ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് നീക്കം നടത്തിയിട്ടും വീഴാത്ത സുധീരൻ രാജി വച്ച് ഇറങ്ങുന്നത് എല്ലാ സമ്മർദ്ദങ്ങളും അവസാനിച്ചെന്ന് ഉറപ്പിച്ച ശേഷം; ആർക്കും വഴങ്ങാത്ത ആദർശ ധീരൻ ഇനി കേരളത്തിൽ ഇറങ്ങിയാൽ അത് മുഖ്യമന്ത്രിയാവാൻ മാത്രം; പുറത്തു നിൽക്കുന്ന സുധീരൻ അകത്തുള്ള സുധീരനെക്കാൾ 'ഭീകരനെന്ന്' തിരിച്ചറിഞ്ഞ് എ-ഐ ഗ്രൂപ്പുകൾ
ബി രഘൂരാജ്
തിരുവനന്തപുരം: സിപിഎമ്മിനുള്ളിലെ പ്രതിപക്ഷ നേതാവാണ് വി എസ് അച്യുതാനന്ദൻ. ഇതേ റോളായിരുന്നു കെപിസിസി അധ്യക്ഷനാകും വരെ വി എം സുധീരനും. കെപിസിസി അധ്യക്ഷനായി സുധീരനെത്തിയപ്പോഴും ഉമ്മൻ ചാണ്ടി സർക്കാരിനെ വിമർശന മുനയിൽ നിർത്തി. ബാർ കോഴയെന്ന ആരോപണത്തിന് തുടക്കം പോലും സുധീരന്റെ വേറിട്ട നീക്കമായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ നയത്തെ മാധ്യമങ്ങൽക്ക് മുമ്പിലെത്തി പരസ്യമായി വിമർശിച്ച് തന്റെ അജണ്ട സുധീരൻ നടപ്പാക്കി.
ഇതോടെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചു. ഇതോടെ ഹൈക്കമാണ്ടിന് സുധീരനെ ചില കാര്യങ്ങളിൽ നിയന്ത്രിക്കേണ്ടി വന്നു. ഇതോടെ സർക്കാരിനെതിരെ പരസ്യ പ്രതികരണങ്ങൾ സുധീരൻ അവസാനിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയതിന് അപ്പുറം വിമർശനങ്ങളാണ് സുധീരൻ ചർച്ചയാക്കിയതെന്നതാണ് യാഥാർത്ഥ്യം. ഭരണം പോയതോടെ കോൺഗ്രസ് പ്രതിപക്ഷത്താണിപ്പോൾ. എന്നാൽ ക്രിയാത്മക പ്രതിപക്ഷമായി ചെന്നിത്തലയ്ക്കും കൂട്ടർക്കും കഴിയുന്നോ എന്ന സംശയം സജീവമാകുമ്പോൾ കെപിസിസി അധ്യക്ഷ സ്ഥാനം സുധീരൻ ഒഴിയുന്നു. സ്ഥാനമൊഴിയുന്ന നേതാവ് കൂടതൽ കരുത്തനാകുമെന്ന് എ-ഐ ഗ്രൂപ്പുകൾക്ക് നല്ല ബോധ്യമുണ്ട്.
സ്ഥാനമാനങ്ങളില്ലാത്ത സുധീരൻ ഇനി കോൺഗ്രസ് ഹൈക്കമാണ്ടിനും വഴങ്ങില്ല. പ്രതിപക്ഷത്തിന്റെ ചെറിയ വീഴ്ചകൾ പോലും ഉയർത്തിക്കാട്ടും. സർക്കാരുമായി ഒത്തുകളിക്കാനുള്ള ശ്രമമായി പലതും സുധീരൻ വ്യാഖ്യാനിക്കും. അങ്ങനെ പ്രതിപക്ഷത്തിന്റെ നിറം കെടുത്തും.-ഇങ്ങനെ നീളുന്നു രമേശ് ചെന്നിത്തലയുടെ ആശങ്കകൾ. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധീരനെ പുകച്ച് പുറത്തു ചാടിക്കാൻ ശ്രമിച്ചതിൽ പ്രധാനി ഉമ്മൻ ചാണ്ടിയാണ്. ഇത് മനസ്സിൽ വച്ച് തന്നെയാണ് സുധീരന്റെ പടിയറിക്കവും. സ്ഥാനമൊഴിയുന്നതിന്റെ സൂചന പോലും ഉമ്മൻ ചാണ്ടിക്ക് നൽകാത്തത് ഇതുകൊണ്ടാണ്.
