സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കോടിയേരി ബാലകൃഷ്ണനോ? ആടിനെ പട്ടിയാക്കുന്ന മനോരമയുടെ പത്രപ്രവർത്തന രീതി
കേരളത്തിൽ അനേകം പത്രങ്ങൾ ഉണ്ടെങ്കിലും പ്രചാരണത്തിന്റെ കാര്യത്തിലും വായനക്ഷമതയുടെ കാര്യത്തിലും മനോരമയെ വെല്ലാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. മനോരമ നൽകുന്ന വായനാസുഖവും മനോരമയിലെ വാർത്തകൾക്കുള്ള അധികാരാധിക്യവും പലപ്പോഴും മറ്റു പത്രങ്ങൾ മാതൃകയാക്കേണ്ടതാണ്. പത്രം ഒരു വ്യവസായമായി മാറിയിരിക്കുന്ന ഇക്കാലത്ത് ഏറ്റവും പ്രൊഫഷണലായി പത്രം നടത്തുന്നു എന്നതാണ് മനോരമയുടെ മികവിന്റെ കാരണം.
ഇഷ്ടപ്പെടുന്നവർ ഏറെയുള്ളതുപോലെ വെറുക്കുന്നവരും ഏറെയുണ്ടു മനോരമയ്ക്ക്. അതുകൊണ്ടാണ് സോഷ്യൽ നെറ്റുവർക്ക് സൈറ്റുകളിലും മറ്റും മനോരമാവിരോധികളുടെ എണ്ണം പെരുകി വരുന്നത്. വാർത്തയെ സ്വന്തം ഇഷ്ടത്തിനുവേണ്ടി ആവശ്യാനുസരണം മനോരമ മാറ്റിമറിക്കുന്നു എന്നതാണ് പ്രധാന ആരോപണം. വളരെ നിർണ്ണായകമായ അവസ്ഥയിൽ എക്കാലത്തും ഇത്തരം ഒരു നിലപാട് എടുത്തിട്ടുണ്ട് എന്നുവേണം പറയാൻ. മനോരമയെ വെല്ലാൻ ആരുമില്ല എന്ന് ഒട്ടേറെ അനുഭവസ്ഥർ പറയുന്നതും ഇതേ അടിസ്ഥാനത്തിൽ ആണ്.
ഈ വാദങ്ങളോട് ഈ ലേഖകന് വലിയ മതിപ്പ് ഒരുകാലത്തും ഉണ്ടായിരുന്നില്ല. ആദ്യം വായിക്കുന്ന പത്രം എന്ന നിലയിലും പ്രൊഫഷണലിസത്തിലെ അനുകരിക്കാൻ വയ്യാത്ത മാതൃക എന്ന നിലയിലും മനോരമയോട് എക്കാലത്തും ഒരു അടുപ്പം ഈ ലേഖകന് തോന്നിയിരുന്നു. ചില അജൻഡകളോടെ വാർത്തയിൽ ഇടപെടാറുണ്ട് എന്ന് ഒട്ടേറെ സാഹചര്യങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിൽ വലിയ പിശക് തോന്നിയിട്ടില്ല. കാരണം സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എല്ലാ പത്രങ്ങളും അതുതന്നെയാണ് ചെയ്യുന്നത്. കേരളത്തിലെ എല്ലാ പത്രങ്ങളും ഒരു തരത്തിൽ ജാതിയുടെയും രാഷ്ട്രീയത്തിന്റെയും വേർതിരിവുകളുടെ ഇടയിൽ നൂല്പാലം വച്ച് അതിലൂടെ നടക്കുന്നവ തന്നെയാണ്. അതുകൊണ്ടു തന്നെ സ്വന്തം അജൻഡ മനോരമ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ ഒരു പിശകായി തോന്നിയിട്ടേ ഇല്ല.
എന്നാൽ സോളാർ തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്ന മനോരമയുടെ രീതി ഈ ലേഖകൻ അവിശ്വസനീയതയോടെയാണ് നോക്കിക്കാണുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുതൽ യുഡിഎഫിലെ ഒട്ടുമിക്ക നേതാക്കളും ഉൾപ്പെട്ട ഈ തട്ടിപ്പുകേസിൽ ഒരിക്കൽ ഇടതുപക്ഷത്തെ കുറ്റപ്പെടുത്താൻ ഇല്ല എന്നിരിക്കേ മിക്കവാർത്തകളിലും സിപിഎമ്മിനെക്കൂടി മനോരമ മനപ്പൂർവം കൂട്ടുപിടിക്കുന്നു. ചില നുണകൾ മനപ്പൂർവം പ്രചരിപ്പിക്കുകയും എന്നാൽ അതിന്റെ സത്യം പുറത്തുവരുമ്പോൾ മനപ്പൂർവം മൗനം പാലിക്കുകയും ചെയ്യുന്നു. ശ്രീധരൻനായരുടെ പരാതിയിൽ ആരോ മനപ്പൂർവം മുഖ്യമന്ത്രിയെ കുടുക്കാൻ വേണ്ടി രണ്ടാമത് എഴുതിച്ചേർത്തു എന്ന് തുടർച്ചയായി ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച് ഉമ്മൻ ചാണ്ടിയെ ന്യായീകരിച്ച മനോരമ അതു കൂട്ടിച്ചേർക്കൽ അല്ലെന്നും പരാതിക്കാരൻ തന്നെ നൽകിയതാണെന്നും കോടതി തന്നെ വെളിപ്പെടുത്തിയപ്പോൾ ആ വാർത്ത പ്രസിദ്ധീകരിക്കാതെ മനോരമ ഉമ്മൻ ചാണ്ടിയെ രക്ഷിച്ചു. മനോരമ മാത്രം വായിക്കുന്ന അനേകം പേർ ഇപ്പോഴും കരുതുന്നത് ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ആരോ മനപ്പൂർവം എഴുതിച്ചേർത്തതാണ് എന്നാണ്.
