തങ്ങളെ ഭീഷണിപ്പെടുത്തി സീറ്റ് തരപ്പെടുത്തിയ് വിനയായി; യുവക്കാളെ അവഗണിച്ച് പഴയ മുഖത്തെ നിർത്തിയത് തിരിച്ചടിയായി; ഇടിക്കെതിര സമസ്ത രംഗത്തുവന്നപ്പോൾ പ്രതിരോധിക്കാനായില്ല; നിഷ്പക്ഷ വോട്ടുകൾ സമാഹരിക്കുന്നതിൽ വീഴ്ചപറ്റി; എസ് ഡി പി ഐയുടെ തീവ്ര നിലപാട് ബിജെപി വോട്ട് എൽ.ഡി്എഫിന് കിട്ടാൻ ഇടയാക്കി; ലീഗ് വേങ്ങര അവലോകനത്തിലെ നിഗമനങ്ങൾ ഇങ്ങനെ
കെ വി നിരഞ്ജൻ
കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ തങ്ങൾക്ക് വോട്ടുചോർച്ചയുണ്ടായിട്ടിലെന്ന് പുറമെ പ്രചരിപ്പിക്കുമ്പോഴും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതിൽ കടുത്ത ആശങ്കയിലാണ് മുസ്ലീം ലീഗ് നേതൃത്വം.ഇന്നലെ കോഴിക്കോട്ട് ചേർന്ന യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിലും കടുത്ത വിമർശനമാണ് നേതൃത്വത്തിനെതിരെ ഉയർന്നത്.
നിയമസഭാതെരഞ്ഞെടുപ്പിൽ തന്നെ യുവാക്കൾക്ക് അവഗണനയായിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പിലെങ്കിലും അവസരം നൽകുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി പഴകിയ മുഖത്തെ തന്നെയാണ് അവതരിപ്പിച്ചതെന്നും യോഗത്തിൽ യൂത്ത്ലീഗ് നേതാക്കൾ കുറ്റപ്പെടുത്തലുണ്ടായി.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സംഘടനതലത്തിൽ ചില മാറ്റങ്ങളുണ്ടായിരുന്നു. പുതിയ സാഹചര്യത്തിൽ ശക്തമായ തിരുത്തൽ ശക്തിയാകാൻ യൂത്ത്ലീഗിന് കഴിയണം.
ബാഹ്യശക്തികളുടെ ഇടപെടൽ അനുവദിക്കരുത്. വേങ്ങരയിൽ പ്രചാരണത്തിന്റെ മൂർധന്യതയിൽ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ സമസ്ത രംഗത്തുവന്നപ്പോൾ ഇതിനെ പ്രതിരോധിക്കാൻ സംഘടന മുതിർന്നില്ലെന്നും വിമർശനമുണ്ടായി. സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങൾ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി.കെ. ഫിറോസ്, നജീബ് കാന്തപുരം, എം.എ. സമദ്, ഫൈസൽ ബാഫഖി തങ്ങൾ, അഡ്വ. സുൽഫിക്കർ സലാം, പി.ജി. മുഹമ്മദ്, ഇ.വി. മുഹമ്മദലി, മുജീബ് കാടേരി, ആശിക് ചെലവൂർ എന്നിവർ സംസാരിച്ചു.
അതേസമയം നിഷ്പക്ഷ വോട്ടുകൾ സമാഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചതായാണ് കോഴിക്കോട്ട് ഇന്നലെ ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയ് വിലയിരുത്തിയത്. പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ നേടാനായെങ്കിലും പൊതു വോട്ടുകൾ വേണ്ടത്ര സമാഹരിക്കാൻ കഴിഞ്ഞില്ല. ബിജെപിക്കെതിരായ പോരാട്ടത്തിൽ തങ്ങളാണ് മുന്നിലെന്ന കൊണ്ടുപിടിച്ച പ്രചാരണമായിരുന്നു മണ്ഡലത്തിൽ എൽ.ഡി.എഫ് നടത്തിയത്. ഇതിനെ കരുതലോടെ പ്രതിരോധിക്കാൻ സാധിച്ചെങ്കിലും നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കുന്നതിന് ഊർജസ്വലതയോടെയുള്ള പ്രചാരണ പ്രവർത്തനങ്ങളുണ്ടായില്ല. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടതുണ്ട്. നിയോജക മണ്ഡലം കമ്മിറ്റിയും ജില്ല കമ്മിറ്റിയും ബൂത്തുതലത്തിലെ വോട്ടിങ് നില സൂക്ഷ്മമായി പരിശോധനക്ക് വിധേയമാക്കും. തുടർന്ന് ജില്ല കമ്മിറ്റി നൽകുന്ന റിപ്പോർട്ട് വിശദമായി ചർച്ചചെയ്യാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ അനിശ്ചിതത്വം പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഹൈദരലി തങ്ങളെ ഭീഷണിപ്പെടുത്തിയാണ് കെ.എൻ.എ. ഖാദർ സ്ഥാനാർത്ഥിത്വം നേടിയെടുത്തതെന്നു വരെ പ്രചാരണമുണ്ടായി. ഇതൊക്കെ നിഷ്പക്ഷ വോട്ടർമാരെയും സ്വാധീനിച്ചിട്ടുണ്ടാകാം. നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വോട്ട് കുറയുന്നതു സംബന്ധിച്ച് ശക്തമായ പരിശോധന ആവശ്യമാണ്. നിലപാടുകളിൽ മാറ്റംവരുത്തേണ്ടതുണ്ടെങ്കിൽ അതും പരിശോധിക്കപ്പെടണമെന്നും അഭിപ്രായമുണ്ടായി.
