ജയിക്കണമെങ്കിൽ രാജു എബ്രഹാമും സുരേഷ് കുറുപ്പും തന്നെ വേണം; മന്ത്രിയാകാൻ പരിഗണിക്കുമ്പോൾ ആ പേരുകൾ വേണ്ട; യുഡിഎഫ് കോട്ടകളിൽ നിരവധി തവണ വിജയിച്ച ഇരു നേതാക്കളേയും ഒഴിവാക്കിയതിൽ അണികൾക്ക് അനിഷ്ടം; പുതുമുഖങ്ങളെ പരീക്ഷിച്ചപ്പോഴും ബാലനെ മാറ്റി സത്യനെ ആക്കാൻ മടിച്ചത് എന്തുകൊണ്ട്?
ബി രഘുരാജ്
തിരുവനന്തപുരം: മന്ത്രിമാരെ നിശ്ചയിച്ച കാര്യത്തിൽ യുഡിഎഫ് സർക്കാനേക്കാൾ പതിന്മടങ്ങ് മെച്ചപ്പെട്ട നിലപാടായിരുന്നു ഇടതിന്റേത്. ജാതിയോ മറ്റോ പരിഗണിക്കാതെയുള്ള തെരഞ്ഞെടുപ്പും പുതുമുഖങ്ങളെ പരീക്ഷിക്കാൻ നടത്തിയ ശ്രമങ്ങളും എങ്ങും അംഗീകരിക്കപ്പെട്ടു. എങ്കിലും ചില മുഖങ്ങൾ കാണാതെ പോയത് അവരുടെ അണികൾക്കിടയിൽ തെല്ലൊന്നുമല്ലാത്ത ആശങ്കയ്ക്ക് കാരണമായിരിക്കുന്നതായി റിപ്പോർട്ട്. മറ്റാരെ പരീക്ഷിച്ചാലും വിജയിക്കാത്ത റാന്നിയിൽ രാജു എബ്രഹാം അഞ്ചുവട്ടം ജയിച്ചിട്ടും മന്ത്രിയാക്കാത്തതാണ് പ്രധാന ആക്ഷേപങ്ങളിൽ ഒന്ന്. യുഡിഎഫ് കോട്ടയായ കോട്ടയത്തെ ഏറ്റുമാനൂരിൽ തുടർച്ചയായി ജയിക്കുന്ന സുരേഷ് കുറുപ്പിനെ ഒഴിവാക്കിയതിലും അസ്വസ്ഥതയുണ്ട്. ആറ്റിങ്ങലിൽ ന്നും റിക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച സത്യനെ മന്ത്രിയാക്കാത്തതും ചർച്ചയായിരിക്കുകയാണ് ഇപ്പോൾ.
പത്തനംതിട്ടയിലെ റാന്നി മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി രാജു എബ്രഹാം 14596 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 58749 വോട്ടുകളാണ് ഇദ്ദേഹത്തിനു ലഭിച്ചത്. ശക്തമായ മത്സരമായിരുന്നു റാന്നി മണഡലത്തിൽ. യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി സെക്രട്ടറിയുമായ മറിയാമ്മ ചെറിയാനു 44153 വോട്ടുകൾലഭിച്ചു.ബിഡിജെഎസ് സ്ഥാനാർത്ഥി കെ പത്മകുമാർ 25201 വോട്ടുകൾ നേടി. എസ്.എൻ.ഡിപി യോഗം പത്തനം തിട്ട യൂണിയൻ പ്രസിഡന്റാണ് കെ പത്മകുമാർ. പരമ്പരാഗതമായി കോൺഗ്രസ് കോട്ടയാണ് റാന്നി. ഇവിടെയാണ് അഞ്ചുതവണയായി രാജു എബ്രഹാം ജയിച്ചു കയറുന്നത്. ഇത്തവണയെങ്കിലും പത്തനംതിട്ടയുടെ പ്രതിനിധിയായി മന്ത്രിയാകുമെന്ന് കരുതി. എന്നാൽ മാത്യു ടി തോമസ് പത്തനംതിട്ടയിൽ നിന്ന് മന്ത്രിയാകുന്നതിനാൽ രാജു എബ്രഹാം വേണ്ടെന്നാണ് സിപിഐ(എം) തീരുമാനം.
