തദ്ദേശത്തിലെ 'സുധീര' വിജയം ചെന്നിത്തലയ്ക്ക് പിടിച്ചില്ല; പരാതിയുമായി ഹൈക്കമാണ്ടിൽ; നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയത്തിന് മാനദണ്ഡം കൊണ്ടുവരുന്നതിനെതിരെ കരുനീക്കം; രണ്ട് തവണ തോറ്റവർക്ക് സീറ്റ് നൽകേണ്ടെന്ന നിർദ്ദേശത്തെ എതിർക്കും; ഗ്രൂപ്പ് മാനേജർമാരുടെ ഭയപ്പാട് വ്യക്തം
ബി രഘുരാജ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യഥാർത്ഥ വിജയി കെപിസിസി അദ്ധ്യക്ഷൻ വി എം സുധീരനാണ്. ജയിച്ച വാർഡുകളുടെ കണക്കെടുത്താൽ കോൺഗ്രസിന് തോൽവി പണഞ്ഞിട്ടുണ്ടാകാം. എന്നാൽ പാർട്ടിയിൽ കെപിസിസി അദ്ധ്യക്ഷൻ വാക്കിനുള്ള വില ആദ്യമായി കോൺഗ്രസുകാർ തിരിച്ചറിഞ്ഞു. ഗ്രൂപ്പ് മാനേജർമാരുടെ മോഹങ്ങൾക്ക് തടയിട്ട് പലതും സുധീരൻ ചെയ്തു. കൊച്ചിയിലും കളമശ്ശേരിയിലും സുധീരൻ ആഗ്രഹിച്ചത് മാത്രമേ നടന്നുള്ളൂ. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന പൊതു തത്വം അങ്ങനെ കൊച്ചിയിൽ അട്ടിമറിക്കപ്പെട്ടു. ഗ്രൂപ്പ് കരുത്ത് കാട്ടി ഒന്നിച്ചു നിന്നാലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് സുധീരൻ നിലപാട് എടുത്തതോടെ കളമശ്ശേരിയിലും കളി മാറി. അങ്ങനെ കെപിസിസി അധ്യക്ഷൻ ആഗ്രഹിച്ചത് മാത്രമാണ് തദ്ദേശത്തിലെ അധികാര കസേരിയിലേക്കുള്ള യാത്രയിൽ കോൺഗ്രസിൽ സംഭവിച്ചത്. എങ്ങനേയും എല്ലാം അട്ടിമറിച്ച് സുധീരന് പണികൊടക്കാനുള്ള തന്ത്രങ്ങളൊന്നും വിജയം കണ്ടില്ല. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ പിന്തുണക്കരുത്തിൽ നീങ്ങുന്ന സുധീരൻ അങ്ങനെ സംഘടന കൈപ്പിടിയിൽ ഒതുക്കി.
അതിനിടെ സുധീരനെതിരെ രമേശ് ചെന്നിത്തല നേരിട്ട് രംഗത്തു വന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയകാരണം സുധീരനെന്ന് ആഭ്യന്ത്രമന്ത്രി കോൺഗ്രസ് ഹൈക്കമാണ്ടിന് പരാതി നൽകി. പാർട്ടിയിലെ വിമത പ്രശ്‌നം പരിഹരിക്കുന്നതിൽ സുധീരൻ പരാജയപ്പെട്ടു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ച പറ്റിയതിന് കാരണവും കെപിസിസിയുടെ പിഴവാണെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. മുമ്പ് വിമത പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പിന് മുമ്പ് പരിഹരിച്ചിരുന്നു. ഇത്തവണ അതിന് കഴിഞ്ഞില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ പരാതി. ഫലത്തിൽ കൊച്ചിയിലേയും കളമശ്ശേരിയിലേയും കെപിസിസി പ്രസിഡന്റിന്റെ ഇടപെടൽ ഐ ഗ്രൂപ്പിന് പടിച്ചില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസിയുടെ ഇടപെടൽ ഒഴിവാക്കാനാണ് ചെന്നിത്തലയുടെ ശ്രമം. ഗ്രൂപ്പുകളുടെ തീരുമാനങ്ങളെ അട്ടിമറിക്കുന്ന കെപിസിസി കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന സൂചനയാണ് ഹൈക്കമാണ്ടിന് ചെന്നിത്തല നൽകുന്നു.
