ഭരണവിരുദ്ധ തരംഗം സജീവം അല്ലാത്തതും അന്തരിച്ച എംഎൽഎയോടുള്ള സ്നേഹവും സജി ചെറിയാന് അനുകൂല ഘടകം; ഉമ്മൻ ചാണ്ടിയുടെ അവസാന തേരോട്ടവും യുവ എം എൽഎ മാരുടെ സാന്നിധ്യവും മുന്നേറ്റം ഉറപ്പിച്ചേക്കുമെന്ന് കരുതി യുഡിഎഫ്; അമിത്ഷായുടേയും കൂട്ടരുടേയും ദക്ഷിണേന്ത്യൻ മോഹങ്ങൾ തല്ലിക്കെടുത്തി കർണാടകത്തിൽ തിരിച്ചടി നേരിട്ടതോടെ മുൻനിര ദേശീയ നേതാക്കളെ എത്തിക്കാൻ കഴിയാത്ത വിഷമത്തിൽ ബിജെപിയും
മറുനാടൻ മലയാളി ബ്യൂറോ
ചെങ്ങന്നൂർ: ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ കേരളത്തിലെ ഭരണവിരുദ്ധ തരംഗം സജീവമല്ലെന്നതും അന്തരിച്ച എംഎൽഎ രാമചന്ദ്രൻ നായർക്ക് മണ്ഡലത്തിൽ ഉണ്ടായിരുന്ന ജനസ്വാധീനവും മേൽക്കൈ നൽകുന്നത് എൽഡിഎഫിന് തന്നെ. ഈ നിലയിൽ വിജയം ഉറപ്പിച്ച് മുന്നേറുകയായിരുന്ന എൽഡിഎഫിന് അവസാന നിമിഷം തിരിച്ചടിയാകുന്നത് രണ്ടു ഘടകങ്ങൾ മാത്രമാണ്. അതിലൊന്ന് കെഎം മാണിയെ കൂടെ കൂട്ടാൻ യുഡിഎഫ് ഇറക്കിയ തന്ത്രമാണ്. മറ്റൊന്ന് വെള്ളാപ്പള്ളിയെ കൂട്ടുപിടിക്കാൻ നടത്തിയ നീക്കം പൂർണ അർത്ഥത്തിൽ ഫലം കാണാത്തതും.
ശക്തമായ ത്രികോണ മത്സരത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിയ വേളയിൽ ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. കഴിഞ്ഞതിരഞ്ഞെടുപ്പിൽ ബിജെപിക്ക് മണ്ഡലത്തിൽ വോട്ട് ഷെയർ കൂടിയതിനൊപ്പം ദേശീയ തലത്തിൽ ബിജെപി ഓരോ സംസ്ഥാനങ്ങളും കീഴടക്കി മുന്നേറിയതിന്റെ ആത്മവിശ്വാസവുമെല്ലാം കേരളത്തിലും പ്രതിഫലിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ കർണാടക തിരഞ്ഞെടുപ്പോടെ ബിജെപി-എൻഡിഎ ക്യാമ്പ് ആത്മവിശ്വാസം നഷ്ടപ്പെട്ട സ്ഥിതിയിലായി. അതിന് പുറമെയാണ് ആ തിരഞ്ഞെടുപ്പിന് പിന്നാലെ പെട്രോൾ-ഡീസൽവില വാനോളം ഉയർന്നതും. ഇതോടെ കേന്ദ്രനേതാക്കളിൽ മുൻനിരക്കാരായ ആരും ചെങ്ങന്നൂരിൽ പ്രചരണത്തിന് എത്താത്ത സാഹചര്യവുമുണ്ടായി. അവസാന ലാപ്പിൽ കേന്ദ്ര സീനിയർ താരങ്ങളെ ഇറക്കാമെന്ന സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷയ്ക്കാണ് തിരിച്ചടി നേരിട്ടത്. ഇത് ശ്രീധരൻപിള്ളയുടെ സാധ്യതകളെ ഏറെ പിന്നിലാക്കിയതായാണ് സൂചന.
കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ, ത്രിപുര മുഖ്യമന്ത്രി ബിപ്ളവ് കുമാർ തുടങ്ങിയവരാണ് കേരളത്തിന് പുറത്തുനിന്ന് ഇവിടെ പ്രചരണം കൊഴുപ്പിക്കാൻ എത്തിയത്. സംസ്ഥാന നേതാക്കളിൽ തന്നെ മുരളീധരനും കെ സുരേന്ദ്രനും ഉൾപ്പെടെയുള്ളവർക്ക് പ്രചരണത്തിൽ കാര്യമായ റോളും നൽകിയില്ല. ഇതെല്ലാം ബിജെപിക്ക് തിരിച്ചടിയായി. കർണാടകത്തിൽ അധികാരം പിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അമിത്ഷാ ഉൾപ്പെടെയുള്ള നേതാക്കളെ ചെങ്ങന്നൂരിൽ എത്തിക്കാൻ കഴിയുമെന്നും അവസാന ഘട്ടത്തിൽ വലിയൊരു കൊട്ടിക്കലാശത്തിലേക്ക് കാര്യങ്ങൾ നീക്കാമെന്നും ബിജെപി പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതൊന്നും നടന്നില്ല. കർണാടകം കൈവിട്ടതോടെ ദക്ഷിണേന്ത്യൻ മോഹങ്ങൾ ഏതാണ്ട് അവസാനിച്ച മട്ടിലാണ് ബിജെപി കേന്ദ്രനേതൃത്വമെന്നാണ് സൂചന. അതിനാൽ തന്നെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേന്ദ്രത്തിന് ഉണ്ടായിരുന്ന പ്രതീക്ഷകളും അസ്തമിച്ചു. ഇതോടൊയണ് ദേശീയ നേതാക്കളുടെ വരവുപോലും ഇല്ലാത്ത നിലയിലേക്ക് കാര്യങ്ങൾ എത്തിയത്.
ഇതിന് പുറമെയാണ് ഇന്ധനവിലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൻ കുതിച്ചുകയറ്റം. ഇത് പ്രചരണായുധമാക്കിയിട്ടുണ്ട് സിപിഎമ്മും കോൺഗ്രസും. സംസ്ഥാന തീരുവ കുറയ്ക്കുന്ന കാര്യം തിരഞ്ഞെടുപ്പിന് പിന്നാലെ ആലോചിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയതുപോലും ചെങ്ങന്നൂരിനെക്കൂടി ലക്ഷ്യമിട്ടാണെന്ന് വ്യക്തം. ദേശീയ തലത്തിൽ ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നുവെന്ന് കർണാടകത്തിൽ ഉയർത്തിക്കാട്ടി കോൺഗ്രസ് ശക്തമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതോടെ ബിജെപി വിരുദ്ധ തരംഗത്തിലേക്ക് രാജ്യം നീങ്ങുന്നുവെന്ന മട്ടിൽ കാര്യങ്ങളെത്തിയതും ബിജെപിക്ക് ക്ഷീണമായി. പ്രകാശ് ജാവദേക്കറിനെയും ബിപ്ളവ് കുമാറിനെയും കൂടായെ നളിൻകുമാർ പട്ടേൽ, എച്ച് രാജ എന്നിവരും പിന്നെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും സുരേഷ് ഗോപി എംപിയുമൊക്കെയാണ് ബിജെപിക്ക് വേണ്ടി പ്രചരണ രംഗത്തുള്ളത്. ഇതുകൊണ്ട് വലിയ കാര്യമില്ലെന്ന് ബിജെപി നേതാക്കൾ തന്നെ പറയുന്നു.
