ഇനി സിപിഎമ്മിൽ എം വി രാഘവന്മാരും ഗൗരിയമ്മമാരും ഉണ്ടാകില്ല; വി എസ് അച്യുതാനന്ദന്മാർക്കു യഥേഷ്ടം വിഘടിക്കാം; കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനങ്ങൾ തള്ളിക്കൊണ്ടുള്ള ബംഗാൾ ഘടകത്തിന്റെ നിലപാടു സിപിഎമ്മിന്റെ കേഡർ സ്വഭാവത്തിനേറ്റ കനത്ത തിരിച്ചടി; ദേശീയ നേതൃത്വം ദുർബലമാകുമ്പോൾ സംസ്ഥാന രാഷ്ട്രീയം കരുത്തു പ്രാപിക്കും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേഡർ പാർട്ടിയെന്ന് അവകാശപ്പെടാൻ ഇനി സിപിഎമ്മിന് കഴിയില്ല. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശങ്ങളെ ശിരാസ്സാവഹിക്കുന്ന പാർട്ടിയെന്ന പേര് സിപിഎമ്മിന് നഷ്ടമായി.
പശ്ചിമ ബംഗാളിൽ കോൺഗ്രസുമായുള്ള ചങ്ങാത്തം തുടരുമെന്ന് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തോടെയാണ് ഇത്. തൃണമൂൽ കോൺഗ്രസിന്റെ അക്രമങ്ങളെ ചെറുക്കാനും ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ നേരിടാനും കോൺഗ്രസ് കൂടി ഉൾപ്പെടുന്ന വിശാല മതേതര ബദൽ കൂടിയേ തീരൂവെന്ന് നേതാക്കൾ പറഞ്ഞു.
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കൾ നിലപാട് ആവർത്തിച്ചത്. ഫലത്തിൽ കേന്ദ്ര കമ്മറ്റി തീരുമാനം തള്ളിക്കളയുകയാണ് ബംഗാൾ ഘടകം.
സിപിഎമ്മിൽ കേന്ദ്രീകൃത നേതൃത്വവും തീരുമാനവുമായിരുന്നു നടപ്പാക്കിയിരുന്നത്. അതിനെതിരെ ശബ്ദിച്ചാൽ പാർട്ടിക്ക് പുറത്താകും. എം വിരാഘവനും ഗൗരിയമ്മയുമെല്ലാം പാർട്ടിക്ക് പുറത്തായത് കേഡർ സ്വഭാവത്തിന്റെ നേർ ചിത്രമായിരുന്നു. വി എസ് അച്യൂതാനന്ദന് പാർട്ടിക്ക് വഴങ്ങേണ്ടി വന്നിരുന്നതും അതുകൊണ്ട് തന്നെ. ഭൂരിപക്ഷമാണ് പാർട്ടിക്ക് വലുത്. അത് അംഗങ്ങളെല്ലാം അംഗീകരിക്കണം. കേന്ദ്ര കമ്മറ്റി ബഹുഭൂരിപക്ഷം പേരുടെ പിന്തുണയോടെ എടുത്ത തീരുമാനമാണ് ബംഗാൾ ഘടകം തള്ളുന്നത്. കേന്ദ്ര കമ്മറ്റിയുടെ തീരുമാനങ്ങളെ അംഗീകരിക്കില്ലെന്ന് ബംഗാൾ ഘടകം തുറന്നു പറയുകയാണ്. ഇത് കേരളത്തിലെ ഘടകവും ആവർത്തിക്കാൻ സാധ്യത ഏറെയാണ്. കേന്ദ്ര നേതൃത്വത്തിന്റെ ദുർബലാവസ്ഥയാണ് ഇതിനാ കാരണം.
കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ സംസ്ഥാന നേതൃത്വത്തിന്റെ നടപടി തെറ്റാണെന്നും ഇത് തിരുത്തണമെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തിയിരുന്നു. കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കാൻ പി.ബി അംഗങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് നേതാക്കൾ കോൺഗ്രസുമായി ബന്ധം തുടർന്നേപറ്റൂ എന്ന നിലപാട് ആവർത്തിച്ചത്. പാർട്ടിയുടെ അടവുനയത്തിന് വിരുദ്ധമായിട്ടാണ് ബംഗാളിൽ പാർട്ടി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതെന്ന് വിശദീകരിച്ച് സീതാറാം യെച്ചൂരി അവതരിപ്പിച്ച രേഖ സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ചില്ല. സിപിഎമ്മിന്റെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വ സംഭവാണിത്. പിബി അംഗങ്ങൾ ദൈവങ്ങളല്ലെന്നും ഡൽഹിയിലിരിക്കുന്നവർക്കു സംസ്ഥാനത്തെ സ്ഥിതി അറിയില്ലെന്നും സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു. സംസ്ഥാനത്തു കോൺഗ്രസുമായി സഹകരിച്ചുള്ള പ്രവർത്തനം തുടരാനാണ് സംസ്ഥാന സമിതിയുടെ തീരുമാനം.