അതിനാൽ എ ഗ്രൂപ്പിനേയും സുധീരൻ ലക്ഷ്യമിടും. ചെന്നിത്തലയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി അടുത്ത മുഖ്യമന്ത്രിയാകാനുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കത്തിനും സുധീരനെന്ന പേര് ഭീഷണിയാണ്. പൊതു സമൂഹത്തിൽ യഥാർത്ഥ പ്രതിപക്ഷ നേതാവിന്റെ റോളുമായി ആരുടേയും നിയന്ത്രണമില്ലാത്ത സുധീരന് നിറയാനാകും. പൊതു പ്രശ്നങ്ങളിൽ സ്വന്തം നിലപാടുകൾ ഉയർത്തിപ്പിടിച്ച് താരമായാൽ സുധീരനേയും മുഖ്യമന്ത്രി പദത്തിലേക്ക് ഭാവിയിൽ ഹൈക്കമാണ്ട് പരിഗണിക്കുമെന്ന് ഉറപ്പാണ്. ഇത് തകർക്കുക ഉമ്മൻ ചാണ്ടിയുടെ മോഹങ്ങളാണ്.
സുധീരൻ കെപിസിസി അധ്യക്ഷനാകുമെന്ന് ആരും പ്രതീക്ഷിച്ചതു പോലുമില്ല. ആഭ്യന്തര മന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് മോഹമുദിച്ചപ്പോൾ ജി കാർത്തികേയനെ സമാവായ സ്ഥാനാർത്ഥിയായി എ-ഐ ഗ്രൂപ്പുകൾ ഉയർത്തിക്കാട്ടി. എന്നാൽ ആന്റണിയുടെ അപ്രതീക്ഷിത നീക്കം എല്ലാം തകിടം മറിച്ചു. സുധീരൻ കെപിസിസി അധ്യക്ഷനായി. പിന്നെ കോൺഗ്രസിൽ ഒറ്റയാന്റെ ഭരണമാ3യിരുന്നു. എ-ഐ ഗ്രൂപ്പുകളെ അംഗീകരിച്ചില്ല. അവഗണിക്കപ്പെട്ടവരെ കൂടെ കൂട്ടി പുതിയൊരു സംവിധാനം സുധീരൻ ഉണ്ടാക്കിയെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഗ്രൂപ്പ് പരിഗണന ഒഴിവാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലും ഇതൊക്കെ തന്നെ കണ്ടു. ബെന്നി ബഹന്നാന് മത്സരിക്കാൻ സീറ്റ് പോലും കൊടുക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇതോടെ എന്തുവില കൊടുത്തും സുധീരനെ പുറത്താക്കുമെന്ന് എ-ഐ ഗ്രൂപ്പുകൾ ശപഥം ചെയ്തു. സമ്മർദ്ദത്തിലൂടെ സുധീരനെ പുകയ്പ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ സുധീരൻ വഴങ്ങിയില്ല. കോൺഗ്രസ് ഹൈക്കമാണ്ടിന്റേയും രാഹുൽ ഗാന്ധിയുടേയും പിന്തുണയോടെ കോൺഗ്രസിനെ നയിച്ചു. ഒരൂ കാരണവശാലും സുധീരനെ മാറ്റില്ലെന്ന് രാഹുൽ ഗാന്ധി തറപ്പിച്ച് പറയുകയും ചെയ്തു.
ഡിസിസി അധ്യക്ഷന്മാരെ നിയമിച്ചത് എ ഗ്രൂപ്പിന്റെ കണക്ക് കൂട്ടൽ തെറ്റിച്ചായിരുന്നു. ഇതോടെ ഉമ്മൻ ചാണ്ടി പൂർണ്ണമായും പിണങ്ങി. കെപിസിസിയുമായി പരസ്യ ബഹിഷ്കരണത്തിലുമായി. സുധീരനെ മാറ്റിയാൽ മാത്രമേ സഹകരണം ഉള്ളൂവെന്ന കടുത്ത നിലപാടിൽ ഉമ്മൻ ചാണ്ടിയെത്തി. എന്നാൽ എല്ലാം സുധീരൻ സമർത്ഥമായി തന്നെ പൊളിച്ചു. ഒടുവിൽ ഹൈക്കമാണ്ടുമായി സമരസ്സപ്പെട്ട് ഉമ്മൻ ചാണ്ടി കെപിസിസിയുടെ വഴിക്ക് വന്നു. ചെന്നിത്തലയും സുധീരന്റെ ഹൈക്കമാണ്ടിലുള്ള സ്വാധീനം തിരിച്ചറിഞ്ഞ് കെപിസിസി പ്രസിഡന്റിനെതിരെയുള്ള നീക്കങ്ങൾ അവസാനിപ്പിച്ചു.