തുടക്കത്തിലേ നേടിയ മുൻതൂക്കം ഇപ്പോഴും നിലനിർത്തി എൽഡിഎഫ്
മണ്ഡലത്തിൽ പ്രചരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴും മുൻതൂക്കം എൽഡിഎഫിന് തന്നെയെന്നാണ് വിലയിരുത്തൽ. അവസാ നിമിഷത്തിൽ ലീഗിനെ കൂടി ഇടപെടുവിച്ച് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് ദൗത്യസംഘം കെഎം മാണിയെ കൂടെയെത്തിച്ചതോടെ മത്സരം കടുത്ത നിലയിലേക്ക് നീങ്ങുകയാണ്. എന്നാലും ഇപ്പോഴും പ്രതീക്ഷയിലാണ് എൽഡിഎഫ്. ഇതിന്റെ പ്രധാനകാരണം ഇപ്പോൾ ഭരണത്തിൽ എൽഡിഎഫ് ആണെന്നതും അതിനാൽ മണ്ഡലത്തിന്റെ വികസനത്തിൽ എൽഡിഎഫിന് കാര്യമായി ഇടപെടാനാകുമെന്ന പ്രചരണമാണ്.
അന്തരിച്ച എംഎൽഎ രാമചന്ദ്രൻ നായരിൽ ചെങ്ങന്നൂരുകാർക്ക് ഉണ്ടായിരുന്ന വിശ്വാസം ഇക്കുറി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഇടതുമുന്നണി ഉറച്ച് വിശ്വസിക്കുന്നു. എന്നാലും മാണി പോയതോടെ നേരത്തേ പ്രതീക്ഷിച്ച കുറച്ച് വോട്ടുകൾ മാറിയേക്കാമെന്ന സാഹചര്യമുണ്ട്. ഇതിന് മറുമരുന്നെന്നോണം എസ്എൻഡിപി യോഗത്തെ കൂടെ നിർത്താൻ എൽഡിഎഫ് ശ്രമിച്ചിരുന്നു. വെള്ളാപ്പള്ളി സമദൂരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോടിയിരിയുടേ നേതൃത്വത്തിൽ തന്നെ ഇതിനായി ശ്രമിച്ചത്. ഇതിൽ വ്യക്തമായി മുൻതൂക്കം കിട്ടിയെന്ന് ഉറപ്പില്ലെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല എൽഡിഎഫ്. എന്നാലും നിലവിൽ ക്രിസ്ത്യൻ മേഖലയിലുൾപ്പെടെ പിന്തുണ ഉറപ്പിക്കാനായെന്ന വിലയിരുത്തലിലാണ് എൽഡിഎഫ് ഈ അന്തിമ ഘട്ടത്തിലും. മത്സരം ഇഞ്ചോടിഞ്ചാവുമെന്നാണ് അവസാന ലാപ്പിലെ ചിത്രങ്ങൾ വ്യക്തമാക്കുന്നത്.
അവസാന നിമിഷത്തിൽ ആഞ്ഞടിച്ച് യുഡിഎഫ്
കോൺഗ്രസ് തിരഞ്ഞെടുപ്പുകാലത്ത് രൂപപ്പെടുന്ന ആൾക്കൂട്ടമാണെന്ന് എല്ലായ്പ്പോഴും പറയാറുണ്ട്. ചെങ്ങന്നൂരിലും സംഭവിച്ചത്. അതാണ്. അഡ്വ. ഡി വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ തന്നെ ചെങ്ങന്നൂരിൽ വേറിട്ടൊരു മത്സരത്തിനാണ് യുഡിഎഫ് ആദ്യംമുതലേ ശ്രമിച്ചത്. അയ്യപ്പ സേവാസംഘത്തിന്റെ മുൻനിരക്കാരൻ കൂടിയായ വിജയകുമാറിന് ബിജെപിയിലേക്ക് പോകാൻ സാധ്യതയുള്ള വലിയൊരു വിഭാഗം ഹൈന്ദവവോട്ടുകളിൽ ആദ്യംതന്നെ കോൺഗ്രസ് കണ്ണുനട്ടിരുന്നു. ഇതിൽ പ്രതീക്ഷയർപ്പിക്കുമ്പോഴും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയതോടെ ആദ്യത്തെ ആവേശം ഇല്ലാതായി. ഇതോടെ സംസ്ഥാന നേതാക്കൾ കാര്യമായി തിരിഞ്ഞുനോക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചത് യുഡിഎഫ് ക്യാമ്പിൽ ആശങ്കയും സൃഷ്ടിച്ചു.
