സിപിഎമ്മിനെ തകർക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്തു; തന്ത്രങ്ങൾ പൊളിഞ്ഞപ്പോൾ സ്തുതി ഗീതങ്ങളുമായി അടുത്തു കൂടി; ആദ്യം രഹസ്യ ചർച്ചയും പിന്നെ നേരിട്ടുള്ള ചർച്ചയും; മടങ്ങാൻ നേരം കാറിനടുത്ത് വരെ നടന്ന് യാത്രയാക്കൽ; വെള്ളാപ്പള്ളിയോടുള്ള പിണറായിയുടെ നിലപാട് മാറ്റത്തിൽ സിപിഐ(എം) പ്രവർത്തകർക്കിടയിൽ ആശങ്ക
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : സിപിഎമ്മിന്റെ ഹൈന്ദവ വോട്ടുകളുടെ അടിത്തറ തകർക്കലായിരുന്നു ബിഡിജെഎസ് പിറവിയിലൂടെ എസ്എൻഡിപി നേതൃത്വം ലക്ഷ്യമിട്ടത്. ബിജെപിയുടെ ദേശീയ നേതൃത്വത്തിന് വേണ്ടിയായിരുന്നു ഇത്. വെള്ളാപ്പള്ളി നടേശന്റെ കേരള യാത്രയും ശഖുമുഖത്തെ പാർട്ടി പ്രഖ്യാപനവുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. സിപിഐ(എം) രാഷ്ട്രീയത്തെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നീങ്ങി. ഹെലികോപ്ടർ പോലും നൽകി പ്രചരണത്തിൽ വെള്ളാപ്പള്ളിയെ ബിജെപി സജീവമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് വോട്ട് വളർച്ചയുണ്ടായി. എന്നാൽ സിപിഎമ്മിന് വലിയ കോട്ടം ഉണ്ടായതുമില്ല. ബിജെപി മുന്നണിക്ക് വോട്ട് കിട്ടയത് ഏറെയും യുഡിഎഫ് പക്ഷത്ത് നിന്നായിരുന്നു. ഇതോടെ വൻ ഭൂരിപക്ഷത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി. ഇതോടെ പറ്റിയ അബദ്ധം വെള്ളാപ്പള്ളി തിരിച്ചറിഞ്ഞു. ഇത് പരിഹരിച്ച് എങ്ങനേയും സിപിഐ(എം) പക്ഷത്ത് എത്താനാണ് വെള്ളാപ്പള്ളിയുടെ ശ്രമം.
ഇതിന്റെ ഭ്ാഗമായി ബിഡിജെഎസ്-ബിജെപി ബന്ധത്തിലെ ഉലച്ചിലിനിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി അര മണിക്കൂർ കൂടിക്കാഴ്ച നടത്തി. മുൻകൂട്ടി അനുമതി വാങ്ങിയ ശേഷം വൈകിട്ട് ആറിനായിരുന്നു ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച. വെള്ളാപ്പള്ളിക്കൊപ്പം പുറത്തിറങ്ങിവന്ന മുഖ്യമന്ത്രി കാറുവരെ ഒപ്പം ചെന്ന് അദ്ദേഹത്തെ യാത്രയാക്കിയ ശേഷമാണു വസതിക്കുള്ളിലേക്കു മടങ്ങിയത്. നേരിട്ടു കാണണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെയാണു വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചത്. വൈകിട്ടു കാണാമെന്നായിരുന്നു മറുപടി. നാലിനു വിളിച്ചപ്പോൾ ആറിനു ക്ലിഫ് ഹൗസിൽ എത്താൻ ആവശ്യപ്പെട്ടു. തുടർന്നു വെള്ളാപ്പള്ളിയും എസ്എൻ ട്രസ്റ്റ് അംഗം പി.എൻ.നടരാജനും ക്ലിഫ്ഹൗസിലെത്തി . എസ്എൻ ട്രസ്റ്റിനു കീഴിലെ കോളജുകളിൽ സ്ഥിരം നിയമനത്തിനു തസ്തിക അനുവദിക്കണമെന്നായിരുന്നു നിവേദനത്തിലെ മുഖ്യ ആവശ്യമെന്നും ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ഈ കൂടിക്കാഴ്ച മുന്നണി രാഷ്ട്രീയത്തിൽ ഇനിയും മാറ്റമുണ്ടാകുമെന്ന് കരുതുന്നവരുമുണ്ട്. ബിഡിജെഎസിനെ വെള്ളാപ്പള്ളി പിരിച്ചുവിടുമെന്നതാണ് അതിൽ പ്രധാനം. മ്റ്റൊന്ന് സിപിഐ(എം) രാഷ്ട്രീയത്തിന്റെ ഭാഗമായി ബിഡിജെഎസ് മാറും. വെള്ളാപ്പള്ളിക്ക് എതിരായ മൈക്രോ ഫിനാൻസ് കേസാണ് ഇതിന് കാരണമെന്ന വിലയിരുത്തലും സജീവമാണ്. എങ്കിലും വെള്ളാപ്പള്ളിയെ ഇടതു പക്ഷത്തേക്ക് അടുപ്പിക്കാൻ പിണറായി തീരുമാനിച്ചുവെന്നാണ് സൂചന. എന്നാൽ ഇതിൽ സിപിഐ(എം) അണികൾ തൃപ്തരല്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ എങ്ങനേയും ഇടതുപക്ഷത്തെ തോൽപ്പിക്കാനായിരുന്നു വെള്ളാപ്പള്ളിയുടെ നീക്കം. വി എസ് അച്യുതാനന്ദൻ തീർത്ത പ്രതിരോധമാണ് പാർട്ടിയെ രക്ഷിച്ചതെന്ന് അണികൾ കരുതുന്നു. അങ്ങനെ ബിജെപിക്ക വേരുണ്ടാക്കാൻ ശ്രമിച്ച വെള്ളാപ്പള്ളിയോട് മുഖ്യമന്ത്രി അനുഭാവം കാട്ടുന്നത് സിപിഎമ്മുകാർക്ക് പിടിച്ചിട്ടില്ല. ആലപ്പുഴയിലേയും കൊല്ലത്തേയും പ്രവർത്തകർക്കാണ് അമർഷം.
ജാതി-മത ശക്തികൾക്ക് കീഴടങ്ങാതെയാണ് സിപിഐ(എം) അധികാരത്തിലെത്തിയത്. അതുകൊണ്ട് ത്ന്നെ വെള്ളാപ്പള്ളിക്ക് പിണറായി കീഴടങ്ങരുതെന്നാണ് ആവശ്യം. മൈക്രോ ഫിൻസാൻസ് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമത്തിന് കുടപിടിക്കരുതെന്നു ആവശ്യമുണ്ട്.
ബിഡിജെഎസ് രൂപീകരിക്കുകയും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നണിയിൽ മൽസരിക്കുകയും ചെയ്തതോടെ സിപിഎമ്മിന്റെ ശത്രുപക്ഷത്തായ വെള്ളാപ്പള്ളി നടേശൻ ഭരണമാറ്റത്തോടെയാണു മുഖ്യമന്ത്രിക്ക് അനുകൂലമായ നിലപാടിലേക്കു മാറിയത്. വെള്ളാപ്പള്ളി അടക്കം പ്രതിയായ മൈക്രോ ഫിനാൻസ് തിരിമറിക്കേസ് ഇപ്പോൾ വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷിക്കുകയാണ്. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ച പിണറായി ഒഴിവാക്കണമെന്നാണ് സൂചന. ബിഡിജെഎസ് ഇല്ലെങ്കിലും സിപിഎമ്മിന് മുന്നോട്ട് പോകാൻ കഴിയും. വെള്ളപ്പാള്ളിക്ക് പിടിച്ചു നിൽക്കാൻ പിണറായി കൂടിയേ തീരുവെന്നതാണ് സാഹചര്യം. ഇത് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നാണ് ആവശ്യം.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പിണറായിയെ വെള്ളാപ്പള്ളി പുകഴ്ത്തുന്നത് ശീലമാക്കിയിരുന്നു. ഇതിന് പിന്നാലെ പത്തനാപുരത്തെ എസ് എൻ കോളേജിന്റെ പരിപാടിക്കും ഒരേ വേദിയിലെത്തി. അതേ ദിവസം പത്തനാപുരം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും രഹസ്യ ചർച്ചയും നടത്തി. ഇതിന്റെ തുടർച്ചയാണ് പരസ്യമായ കൂടിക്കാഴ്ച. ഇതിന് ശേഷം കാറിന് അടുത്തുവരെ മുഖ്യമന്ത്രി എത്തുകയും ചെയ്തു. വെള്ളാപ്പള്ളി ഇടതുപക്ഷത്തിന്റെ സുഹൃത്താണെന്ന സന്ദേശമാണ് ഇത് നൽകിയത്. ഇതാണ് അണികളിൽ അമർഷമുണ്ടാക്കുന്നത്. ഈ വിഷയത്തിൽ വി എസ് അച്യൂതാനന്ദന്റെ നിലപാട് അറിയാൻ കാത്തിരിക്കുകയാണ് സിപിഐ(എം) പ്രവർത്തകർ. അതിനിടെ വെള്ളാപ്പള്ളിയെ എല്ലാ വിധത്തിലും തഴയാൻ ബിജെപി തീരുമാനിച്ചതായി സൂചനയുണ്ട്. കോഴിക്കോട്ടെ ദേശീയ കൗൺസിലിന് പോലും വെള്ളാപ്പള്ളിയെ ബിജെപി വിളിച്ചിരുന്നില്ല. ഇതിന്റെ പക തീർക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ വെള്ളാപ്പള്ളി ഓടിയെത്തിയതെന്നാണ് വിമർശനം.
