മലബാറിനെ ഇളക്കി മറിക്കാൻ വെള്ളാപ്പള്ളിക്കായില്ല; ഉദ്ഘാടനത്തിന് എത്തിയത് പ്രതീക്ഷിച്ചതിന്റെ നാലിലൊന്ന് പേർ; ദളിത് വിരോധിയായ സ്വാമിയെ എത്തിച്ചതിൽ എങ്ങും എതിർപ്പ്; തിരുവിതാംകൂറിൽ ആളെക്കൂട്ടി ക്ഷീണം തീർക്കാൻ നെട്ടോട്ടം
മറുനാടൻ മലയാളി ബ്യൂറോ
കാസർകോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്ക്ക് മലപ്പുറത്ത് തണുത്ത സ്വീകരണം. സംഘപരിവാർ അണികളും മൈക്രോ ഫിനാൻസ് അംഗങ്ങളും മാത്രമാണ് എത്തുന്ന്ത. ഉദ്ഘാടന ചടങ്ങിൽ ഉഡുപ്പി പേജാവർ മഠാധിപതിയുടെ സാന്നിധ്യവും ജാഥയ്ക്ക് വെല്ലുവിളിയാണ്. ദളിത് വിരുദ്ധനാണ് സ്വാമിയെന്ന ഇടതുപക്ഷ പ്രചരണം ഫലം കണ്ടതായാണ് മലബാർ മേഖലയിൽ നിന്ന് വരുന്ന വിലയിരുത്തലുകൾ. എസ്എൻഡിപി അണികളെ ഒന്നാകെ ഇളക്കി മറിക്കാൻ വെള്ളാപ്പള്ളിക്കായില്ല. സിപിഎമ്മിന്റെ സ്വാധീനമാണ് ഇതിന് കാരണമെന്നാണ് സൂചന. പാർട്ടി അണികളോടൊന്നും യോഗത്തിലേക്ക് പോകരുതെന്ന് സിപിഐ(എം) കർശന നിർദ്ദേശം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജയ ആവേശത്തിൽ അണികൾ ഇത് ഉൾക്കൊണ്ടതോടെ വെള്ളാപ്പള്ളിയുടെ ജാഥയിലേക്ക് ആളുകളുടെ ഒഴുക്ക് കുറഞ്ഞു.
സമുദായം എന്നതിനപ്പുറത്ത് പുതിയ പാർട്ടിയിലേക്കുള്ള യാത്രയായതുകൊണ്ടാണ് സമുദായ പങ്കാളിത്തം കുറവായതെന്നാണ് നേതൃവിലയിരുത്തൽ. ഉദ്ഘാടന ചടങ്ങ് എസ്.എൻ.ഡി.പി യോഗത്തിെന്റ പ്രൗഢി വിളിച്ചുപറഞ്ഞില്ലെന്ന വിലയിരുത്തൽ നേതൃത്വത്തെ അലട്ടുകയാണ്. കാസർകോട്, ഹോസ്ദുർഗ്, ഉദുമ, വെള്ളരിക്കുണ്ട് യൂനിയനുകളുടെ ചുമതലയിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. 10,000 പേരെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം. ഇത്രയും പേരെ പങ്കെടുപ്പിക്കാനുള്ള ശക്തി ഈ യൂനിയനുകൾക്കുണ്ട്. എന്നാൽ, എത്തിയത് 2500ൽ താഴെ പേർ മാത്രമാണ്. സദസ്സിലിരുന്നത് മുഴുവൻ സ്ത്രീകൾ. സിപിഐ(എം) അണികളായ ആരും എത്തിയില്ല. പുരുഷന്മാരുടെ കുറവിന് കാരണം ഇതാണെന്നാണ് വിലയിരുത്തൽ. മഴയും വില്ലനായി. മഴസാധ്യത മുൻകൂട്ടിക്കണ്ട് വേദിയൊരുക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല.
കാസർകോട്ട് നടന്ന ചടങ്ങിനുശേഷം നൂറു കിലോമീറ്റർ അപ്പുറത്ത് തളിപ്പറമ്പിലാണ് സ്വീകരണമൊരുക്കിയത്. തളിപ്പറമ്പിലും ചെറിയ ഓഡിറ്റോറിയത്തിൽ 1500ൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തത്. ഇത് തന്നെയാണ് മലബാറിലെ മറ്റ് സ്വീകരണ കേന്ദ്രങ്ങളിലേയും സ്ഥിതി. ഉദ്ഘാടന ചടങ്ങിൽ ഉഡുപ്പി പേജാവർ മഠാധിപതിയുടെ സാന്നിധ്യം ഏറെ വിവാദമായി. ബ്രാഹ്മണൻ ഭക്ഷണം കഴിച്ച എച്ചിലിലയിൽ കിടന്നുരുളുന്നത് മാരകരോഗമകറ്റാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്ന 'മഡേമഡേ സ്നാന'യെന്ന ചടങ്ങ് നിലനിർത്തണമെന്ന് വാദിക്കുന്ന സ്വാമിയാണ് പേജാവർ മഠാധിപതി വിശ്വേശ്വര തീർത്ഥ. ആർ.എസ്.എസിന്റെ ചിന്തൻ ബൈഠകിന് ഉഡുപ്പിയിൽ ആതിഥ്യമരുളിയ മുഖ്യ സംഘാടകനും തീർത്ഥയായിരുന്നു. സ്വാമിയുടെ സാന്നിധ്യവും പൊതു ഈഴവ വിഭാഗത്തെ യാത്രയിൽനിന്നും പിന്നാക്കം പായിച്ചു. പുതിയ പാർട്ടി എന്ന ആശയം ഉൾക്കൊള്ളാൻ കഴിയാതെ മതനിരപേക്ഷ ചേരിയിലെ പ്രസ്ഥാനങ്ങൾക്കൊപ്പം നിൽക്കുന്ന ഈഴവ വിഭാഗക്കാർ എസ്.എൻ.ഡി.പിയുടെ പാർട്ടിയിലേക്കുള്ള യാത്രയിൽ നിന്നും പിന്മാറിയതായി നേതൃത്വം തന്നെ മനസ്സിലാക്കിയിട്ടുണ്ട്.