എന്നാൽ അവസാന ദിവസങ്ങളിലേക്ക് കാര്യങ്ങളെത്തിയതോടെ എല്ലാം ഉഷാറായി. തന്ത്രങ്ങൾ മെനഞ്ഞ് ഉമ്മൻ ചാണ്ടിതന്നെ നേരിട്ട് ചെങ്ങന്നൂരിൽ തന്നെ താമസിച്ച് കാര്യങ്ങൾ നിയന്ത്രിച്ചതോടെ ഈ തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഇതിനിടെയാണ് മാണിയുടെ പിണക്കം തീർക്കാൻ കുഞ്ഞാലിക്കുട്ടിയെ തന്നെ രംഗത്തിറക്കാനുള്ള തന്ത്രം കോൺഗ്രസ് നേതൃത്വം പ്രയോഗിക്കുന്നതും അതിൽ വിജയിക്കുന്നതും. മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് മാണി രംഗത്തുവന്നതിന്റെ ചുവടുപിടിച്ചായിരുന്നു ഈ നീക്കം. മലപ്പുറത്ത് മാണി കോൺഗ്രസിന് കാര്യമായി റോളില്ലെങ്കിലും ചെങ്ങന്നൂരിൽ അവരുടെ വോട്ട് തിരഞ്ഞെടുപ്പിൽ നിർണായക ഘടകമാണ്.
ഈ സാധ്യതയാണ് യുഡിഎഫ് തുറന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തല തനിക്കെതിരെ നിലപാടെടുത്തുവെന്ന വിഷമം നേരിട്ടും അല്ലാതെയും മാണി പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതിനാൽ ദൗത്യസംഘത്തിൽ ചെന്നിത്തലയേയും ഉൾപ്പെടുത്തി. ചെന്നിത്തല ഇക്കാര്യത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് മാണിയെ കെട്ടിപ്പിടിച്ചതോടെ മഞ്ഞുരുകി.
ഇടതുപക്ഷത്തിനൊപ്പം നിന്നേക്കുമെന്ന നിലിയിൽ മാണി നീങ്ങിയേക്കുമെന്ന സാഹചര്യം ഇല്ലാതായതുകൂടി പരിഗണിക്കുകയും ഇക്കാര്യത്തിൽ കാനത്തിന്റെ എതിർപ്പുള്ളത് വലിയ വിലങ്ങുതടിയായി നിൽക്കുന്നതുമാണ് മാണിയെ തിരിച്ചുചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഏതായാലും മാണി കൂടി എത്തിയതോടെ കോൺഗ്രസും യുഡിഎഫും ഡബിൾ ഉഷാറായി. അവസാന ലാപ്പിൽ വൻ കുതിപ്പാണ് യുഡിഎഫ് നടത്തുന്നത്. ആന്റണി ഉൾപ്പെടെയുള്ള മുൻനിര നേതാക്കളെല്ലാം പ്രചരണ രംഗത്ത് സജീവമായത് ഉണ്ടാക്കിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ഏതായാലും നാളെ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുമ്പോൾ എൽഡിഎഫിന് വ്യക്തമായ മുൻതൂക്കമുണ്ടെന്ന മുൻധാരണ മാറ്റുന്ന നിലയിലേക്കും ഇഞ്ചോടിഞ്ച് പോരാട്ടം എന്ന നിലയിലേക്കും മണ്ഡലത്തിൽ കാര്യങ്ങൾ എത്തിക്കാനായതിന്റെ ആത്മ വിശ്വാസം യുഡിഎഫ് ക്യാമ്പുകളിൽ പ്രകടമാണുതാനും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്