വെള്ളാപ്പള്ളിയുടെ ബിജെപി ലൈൻ സിപിഎമ്മിലേക്ക് ന്യൂനപക്ഷങ്ങളെ അടുപ്പിക്കുമോ? മുസ്ലിംലീഗുമായി സഹകരിക്കില്ലെന്ന മുൻനിലപാട് പുനഃപരിശോധിക്കാൻ ഒരുങ്ങി പാർട്ടി; കേരളത്തിലെ സിപിഎമ്മിന് 'ബംഗാൾ' ഗതി വരാതിരിക്കാൻ ന്യൂനപക്ഷങ്ങൾ സഹായിക്കുമെന്നും വിലയിരുത്തൽ
ബി രഘുരാജ്
തിരുവനനന്തപുരം: എസ്എൻഡിപി ബിജെപിയുമായി സഹകരിച്ചു നീങ്ങുമെന്ന വിധത്തിലേക്ക് കേരള രാഷ്ട്രീയം മാറിമറിയുമ്പോൾ ഏറ്റവും അധികം ആശങ്കയുള്ളത് സിപിഎമ്മിനാണെന്നത് പകൽപോലെ വ്യക്തമാണ്. ഹിന്ദു സമുദായത്തിലെ ഈഴവർ അടക്കമുള്ള പിന്നോക്ക വിഭാഗങ്ങളാണ് പാർട്ടിയുടെ ശക്തിയെന്നതാണ് ഈ ആശങ്കയ്ക്ക് കാരണം. ഇപ്പോഴത്തെ നിലയിൽ പോയാൽ കേരളത്തിലെ സിപിഎമ്മിന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. വെള്ളാപ്പള്ളി ബിജെപിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു വിലയരുത്തലിലേക്ക് രാഷ്ട്രീയ കേന്ദ്രങ്ങൾ എത്തിയത്. എന്നാൽ, അങ്ങനെയല്ല സംഭവിക്കുകയെന്നും സിപിഎമ്മിലേക്ക് ന്യൂനപക്ഷ വോട്ടുകൾ എത്തിച്ചേരാൻ ഇത് ഇടയാക്കുമെന്ന വിധത്തിലുള്ള വിശകലനങ്ങളും ഒരു വശത്ത് നടക്കുന്നുണ്ട്.
നിരവിലെ സാമുദായിക വോട്ടുകളുടെ ക്രമം അനുസരിച്ച് മുസ്ലിം - ക്രിസ്ത്യൻ വിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണ യുഡിഎഫിന് ലഭിക്കുന്നുണ്ട്. യുഡിഎഫിന്റെ രൂപീകരണം തന്നെ ഇങ്ങനെ സമുദായ ശക്തികളുടെ കൂട്ടുകെട്ടലിന്റെ അടിസ്ഥാനത്തിലാണ്. എങ്കിലും വെള്ളാപ്പള്ളി തുറന്ന പിന്തുണ ബിജെപിക്ക് ലഭിച്ചതോടെ വെള്ളാപ്പള്ളിയെ എതിർക്കുന്ന ഒരു വിഭാഗത്തിന്റെ വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി നേടാൻ സാധിക്കുമെന്ന് സിപിഐ(എം) കണക്കുകൂട്ടുന്നുണ്ട്. ഇത് കൂടാതെ ഹിന്ദു വോട്ടുകൾ ഏകീകരിച്ച് ബിജെപിക്ക് ശക്തിവർദ്ധിക്കാൻ ഇടയാക്കുന്ന സാഹചര്യത്തോട് ന്യൂനപക്ഷങ്ങൾ അനുകൂലമായി പ്രതികരിച്ചേക്കില്ല. ലോകസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയമാണ് ഇതിന് പ്രത്യക്ഷമായ തെളിവ്.