സിപിഎമ്മിൽ രണ്ട് തവണയിലധികം മത്സരിച്ച് ജയിച്ച എംഎൽഎമാർക്ക് വീണ്ടും സീറ്റ് നൽകുക പതിവില്ലാത്തതാണ്. എന്നാൽ റാന്നിയിലെ സാഹചര്യത്തിൽ രാജു എബ്രഹാം മാത്രമേ ജയിക്കൂവെന്ന് സിപിഎമ്മിന് അറിയാം. മികച്ച ഇടപെടലുകളിലൂടെ റാന്നിയിലും പത്തനംതിട്ടയിലും നിറഞ്ഞു നിൽക്കുന്ന രാജു എബ്രഹാമിന് മന്ത്രി സ്ഥാനം നൽകാത്തതിന്റെ കാരണം വ്യക്തമല്ല. സിപിഐ(എം) ജില്ലാ സമ്മേളനത്തിലും സെക്രട്ടറിയായി രാജു എബ്രഹാം കടന്നുവരുമെന്ന് കരുതിയവരുണ്ട്. എന്നാൽ അതും സംഭവിച്ചില്ല. അഞ്ച് തവണ എംഎൽഎയായ ഈ ജനപ്രതിനിധിയെ പാർട്ടി സംസ്ഥാന കമ്മറ്റി അംഗം പോലും ആക്കാൻ സിപിഐ(എം) തയ്യാറായില്ലെന്നതും അൽഭുതമാണ്. ജനകീയരായ നേതാക്കൾ പത്തനംതിട്ട സിപിഎമ്മിൽ കുറവാണ്. അവിടേയാണ് രാജു എബ്രഹാം ജയിച്ചുകയറുന്നത്. എന്നിട്ടും പാർട്ടി മാത്രം തിരിച്ചറിയുന്നില്ല.
ഏറ്റുമാനൂർ എന്നത് കോട്ടയം ജില്ലയിലെ യുഡിഎഫ് കോട്ടയാണ്. നായർ സമവാക്യത്തെ അനുകൂലമാക്കി കഴിഞ്ഞ തവണ തോമസ് ചാഴിക്കാടനെ അട്ടിമറിച്ചാണ് ഏറ്റുമാനൂർ ഇടതുപക്ഷത്തേക്ക് സുരേഷ് കുറുപ്പ് എത്തിച്ചത്. ഇത്തവണയും വമ്പൻ വിജയം ആവർത്തിച്ചു. കോട്ടയം ലോക്സഭയിൽ സുരേഷ് കുറപ്പ് നേടിയ വിജയങ്ങളും കോൺഗ്രസിനെ പോലും ഞെട്ടിച്ചിരുന്നു. അത്തരമൊരു ജനകീയ മുഖത്തെ സിപിഐ(എം) ഇത്തവണയും മന്ത്രിസ്ഥാന പട്ടികയിൽ നിന്നും മാറ്റി നിർത്തുന്നു. സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയപ്പോൾ സുരേഷ് കുറുപ്പിനെ മത്സരിപ്പിക്കാൻ പോലും സംസ്ഥാന നേതൃത്വത്തിന് താൽപ്പര്യമില്ലായിരുന്നു. ജില്ലാ കമ്മറ്റിയുടെ ശക്തമായ ഇടപെടൽ കാരണമെന്നാണ് സ്ഥാനാർത്ഥിയായത്. ബിഡിജെഎസ് ഉയർത്തിയ വെല്ലുവിളി പോലും അതിജീവിച്ചാണ് സുരേഷ് കുറുപ്പ് വമ്പൻ വിജയം നേടിയത്. അതുകൊണ്ട് തന്നെ മന്ത്രിയാകാനുള്ള സാധ്യത കൂടുതലാണെന്നും വിലയിരുത്തി.
അവിടേയും സംസ്ഥാന നേതൃത്വം നാല് തവണ കോട്ടയത്ത് നിന്ന് ലോക്സഭാ അംഗമായ പാർമെന്റീറിയനെ കണ്ടില്ലെന്ന് നടിക്കുന്നു. കോട്ടയത്തെ ഇടത് കോട്ടയാക്കാൻ ഇതിലൂടെ കഴിയില്ലെന്നാണ് അണികളുടെ നിലപാട്. സുരേഷ് കുറുപ്പ് ജനകീയനാണ്. ഇത്തരം മുഖങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകിയാലേ പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയൂ. ഇത് സംസ്ഥാന നേതൃത്വം തിരിച്ചറിയാത്തതാണ് ഈ നായർ നേതാവിന് വിനയാകുന്നത്. എല്ലാ വിഭാഗം ജനങ്ങളേയും അടുപ്പിച്ച് നിർത്തിയാണ് സുരേഷ് കുറുപ്പിന്റെ പ്രവർത്തനം. എന്നിട്ടും പാർട്ടിയുടെ അവഗണന തുടരുന്നുവെന്നതാണ് വസ്തു. ഇത്തവണ ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പ് ജയിക്കുമെന്ന് പാർട്ടിക്ക് പോലും ഉറപ്പില്ലായിരുന്നു. പക്ഷേ സൗമ്യനായ സുരേഷ് കുറുപ്പ് പാർട്ടിയെ കുറ്റപ്പെടുത്തി ആരോടും ഒന്നും പറയുന്നുമില്ല.
