ഗവർണറുടെ അസാധാരണ നീക്കത്തിൽ ഞെട്ടി സർക്കാരും സിപിഎമ്മും; കോടിയേരിയെയും കുമ്മനത്തെയും ഫോണിൽ വിളിച്ച് സമവായം വേണമെന്ന് മുന്നറിയിപ്പ്; മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തിയത് രഹസ്യമാക്കി വയ്ക്കാനുള്ള നീക്കവും പൊളിച്ച് രാജ്ഭവന്റെ ട്വീറ്റ്; കേന്ദ്ര ഇടപെടൽ ഭയന്ന് സമാധാനശ്രമത്തിന് മുൻകൈ എടുത്ത് ഇടതു നേതാക്കളും
മറുനാടൻ മലയാളി ഡെസ്ക്
തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകങ്ങൾക്കു പിന്നാലെ തലസ്ഥാന ജില്ലയിലും ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടേയേക്കുമെന്ന ഭയപ്പാടിൽ സർവകക്ഷി യോഗം വിളിച്ച് പ്രശ്നം ലഘൂകരിക്കാനുള്ള നെട്ടോട്ടത്തിൽ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും.
ആർഎസ്എസ് കാര്യവാഹ് രാജേഷ് കൊല്ലപ്പെട്ടതിനു പിന്നാലെ മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയ അസാധാരണ സംഭവവും സംസ്ഥാന സർക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ ഗവർണർ പി സദാശിവം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരനെയും ഫോണിൽ വിളിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ നടപടിയും അസാധാരണ സംഭവമായാണ് സർക്കാർ വൃത്തങ്ങൾ നോക്കിക്കാണുന്നത്.
കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചെങ്കിലും ഹർത്താലിന്റെ മറവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ അരങ്ങേറിയിരുന്നു. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിൽ മതിപ്പു രേഖപ്പെടുത്തിയെന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കിയിരുന്നു. പിന്നാലെ പിണറായിയുടെ അവകാശവാദത്തെ തള്ളിക്കളഞ്ഞ് രാജ്നാഥ് സിംഗും രംഗത്തുവന്നു. ഇതിനു പിന്നാലെയാണ് ഗവർണർ പി സദാശിവം അക്രമങ്ങൾ അമർച്ച ചെയ്യാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയോടും സംസ്ഥാന പൊലീസ് മേധാവിയോടും രാജ്ഭവനിൽ എത്താൻ ആവശ്യപ്പെട്ടത്.
ഇന്നു രാവിലെ പത്തു മണിയോടെയാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പ്രത്യേക ദൂതൻ മുഖേന രാജ്ഭവനിലെത്താൻ ഗവർണർ നിർദ്ദേശം നൽകിയത്. ഇതേത്തുടർന്ന് മുഖ്യമന്ത്രി 11.30നും മുഖ്യമന്ത്രി 12.30-നും ആണ് രാജ്ഭവനിലെത്തിയത്. അതേസമയം ഗവർണറുടെ അസാധാരണ നടപടി ഭരണകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനനില വഷളായ സാഹചര്യം മുതലെടുത്ത് കേന്ദ്ര സർക്കാർ പ്രത്യേക അധികാരം പ്രയോഗിക്കുമോയെന്ന സംശയവും സർക്കാർ വൃത്തങ്ങൾക്കിടയിൽ ശക്തമാണ്.
ഈ സാഹചര്യത്തിലാണ് പ്രശ്നം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സർവകക്ഷിയോഗം വളിക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രകോപനപരമായ പ്രസ്താവനകൾ ഇറക്കരുതെന്ന കർശന നിർദ്ദേശം സി.പി.എം സംസ്ഥാന, ജില്ലാ നേതാക്കൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ പാർട്ടി ഉന്നതൻ നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ എല്ലാ കൈവിട്ടു പോകുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ആക്രമണങ്ങളുടെ പേരിൽ സർക്കാർ പ്രതിക്കൂട്ടിലായ അവസ്ഥയാണ് നിലനിൽക്കുന്നതെന്നുമാണ് നേതാക്കളുടെ പൊതു വിലയിരുത്തൽ. അതിനാൽ വിവാദങ്ങളോ ആക്രമണങ്ങളോ നടത്തി കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകരുതെന്ന നിർദ്ദേശവും പാർട്ടിയിലെ സെൻസിറ്റീവ് ഗ്രൂപ്പുകൾക്ക് നേതാക്കൾ നൽകിയിട്ടുണ്ട്.