ഈ ഘട്ടത്തിലാണ് സുധീരന്റെ സ്ഥാനം ഒഴിയൽ. ഇതിലൂടെ ആരുടേയും നേട്ടമായി തന്റെ പുറത്തു പോകൽ ഉയർത്തിക്കാട്ടാതിരിക്കാൻ സുധീരന് കഴിയുകയും ചെയ്യുന്നു. പൂർണ്ണമായും തന്റെ ആഗ്രഹപ്രകാരമുള്ള സ്ഥാനമൊഴിയലായി വ്യഖ്യാനിക്കാനും കഴിഞ്ഞു. അതിന് കൃത്യമായ ആരോഗ-രാഷ്ട്രീയ കാരണങ്ങൾ പറയാനും സുധീരനു കഴിഞ്ഞു. ഇത് അംഗീകരിച്ച് സുധീരന് മാന്യമായ സ്ഥാനമൊഴിയലിന് അവസരമൊരുക്കേണ്ട ബാധ്യത ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും വരികയും ചെയ്യുന്നു.
ആരോഗ്യപരമായ കാരണങ്ങളാൽ കെപിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നുവെന്ന വി എം.സുധീരന്റെ പ്രഖ്യാപനം അത്ഭുതപ്പെടുത്തിയെന്ന് നേതാക്കൾ തുറന്നു പറയുകയാണ്. സുധീരന്റെ രാജിക്കുപിന്നിൽ സംഘടനാ കാര്യങ്ങളല്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജിയുടെ കാര്യം തന്നെ രാവിലെയാണ് അറിയിച്ചതെന്നും പറഞ്ഞു. രാജി തീരുമാനം അപ്രതീക്ഷിതമാണെന്നും വ്യക്തിപരമായ തീരുമാനമാണ് സുധീരന്റേതെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം, തൽക്കാലം പ്രതികരിക്കാനില്ലെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണിയുടെ പ്രതികരണം.
എന്നാൽ, സുധീരന്റെ രാജിയെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. അതായത് സുധീരന്റെ രാജിയിൽ ക്രെഡിറ്റെടുക്കാൻ എ-ഐ ഗ്രൂപ്പുകൾക്ക് കഴിയാതെ പോകുന്നു. ഇതോടെ സ്ഥാനമൊഴിയുമ്പോഴും വ്യക്തിത്വം നിലനിർത്തുകയാണ് സുധീരൻ. പുകച്ച് പുറത്തു ചാടിച്ചെന്ന പേരുദോഷം ഇല്ലാത്തതിനാൽ ഭാവിയിലും സുധീരന്റെ സാധ്യതകൾ ഏറെയാണ്. എന്നാൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഇനി സുധീരൻ വരില്ല. ദേശീയ നേതൃത്വത്തിലേക്കാണ് സുധീരന്റെ കണ്ണ്. അതു കഴിഞ്ഞാൽ മുഖ്യമന്ത്രി പദവും. ആന്റണിയുടെ പിന്തുണയുള്ളതിനാൽ ഇതെല്ലാം അനായസമായി നടക്കും. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന ചെന്നിത്തലയ്ക്കും ഭാവിയിൽ വീണ്ടും ഭരണത്തലപ്പത്ത് എത്താൻ കരുക്കൾ നീക്കുന്ന ഉമ്മൻ ചാണ്ടിക്കും സുധീരന്റെ സാന്നിധ്യം ഭീഷണി തന്നെയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അതീതമായാണ് സുധീരൻ കെപിസിസി തലപ്പത്തേക്കെത്തിയത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വി എം.സുധീരന്റെ വരവും പോക്കും അപ്രതീക്ഷിതമായിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാൻഡ് സുധീരനെ പ്രഖ്യാപിച്ചത് അവിശ്വസനീയതയോടെയായിരുന്നു രാഷ്ട്രീയ കേരളം കേട്ടത്. 2014 ഫെബ്രുവരി 10-നാണ് അദ്ദേഹം രമേശ് ചെന്നിത്തലയ്ക്കു പിൻഗാമിയായി കെപിസിസി ഭരണം ഏറ്റെടുത്തത്. കോൺഗ്രസ് പാർട്ടിയിലും ഇത് ഞെട്ടലുണ്ടാക്കി. പ്രത്യേകിച്ച് ഐ ഗ്രൂപ്പിൽ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു പോലും സൂചന കിട്ടാതെയായിരുന്നു സുധീരനെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. കടുത്ത വിമർശനങ്ങളും പ്രതിഷേധങ്ങളും സമ്മർദ്ദവും ഉണ്ടായപ്പോൾ സ്ഥാനമൊഴിയലിന്റെ സൂചന നൽകാതിരുന്ന സുധീരൻ അപ്രതീക്ഷിതമായിത്തന്നെ തന്റെ രാജിയും പ്രഖ്യാപിച്ചു. അങ്ങനെ വീണ്ടും കോൺഗ്രസിനെ ഞെട്ടിക്കുകയാണ് സുധീരൻ.