മന്ത്രിമാരുടേയും നേതാക്കളുടേയും ഫോൺലിസ്റ്റ് വെളിയിൽ വരികയും കോൺഗ്രസ്സുകാരൻ എന്നു പറയണമെങ്കിൽ തലയിൽ മുണ്ടിട്ടുനടക്കേണ്ട അവസ്ഥ വരികയും ചെയ്ത ദിവസം മനോരമ വായിച്ച നിഷ്പക്ഷർ ഞെട്ടിത്തരിച്ചു കാണും. സരിത വിളിച്ചവരുടേയും ടെക്സ്റ്റ് അയച്ചവരുടെയും ലിസ്റ്റിൽ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ഉണ്ട് എന്നതായിരുന്നു മനോരമയുടെ വെളിപ്പെടുത്തൽ. ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന നാലുവാചകം മാത്രമുള്ള ആദ്യഖണ്ഡികയിൽ തന്നെ കോടിയേരിയുടെ പേരുവിവരം മനോരമ ഉൾപ്പെടുത്തി. വാസ്തവത്തിൽ ഓണാശംസകൾ നേർന്നുകൊണ്ട് കോടിയേരിക്കയച്ച ഒരു ടെക്സ്റ്റ് മെസേജ് മാത്രമായിരുന്നു മനോരമയ്ക്ക് പോലും പറയാൻ ഉണ്ടായിരുന്നത്. ഒരു കോൺഗ്രസ് നേതാവ് 1500 തവണ വിളിക്കുകയും ഒരു യുവ എംഎൽഎ അർദ്ധരാത്രിയിൽ ഉറങ്ങുന്നതിനുമുമ്പ് വിളിച്ചു രസിക്കുകയും ചെയ്തതിന്റെ വിവരങ്ങൾ പുറത്തുവന്ന ദിവസം ആയിരുന്നു ഈ കോടിയേരിവാദം എന്നോർക്കണം. ഒരു മന്ത്രിയുടെ പരസ്യമായ ഫോൺ നമ്പറിലേക്ക് ഒരാൾ ടെക്സ്റ്റ് അയയ്ക്കുകയും അതിനു മറുപടി പോലും അയയ്ക്കാതിരിക്കുകയും ചെയ്തിട്ടും അതൊരു വലിയ പാതകമായി ചിത്രീകരിക്കുന്നത് ഏതുതരം പത്രപ്രവർത്തനം ആണ് എന്നു ചോദിച്ചുപോകുക സ്വാഭാവികം ആണ്.
ഇന്നിറങ്ങിയ മനോരമയിലെ ഒരു വാർത്ത നോക്കുക. ആടിനെ പട്ടിയാക്കുന്ന മനോരമയുടെ രീതി കണ്ട് മൂക്കത്തു വിരൽ വയ്ക്കാതിരിക്കാൻ ഇതു വായിച്ച ആർക്കെങ്കിലും കഴിയുമോ? കോടിയേരിയും ശാലുമേനോനും വേദി പങ്കുവച്ച ചിത്രം വിവാദമാകുന്നു എന്നതാണ് ആ വാർത്ത. ആ വാർത്തയുടെ സ്ക്രീൻ ഷോട്ടാണ് ഇതോടൊപ്പം നൽകിയിരിക്കുന്നത്. ഈ വാർത്തയുടെ ആദ്യ രണ്ട് ഖണ്ഡികയാണു ചുവടെ കൊടുക്കുന്നത്.
'സോളാർതട്ടിപ്പ് കേസിൽ അറസ്റ്റിലായ നടി ശാലുമേനോനും മുൻ മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണനും സി. ദിവാകരനും ഒരുമിച്ചു വേദി പങ്കിട്ട ചിത്രം വിവാദമാകുന്നു. ഓച്ചിറയിലെ സ്വകാര്യ ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ വാർഷികത്തിലാണു മൂവരും ഒരേ വേദിയിൽ എത്തിയത്. ഈ ചിത്രം പൊലീസ് രഹസ്യാനേ്വഷണ വിഭാഗത്തിനും മുഖ്യമന്ത്രിക്കും ലഭിച്ചു.