കോൺഗ്രസിൽ എന്നും ഗ്രൂപ്പ് ആണ് പ്രധാനം. ഗ്രൂപ്പുകളുടെ തമ്മിലടി പ്രശ്‌നങ്ങൾ രൂക്ഷമാക്കുമ്പോൾ തീരുമാനവുമായി ഹൈക്കമാണ്ട് എത്തും. അതേ സമയം രണ്ട് ഗ്രൂപ്പുകളും ചേർന്നിരുന്ന് തീരുമാനം എടുത്താൽ അത് മാറുകയുമില്ല. ഈ പതിവ് തെറ്റിയത് കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിലാണ്. എയും ഐയും ഒന്നിച്ചിരുന്ന് ജി കാർത്തികേയന്റേ പേര് എഴുതി നൽകിയിട്ടും പാർട്ടിയെ നിയക്കാൻ ഹൈക്കമാണ്ട് നിയോഗിച്ചത് സുധീരനെ. അതുകൊണ്ട് തന്നെ സ്വന്തം കാലിൽ നീങ്ങാൻ കെപിസിസി അധ്യക്ഷനായി. സർക്കാരിന്റെ പല നയങ്ങളേയും തുറന്ന് എതിർത്തു. ബാറുകൾ പൂട്ടിപ്പിച്ചതും സുധീര നേട്ടം തന്നെ. കെ എം മാണിയുടെ രാജിയിലും കെപിസിസി അധ്യക്ഷന്റെ ഒറ്റയാൾ സ്പർശം കാണാം. ഇതൊക്കെ കോൺഗ്രസുകാർ സഹിക്കും. എന്നാൽ തദ്ദേശത്തിൽ സുധീരൻ നടത്തിയ കടുത്ത ഇടപെടലായിരുന്നു. സ്ഥാനാർത്ഥിയാകാൻ മാർഗ്ഗ നിർദ്ദേശം കെപിസിസി പുറത്തിറക്കി. സ്ഥാനാർത്ഥി നിർണ്ണയത്തിന് സമിതിയും വന്നു. എന്നാൽ ഗ്രൂപ്പു മാനേജർമാർ ഒന്നിച്ചിരുന്ന് സ്ഥാനങ്ങൾ തർക്കങ്ങളില്ലാതെ വീതിച്ചെടുത്തു. ഇതിന്റെ പ്രതിഫലനമായിരുന്നു തോൽവിയിലേക്ക് കാര്യങ്ങളെത്തിയത്. എന്നാൽ തദ്ദേശത്തിലെ അധികാര സ്ഥാനങ്ങളിൽ പേമെന്റ് സീറ്റ് വിവാദമെത്താതിരിക്കാൻ സുധീരന് കഴിഞ്ഞു. കളമശ്ശേരിയിലും കൊച്ചിയിലും ഈ കടുംപിടിത്തം വിജയിക്കുകയും ചെയ്തു.
ഇതോടെ ആശങ്കയിലായത് ഗ്രൂപ്പ് മാനജർമാരാണ്. എങ്ങനേയും നിയമസഭയിലേക്ക് മത്സരം ഉറപ്പാക്കാൻ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയോടെ ചിലർ നീക്കം സജീവമായിരുന്നു. ഇതിനെയൊക്കെയാണ് സുധീരൻ ആശങ്കയിലാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ കെപിസിസി മാനദണ്ഡങ്ങൾ തയ്യാറാക്കുകയാണെന്നാണ് സൂചന. വിജയ സാധ്യത മാത്രമാകും മുൻഗണന. ഇതിനൊപ്പം സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ കമ്മറ്റികളും രൂപം നൽകും. ഇത് പരിശോധിക്കാൻ രണ്ട് തല മേൽതട്ടമുണ്ടാകും. ഇതിന് ശേഷം മാത്രമേ ഹൈക്കമാണ്ടിന് ലിസ്റ്റ് അയയ്ക്കൂ. ഏതെങ്കിലും മണ്ഡലം കമ്മറ്റികൾ സ്ഥാനാർത്ഥിയായി ഒറ്റ പേരു മാത്രം മുന്നോട്ട് വച്ചാൽ ആ വ്യക്തി തന്നെയാകും സ്ഥാനാർത്ഥി. മണ്ഡലത്തിലെ എല്ലാ കീഴ് ഘടകങ്ങളുടേയും അഭിപ്രായം അറിയാനും സംവിധാനമുണ്ടാകും. അതായത് ഗ്രൂപ്പ് നേതാക്കൾ മാത്രം തീരുമാനിച്ചാൽ സ്ഥാനാർത്ഥിയുണ്ടാകില്ല.