ഇതിനെ മറികടക്കാനും വ്യക്തമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മധ്യ തിരുവിതാംകൂറിലും തെക്കൻ മേഖലയിലും ആളെ കൂടുതലായി എത്തിക്കും. തിരുവനന്തപുരത്തെ സമാപന സമ്മേളനം ശക്തി പ്രകടനമാക്കി മാറ്റും. വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറിയായി നടത്തിയ പൊതു പരിപാടികളിലെല്ലാം വൻ ജനപങ്കാളിത്തമായിരുന്നു. മലബാറിലെ തീയ്യ സമുദായവും ഇത്തരം ചടങ്ങുകളിലേക്ക് ഒഴുകിയെത്തി. എന്നാൽ തീയ്യ സമുദായത്തെ ജാഥയിൽ നിന്ന് അകറ്റാൻ സിപിഐ(എം) നടത്തിയ നീക്കങ്ങൾ ഫലം കണ്ടു. മലബാറിലെ ആർഎസ്എസ് വിരുദ്ധ മനോഭാവത്തെ പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്നു സിപിഐ(എം). വെള്ളാപ്പള്ളിയെ കടന്നാക്രമിക്കാൻ വി എസ് അച്യൂതാനന്ദൻ മുന്നിൽ നിൽക്കുന്നതും യാത്രയെ പൊളിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. വെള്ളാപ്പള്ളിയുടെ യാത്രയ്ക്ക് ആളില്ലെന്ന് തെളിയിക്കാൻ സാമൂഹിക മാദ്ധ്യമങ്ങളുടെ സാധ്യതയും സിപിഐ(എം) തേടുന്നുണ്ട്.
ഭൂരിപക്ഷ സമുദായ പാർട്ടിയെന്ന ലക്ഷ്യത്തോടുള്ള വെള്ളാപ്പള്ളിയുടെ യാത്രയിൽ ബിജെപിയുടെ പിന്തുണയുണ്ട്. എന്നാൽ ബിജെപിക്കാർ ആരും പങ്കെടുക്കുന്നുമില്ല. ബിജെപിക്ക് വേണ്ടിയാണ് ജാഥയെന്ന ആരോപണത്തെ പ്രതിരോധിക്കാനാണ് ഈ തന്ത്രം. ഇതും ജാഥയിൽ ആളുകുറയാൻ കാരണമായി. എന്നാൽ തിരുവനന്തപുരത്തെ സമാപന ചടങ്ങിലേക്ക് അണികളെ എത്തിക്കാൻ ബിജെപിയും പരിശ്രമിക്കും. ആർഎസ്എസ് നേതൃത്വം ഇതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ഒരുക്കങ്ങളും ആർഎസ്എസ് കൃത്യമായി വിലയിരുത്തും. നമ്പൂതിരി മുതൽ നായ്യാടിമാർ വരെയുള്ള വിഭാഗങ്ങളെ ഒന്നിപ്പിക്കാൻ വെള്ളാപ്പള്ളി നടത്തുന്ന ശ്രമങ്ങളെ മറ്റ് മതവിഭാഗങ്ങൾ കാര്യമായി പിന്തുണയ്ക്കുന്നില്ലെന്നും സൂചനയുണ്ട്. സമസ്ത നായർ സമാജം പോലുള്ളവരുടെ സഹകരണം മധ്യ-തെക്കൻ കേരളങ്ങളിൽ ഉറപ്പാക്കാനും നീക്കം തുടങ്ങിക്കഴിഞ്ഞു.
ഉദ്ഘാടന ചടങ്ങ് കൊഴുപ്പിക്കണമെന്നായിരുന്നു എസ്എൻഡിപിയുടെ ആഗ്രഹം. ഇതിനായി ശ്രീ ശ്രീ രവിശങ്കറെ എത്തിക്കാനായിരുന്നു നീക്കം. രാഷ്ട്രീയ വിവാദങ്ങൾ കടുത്തതോടെ ശ്രീ ശ്രീ രവിശങ്കർ ഉദ്ഘാടനത്തിൽ നിന്ന് പിന്മാറി. ഇതോടെയാണ് ഉഡുപ്പി പേജാവർ മഠാധിപതിയെ എത്തിക്കാമെന്ന ഉറപ്പ് ആർഎസ്എസ് നൽകിയത്. മറ്റ് ഒന്നും ആലോചിക്കാതെ സമ്മതിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ മലയാളികൾക്ക് താൽപ്പര്യമുള്ള ആരെങ്കിലും സമാപനത്തിൽ ഉദ്ഘാടനത്തിന് എത്തിക്കണമെന്നാണ് വെള്ളാപ്പള്ളിയുടെ ആഗ്രഹം. അതിനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