ചുവപ്പുകോട്ട പിടിക്കാൻ മോദിയും അമിത്ഷായും ദൗത്യമേൽപിച്ചത് ത്രിമൂർത്തികളെ; രണ്ടുവർഷം രാവും പകലാക്കി ആർഎസ്എസ് പണിയെടുത്തപ്പോൾ കൊയ്തത് നൂറുമേനി വിജയം; റാംമാധവിന്റെ മേൽനോട്ടത്തിൽ വികസനമന്ത്രം ഉയർത്തിയും സിപിഎം ഭരണത്തെ തുറന്നുകാട്ടിയും ദൗത്യം നിറവേറ്റിയത് ഹിമാന്ത ബിസ്വ ശർമയും സുനിൽ ദേവ്ധറും ബിപ്ലബ് ദേബും; ത്രിപുരയിലെ ആൾക്കൂട്ടത്തെ വോട്ടാക്കി മാറ്റിയത് ഇങ്ങനെ
മറുനാടൻ മലയാളി ഡസ്ക്
അഗർത്തല: ആരുമല്ലാതിരുന്നിടത്ത് ബിജെപി ഇന്നുജയിച്ചു..അതീവസന്തോഷത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രഖ്യാപിക്കുമ്പോൾ അത് നിരന്തരമായ കഠിനപ്രയത്നത്തിന് പ്രവർത്തകർക്കുള്ള അംഗീകാരമാണ്. ഇത് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ വിജയമാണെന്നും നിശ്ശംശയം പറയാം.പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവം മാത്രമല്ല ആർഎസ്എസ് രണ്ടുവർഷമായി താഴെത്തലത്തിൽ നടത്തിയ പ്രവർത്തനമാണ് ഫലം കൊയ്യാൻ സഹായിച്ചത്.
വടക്ക് -കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതയുള്ള ബിജെപി ജനറൽ സെക്രട്ടറി റാം മാധവ്, മുഖ്യതിരഞ്ഞെടുപ്പ് തന്ത്രജഞനായ ഹിമാന്ത ബിസ്വ ശർമ, ആർഎസ്എസിന്റെ ത്രിപുര പ്രഭാരി സുനിൽ ദേവ്ധർ എന്നിവരാണ് ഈ തേരോട്ടത്തിന് നേതൃത്വം വഹിച്ചത്.പദ്ധതി ആസൂത്രണം ചെയതത് ശർമയും, റാം മാധവും ആയിരുന്നെങ്കിലും അത് ചുരുങ്ങിയ സമയം കൊണ്ട് കാര്യക്ഷമമായി നടപ്പാക്കിയത് ദേവ്ധറായിരുന്നു.
രാജ്യമെങ്ങും മോദിതരംഗം വീശിയടിച്ച ലോക്സഭാതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി നരേന്ദ്ര മോദി അഗർത്തലയിൽ എത്തിയപ്പോൾ 40,000 പേർക്കിരിക്കാവുന്ന മൈതാനത്ത് ഏഴായിരം പേർ പോലും എത്തിയിരുന്നില്ല.എന്നാൽ, ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പായപ്പോൾ ചിത്രം ആകെ മാറിയിരുന്നു.അതിന് പിന്നിലെ ചില കഥകൾ കൗതുകകരമാണ്. അഗർത്തലയിൽ നിന്ന് പുറപ്പെടുന്ന തീവണ്ടിയിൽ മോദിയുടെ ചിത്രമുള്ള ടീഷർട്ട് ധരിച്ച ബിജെപി പ്രവർത്തകർ കയറും. ഓരോ യാത്രക്കാരെയും കണ്ട് വിവരങ്ങൾ അന്വഷിക്കും.കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ കുറിച്ചുള്ള ലഘുരേഖകൾ നൽകും.വണ്ടി ധർമനഗറിലെത്തുമ്പോഴക്കും 700 പേരുടെയെങ്കിലും ഫോൺ നമ്പർ അവരുടെ കൈയിലുണ്ടാകും.സ്മാർട്ട് ഫോണുള്ളവർക്ക് വാട്സാപ്പ് വഴി അടുത്ത ദിവസം മുതൽ ബിജെപിയുടെ പ്രചാരണ സന്ദേശങ്ങൾ കിട്ടും.ഇതിൽ അനുകൂലമായി പ്രതികരിക്കുന്നവരെ സ്വയം സേവകർ വീട്ടിലെത്തി കാണും.പ്രശ്നങ്ങളിൽ ഇടപെടും. പാർട്ടി അംഗത്വമെടുക്കാൻ പ്രേരിപ്പിക്കും.ആർഎസ്എസിന്റെ ത്രിപുര പ്രഭാരി സുനിൽ ദേവ്ധർ പാർട്ടി കെട്ടിപ്പടുക്കാൻ സ്വീകരിച്ച പല മാർഗ്ഗങ്ങളിൽ ഒന്നുമാത്രമാണിത്. മോദി ദൂത് യോജന എന്നായിരുന്നു ഇതിന്റെ പേര്.
