൂടുതൽ കരുത്തനാകാൻ പാർട്ടിയിൽ നിരവധി വെട്ടിനിരത്തലുകളാണ് നടത്തിയത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്നും കടുത്ത ഇസ്മായിൽ പക്ഷക്കാരെ പുറത്താക്കിക്കൊണ്ടാണ് കാനം കരുത്തുകാട്ടിയത്.
സംസ്ഥാന സമ്മേളനത്തിൽ ഇസ്മായിൽ പാർട്ടി സെക്രട്ടറിയാകണമെന്ന് അഭിപ്രായപ്പെട്ട പി എസ് സുപാൽ, വി പി ഉണ്ണിക്കൃഷ്ണൻ, ടി വി ബാലൻ, എം പി രാമചന്ദ്രൻ, എം പി അച്യുതൻ, എ ശിവരാജൻ, ലതാദേവി എന്നിവരെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. പുതുതായി നാല് അംഗങ്ങളെയും ഉൾപ്പെടുത്തി. ഇവർ കാനം പക്ഷക്കാരാണ്.സത്യൻ മൊകേരി, പ്രകാശ് ബാബു എന്നിവരെ അസിസ്റ്റന്റ് സെക്രട്ടറിമാരായി നിയമിച്ചുകൊണ്ട് പാർട്ടിയിൽ കൂടുതൽ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു.
മൂന്നാർ കയ്യേറ്റ വിഷയത്തിൽ റവന്യുമന്ത്രിയെ ഒറ്റപ്പെടുത്തുന്ന സമീപനം മുഖ്യമന്ത്രി സ്വീകരിച്ചപ്പോഴും കാനത്തിന്റെയും പാർട്ടിയുടെയും പിന്തുണ ഇ.ചന്ദ്രശേഖരനുണ്ടായിരുന്നു.തോമസ് ചാണ്ടി വിഷയത്തിൽ കാനം സ്വീകരിച്ച നിലപാടിനെ തള്ളിയതോടെ പുതിയ പോർമുഖം തുറക്കുകയാണ് ഇസ്മയിൽ.മലപ്പുറത്തെ സിപിഐ സംസ്ഥാന സമ്മേളനം ഇതോടെ പാർട്ടിയിലെ കൂടുതൽ വെട്ടിനിരത്തലുകൾക്ക് വേദിയായേക്കുമെന്നാണ് സൂചന.പാർട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ഇസ്മയിലിനെ വെട്ടിനിരത്താൻ ലാക്കാക്കിയാണ് കാനം പക്ഷം അണിയറയിൽ നീക്കങ്ങൾ ഒരുക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