ബിജെപി മുന്നേറ്റത്തിന് തടയിടാൻ ന്യൂനപക്ഷ വോട്ടുകൾ ലോകസ്ഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പമായിരുന്നു. അതുകൊണ്ടാണ് കോൺഗ്രസിന് കേരളത്തിൽ മികച്ച നേട്ടം കൊയ്യാൻ സാധിച്ചതും. ഇപ്പോൾ കേരളത്തിൽ ബിജെപി അതിവേഗം വളരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സിപിഎമ്മിന് ബംഗാളിലെ പാർട്ടിയുടെ ഗതി വരരുതെന്ന് ആഗ്രഹിക്കുന്നവരിൽ നല്ലൊരു ശതമാനം മുസ്ലിം - ക്രിസ്ത്യൻ വിഭാഗക്കാരുണ്ട്. പുരോഗമന പ്രസഥാനമായ സിപിഎമ്മിന്റെ തകർച്ച കേരളത്തിലെ സാമുദായിക അന്തരീക്ഷത്തെ കലുഷിതമാക്കുമെന്നാണ് പൊതു വിലയിരുത്തൽ. യാക്കൂബ് മേമൻ വധക്കേസിൽ അടക്കം കേരളത്തിലെ മുസ്ലിം വിഭാഗങ്ങളിൽ കടുത്ത അമർഷം നിലനിൽക്കുന്നുണ്ട്. മുസ്ലിം ലീഗിന്റെ ഭാഗത്തു നിന്നും ഈ വിഷയത്തിൽ ഒരു പ്രസ്താവന പോലും ഉണ്ടാകാത്ത സാഹചര്യത്തിൽ സിപിഐ(എം) നിലപാട് ഏറെ പ്രസക്തമാണ്. മേമൻ വിഷയത്തിൽ തങ്ങൾക്കെതിരെ ആരോപണങ്ങൾ നിരവധി ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും പരസ്യമായ നിലപാടാണ് സിപിഐ(എം) സ്വീകരിച്ചത്. ഈ നിലപാട് സ്വീകരിക്കാൻ മറ്റൊരു പാർട്ടിയും ധൈര്യപ്പെട്ടതുമില്ല.
അതിനിടെ എസ്എൻഡിപി ബിജെപിയോട് അടുക്കുന്നതിനെ കേരളത്തിലെ മുസ്ലിംങ്ങളും ആശങ്കയോടെയാണ് കാണുന്നത്. ഇത് തിരിച്ചറിഞ്ഞ പാർട്ടി വെള്ളാപ്പള്ളിയുടെ നിലപാടിലൂടെ ചോരുന്ന വോട്ട് ന്യൂനപക്ഷങ്ങളിലൂടെ നികത്താൻ കഴിയുമെന്ന പ്രതീക്ഷയും പ്രകടിപ്പിക്കുന്നു. മുസ്ലിം ലീഗിനോട് പോലും അത്രയ്ക്ക് എതിർപ്പ് വേണ്ടെന്ന നിലപാടിൽ പാർട്ടി എത്തിയിട്ടുണ്ട്. ജനകീയ വിഷയങ്ങളിൽ മുസ്ലിം ലീഗുമായി സഹകരിക്കാൻ ഒരുക്കമാണെന്ന് സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ പറഞ്ഞത് ഇതിന് തെളിവാണ്.
കേരളത്തിൽ ഇടതുമുന്നണി വിപുലീകരിക്കാനാണ് സിപിഐ(എം) തീരുമാനം. ഐഎൻഎല്ലിനെ അടക്കം കൂടുതൽ സഹകരിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരും. ആവശ്യമെങ്കിൽ മുസ്ലിം ലീഗുമായി സഹകരിക്കും. ജനകീയ പ്രശ്നങ്ങളിൽ മുസ്ലിം ലീഗ്, കോൺഗ്രസ് ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുകയാണെങ്കിൽ അവരെ ജനകീയ പ്രക്ഷോഭങ്ങളിൽ കൂടെച്ചേർക്കുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം ദുബായിൽ വച്ച് പറഞ്ഞു.
