വി എസിന്റെ സമാന്തരപ്രവർത്തനങ്ങൾ ക്ലച്ചു പിടിക്കുന്നു; വടക്ക് ആർ എം പിയും തെക്കു നേരിട്ടും നിയന്ത്രണം; ആലപ്പുഴയിൽ ഏഴിടത്ത് ആൾക്കുട്ടപരിപാടി; പരസ്യപിന്തുണയുമായി സി. കെ സദാശിവൻ
ആലപ്പുഴ : സിപിഐ(എം) പോളിറ്റ് ബ്യൂറോയേയും കടന്ന് വി എസിന്റെ സമാന്തരപ്രവർത്തനങ്ങൾ ശക്തിപ്രാപിക്കുന്നു. ഇന്നലെ കായംകുളത്തു നടന്ന അവാർഡ്ദാന ചടങ്ങിൽ സി കെ സദാശിവൻ എം എൽ എയുടെ വി എസ് അനുകൂല നിലപാടുകൾ അതാണു തെളിയിക്കുന്നത്.
വടക്കൻ കേരളത്തിൽ ആർ എം പി അടക്കമുള്ള സമാനചിന്താഗതിക്കാരുമായും തെക്കൻ കേരളത്തിൽ നേരിട്ടും സമാന്തര പ്രവർത്തനങ്ങൾ നടത്താൻ വി എസ് കച്ചമുറുക്കുന്നു. സ്വന്തം തട്ടകമായ ആലപ്പുഴയിൽ ഇതിനകം ഏഴു പരിപാടികൾ വി എസ് സംഘടിപ്പിച്ചു കഴിഞ്ഞു. പാർട്ടി നേതൃത്വത്തിനു തലവേദന സൃഷ്ടിച്ചുകൊണ്ടുള്ള വി എസിന്റെ നീക്കം ക്ലച്ച് പിടിക്കുന്നതായാണു സൂചന. പാർട്ടി വിലക്കുകൾ നിലനിൽക്കെയാണ് വി എസ് സമാന്തരപ്രവർത്തനങ്ങൾക്ക് മൂർച്ച കൂട്ടുന്നത്. പി ബിയും വി എസിന്റെ നീക്കങ്ങളെ അതിനിശിതമായി വിമർശിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുകൂടിയായ ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും മറികടന്നാണ് വി എസ് സമാന്തര പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
വി എസ് ഉയർത്തുന്ന രാഷ്ട്രീയമൂല്യങ്ങൾ തല്ലിക്കെടുത്താൻ ഹീനശ്രമം നടക്കുന്നതായാണ് സി പി എം സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ സി.കെ.സദാശിവൻ വെളിപ്പെടുത്തിയത്. പുതുപ്പള്ളി രാഘവൻ സ്മാരക അവാർഡ്ദാന ചടങ്ങിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പുന്നപ്ര വയലാർ സമരത്തിൽ വി എസിന്റെ പങ്കിനെ പോലും പലരും സംശയത്തോടെയാണ് കാണുന്നത്. എന്നാൽ തൊഴിലാളി വർഗത്തിന്റെ ഉന്നതിക്കുവേണ്ടി പോരാടാൻ പി. കൃഷ്ണപിള്ള കണ്ടെത്തിയ നേതാവാണ് വി എസ്. ആരോപണങ്ങളിലൂടെ വിഎസിന്റെ മൂല്യം കെടുത്താൻ ഇക്കൂട്ടർക്ക് കഴിയില്ലെന്നും സി കെ തുറന്നടിച്ചു.
കാലിൽ ബയണറ്റുകൊണ്ടാൽ വിപ്ലവമാകില്ലെന്നു പറയുന്നവർക്ക് കേരളസമൂഹം ശക്തമായ തിരിച്ചടി നൽകും. പുന്നപ്ര വയലാർ സമരത്തിൽ വി എസിന്റെ സാന്നിദ്ധ്യം സംശയദൃഷ്ടിയോടെ കണ്ട ചിലരുടെ പരാമർശങ്ങൾക്കുനേരെയുള്ള മറുപടികൂടിയാണ് സി കെ നടത്തിയത്. നേരത്തെ കടുത്ത വി എസ് അനുകൂലിയായിരുന്ന സി കെ സമീപകാലത്താണ് വി എസിനെ തള്ളി ഔദ്യോഗിക പക്ഷത്ത് ചേക്കേറിയത്. എന്നാൽ കഴിഞ്ഞദിവസം വി എസിന്റെ സാന്നിദ്ധ്യത്തിൽ നിയന്ത്രണം തെറ്റിയ സി കെ വി എസ് അനുകൂലപ്രസംഗം നടത്തുകയായിരുന്നു.
