ഒന്നുകിൽ മിണ്ടാതിരുന്ന് കേൾക്കുക; അല്ലെങ്കിൽ ഇറങ്ങി പോവുക; എനിക്ക് ഭരണഘടനാ ബാധ്യത നിറവേറ്റിയേ മതിയാകൂ; നിങ്ങൾക്കും ഭാവിയിൽ ഈ അവസ്ഥയുണ്ടാകുമെന്ന് ഓർക്കുക; ഗവർണ്ണറുടെ വാക്കുകൾ ഉൾക്കൊണ്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ സഭയക്ക് പുറത്താക്കി ഗവർണ്ണർ പി സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം. ഭരണഘടനയുടെ പ്രസക്തി ഉയർത്തിയുള്ള മുൻ ചീഫ് ജസ്റ്റീസ് കൂടിയായ സാദാശിവന്റെ അഭ്യർത്ഥന പ്രതിപക്ഷത്തിന് തള്ളാനായില്ല. ഇതോടെ നയപ്രഖ്യാപനം തടസ്സപ്പെടുത്തുകയെന്ന രീതിയിൽ നിന്ന് പ്രതിപക്ഷം പിന്മാറി. നിങ്ങളുടെ പ്രതിഷേധം എനിക്കെതിരെയല്ലെന്നും സർക്കാരിനെതിരെയാണെന്ന് അറിയമെന്നും ഗവർണ്ണർ പറഞ്ഞു. ഇക്കാര്യങ്ങളിൽ ജനം തീരുമാനമെടുക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ നിയമസഭ കണ്ടിട്ടില്ലാത്ത നാടകീയ രംഗങ്ങളാണ് സഭയിൽ ഇന്ന് കണ്ടത്. എങ്കിലും തന്ത്രപരമായ സദാശിവത്തിന്റെ നിലപാടുകളെ പ്രതിപക്ഷത്തിനും അംഗീകരിക്കേണ്ടി വന്നു. അങ്ങനെ പ്രതിഷേധം ബഹിഷ്കരണത്തിലായി. കേരളാ കോൺഗ്രസ് ബിയുടെ കെബി ഗണേശ് കുമാറും പ്രതിപക്ഷത്തോടൊപ്പം ബഹിഷ്കരണത്തിൽ പങ്കെടുത്തു.
രാവിലെ 8.55 ഓടെയാണ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണ്ണർ പി സദാശിവം നിയമസഭയിലെത്തിയത്. സ്പീക്കറും മുഖ്യമന്ത്രിയും സ്വീകരിച്ചു. തുടർന്ന് ഡയസിലെത്തി പ്രസംഗം തുടങ്ങി. ഇതോടെ പ്രതിഷേധവും തുടങ്ങി. കോഴ സർക്കാരിന്റെ നയപ്രഖ്യാപനം നടത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദൻ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാതെയാണ് ഗവർണ്ണർ പി സദാശിവം പ്രസംഗം തുടങ്ങിയത്. ഇതോടെ ബഹളം ആരംഭിച്ചു. എന്നാൽ ഭരണഘടനാ ബാധ്യത പാലിക്കാൻ അനുവദിക്കണമെന്നായിരുന്നു ഗവർണ്ണറുടെ ആവശ്യം. പ്രതിപക്ഷ പ്രതിഷേധം മനസ്സിലാക്കുന്നു. പ്രതിഷേധിക്കാനുള്ള അവകാശത്തെ എതിർക്കുന്നുമില്ല. എല്ലാം ജനങ്ങൾ തീരുമാനിക്കട്ടേ. ദയവ് ചെയ്ത് ഭരണ ഘടന വായിക്കണം. ഈ അവസ്ഥ നിങ്ങൾക്കും വരാം. കോടിയേരി ബാലകൃഷ്ണന്റെ പേരു പറഞ്ഞ് ഗവർണ്ണർ പറഞ്ഞു. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ സഭവിട്ടു.
എല്ലാത്തിനും പരിധിയുണ്ടെന്നും ലോകം മുഴുവൻ നിങ്ങളെ കാണുന്നുണ്ടെന്ന് ഗവർണർ പറഞ്ഞു. ഒന്നുകിൽ നിശബ്ദമായിരിക്കണം അല്ലെങ്കിൽ പുറത്ത് പോകണമെന്നും. ഇത് അംഗീകരിക്കാതിരിക്കാൻ പ്രതിപക്ഷത്തനും ആയില്ല. അങ്ങനെയായിരുന്നു ഇറങ്ങിപ്പോക്ക്. ഗവർണ്ണറുടെ ഇത്തരത്തിലെ അഭ്യർത്ഥനയെ അംഗീകരിക്കാൻ ഇടതുപക്ഷത്തിന്റെ പാർമെന്ററീ പാർട്ടിയോഗവും തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ബഹിഷ്കരണം. ഇതോടെ നയപ്രഖ്യാപനം നിയമസഭയിൽ ഗവർണ്ണർ തുടങ്ങി. ഭരണപക്ഷം നിശബ്ദമായി കേട്ടിരുന്നു. പ്രതിപക്ഷം പുറത്ത് ധർണ്ണയും. സാധാരണ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ ഒന്നും പറയാതെ ഗവർണ്ണർമാർ സംസാരിക്കുകയാണ് പതിവ്. ഈ രീതിയാണ് അഭ്യർത്ഥനകളിലൂടെ സദാശിവം മാറ്റിമറിച്ചത്. നിയമസഭയിൽ അതുകൊണ്ട് മാത്രം നയപ്രഖ്യാപനം വായിക്കാനും സാധിച്ചു. പ്രതിപക്ഷ ബഹളം തുടരുമ്പോൾ നയപ്രഖ്യാപനം മേശയ്ക്ക് പുറത്ത് വയ്ക്കുകയാണ് പതിവ്.