നിയമസഭയിൽ നാല് ടേം പൂർത്തിയാക്കിയവരെ ഒഴിവാക്കാനും ആലോചനയുണ്ട്. എന്നാൽ ഭരണതുടർച്ചയെന്ന ലക്ഷ്യത്തിലേക്ക് എത്തണമെങ്കിൽ പരമാവധി ആളുകൾ ജയിച്ചു വരണം. ഇതിന് നാല് ടേം വ്യവസ്ഥ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ അത് ഒഴിവാക്കാൻ സാധ്യതയുണ്ട്. നാല് ടേം വന്നാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പോലും മത്സരിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ രണ്ട് തവണ നിയസഭാ തെരഞ്ഞെടുപ്പിൽ തോറ്റവരെ മത്സരിപ്പിക്കാതിരിക്കാനാണ് ആലോചന. സ്ഥാനാർത്ഥികൾക്കായുള്ള മാർഗ്ഗ നിർദ്ദേശത്തിൽ ഈ വ്യവസ്ഥയുണ്ടാകും. സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കുന്നതിനും നിരോധനം വരും. അക്കാര്യങ്ങളെല്ലാം കെപിസിസിയാകും നിയന്ത്രിക്കുക. ഫണ്ട് പരിവിന് കെപിസിസിയുടെ രസീത് കുറ്റി നിർബന്ധമാക്കും. ബാർ ഉടമകളിൽ നിന്നും പിരിവ് അനുവദിക്കില്ല. സ്ഥാനാർത്ഥിയുടെ ചെലവും വരുമെല്ലാം കെപിസിസിയെ അറിയിക്കേണ്ടി വരും. ഈ ശുപാർശകൾ തയ്യാറാക്കാനായി ഉപസമിതിയെ സുധീരൻ നിയോഗിക്കാനാണ് സാധ്യത. തന്റെ അടുപ്പക്കാരെയാകും ഉപസമിതിയിലേക്ക് നിയോഗിക്കുക. ഇതിനെ എതിർക്കാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം.
തെരഞ്ഞെടുപ്പ് ഫണ്ട് ജനകീയമായി പരിക്കുന്നതും കെപിസിസിയുടെ ആലോചനയിലുണ്ട്. എല്ലാ വീടുകളിലും നേരിട്ടെത്തി പിരവ് വാങ്ങുകയെന്നാണ് ലക്ഷ്യം. ഇതിലൂടെ ജനസമ്പർക്കവും നടക്കും. തദ്ദേശത്തിലെ തിരിച്ചടിയെ മറികടക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. സ്ഥാനാർത്ഥി നിർണ്ണയത്തിലെ ഗ്രൂപ്പ് പരിഗണന വേണ്ടെന്ന് വച്ചാൽ തന്നെ എല്ലാം ശരിയാകുമെന്നാണ് സുധീരന്റെ പക്ഷം. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ നീക്കങ്ങളെ പിന്തുണയ്ക്കും. എന്നാൽ ഐ ഗ്രൂപ്പ് ആശങ്കയിലാണ്. കോൺഗ്രസിന്റെ നിയമസഭാ കക്ഷിയിൽ ഐ ഗ്രൂപ്പിന് എങ്ങനേയും ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കങ്ങളെയാണ് ഇത് പൊളിക്കുക. എന്നാൽ മാർഗ്ഗ നിർദ്ദേശങ്ങൾ അവതരിപ്പിച്ചാൽ അതിനെ രമേശ് ചെന്നിത്തലയ്ക്ക് എതിർക്കാനും കഴിയില്ല. മാനദണ്ഡങ്ങളും മേൽനോട്ട സമിതിയും ആയാൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കള്ളക്കളിയും നടക്കില്ലെന്ന് തിരിച്ചറിവിലാണ് ഐ ഗ്രൂപ്പ്. ഹൈക്കമാണ്ടിന്റെ കെട്ടിയറിക്കലുകളേയും ഈ മനദണ്ഡങ്ങളുപയോഗിച്ച് സുധീരൻ തടയും. അതുകൊണ്ട് തന്നെ ഡിസിസി പുനഃസംഘടനയിൽ സുധീരന്റെ നീക്കങ്ങളെ തടയിടാനാണ് ഐ ഗ്രൂപ്പിന്റെ നീക്കങ്ങൾ. അതിന്റെ ആദ്യപടിയാണ് ചെന്നിത്തലയുടെ ഹൈക്കമാണ്ടിനോടുള്ള പരാതി.