തിരുവനന്തപുരം പിടിച്ചാൽ മന്ത്രിസഭയെന്നാണ് വയ്പ്. മാറി മാറി ഇടത്തോടും വലത്തോടും ചായുന്നതാണ് തലസ്ഥാനത്തിന്റെ മനസ്സ്. കണ്ണൂരിന് സമാനമായ പാർട്ടി കോട്ടകളൊന്നും തിരുവനന്തപുരത്തില്ല. എന്നിട്ടും ആറ്റിങ്ങലിൽ സത്യന് 40383 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുന്നു. സംവരണ മണ്ഡലത്തെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കിയ നേതാവാണ് സത്യൻ. എസ്എഫ്ഐയിലെ സജീവ പ്രവർത്തനത്തിനിടെ തന്നെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷനായ യുവ നേതാവാണ് സത്യൻ. ആറ്റിങ്ങലിൽ കഴിഞ്ഞ തവണയാണ് മത്സരത്തിനെത്തിയത്. വമ്പൻ ഭൂരിപക്ഷം സത്യന് മന്ത്രിസ്ഥാനം നൽകുമെന്നും കരുതി. എന്നാൽ മുതിർന്ന നേതാവെന്ന പരിഗണനയിൽ കടകംപള്ളി സുരേന്ദ്രൻ മന്ത്രിയാവുകയാണ്.
ആറ്റിങ്ങൽ മണ്ഡലത്തിൽ 1,98,146 വോട്ടാണ് ഉണ്ടായിരുന്നത്. ഇതിൽ 89,420 പേർ പുരുഷന്മാരും 1,08,726 പേർ സ്ത്രീകളുമാണ്. 663 പോസ്റ്റൽ വോട്ടുൾപ്പെടെ 1,38,137 വോട്ടാണ് പോൾ ചെയ്തത്. ഇതിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബി. സത്യന് 72,808 വോട്ട് ലഭിച്ചു. യു.ഡി.എഫിലെ കെ. ചന്ദ്രബാബുവിന് 32,425 വോട്ടാണ് കിട്ടിയത്. ബിജെപി സ്ഥാനാർത്ഥി രാജി പ്രസാദ് 27,602 വോട്ട് നേടി. 2011 ലെ തിരഞ്ഞെടുപ്പിൽ 63558 വോട്ടാണ് ബി. സത്യന് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായ കോൺഗ്രസിലെ തങ്കമണി ദിവാകരൻ 33,493 വോട്ട് നേടിയിരുന്നു. കടുത്ത ത്രികോണത്തിനിടയിലും ഏറെ സത്യൻ മുന്നോട്ട് പോയി. ഈ ജനകീയ പിന്തുണയാണ് മന്ത്രിസ്ഥാനം സ്തയന് നിഷേധിച്ചതിലൂടെ സിപിഐ(എം) അവഗണിക്കുന്നത്.
സത്യനേയും സുരേഷ് കുറുപ്പിനേയും സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയവരുമുണ്ട്. പ്രാദേശിക സന്തുലനാവസ്ഥ പാലിക്കേണ്ടി വരുന്നതിനാലാണ് ഈ പേരുകാർ ഒഴിവാകുന്നതെന്ന ന്യായമാണ് പാർട്ടി പറയുന്നത്. എന്നാൽ കണ്ണൂരിൽ നിന്ന് മൂന്ന് പേർക്ക് മന്ത്രിയാകും. മറ്റ് ജില്ലകളിലെ മികച്ച നേതാക്കളെ അവഗണിക്കുകയും ചെയ്യുന്നു. എന്നാൽ അച്ചടക്ക നടപടി ഭയക്കുന്നതിനാൽ ആരും ഇതിനെ ചോദ്യം ചെയ്യാനും തയ്യാറല്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്