എന്നാൽ ഗവർണർ ഇരുപാർട്ടികളുടെയും നേതാക്കളെ നേരിട്ടു ബന്ധപ്പെട്ടത് ഗുരുതരമായ ഭരണ പ്രതിസന്ധി സംസ്ഥാനത്തു നിലനിൽക്കുകയാണെന്ന സന്ദേശം നൽകുന്നതാണെന്നാണ് നിയമരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. നിയമവിദഗ്ധൻ കൂടി ആതിനാൽ ഭരണഘടനാപരമായ ഉത്തരവാദിത്തം പി സദാശിവം വിനിയോഗിക്കുന്നതിനെതിരെ പ്രതിഷേധിക്കാൻ പോലും സാധിക്കാത്ത അത്രയും പ്രതിരോധത്തിൽ അകപ്പെട്ടിരിക്കുകയാണ് സിപിഎമ്മും സർക്കാരും.
ആർഎസ്എസ് നേതാവിന്റെ കൊലപാതവും തുടർന്നുള്ള ക്രമസമാധാന തകർച്ചയുമാണ് സംസ്ഥാനത്തെ പ്രധാനവിഷയമെങ്കിലും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെ ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണമാണ് നിവിലെ രാഷ്ട്രീയ ഗുരുതരാവസ്ഥയ്ക്ക് കാണമെന്നാണ് നേതാക്കളുടെ പൊതുവിലയിരുത്തൽ. ബിജെപി ഓഫീസ് ആക്രമിച്ച കൗൺസിലർ കൂടിയായ ബിനു ഐപിയെ അറസ്റ്റു ചെയ്ത് മാതൃക കാട്ടാൻ സർക്കാർ തയാറായെങ്കിലും തുടർന്നു നടന്ന കൊലപാതകമാണ് എല്ലാം തകിടം മറിച്ചത്.
അധികാരത്തിലേറിയ നാൾ മുതൽ വിവാദങ്ങൾളും ആരോപണങ്ങളുമാണ് പിണറായി സർക്കാരിനെ പിന്തുടർന്നിരുന്നത്. എന്നാൽ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റു ചെയ്യാൻ സാധിച്ചത് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ ഉയർത്തുന്ന നടപടിയായിരുന്നു.
പിന്നാലെ കോൺഗ്രസ് എംഎൽഎ എം വിൻസെന്റിനെ ലൈംഗികാരോപണ കേസിൽ അറസ്റ്റു ചെയ്തത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയെങ്കിലും സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ സർക്കാരിന്റെ നിലപാട് പ്രഖ്യാപിച്ചാണ് സി.പി.എം ഇതിനെ പ്രതിരോധിച്ചത്. ഇതിനിടെ കോടികൾ വിലമതിക്കുന്ന കോവളം കൊട്ടാരം സി.പി.എം നേതാക്കളുടെ അടുപ്പക്കാരനായ രവിപിള്ളയ്ക്ക് തീറെഴുതിയെന്ന ആരോപണവും ഉയർന്നു വന്നിരുന്നു. ഇതു ശക്തിപ്രാപിക്കുന്നതിനിടെയാണ് തലസ്ഥാനജില്ലയുടെ മലയോരമേഖലയിൽ തുടങ്ങിയ ബിജെപി-സി.പി.എം സംഘർഷം നഗരത്തിലേക്കും പടർന്നു പിടിച്ചത്. ഇതിനിടെ ബി.ജെപി കാര്യാലയത്തിനു നേരെ ജില്ലയിലെ പ്രമുഖ നേതാവിന്റെ നേതൃത്വത്തിൽ ആക്രമണം നടന്നതും കാര്യങ്ങൾ കൈവിട്ടുപോയതും.
മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും ഗവർണർ വിളിച്ചു വരുത്തിയ അസാധാരണ സംഭവം പുറത്തറിയിക്കേണ്ടതില്ലെന്ന കർശനിർദ്ദേശമാണ് മുഖ്യമന്ത്രിയുടെ ഉപദേശകർ നൽകിയതെങ്കിലും ഗവർണർ തന്നെ ഇക്കാര്യം നാലു വ്യത്യസ്ത ട്വീറ്റുകളിലൂടെ പുറത്തുവിട്ടത് സർക്കാരിന് ഇരുട്ടടിയായിരിക്കുകയാണ്.
ഇതിനിടെയാണ് അന്തരീക്ഷം ലഘൂകരിക്കാനുള്ള നടപടികളുമായി സർക്കാർ തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി കേന്ദ്രത്തിന്റെ ഇടപെടൽ ഒഴിവാക്കാനാണ് നേതാക്കളുടെ ശ്രമം.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