എസ്എൻ ട്രസ്റ്റിനു കീഴിലെ കോളജുകളിൽ അദ്ധ്യാപക, അനധ്യാപക തസ്തികളിലേക്കുള്ള നിയമനം നീളുന്നതു സംബന്ധിച്ചു നിവേദനം നൽകാനായിരുന്നു കൂടിക്കാഴ്ചയെന്നു വെള്ളാപ്പള്ളി നടേശൻ വിശദീകരിച്ചെങ്കിലും മൈക്രോ ഫിനാൻസ് കേസും രാഷ്ട്രീയ വിഷയങ്ങളും ചർച്ചയിൽ കടന്നുവന്നതായി സൂചനയുണ്ട്. കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നു പുറത്തിറങ്ങിയ ശേഷം വെള്ളാപ്പള്ളി പ്രതികരിച്ചു. ഇടതുമുന്നണിയോടു പണ്ടേ അകൽച്ചയില്ല. പിണറായി വിജയനെ എന്നും ബഹുമാനിച്ചിട്ടേയുള്ളൂ. പിണറായി ശക്തനായ മുഖ്യമന്ത്രിയാണ്. കേരളത്തിന് ഇപ്പോഴാണ് ഒറ്റ മുഖ്യമന്ത്രിയുണ്ടായത്. മുൻപ് മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയാകുന്ന സാഹചര്യമായിരുന്നു. ബിജെപിയിൽ നിന്നു നീതി കിട്ടിയില്ലെന്നു പരാതിയുണ്ട്. എന്നാൽ ഞാൻ പറയുന്നത് എന്റെ അഭിപ്രായമാണ്, ബിഡിജെഎസിന്റേതല്ല. ജനങ്ങൾക്കിടയിലുള്ള പ്രതികരണങ്ങളാണു താൻ പറയുന്നത്. അധികാരത്തിലിരിക്കുന്നവരോടു പരാതി പറയാൻ സാധാരണക്കാരനെന്ന നിലയിൽ ഞാൻ പോകുമെന്നും വെള്ളാപ്പള്ളി പറയുന്നു.
എന്നാൽ, ബിജെപിയുമായി അഭിപ്രായവ്യത്യാസമോ തർക്കമോ ഇല്ലെന്നും ഇതുസംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം വ്യക്തിപരമണെന്നും ബി.ഡി.ജെ.എസ്. പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചിട്ടുണ്ട്. കണിച്ചുകുളങ്ങരയിൽ ബി.ഡി.ജെ.എസ്. സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷമാണ് തുഷാർ നിലപാട് ആവർത്തിച്ചത്. ബി.ഡി.ജെ.എസ് യോഗത്തിന് ശേഷം വെള്ളാപ്പള്ളിയുടെ ആരോപണങ്ങൾ ഖണ്ഡിച്ച തുഷാർ വെള്ളാപ്പള്ളി അദ്ദേഹത്തിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് പറഞ്ഞത്. തങ്ങളുടെ ആവശ്യങ്ങളിൽ അനുകൂലമായ തീരുമാനമെടുക്കുന്നതിന് സ്വാഭാവികമായ കാലതാമസം മാത്രമേയുള്ളൂ. ബിജെപിയുമായുള്ള ബന്ധത്തിൽ പൂർണ സംതൃപ്തിയാണുള്ളത്. ബി.ഡി.ജെ.എസിന്റെ ആവശ്യങ്ങൾ ബിജെപി. ദേശീയ പ്രസിഡന്റ് അമിത്ഷായെ അറിയിക്കുകയും അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് തുഷാർ പറയുന്നു.
ഈ ഇരട്ടത്താപ്പും സിപിഐ(എം) അണികൾ ചൂണ്ടിക്കാട്ടുന്നു. മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളി അറസ്റ്റ് ഭീഷണിയിലാണ്. തുഷാറിനെ ബിജെപിക്കൊപ്പം നിർത്തി വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാനുള്ള നീക്കമാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നാണ് സിപിഐ(എം) അണികളുടെ പക്ഷം. എൻ.ഡി.എയുമായുള്ള ബന്ധം വിച്ഛേദിക്കുന്ന തരത്തിലുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന തുഷാറിന്റെ പ്രസ്താവനയും ഇവർ ചൂണ്ടിക്കാണിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്