സുധീരന്റെ ആദർശാത്മക വ്യക്തിത്വം നിഷേധിക്കാനോ നിരാകരിക്കാനോ ആർക്കുമാവില്ല. കോൺഗ്രസ് നേതൃത്വം അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും മുങ്ങിക്കുളിച്ചു നിൽക്കെ അതിജീവനത്തിനായി കോൺഗ്രസിനു മുന്നോട്ട് വയ്ക്കാനാകുന്ന ചരുക്കം പേരുകളിൽ ഒന്നാണ് സൂധീരന്റേത്. ഈ സത്യം തന്നെയാണ് കെപിസിസി അധ്യക്ഷപദം സുധീരൻ ഒഴിയുമ്പോൾ എ-ഐ ഗ്രൂപ്പുകളെ ആശങ്കപ്പെടുത്തുന്നതും. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഒരു പരിപാടിക്കിടെ സുധീരന് വീണ് പരിക്കേറ്റിരുന്നു. അത് ദീർഘകാലത്തെ ചികിത്സയിലൂടെ മാത്രമേ സുഖപ്പെടുത്താൻ കഴിയുകയുള്ളൂവെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇക്കാരണം കൊണ്ടാണ് രാജിയെന്നും സുധീരൻ അറിയിച്ചു. ഇതും ഗ്രൂപ്പുകൾക്ക് ഭീഷണിയാണ് അസുഖം മാറിയാൽ രാഷ്ട്രീയത്തിൽ സജീവമാകുന്ന സൂചനയാണ് ഇതിലുള്ളത്. സ്വാഭാവികമായി കെപിസിസി അധ്യക്ഷ പദത്തിനും മുകളിലുള്ള സ്ഥാനം സുധീരനെ തേടിയെത്താൻ ഇടയുണ്ട്.
പാർട്ടി പരിപാടികളിൽ നിന്ന് ഒരു ദിവസം പോലും മാറി നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാൽ തന്റെ നിലവിലെ ആരോഗ്യ സ്ഥിതി വച്ച് അതിന് സാധിക്കില്ല. വേണമെങ്കിൽ അവധിയെടുത്ത് മാറി നിൽക്കാമെങ്കിലും തന്റെ മനസാക്ഷി അതിന് അനുവദിക്കുന്നില്ലെന്നും അതുകൊണ്ടാണ് രാജിവെക്കുന്നതെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു. രാജിക്കാര്യം ആരുമായും ചർച്ച ചെയ്തിട്ടില്ല. വ്യക്തിപരമായ തീരുമാനമാണ്. ബദൽ സംവിധാനം ഹൈക്കമാൻഡ് ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്നും സുധീരൻ അറിയിച്ചു. എല്ലാ സഹപ്രവർത്തകർക്കും നന്ദി അറിയിച്ച സുധീരന്റെ രാജി തീർത്തും അപ്രതീക്ഷിതമായി. അങ്ങനെ രാജിയിലും ആദർശ പരിവേഷം സുധീരൻ കാത്തു സൂക്ഷിക്കുകായണ്. ഇതിലൂടെ ലക്ഷ്യമിടുന്നത് ഭാവി സാധ്യതകളും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്