എസ്എൻഡിപി യോഗത്തെ ആർഎസ്എസ് കൊടിക്ക് കീഴിൽ അടിയറവ് വയ്ക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ നീക്കം സമുദായം തിരിച്ചറിയും. സ്വാർഥലാഭത്തിനായുള്ള ഈ ചതിക്ക് കനത്ത വില നൽകേണ്ടി വരും. അത്രയും വലിയ കുറ്റവും തെറ്റുമാണ് വെള്ളാപ്പള്ളി ചെയ്തത്. സവർണ സമ്പന്ന വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ആർഎസ്എസിലേക്ക് എസ്എൻഡിപിയെ കൊണ്ടുപോവുന്ന വെള്ളാപ്പള്ളിയെ സമുദായം തിരിച്ചറിയുമെന്നും ജയരാജൻ പറഞ്ഞു.
അരുവിക്കര തിരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ പൊതുചിത്രമല്ല. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബിജെ.പിയെ അനുവദിക്കില്ല. കേരളത്തിന്റേത് മതനിരപേക്ഷ മനസ്സാണ്. അവിടെ വർഗീയ ധ്രുവീകരണം ഉണ്ടാക്കി ലാഭം കൊയ്യാനാണ് സംഘപരിപാർ ലക്ഷ്യമിടുന്നത്. എന്നാൽ, മതനിരപേക്ഷ ജനാധിപത്യ ശക്തികൾ ഒരു കാലത്തും ഇത് അനുവദിച്ചുകൊടുക്കില്ല. ബൂർഷ്വാ കുത്തകകളെ പ്രീണിപ്പിക്കുന്ന നയങ്ങൾ പിന്തുടരുന്ന കോൺഗ്രസ്സുമായി സിപിഐ(എം) ബന്ധം ഉണ്ടാക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
മുഖ്യമന്ത്രിയുടെ നഗ്നമായ അധികാര ദുർവിനിയോഗവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അലംഭാവവും അരുവിക്കരയിൽ വ്യാപകമായി നടന്നു. ഇതിന് പുറമേ ധാരാളം പണവും യുഡിഎഫ് ഒഴുക്കി. വോട്ടുകൾ പണം നൽകി വിലക്കെടുക്കുകയായിരുന്നു. ബിജെപിയാകട്ടെ ശക്തമായ വർഗീയ പ്രചാരണവും സംഘടിപ്പിച്ചു. സ്വാർഥലാഭം പ്രതീക്ഷിച്ച് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള എസ്എൻഡിപി യുടെ കുറെ വോട്ടുകൾ ബിജെപിക്ക് മറിച്ചുവെന്നും ഇ പി ജയരാജൻ പറഞ്ഞു.
അതിനിടെ ബിജെപി-എസ്.എൻ.ഡി.പി കൂട്ടുകെട്ട് കേരളത്തിലെ മതനിരപേക്ഷതയോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ(എം) നേതാവ് ജി. സുധാകരൻ എംഎൽഎയും അഭിപ്രായപ്പെട്ടു. പുതിയ കൂട്ടുകെട്ട് കൊണ്ട് സിപിഎമ്മിന് ഒന്നും സംഭവിക്കില്ല. കിട്ടുന്നതെല്ലാം വാങ്ങുമെന്ന് പറയുന്നത് രാഷ്ട്രീയ അടിമത്തമാണെന്നും സുധാകരൻ വ്യക്തമാക്കി. പി.ബി അംഗം പിണറായി വിജയനെതിരായ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശം പാർട്ടി ചർച്ച ചെയ്യേണ്ടതില്ല. ഓരോ വ്യക്തികൾക്കും ഓരോ സവിശേഷതകളുണ്ട്. പിണറായിയുടെ ശൈലി കേരള സമൂഹത്തിൽ സ്വാധീനം ചെലുത്തിയെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വെള്ളാപ്പള്ളിയുടെ നിലപാടിനെ പാർട്ടിയിലുള്ള ഒരു വിഭാഗം തന്നെ തള്ളിക്കളയുകയും ന്യൂനപക്ഷങ്ങൾ കൂടുതലായി സിപിഎമ്മിലേക്ക് അടുക്കുകയും ചെയ്താൽ പാർട്ടിക്ക് ബംഗാളിലെ ഗതി വരില്ലെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