വി എസിനെ അഴിമതിക്കാരനായി ചിത്രീകരിക്കാൻ ചിലർ നടത്തിയ ശ്രമം ഹീനമാണ്. സി ബി ഐ അന്വേഷിച്ചിട്ടുപോലും അഴിമതിയുടെ ഒരു തുരുമ്പുപോലും വി എസിനെതിരായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വി എസിന്റെ പ്രതാപത്തെ തള്ളിപ്പറയുന്നത് വിപ്ലവപ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ സമരനായകരെ തള്ളി പ്പറയുന്നതിന് തുല്യമാണെന്നും സി കെ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു സി കെയുടെ ഒളിയമ്പുകൾ. ഏതായാലും സി കെ യുടെ വെളിപ്പെടുത്തലുകൾ വി എസിന്റെ പ്രവർത്തനങ്ങൾക്ക് പച്ചക്കൊടിയും പാർട്ടിക്ക് തലവേദനയുമാകുകയാണ്. സന്നദ്ധസംഘടനാ പ്രവർത്തനങ്ങളിലൂടെ വി എസ് സമാന്തര പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് വിലക്കുകൾ ലംഘിച്ച് കഴിഞ്ഞദിവസം മുഹമ്മയിലും ഇന്നലെ കായംകുളത്തും പൊതുപരിപാടികളിൽ വി എസ് പങ്കെടുത്തത്.
പി കൃഷ്ണപിള്ള സ്മാരകമന്ദിരത്തിനു സമീപം നടന്ന ഗ്രന്ഥശാലാ ഉദ്ഘാടനത്തിനുശേഷം പ്രവർത്തനങ്ങൾ വി എസ് വിലയിരുത്തി. പ്രവർത്തന റിപ്പോർട്ട് കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിലെ ഒന്നാം പ്രതിയും വി എസിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവുമായ ലതീഷ് ചന്ദ്രൻ കൈമാറി. സി പി എമ്മിനെ സംബന്ധിച്ചിടത്തോളം ദുർഘടമാണ് മുഹമ്മ. പാർട്ടിയുടെ എക്കാലത്തെയും നേതാവ് സ. പി കൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം. പാർട്ടിയെ സംബന്ധിച്ചിടത്തോളം മർമ്മ പ്രധാനസ്ഥലമെങ്കിലും പാർട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയ സ്ഥലംകൂടിയാണ്. കണ്ണൂർ കഴിഞ്ഞാൽ പാർട്ടിക്ക് ഗ്രാമങ്ങളുള്ള സ്ഥലം. എന്നാൽ പാർട്ടിക്ക് ജന്മം നൽകിയ വ്യക്തിയുടെ കിടപ്പാടം കത്തിച്ചുവെന്ന പേരുദോഷമാണ് ഇന്നു സിപിഎമ്മിന് മുഹമ്മയിലുള്ളത്. ഇതിലെ പ്രധാനപ്രതിയാകട്ടെ വി എസിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ചന്ദ്രനും.
സംസ്ഥാനത്തൊട്ടാകെ സമാന്തര പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വി എസ് പരിപാടിയിൽ പങ്കെടുത്തത്. പാർട്ടി പ്രതീക്ഷിച്ചതുപ്പോലെ ഇവിടെയും ഗ്രൂപ്പുകൾ മറന്ന് ആയിരങ്ങൾ ഒഴുകിയെത്തിയിരുന്നു, വി എസിനെ കാണാനും പ്രസംഗം ശ്രവിക്കാനുമായി. ഇതു പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുകയാണ്്. വി എസിനെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് നേരത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് വിലക്കിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് ആലപ്പുഴ ജില്ലയിലെ മാന്നാറിൽ ദേശാഭിമാനി സഹകരണ സംഘത്തിന്റെ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയത് പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.
ഇതിന്റെ ക്ഷീണംതീർക്കാൻ പാർട്ടി സമാനസ്വഭാവമുള പരിപാടി സംഘടിപ്പിച്ച് സംസ്ഥാനസെക്രട്ടറിയെ നേരിട്ടെത്തിച്ചെങ്കിലും പൊളിഞ്ഞു. അതേസമയം വി എസ് എത്തിയ പരിപാടിയിൽ പതിനായിരത്തോളം പ്രവർത്തകരാണ് പങ്കെടുത്തത്. ഏരിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ സി പി എം ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. വി എസിന്റെ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടിക്ക് പാർട്ടി ശുപാർശ ചെയ്തെങ്കിലും കൂടുതൽ പ്രഹരമാകുമെന്നു കണ്ട് നടപടി പിൻവലിക്കുകയായിരുന്നു. ഇപ്പോൾ അമ്പലപ്പുഴയിൽ പരിപാടി നടത്താൻ പദ്ധതിയിട്ടെങ്കിലും മുഹമ്മയിലേക്ക് വേദി മാറ്റുകയായിരുന്നു. ഇനി അരൂരിലും ആയിരങ്ങളെ പങ്കെടുപ്പിച്ചുക്കൊണ്ടുള്ള പരിപാടി നടത്താൻ വി എസ് അനുകൂലികൾ കച്ചമുറുക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