സുധീരൻ ഇനി ഉമ്മൻ ചാണ്ടിക്ക് വഴങ്ങും; സർക്കാരിനെതിരെ ഒന്നും പറയരുതെന്ന് കെപിസിസി അധ്യക്ഷന്‍ സോണിയാ ഗാന്ധിയുടെ നിർദ്ദേശം; പാർട്ടി പുനഃസംഘടനയും തദ്ദേശത്തിന് മുമ്പില്ല; കോൺഗ്രസിൽ എ-ഐ ഗ്രൂപ്പുകളുടെ സംയുക്തനീക്കം ഫലം കണ്ടു; ഇനിയെല്ലാം ഹൈക്കമാണ്ട് തീരുമാനിക്കും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കെപിസിസി പുനഃസംഘടന, തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് വേണമെന്നുള്ള വി എം സുധീരന്റെ ആവശ്യം കോൺഗ്രസ് ഹൈക്കമാണ്ട് തള്ളി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് ഹൈക്കമാണ്ട് കേരള നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ വിഷയങ്ങളിൽ ഡൽഹിയിൽ ചർച്ച നടക്കില്ല. എ-ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കമാണ് സുധീരന് തിരിച്ചടിയാകുന്നത്. സർക്കാരിനെ കെപിസിസി വിമർശിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാടിനോടും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അനുകൂലമാണ്. സർക്കാരിനെ കുറ്റപ്പെടുത്തുന്ന പരസ്യ വിചാരണ തൽകാലത്തേക്ക് സുധീരൻ നിർത്തേണ്ടി വരും. മുതിർന്ന നേതാവ് എകെ ആന്റണിയുമായി കൂടിയാലോചിച്ചാണ് സോണിയാ കേരളാ കാര്യങ്ങളിൽ അന്തിമ നിലപാട് എടുത്തത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കെപിസിസിയിൽ പുനഃസംഘടനാ ചർച്ചകൾ നടക്കും. ഹൈക്കമാണ്ടിന്റെ നിലപാട് തന്നെയാകും നിർണ്ണായകം. ഗ്രൂപ്പിന് അതീതമായി ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാൽ തെരഞ്ഞെടുപ്പ് തിരക്കിലേക്ക് കടക്കുമ്പോൾ ഇത്തരം തീരുമാനം എടുക്കുന്നത് വിഭാഗീയത ശക്തമാക്കും. തദ്ദേശത്തിൽ വിമത ശല്യങ്ങൾ പരമാവധി ഒഴിവാക്കിയാൽ കോൺഗ്രസിന് നേട്ടമുണ്ടാകും. ബിജെപിയുടെ പെട്ടിയിലേക്ക് വീഴുന്ന അധിക വോട്ടുകൾ ഇടതു പക്ഷത്ത് നിന്നാകും. ഈ സാഹചര്യത്തിൽ മുൻതൂക്കം ഉറപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹൈക്കമാണ്ടിനെ അറിയിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇതേ നിലപാടാണ് എടുക്കുന്നത്. ഈ സാഹചര്യത്തിൽ സുധീരന്റെ വാദങ്ങൾ സോണിയ തള്ളി. ഉമ്മൻ ചാണ്ടിയോടും ചെന്നിത്തലയോടും യോജിച്ച് പ്രവർത്തിക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. ഫലത്തിൽ ഉമ്മൻ ചാണ്ടിക്ക് ആശ്വാസമാണ് സോണിയയുടെ നിലപാട്.
ടോമിൻ തച്ചങ്കരിയുടെ സ്ഥലം മാറ്റത്തിൽ സർക്കാരിനെ സുധീരൻ വിമർശിച്ചിരുന്നു. കൺസ്യൂമർ ഫെഡ് ചെയർമാൻ സ്ഥാനത്ത് ജോയ് തോമസിനെ മാറ്റാനും സമ്മർദ്ദം ചെലുത്തി. പ്രതിപക്ഷം പോലും പ്രതികരിക്കാത്ത തരത്തിലായിരുന്നു സുധീരന്റെ ഇടപെടൽ. ഫയർഫോഴ്സ് മേധാവി സ്ഥാനത്ത് നിന്നുള്ള ജേക്കബ് തോമസിന്റെ മാറ്റത്തിലും വിമർശനമെത്തി. ഉടൻ തന്നെ മുഖ്യമന്ത്രി നേരിട്ട് പത്ര സമ്മേളനം നടത്തുകയും നടപടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. സുധീരന്റെ ഒറ്റയാൻ നീക്കങ്ങൾ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് ഹൈക്കമാണ്ടിനെ ധരിപ്പിക്കാനും എ-ഐ ഗ്രൂപ്പുകൾക്കായി ഇതോടെയാണ് സുധീരനെ ഹൈക്കമാണ്ട് കൈവിട്ടത്. കൂട്ടായ ചർച്ചകളിലൂടെ തീരുമാനം എടുത്ത് മുന്നോട്ട് പോകാനാണ് നൽകിയിരിക്കുന്ന വിശദീകരണം.