സാമൂഹിക മാധ്യമങ്ങൾ വഴിയായിരുന്നു ബിജെപി യുവാക്കളിലേക്ക് ഇറങ്ങിയത്.എന്നാൽ, സിപിഎം ഇതൊന്നും കാര്യമാക്കാതെ പഴഞ്ചൻ പ്രചാരണരീതികൾ തുടർന്നു.ദേവ്ധർ, നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് കൺവീനർ ഹിമന്ത ബിശ്വ ശർമ, സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ ബിപ്ലവ് ദേബ് എന്നീ മൂവർസംഘത്തെയാമ് ത്രിപുര പിടിക്കാൻ അമിത്ഷാ നിയോഗിച്ചത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദി വാരാണിയിൽ മൽസരിച്ചപ്പോൾ പ്രചാരണ ചുമതല മഹാഷ്ട്രക്കാരനായ ദേവ്ധറിനായിരുന്നു.അതിന് മുമ്പ് മഹാഷ്ട്ര നിയമസഭാതിരഞ്ഞെടുപ്പിൽ പാൽഘർ ജില്ലയുടെ ചുമതല നിർവഹിച്ചിട്ടുണ്ട്.സംസ്ഥാനത്ത് സിപിഎമ്മിനുണ്ടായിരുന്ന ഏകസീറ്റ് പിടിച്ചെടുക്കുന്നതിൽ ബിജെപി വിജയിച്ചത് ദേവധറിന്റെ നേതൃത്വത്തിലാണ്.അതുകൊണ്ടാണ് അമിത് ഷാ ദേവധറിനെ തന്നെ ത്രിപുരയുടെ ചുമതലയും ഏൽപിച്ചത്.ഡൽഹിയിലായിരുന്ന ബിപ്ലബ് ദേബിനെ ത്രിപുരയിലേക്ക് കൊണ്ടുവന്നത് ദേവ്ധറും.തന്റെ ശിഷ്യനാണെങ്കിലും ബിപ്ലബ് കുമാർ ദേബിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കാൻ തയ്യാറായിരുന്നില്ല.
ഇതിന് പുറമേ രണ്ടാഴ്ച കൂടുമ്പോൾ ഓരോ കേന്ദ്ര മന്ത്രി വീതം ത്രിപുരയിലെത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 52 കേന്ദ്ര മന്ത്രിമാരാണ് സംസ്ഥാനത്ത് സന്ദർശനം നടത്തിയത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഈ സന്ദർശനങ്ങൾ മാദി തന്നെ മൂന്നിലധികം റാലികളിൽ പങ്കെടുത്തു.മണിക് സർക്കാരിനെ യഥാർഥത്തിൽ നേരിട്ടത് ബിപ്ലബ് ദേബല്ല, മോദി തന്നെയായിരുന്നു. ഡിസംബറിൽ ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭഗവത് ത്രിപുര സന്ദർശിക്കുകയും ഗുവാഹത്തിയിലെ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. വികസന പ്രവർത്തനങ്ങളുടെ അഭാവവും സംസ്ഥാനത്തോടുള്ള അവഗണനയും ഉയർത്തിക്കാണിക്കുകയായിരുന്നു സംഘത്തിന്റെ പ്രധാന ജോലി.
കൂട്ടായ യത്നത്തിന്റെ ഫലമായി 25 വർഷം നീണ്ട സിപിഐഎം ഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപി ത്രിപുരയിൽ ഭരണത്തിലേറിയിരിക്കുന്നത്. 60 അംഗനിയമസഭയിൽ 59 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. 59 സീറ്റുകളിൽ ബിജെപി-ഐപിഎഫ്ടി സഖ്യം 41 സീറ്റുകൾ കരസ്ഥമാക്കി. ബിജെപി തനിച്ച് ഭൂരിപക്ഷം നേടി എന്നതാണ് എടുത്തുപറയേണ്ട വസ്തുത. ഒരു അടിത്തറയും ഇല്ലാതിരുന്ന സംസ്ഥാനത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ശക്തി തെളിയിച്ചിരിക്കുകയാണ് ബിജെപി. ഇടതുപക്ഷം 19 സീറ്റുകളിൽ ഒതുങ്ങി. ഒൻപത് സീറ്റുകളിൽ മത്സരിച്ച ഐപിഎഫ്ടി എട്ട് സീറ്റുകളിലും വിജയം കരസ്ഥമാക്കി. ഗോത്രമേഖലകളിൽ ഐപിഎഫ്ടി നടത്തിയ മുന്നേറ്റം ബിജെപി സഖ്യത്തിന്റെ വിജയത്തിൽ നിർണായകമായി. കഴിഞ്ഞ തവണ 10 സീറ്റുകളും 36 ശതമാനം വോട്ടുകളും നേടിയ കോൺഗ്രസ് ഇത്തവണ വെറും ഒന്നര ശതമാനം വോട്ടിൽ മാത്രം ഒതുങ്ങി.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- ത്രിപുരയിൽ വിശ്വസ്തരുടെ യോഗം വിളിച്ച് മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബ്
- ദേവ്ധർ ട്രോഫി ദക്ഷിണമേഖലാ ടീമിൽ ഇടംപിടിച്ച് മൂന്ന് മലയാളി താരങ്ങൾ
- രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്, ഡൽഹിയുടെ സിലക്ഷൻ ക്യാംപിൽ
- ജെജെപി-ബിജെപി സഖ്യ സർക്കാരിൽ അതൃപ്തി, ബിജെപിക്കെതിരെ സ്വതന്ത്ര എംഎൽഎമാർ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