എസ്.ഡി.പി.ഐയുടെ തീവ്ര നിലപാടുകളോടെയുള്ള പ്രചാരണം ബിജെപി വോട്ടുകൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് മറിയാൻ കാരണമായതായി ചിലർ ചൂണ്ടിക്കാട്ടി. ഹാദിയ കേസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാക്കിയപ്പോൾ വൈകാരികമായി ചിന്തിക്കുന്ന ചില പൊതു വോട്ടർമാർ എസ്.ഡി.പി.ഐയെ പിന്തുണച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ സുന്നി ഇ.കെ വിഭാഗം രംഗത്തുവന്നതിനെ പരോക്ഷമായി സൂചിപ്പിച്ച ചില നേതാക്കൾ എല്ലാ മുസ്ലിം സംഘടനകളോടും സമദൂര നിലപാടാണ് ലീഗിന് അഭികാമ്യമെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെന്ന പോലെ കാന്തപുരം വിഭാഗം ഇത്തവണയും എൽ.ഡി.എഫിനെയാണ് പിന്തുണച്ചതെന്നും യോഗം വിലയിരുത്തി.
പ്രാദേശിക പാർട്ടി മെഷിനറി ശുഷ്കാന്തിയോടെ പ്രവർത്തിച്ചില്ലെന്നും വിമർശനമുണ്ടായി. എതിരാളികൾ സകല ശക്തിയും സംഭരിച്ച് ഗോദയിൽ ഇറങ്ങിയിട്ടും പരമ്പരാഗത ശൈലിയിലായിരുന്നു ചില പഞ്ചായത്ത് കമ്മിറ്റികളുടെ പ്രവർത്തനം. പ്രചാരണത്തിന്റെ തുടക്കം മുതൽ ദൃശ്യമായ തണുപ്പ് മാറ്റാൻ നേതാക്കൾ ഒന്നടങ്കം രംഗത്തിറങ്ങിയിട്ടും സാധ്യമായില്ല. ഒടുവിൽ പ്രവർത്തകരെ ഇളക്കാൻ പാർട്ടി ലീഡർ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഖാദർ പരാജയപ്പെടുമെന്ന് മുന്നറിയിപ്പ് നൽകേണ്ടി വന്നുവെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. പ്രവർത്തകരുടെ അമിത ആത്മവിശ്വാസമാണ് വിനയായത്. പഠിച്ചുവെച്ച സ്ഥിരം പ്രചാരണ ശൈലിയിലായിരുന്നു ബൂത്തുതലം മുതലുള്ള പ്രവർത്തനമെന്നും വിമർശനമുണ്ടായി. കോഴിക്കോട് ലീഗ് ഹൗസിൽ പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംഘടന തെരഞ്ഞെടുപ്പുകൾ സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനിച്ചു. ഡിസംബർ ആദ്യവാരം സംസ്ഥാന കമ്മിറ്റി നിലവിൽവരുന്ന വിധമാണ് സമയക്രമം ആസൂത്രണം ചെയ്തത്.
അതേസമയംമുസ്ലിം ലീഗിന് നഷ്ടമുണ്ടായില്ലെന്ന് നേതാക്കൾ യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചത്. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ പരമ്പരാഗത വോട്ടുകൾ നഷ്ടമായിട്ടില്ല. പാർട്ടിയുടെ അടിസ്ഥാന ശക്തിക്ക് ഒരു പോറലും ഏറ്റിട്ടില്ലെന്നും ചില പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ലഭിച്ച കൂടുതൽ വോട്ട് എപ്പോഴും ലഭിക്കണമെന്നില്ലെന്നും ലീഗ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണസ്വാധീനം ഉപയോഗിച്ചിട്ടും കാബിനറ്റ് മുഴുവൻ മണ്ഡലത്തിൽ തമ്പടിച്ചിട്ടും എൽ.ഡി.എഫിന് വലിയ നേട്ടമൊന്നുമുണ്ടാക്കാൻ സാധിച്ചിട്ടില്ല. വേങ്ങരയിൽ ലീഗിന് വോട്ട് ചോർച്ചയുണ്ടായെന്നത് മാധ്യമ സൃഷ്ടിയാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
പഞ്ചാബിലെ ഗുരുദാസ്പുരിൽ കോൺഗ്രസിനുണ്ടായ ഉജ്വല വിജയവും വേങ്ങരയിൽ യു.ഡി.എഫിനുണ്ടായ വിജയവും കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരായ കനത്ത തിരിച്ചടിയാണെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ പറഞ്ഞു. ദേശീയതലത്തിൽ യു.പി.എക്കും കേരളത്തിൽ യു.ഡി.എഫിനും പ്രതീക്ഷയുളവാക്കുന്നതാണ് വിജയങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. ലീഗിന് വോട്ടുകുറയുന്നതുപോലും ഇത്രയും വലിയ ചർച്ചയാകുന്നത് പാർട്ടിയുടെ ശക്തിയാണ് തെളിയിക്കുന്നതെന്ന് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.എൻ.എ ഖാദറിന്റെ വിജയം തിളക്കമാർന്നതാണെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തിയത്.
എൽ.ഡി.എഫിന് വോട്ടുകൂടിയത് അവരുടെ രാഷ്ട്രീയ വിജയമായി കാണാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വർഗീയതയെ എതിർക്കുന്നതിൽ സിപിഎമ്മിന്റെ ശൈലിയല്ല മുസ്ലിം ലീഗിനുള്ളതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ലീഗിന്റെ ശൈലിയാണ് ശരിയെന്ന് വേങ്ങരയിലെ വിജയം തെളിയിച്ചു. ഫാഷിസ്റ്റ് സർക്കാരിനെതിരെ ദേശീയതലത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉയരുന്ന കൂട്ടായ്മയോടുപോലും മുഖംതിരിക്കുന്ന സിപിഎമ്മിൻേറത് കാപട്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