ഹൈക്കമാണ്ട് തീരുമാനങ്ങൾക്ക് അനുസരിച്ച് വഴങ്ങലിന്റെ വാക്കുകളാണ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരനും നടത്തിയത്. കെപിസിസിയിൽ പ്രശ്നങ്ങളൊന്നുമില്ല. പ്രശ്നങ്ങളുണ്ടെങ്കിൽ കേരളത്തിലെ നേതൃത്വം ചർച്ച ചെയ്ത് പരിഹരിക്കും. പ്രശ്നങ്ങളെ പെരുപ്പിച്ച് കാണിക്കേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് ഇപ്പോഴത്തെ പ്രധാന കാര്യം. പാർട്ടിയും സർക്കാരും എല്ലാ കാര്യത്തിലും ഒന്നിച്ച് പോകും. തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഒരുക്കങ്ങളെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷയെ ധരിപ്പിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയുടെ പൂർണ വിവരങ്ങൾ പുറത്തു വിടാനാവില്ലെന്നും സുധീരൻ വിശദീകരിക്കുന്നു. സുധീരന്റെ നിലപാടിലുള്ള വിയോജിപ്പ് പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞദിവസം രംഗത്തത്തെിയിരുന്നു. ഇതിനു പിന്നാലെയാണ് സുധീരൻ സോണിയയുമായി കൂടിക്കാഴ്ച നടത്തിയത്. അതുകൊണ്ട് തന്നെ ഹൈക്കമാണ്ട് നിലപാട് സുധീരന് തിരിച്ചടിയാണ്.
എ-ഐ ഗ്രൂപ്പുകൾ സംയുക്തമായി ഡിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് രൂപം നൽകിയിരുന്നു. എന്നാൽ ഈ പട്ടികയിൽ സ്വന്തക്കാരെ സുധീരൻ തിരുകി കയറ്റിയെന്ന ആക്ഷേപവുമായാണ് എ-ഐ ഗ്രൂപ്പുകൾ കെപിസിസി പ്രസിഡന്റിനെതിരെ രംഗത്ത് വന്നത്. ഇതിനിടെയിൽ തൃശൂരിലെ ഗ്രൂപ്പ് കൊലപാതകവും ചർച്ചയിലെത്തി. ഇതോടെ എ-ഐ ഗ്രൂപ്പുകളിൽ ഭിന്നതയുണ്ടാക്കി സ്വന്തം ഗ്രൂപ്പ് വളർത്താൻ സുധീരൻ ശ്രമിച്ചുവെന്നാണ് ആക്ഷേപം. ഇതോടെ ഭിന്നതകൾ മറന്ന് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒന്നിച്ചു. തൃശൂരിലെ പ്രശ്നങ്ങൾ ഗ്രൂപ്പുകൾ തമ്മിൽ പറഞ്ഞു തീർത്തു. കൺസ്യൂമർ ഫെഡ് വിഷയത്തിലും ജോയ് തോമസിനെതിരെ എ ഗ്രൂപ്പ് പോരാട്ടം നിറുത്തി. കൺസ്യൂമർ ഫെഡ് ചെയർമാനെ മാറ്റണമെന്ന കെപിസിസി അധ്യക്ഷന്റെ കത്തിന് വേണ്ട പരിഗണനയും നൽകിയില്ല. സർക്കാരിന് ചെയർമാനെ മാറ്റാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം. ബാർ കോഴ വിഷയങ്ങളുടെ സമയത്തും സമാനമായ തർക്കും കെപിസിസിയും സർക്കാരും തമ്മിലുണ്ടായിരുന്നു. അന്നും സർക്കാരുമായി യോജിച്ച് പോകാനായിരുന്നു സുധീരന് ഹൈക്കമാണ്ട് നൽകിയ നിർദ്ദേശം.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പുനഃസംഘടന നടന്നാൽ അധ്യക്ഷ സ്ഥാനത്ത് വീണ്ടുമെത്താമെന്നാണ് സുധീരന്റെ കണക്ക് കൂട്ടൽ. തെരഞ്ഞെടുപ്പ് കാലത്ത് മാറ്റത്തിന് ഹൈക്കമാണ്ട് തയ്യാറികല്ല. ഇതിനെയാണ് എ-ഐ ഗ്രൂപ്പുകൾ ഒരുമിച്ച് വെട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഗ്രൂപ്പുകൾ മുന്നോട്ട് വയ്ക്കുന്ന പൊതു നേതാവിനെ കെപിസിസി അധ്യക്ഷനാക്കാനാണ് നീക്കം. കെ മുരളീധരൻ അടക്കമുള്ളവരെ കെപിസിസിയിലേക്ക് ഐ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി തുടരുന്നതിനാൽ കെപിസിസി അധ്യക്ഷ പദവി ഐ ഗ്രൂപ്പിന് വേണമെന്നാണ് ചെന്നിത്തലയുടെ നിലപാട്. കെ സുധാകരനും കെപിസിസി അധ്യക്ഷനാകാൻ നീക്കം സജീവമാക്കിയിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ മനസ്സിൽ കയറുന്നവർക്കേ ഈ പദവിയിൽ എത്താൻ കഴിയൂ എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വിവാദങ്ങൾ ഒഴിവാക്കി പൊതു സമ്മതനെ കണ്ടെത്താൻ ഗ്രൂപ്പുകൾ ശ്രമിക്കുന്നത്.
നേരത്തെ ജി കാർത്തികേയനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഇതേ ഗ്രൂപ്പുകൾ മുന്നോട്ട് വച്ചിരുന്നു. എന്നാൽ എ കെ ആന്റണിയുടെ പിന്തുണയോടെ കാർത്തികേയന്റെ പേരിനെ വെട്ടി സുധീരൻ പാർട്ടി അധ്യക്ഷനായി. ഇനി അത്തരമൊരു അവസ്ഥയുണ്ടാകരുതെന്നാണ് എ-ഐ വിഭാഗങ്ങളുടെ കൂട്ടായ തീരുമാനം. ഈ സാഹചര്യത്തിലാണ് സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ കൂട്ടായ നീക്കങ്ങൾ സജീവമാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