കേന്ദ്രകമ്മിറ്റി തലത്തിൽ കഴിഞ്ഞ വർഷം നടന്ന പ്ലീനത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ചർച്ചചെയ്യാൻ സംസ്ഥാന തലത്തിലും ഒരു പ്ലീനം നടത്താനും തീരുമാനിച്ചു. സപ്തംബർ 20 മുതൽ ഒക്ടോബർ രണ്ട് വരെയായിരിക്കും സംഘടനാ പ്ലീനം നടക്കുകയെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. ബംഗാളിലെ സവിശേഷ സാഹചര്യം വിലയിരുത്തുന്നതിൽ കേന്ദ്രകമ്മിറ്റി പരാജയപ്പെട്ടെന്ന് സഖ്യത്തെ അനുകൂലിക്കുന്ന വിഭാഗം കുറ്റപ്പെടുത്തി. പാർട്ടിയുടെ ഔദ്യോഗിക ലൈന് വിരുദ്ധമായിരിക്കാം ബംഗാളിൽ പാർട്ടി സ്വീകരിച്ചത്. പക്ഷേ സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തിൽ പാർട്ടിക്ക് മുന്നിൽ മറ്റ് മാർഗങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അവർ വിശദീകരിച്ചു. സംസ്ഥാന സമിതിയിൽ പ്രസംഗിച്ച 30 പേരിൽ 27 പേരും രേഖ തള്ളണമെന്ന് ആവശ്യപ്പെട്ടു.
പാർട്ടി മുഖപത്രമായ ഗണശക്തിയിൽനിന്നുള്ള ദേബശിഷ് ചക്രവർത്തി, അമൽ ഹൽദർ (കിസാൻ സഭ), മുസാഫിർ ഹുസൈൻ (മുർഷിദാബാദ്) എന്നിവർ മാത്രമാണു കേന്ദ്ര നിലപാടിനെ അനുകൂലിച്ചത്. ഡൽഹിയിൽനിന്നു യച്ചൂരിക്കു പുറമേ, പ്രകാശ് കാരാട്ട്, എം.എ.ബേബി, ഹന്നൻ മൊള്ള, ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ എന്നിവരാണു സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും പങ്കെടുത്തു തെറ്റുതിരുത്തിക്കാൻ കൊൽക്കത്തയിൽ ചെന്നത്. കോൺഗ്രസുമായി തിരഞ്ഞെടുപ്പിലുണ്ടാക്കിയ കൂട്ടുകെട്ട് പാർട്ടി കോൺഗ്രസ് തീരുമാനിച്ച നയവുമായി ഒത്തുപോകുന്നതല്ലെന്ന സിസി തീരുമാനം നടപ്പാക്കുകയും തെറ്റുതിരുത്തിക്കുകയുമായിരുന്നു പിബി അംഗങ്ങളുടെ ഉത്തരവാദിത്തം. അതാണ് നടക്കാതെ പോയത്.