സുധീരൻ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്കുള്ള സ്വീകരണ സമ്മേളനങ്ങളിൽ നോട്ടുമാല അണിയിക്കാൻ കീഴ്ഘടകങ്ങൾക്കു നിർദ്ദേശം നൽകിയേക്കുമെന്നും സൂചനയുണ്ട്. സുധീരന് പുഷ്പഹാരവും മറ്റ് ഉപഹാരങ്ങളും ഒഴിവാക്കി പകരം നോട്ടുമാല അണിയിക്കുന്ന കാര്യം കെപിസിസിയുടെ സജീവ പരിഗണനയിലാണ്. ഇതുസംബന്ധിച്ച സർക്കുലർ വൈകാതെ ജില്ലാ പ്രസിഡന്റുമാർക്കു കൈമാറും.കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ യാത്ര പൂർത്തിയാകുമ്പോൾ നോട്ടുമാല ഇനത്തിൽ 25 ലക്ഷം രൂപയെങ്കിലും കണ്ടെത്തണമെന്നാണു നിർദ്ദേശം. ജനരക്ഷാ യാത്രയ്ക്കുള്ള ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായാണു നോട്ടുമാല പരിഗണിക്കുന്നത്. മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളാണു യാത്രയ്ക്കു സ്വീകരണം ഒരുക്കേണ്ടത്. ഓരോ കമ്മിറ്റിയും നിശ്ചിത തുകയ്ക്കുള്ള നോട്ടുമാലകൾ നൽകിയാൽ മതിയാകും. വൻ തുകയുടെ നോട്ടു മാലകൾ ആരും നൽകേണ്ടെന്നും പ്രത്യേക നിർദ്ദേശമുണ്ടാകും.
കഴിഞ്ഞ വർഷം നവംബർ നാലു മുതൽ ഡിസംബർ മൂന്നു വരെ കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ നടത്തിയ ജനപക്ഷയാത്രയ്ക്ക് നോട്ടു മാല ഇനത്തിൽ 14 ലക്ഷം രൂപ മാത്രമാണു ലഭിച്ചത്. കൂടാതെ പിരിവിനത്തിൽ ഒരു കോടിയോളം രൂപ കെപിസിസിക്കു ലഭിച്ചിരുന്നു. ബാറുടമകൾ അടക്കമുള്ളവരുടെ വൻകിട പിരിവുകൾ സ്വീകരിക്കേന്റെന്നു ജില്ലാ ബ്ലോക്ക് മണ്ഡലം കമ്മിറ്റികളോടു കെപിസിസി പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ഇത്തവണയും ബാറുടമകൾ അടക്കമുള്ളവരുടെ വൻകിട പിരിവുകൾ വേണ്ടെന്നാണു നിർദ്ദേശം. ഈ മാതൃക തെരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിച്ച് ഗ്രൂപ്പ് മാനേജർമാരുടെ പിരിവ് മോഹങ്ങളെ തടയിടാനാണ് നീക്കം. തദ്ദേശത്തിൽ കൊച്ചിയിലെ മേയറേയും കളമശ്ശേരിയിലെ ചെയർമാനേയും ഇഷ്ടം പോലെ നിയമിക്കാനായില്ലെന്ന വേദനകളെ ഇത് വീണ്ടും കൂട്ടുകയേ ഉള്ളൂ. പക്ഷേ എന്തു ചെയ്യാനെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പോലും അണികളോട് ചോദിക്കുന്നത്. സുധീരനെ എതിർത്താൽ ഹൈക്കമാണ്ട് പിണങ്ങുമോ എന്നാണ് പേടി.