എന്നാൽ കോൺഗ്രസ് നേതാക്കളും പൊലീസും എത്തുന്നതിനു മുൻപേ പ്രധാന ചിത്രങ്ങൾ എൽഡിഎഫ് നേതാക്കളെത്തി സ്കൂൾ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തി കടത്തിക്കൊണ്ടുപോയതായി കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. 2007 മാർച്ച് 23നു നാലിനായിരുന്നു വാർഷികാഘോഷം. സ്ഥലം എംഎൽഎയും മുന്മന്ത്രിയുമായ സി. ദിവാകരനാണ് അധ്യക്ഷത വഹിച്ചത്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം നടി ശാലുമേനോനും നിർവഹിച്ചു'
വിവാദമാകുന്നു എന്നു പറയുന്ന മനോരമയ്ക്ക് അതിന്റെ കാരണങ്ങളും എവിടെയാണു വിവാദമെന്നും വ്യക്തമാക്കാൻ സാധിക്കുന്നില്ല എന്നതാണ് ഖേദകരം. ആറു വർഷം മുമ്പ് സോളാർ തട്ടിപ്പിനെക്കുറിച്ച് സരിതാ നായരും ബിജു രാധാകൃഷ്ണനും ആലോചിക്കുന്നതിനു മുമ്പ് ഇരുവർക്കും ശാലുമേനോൻ എന്നൊരാളെ അറിയുക പോലും ചെയ്യാതിരുന്ന സമയത്ത് മന്ത്രി കോടിയേരി പങ്കെടുത്ത ഒരു പരിപാടിയിൽ ശാലു മേനോൻ ഉണ്ടായിരുന്നു എന്നത് വിവാദമാക്കാൻ ആണ് മനോരമ ശ്രമിക്കുന്നത്. കലാകാരിയായ ശാലുമേനോനെ ക്ഷണിക്കാൻ ഒരു ചടങ്ങിൽ മന്ത്രി പങ്കെടുത്തു എന്നത് എങ്ങനെയാണ് വലിയ പിശക് ആകുന്നത്. അക്കാലത്ത് ശാലു തട്ടിപ്പ് നടത്തിയിരുന്നെങ്കിൽ പോലും ശാലുവിനെക്കൂടി ക്ഷണിച്ച ഒരു ചടങ്ങിൽ മന്ത്രി പങ്കെടുത്തത് ഒരു തെറ്റായി കരുതാൻ സാധിക്കില്ല. ശാലു സംഘടിപ്പിച്ച ഒരു പരിപാടിയിൽ ആയിരുന്നു പങ്കെടുത്തത് എങ്കിലും അത് ഒരു വിഷയമേ ആക്കേണ്ട കാര്യമില്ല എന്നിരിക്കേ ഏതോ ഒരു പരിപാടിയിൽ ശാലുമേനോൻ പങ്കെടുത്തു എന്ന പേരിൽ വിവാദമാക്കുകയും കോടിയേരിയെ കുറ്റക്കാരൻ ആക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മനോരമയുടെ തൊലിക്കട്ടി അപാരം തന്നെ.
സോളാർ തട്ടിപ്പ് കേസിൽ സരിത ഒളിവിലായ ശേഷം പോലും കേസ് അനേ്വഷണത്തിന്റെ ഉത്തരവാദിത്വമുള്ള ആഭ്യന്തരമന്ത്രി അവരുമായി ബന്ധപ്പെട്ടിരുന്നു എന്നു വ്യക്തമായ സാഹചര്യത്തിലാണ് കോടിയേരിയെ മനോരമ കുറ്റക്കാരൻ ആക്കുന്നത് എന്നോർക്കണം. ഒരു കേന്ദ്രമന്ത്രി ശാലുവിന്റെ കിടക്കറയിൽ ഇരിക്കുന്ന ചിത്രങ്ങളോ കൈകാട്ടി വിളിച്ചപ്പോൾ കയറി ആഭ്യന്തരമന്ത്രി കരിക്ക് വെള്ളം കുടിച്ചതോ ഒന്നും ഒരു വിഷയം അല്ലാതിരിക്കുമ്പോൾ ഇങ്ങനെയൊക്കെ എഴുതണമെങ്കിൽ അതിനുള്ള ധൈര്യത്തെ സമ്മതിക്കയല്ലേ വേണ്ടത്. ഇതു വായിച്ചാൽ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധർ പോലും ഊറിച്ചിരിക്കുമെന്നും അതുവഴി വിശ്വാസ്യത നഷ്ടമാകുന്നത് മനോരമയുടേതാണ് എന്നും ചിന്തിക്കാനുള്ള പ്രൊഫഷണലിസം മനോരമയ്ക്ക് എങ്ങനെ കൈമോശം വന്നു എന്നു മാത്രമാണ് മനസ്സിലാകാത്തത്. എന്തായാലും ഈ വാർത്ത ചില്ലിട്ടു വച്ച്, എങ്ങനെ വാർത്ത എഴുതരുത് എന്നതിന് ഉത്തമ ഉദാഹരണമായി ജേർണലിസം ക്ലാസുകളിൽ ഭാവി തലമുറയെ പഠിപ്പിക്കാൻ സാധിക്കുമെന്നുതീർച്ച.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്