കേന്ദ്ര നിലപാട് ആവർത്തിച്ചപ്പോഴും തൃണമൂലിനെതിരെ ഒരുമിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത യച്ചൂരിയും എടുത്തുപറഞ്ഞു. തെരഞ്ഞെടുപ്പുതന്ത്രം തീരുമാനിക്കുന്നതിൽ ബംഗാൾ ഘടകത്തിനു മാത്രമല്ല പിബിക്കും പിഴവു സംഭവിച്ചെന്നു യച്ചൂരി വ്യക്തമാക്കി. എന്നാൽ, കേന്ദ്രത്തിന്റേതായി യച്ചൂരി അവതരിപ്പിച്ച രേഖ ബംഗാളിൽ വിതരണം ചെയ്യേണ്ടെന്നാണു തീരുമാനമെന്നു സംസ്ഥാന നേതാക്കൾ സൂചിപ്പിച്ചു. മുൻ ജനറൽ സെക്രട്ടറിയായ കാരാട്ടിനെതിരെ കമ്മിറ്റിയിൽ കടുത്ത വിമർശനമുണ്ടായി. ഒരുതവണപോലും സ്വന്തം പാർട്ടിയുടെ ചിഹ്നത്തിനു വോട്ടുചെയ്യാൻ സാധിച്ചിട്ടില്ലാത്തവരാണു കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അതു സ്വീകാര്യമല്ലെന്നും മുൻ എംപി മൊയ്നുൽ ഹസൻ പറഞ്ഞു. പിബി അംഗങ്ങൾ ദൈവങ്ങളല്ലെന്നും അവരുടെ പ്രബോധനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഹസൻ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ പാർട്ടിക്ക് 500 വോട്ടുപോലും കിട്ടാറില്ലെന്നും അവിടെയുള്ളവരാണു 2.15 കോടി വോട്ടു ലഭിച്ച പാർട്ടിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും രാജ്യസഭാംഗം ഋതബ്രത ബാനർജി കുറ്റപ്പെടുത്തി. പിന്തിരിഞ്ഞുനിന്നിട്ട് എത്ര തവണയാണു യാഥാർഥ്യം കണ്ടില്ലെന്നു പറയുകയെന്നു ഋതബ്രത ചോദിച്ചു. അടുത്ത പാർട്ടി കോൺഗ്രസ് വരെയും ഇപ്പോഴത്തെ നിലപാടു തുടരുകതന്നെ ചെയ്യുമെന്നു ബംഗാൾ പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പാർട്ടി കോൺഗ്രസിനു മുൻപ് തെരഞ്ഞെടുപ്പിനെ നേരിടാനില്ല. അതുകൊണ്ടുതന്നെ കോൺഗ്രസുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കിയെന്ന ആരോപണത്തിനു വകയില്ല. എന്നാൽ, കോൺഗ്രസുമായി യോജിച്ചുതന്നെ മുന്നോട്ടുപോകുമെന്നും ബംഗാൾ നേതാക്കൾ സൂചിപ്പിച്ചു.
സോമനാഥ് ചാറ്റർജിയെ പുറത്താക്കിയ വിഷയത്തിലും ജ്യോതിബസു പ്രധാനമന്ത്രിയാകുന്നത് തടഞ്ഞതിലും കേന്ദ്രകമ്മിറ്റി സംസ്ഥാന ഘടകത്തിന്റെ വികാരങ്ങൾ അവഗണിച്ചതും ചില നേതാക്കൾ ചർച്ചയിൽ ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുത്ത് സംസാരിച്ച 30 അംഗങ്ങളിൽ 27 പേരും കോൺഗ്രസ് സഖ്യത്തെ ന്യായീകരിച്ചാണ് സംസാരിച്ചത്. പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, മണിക് സർക്കാർ, ഹനൻ മുല്ല, എം.എ ബേബി എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു. ബംഗാളിലെ പാർട്ടിയെ അപമാനിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ആവശ്യമുയർന്നു. യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയാണു ദേശീയ നേതൃത്വം നിലപാടെടുക്കുന്നതെന്നു ആരോപിച്ചു. നീണ്ട രേഖകൾ തയാറാക്കുക, പത്രസമ്മേളനങ്ങൾ നടത്തുക - ഇതാണു പിബി ചെയ്യുന്നതെന്നും പകരം നിരത്തിലിറങ്ങി ജനങ്ങൾക്കൊപ്പം പ്രവർത്തിച്ചാൽ മാത്രമേ യാഥാർഥ്യങ്ങൾ മനസ്സിലാകുകയുള്ളൂവെന്നും ആവശ്യം ഉയർന്നു.
ഈ ചർച്ചകളെല്ലാം സിപിഎമ്മിന്റെ കേന്ദ്രീകൃത സ്വഭാവം ഇല്ലാതാക്കുന്നതാണ്. വരും നാളുകളിൽ കേരള ഘടകവും ഇതേ പാത പിന്തുടർന്നാൽ കേന്ദ്ര നേതൃത്വം തന്നെ അപ്രസക്തമാകും.
Stories you may Like
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നാക്രമണം
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- സർക്കാരിനെ വിമർശിച്ചതു കൊണ്ട് കേസ് എടുക്കില്ല; പ്രകാശ് കാരാട്ട്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്