തദ്ദേശത്തിൽ കൊച്ചിയിലും കളമശ്ശേരിയിലും വിജയിച്ചത് സുധീരന്റെ മാത്രം നീക്കമായിരുന്നു. കെപിസിസി. നേതൃത്വം ശക്തമായി ഇടപെട്ടതിനെത്തുടർന്ന് കൊച്ചി കോർപ്പറേഷൻ സ്ഥാനാർത്ഥിയായി സൗമിനി ജെയിനിനെ മത്സരിപ്പിക്കാൻ കോൺഗ്രസിലെ എ വിഭാഗം തീരുമാനമെടുത്തു. രണ്ടര വർഷം വീതം ഷൈനി മാത്യുവിനും സൗമിനി ജെയിനിനും പങ്കുവെയ്ക്കാനായിരുന്നു മാരത്തോൺ ചർച്ചകൾക്ക് ശേഷം എ വിഭാഗം തീരുമാനിച്ചിരുന്നത്. എന്നാൽ കെപിസിസി. മാനദണ്ഡങ്ങൾക്ക് നിരക്കാത്ത നടപടികൾ ഉണ്ടാവരുതെന്ന് കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ ശക്തമായി ആവശ്യപ്പെട്ടതിനെത്തുടർന്ന് എ വിഭാഗത്തിന് തീരുമാനം മാറ്റേണ്ടി വന്നു. ആദ്യമായി കൗൺസിലറായ ഷൈനി മാത്യുവിനു പകരം മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൗമിനി ജെയിനിനെ മേയർ സ്ഥാനാർത്ഥിയാക്കാൻ എ വിഭാഗത്തിന് മനസ്സില്ലാ മനസ്സോടെ തീരുമാനിക്കേണ്ടി വന്നു.
കളമശ്ശേരിയിൽ കോൺഗ്രസ് ഗ്രൂപ്പ് പോരിനെത്തുടർന്ന് ഇന്നലെ മുടങ്ങിയ കൊച്ചി കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ചെയർ പേഴ്‌സൺ തെരഞ്ഞെടുപ്പ് ഇന്നുനടന്നപ്പോൾ കെപിസിസി നിലപാട് പ്രകാരം ജെസ്സി പീറ്റർ അധ്യക്ഷയായി. വോട്ട് രേഖപ്പെടുത്തിയതിനുശേഷം ഐഗ്രൂപ്പ് അംഗങ്ങളെല്ലാം ഇറങ്ങിപ്പോയി. ജെസി പീറ്റർക്ക് അനുകൂലമായി വോട്ട് ചെയ്യാൻ കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയതിനെത്തുടർന്ന് എതിർത്ത് വോട്ട് ചെയ്യാനും ഐ ഗ്രൂപ്പ് അംഗങ്ങൾക്ക് കഴിഞ്ഞില്ല. ചെയർ പേഴ്‌സൺ സ്ഥാനാർത്ഥിയെ സംബന്ധിച്ച് ധാരണയിലെത്താൻ ആകാതിരുന്നതുകൊണ്ട് ഇന്നലെ തെരഞ്ഞെടുപ്പിൽനിന്ന് യുഡിഎഫ് വിട്ടുനിൽക്കുകയായിരുന്നു. ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിന് കെപിസിസി അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കെപിസിസി അന്ത്യശാസനം നൽകിയിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി പാർട്ടി യോഗം ഐ ഗ്രൂപ്പിലെ റുഖിയ ജമാലിനെ നഗരസഭാ അധ്യക്ഷയാക്കാൻ തീരുമാനിച്ചിരുന്നു. ഡിസിസി നേതൃത്വത്തിന്റേയും പിന്തുണ റുഖിയക്കായിരുന്നു. എന്നാൽ ഭരണപരിചയമില്ലാത്ത റുഖിയ ജമാലിനെ ചെയർ പേഴ്‌സണാക്കുന്നത് കെപിസിസി മാർഗ്ഗനിർദ്ദേശങ്ങൾക്ക് എതിരാണ് എന്ന് എ വിഭാഗം എതിർവാദം ഉയർത്തി. കെപിസിസി പ്രസിഡന്റ് കടുത്ത നിലപാടെടുത്തതോടെ ഭരണപരിചയമുള്ള എ വിഭാഗത്തിന്റെ ജെസി പീറ്ററെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനമായി. യുഡിഎഫിന്റെ ഔദ്യോഗിക തീരുമാനം വന്നതോടെ മുസ്ലിം ലീഗും ജെസിക്ക് പിന്തുണ പ്രഖ്യാപിച്ചു.റുഖിയയെ ചെയർ പേഴ്‌സൺ ആക്കിയില്ലെങ്കിൽ സ്വന്തം കൗൺസിലർമാർ ഒന്നടങ്കം രാജിവയ്ക്കുമെന്നായിരുന്നു ഇന്നലെ ഐ ഗ്രൂപ്പ് പ്രഖ്യാപിച്ചത്. എന്നാൽ വിട്ടുവീഴ്ചയ്ക്ക് സുധീരൻ വഴങ്ങില്ലെന്ന് ഉറപ്പായതോടെ ഐ ഗ്രൂപ്പ് മോഹങ്ങൾ തകിടം മറിഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