രാജ്യസഭാ സീറ്റ് നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടി സീതാറം യെച്ചൂരിയെ വെട്ടും; ഭർത്താവ് ഒഴിയുന്ന കസേരയിൽ ഇരിക്കാൻ വൃന്ദാ കാരാട്ടിനും താൽപ്പര്യമില്ല; സിപിഐ(എം) ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എസ് രാമചന്ദ്രൻ പിള്ളയുടെ പേര് സജീവ പരിഗണനയിൽ; സ്ഥാനം നൽകുക മൂന്ന് വർഷത്തേക്ക്
ബി രഘുരാജ്
വിശാഖപട്ടണം: സിപിഐ(എം) എന്ന വിപ്ലവപാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ് വിശാഖപട്ടണത്ത് 21ാം പാർട്ടി കോൺഗ്രസ് നടക്കുന്നത്. ബിജെപിയുടെ മുന്നേറ്റത്തിൽ ബംഗാളിൽ അടിത്തറ തകർന്ന സിപിഎമ്മിനെ ഉടച്ചുവാർക്കാൻ കഴിവുള്ള നേതൃത്വമാണ് വേണ്ടതെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. നിലവിലെ സെക്രട്ടറി പ്രകാശ് കാരാട്ട് സ്ഥാനമൊഴിയുന്നതോടെ പുതിയ കാലത്തിനൊത്ത് പാർട്ടിയെ നയിക്കാൻ കെൽപ്പുള്ളത് നേതാവിനെയാണ് പാർട്ടി ആലോചിക്കുന്നത്. എന്നാൽ, പാർട്ടി നേതൃത്വത്തിലുള്ള പടലപ്പിണക്കങ്ങളും ബംഗാളിലെ രാഷ്ട്രീയ സാഹചര്യവും കൂടി പരിഗണനയിൽ വരുമ്പോൾ അപ്രതീക്ഷിതമായി എസ് രാമചന്ദ്രൻ പിള്ള സെക്രട്ടറിയാകാനുള്ള സാധ്യതയും ആരും തള്ളിക്കളയുന്നില്ല. ബംഗാളിലെ ദുർബലമായ നേതൃത്വത്തേക്കാൾ ശക്തമായ കേരള ഘടകം വാദിക്കുന്നത് എസ്ആർപിക്ക് വേണ്ടിയാണ്. ഇതിനുള്ള ചർച്ചകൾ സജീവമായിട്ടണ്ട്.
പാർട്ടി നേതൃത്വത്തിനെതിരെ ബലൽ രേഖ തയ്യാറാക്കിയത് വഴി സീതാറാം യെച്ചൂരി നേതൃത്വത്തിന് അനഭിമതനാണ്. മാത്രമല്ല, കേരളത്തിൽ വിഎസിന്റെ രക്ഷകാനായി എത്തുന്ന യെച്ചൂരിയെ കേരളത്തിലെ നേതാക്കൾക്കും അത്രയ്ക്ക് താൽപ്പര്യമില്ല. യെച്ചൂരിക്ക് തിരിച്ചടിയാകുന്ന മറ്റൊരു ഘടകം പാർലമെന്ററി പാർട്ടി നേതൃത്വമാണ്. ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമാണ് സീതാറം യെച്ചൂരി. അഖിലേന്ത്യാ സെക്രട്ടറി ആകുന്നതോടെ ഇരട്ടപദവി ആകുമെന്നതിനാൽ എംപി സ്ഥാനം രാജിവെക്കേണ്ടി വന്നേക്കാം. എന്നാൽ, പകരമായി അംഗത്തെ രാജ്യസഭയിൽ എത്തിക്കാൻ നിലവിലെ കക്ഷിനില വച്ച് സാധിക്കില്ല. അതുകൊണ്ട് സീതാറാം യച്ചൂരി പാർലമെന്ററി രംഗത്ത് തുടർന്നുകൊണ്ട് എസ്ആർപിയെ താൽക്കാലികമായി നേതൃത്വം ഏൽപ്പിക്കാനാണ് പാർട്ടി ആലോചിക്കുന്നത്.
അതേസമയം എസ്ആർപിക്ക് ദേശീയ രാഷ്ട്രീയത്തിൽ മുഖമില്ലെന്നതാണ് അദ്ദേഹത്തെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആക്കുന്നതിന് തിരിച്ചടിയാകുന്ന ഘടകം. യെച്ചൂരിയോട് തന്നെയാണ് പാർട്ടി അഖിലേന്ത്യാ നേതൃത്വത്തിന് താൽപ്പര്യം. ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിയുടെ മുഖമായാണ് യെച്ചൂരി പ്രവർത്തിക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തിനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ പാർലമെന്ററി രാഷ്ട്രീയത്തെ നയിക്കാൻ കെൽപ്പുള്ള മറ്റൊരാൾ ഇല്ലെന്നതാണ് ഇതിന് തിരിച്ചടിയാകുന്ന ഘടകം.