ഇവിടേയും അതു ചെയ്ത് സദാശിവത്തിന് ഭരണഘടനാ ബാധ്യത പാലിക്കാമായിരുന്നു. എന്നാൽ തന്ത്രപരമായ ഇടപെടലിലൂടെ പ്രതിപക്ഷത്തെ അനുനയിപ്പിക്കുകയായിരുന്നു സദാശിവം ചെയ്തത്. തികഞ്ഞ തന്ത്രജ്ഞതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇതിനെ പ്രതിപക്ഷം അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിന് സമാനമായ രംഗങ്ങളാണ് ഇന്നും നിയമസഭയിൽ പ്രതീക്ഷിച്ചത്. നയപ്രഖ്യാപനം നടക്കുമ്പോൾ സഭയുടെ നടുത്തളത്തിൽ പ്രതിപക്ഷം പ്രതിഷേധത്തിനിറങ്ങുമെന്നും പ്രതീക്ഷിച്ചു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഇത്തരം പ്രതിഷേധങ്ങൾ വേണ്ടെന്ന് പ്രതിപക്ഷവും തീരുമാനിച്ചു. കേരളത്തിലെ ജനങ്ങളുടെ ആദരവ് പിടിച്ച് പറ്റിയ വ്യക്തിയാണ് സദാശിവം. നിയമത്തെ കുറിച്ച് നല്ല അവബോധവുമുണ്ട്. അതുകൊണ്ട് തന്നെ തൊടുന്യായങ്ങൾ പറഞ്ഞുള്ള പ്രതിഷേധം വിലപോവില്ലെന്നും വ്യക്തമാക്കി.
നയപ്രഖ്യാപനം അവതരിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദനും ഇടത് സംഘവും രാജ്ഭവനിലെത്തി ആവശ്യപ്പെട്ടിരുന്നു. സാധാരണ ഇത്തരം ആവശ്യങ്ങളോട് ഉടൻ ഗവർണ്ണർമാർ പ്രതികരിക്കാറില്ല. എന്നാൽ സദാശിവം അപ്പോൾ തന്നെ നിലപാട് വ്യക്തമാക്കി. ഭരണഘടനാപരമായി തനിക്ക് നിയമസഭയിൽ എത്തേണ്ടതുണ്ടെന്ന് തന്നെ വിശദീകരിച്ചു. നിങ്ങൾക്ക് പ്രതിഷേധിക്കാം. അത് ജനാധിപത്യത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് വേണമെന്നും പറഞ്ഞു. അതു തന്നെയാണ് ഇന്ന് നിയമസഭയിലും സദാശിവം നടത്തിയത്. ഇതിനൊപ്പം എല്ലാം ജനങ്ങൾക്ക് വിട്ടുകൊടുക്കണമെന്നും കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയവിധിയുണ്ടാകുമെന്ന മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ വിലയിരുത്തൽ കൂടിയായി അത്.
നിയമസഭയിൽ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത കോടിയേരി ബാലകൃഷ്ണനോട് പറഞ്ഞതും ശ്രദ്ധേയമായി. ഇതേ അവസ്ഥ ഭാവിയിൽ നിങ്ങൾക്കും സംഭവിക്കാമെന്ന്. അതുകൊണ്ട് തന്നെ ഭരണ ഘടനയുടെ അന്തസത്ത ഉയർത്തി നയപ്രഖ്യാപനത്തിന് അനുവദിക്കണമെന്നും. ഇവിടേയും ചിലത് പറയാതെ പറയുകയല്ലേ ഗവർണ്ണർ എന്നാണ് പ്രതിപക്ഷം ആശ്വാസം കൊള്ളുന്നത്. കേരളത്തിലെ ജനങ്ങളുടെ മനസ്സ് ഇടതിനൊപ്പമാണെന്ന് നിയമസഭയിൽ ഗവർണ്ണർ തുറന്നു പറഞ്ഞുവെന്ന് ഇടതുപക്ഷവും വിലയിരുത്തുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