വൃന്ദാ കാരാട്ടാണ് സെക്രട്ടറിയാകാൻ സാധ്യതയുള്ള മറ്റൊരു പോളിറ്റ്ബ്യൂറോ അംഗം. എന്നാൽ, ഭർത്താവ് ഒഴിയുന്ന കസേരയിൽ ഇരിക്കാൻ വൃന്ദയ്ക്ക് താൽപ്പര്യമില്ലെന്നാണ് അറിയുന്നത്. കുടുംബാവാഴ്ച്ചയെന്ന ചീത്തപ്പേര് ഉണ്ടാക്കി വെക്കേണ്ടെന്നും അവർ കരുതുന്നു. മാദ്ധ്യമങ്ങളോട് അടുത്ത നിലപാട് സ്വീകരിക്കുന്ന വൃന്ദ സെക്രട്ടറിയായാൽ അത് പാർട്ടിക്ക് ഉണർവ് നൽകുമെന്ന് കരുതുന്നവരും പാർട്ടിയിലുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ യെച്ചൂരിയുടെയും മറ്റ് നേതാക്കളുടെയും നിലപാടും നിർണ്ണായകമാണ്. പോളിറ്റ്ബ്യൂറോ അംഗമായ ബി വി രാഘവുലുവിന്റെ പേരും സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്.
ഒരു തവണ സെക്രട്ടറി പദവി വഹിക്കാനുള്ള താൽപ്പര്യം എസ് രാമചന്ദ്രൻപിള്ള പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് എതിർപ്പുമായി അധികമാരുമില്ല. എങ്കിലും വടക്കേ ഇന്ത്യയിലെ നേതാക്കൾക്ക് കൂടുതൽ താൽപ്പര്യം യെച്ചൂരിയോടാണ്. എന്നാൽ, പാർലമെന്ററി പാർട്ടി കാര്യങ്ങൾ പറഞ്ഞ് യെച്ചൂരിയെ അകറ്റി നിർത്താനുള്ള ശ്രമവുമുണ്ട്. അതേസമയം പാർട്ടി നൽകുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തയ്യാറെന്ന് സിപിഐഎം പിബി അംഗം സീതാറാം യെച്ചൂരി പറഞ്ഞു. പാർട്ടിയിൽ സ്ഥാനമാനങ്ങളല്ല വലുതെന്നും കമ്മ്യൂണിസ്റ്റുകാർ പദവി ആഗ്രഹിച്ചല്ല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ജീവിതത്തിൽ പാർട്ടി പറഞ്ഞ കാര്യങ്ങൾ നിറവേറ്റിയിട്ടുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാത്ത ബുദ്ധദേബ് ഭട്ടാചാര്യയും നിരുപം സെന്നും പി.ബിയിൽ നിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇരുവരും വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നുമില്ല. പാർട്ടിക്കുള്ളിൽ ഭിന്നതയില്ലെന്ന് നേതാക്കൾ വ്യക്തമാക്കുന്നെങ്കിലും സെക്രട്ടറി സ്ഥാനത്ത് സമവായം ഉണ്ടായിട്ടില്ല. അതേസമയം ആരുതന്നെ സെക്രട്ടറിയായാലും പാർട്ടിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാണ്. അംഗങ്ങളുടെ എണ്ണം കൂടിയെങ്കിലും പാർട്ടിയിൽ വൻതോതിൽ കൊഴിഞ്ഞുപോക്കു തുടരുന്നുവെന്നു സിപിഐ(എം) കേന്ദ്ര കമ്മിറ്റി, പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാൻ തയാറാക്കിയ കണക്കുകൾ വ്യക്തമാക്കിയിരുന്നു. യുവാക്കളുടെയും വിദ്യാർത്ഥികളുടെയും എണ്ണം കഴിഞ്ഞ പാർട്ടി കോൺഗ്രസിനെക്കാൾ ഇടിഞ്ഞുവെന്നും കണക്കുകളിൽ വ്യക്തമായിരുന്നു.
കഴിഞ്ഞ പാർട്ടി കോൺഗ്രസിനു ശേഷം പാർട്ടി അംഗസംഖ്യം 10,44,853ൽ നിന്നും 10,59,060 ആയി ഉയർന്നു എന്നാണു പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാൻ പോകുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. 14,277 അംഗങ്ങളുടെ വർധനവ്. കേരളത്തിൽ 34,692 അംഗങ്ങൾ കൂടിയതാണ് പാർട്ടി അംഗസംഖ്യ ഇടിയാതിരിക്കാൻ സഹായിച്ചത്. പശ്ചിമ ബംഗാളിൽ 39,000 അംഗങ്ങൾ കുറഞ്ഞു. എന്നാൽ പാർട്ടിയിലെ കൊഴിഞ്ഞു പോക്ക് തുടരുന്നുവെന്നാണ് സിസിയുടെ കണ്ടെത്തൽ.
കൊഴിഞ്ഞു പോക്ക് 20102ലെ 5.6 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി ഉയർന്നു. കാൻഡിഡേറ്റ് അംഗങ്ങളുടെ കൊഴിഞ്ഞു പോക്ക് 41.7 ശതമാനമാണ്. ബഹുജന സംഘടനകളിലെ അംഗസംഖ്യ 5,31,65,356 ആയി കുറഞ്ഞു. 78,74,444 അംഗങ്ങളുടെ കുറവ്. കർഷക, യുവജന, വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെയെല്ലാം അംഗസംഖ്യയും ഇടിഞ്ഞു. ഇങ്ങനെ പതനത്തിലേക്ക് പോകുന്ന പാർട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്നതു തന്നെയാകും സിപിഐ(എം) പുതിയ സെക്രട്ടറി നേരിടുന്ന കനത്ത വെല്ലുവിളി.
Stories you may Like
- ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി വൃന്ദ കാരാട്ട്
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- സിപിഎം സ്ത്രീ എന്ന തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിച്ചില്ല; വൃന്ദ കാരാട്ട്
- സർക്കാരിനെ വിമർശിച്ചതു കൊണ്ട് കേസ് എടുക്കില്ല; പ്രകാശ് കാരാട്ട്
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