ആർ.എസ്പി മുന്നണി വിട്ടത് തിരിച്ചടിയായി; പാവങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ നേതാക്കൾക്ക് താൽപ്പര്യമില്ല; പാർട്ടി കോൺഗ്രസിന് വിശാഖപട്ടണത്ത് തുടക്കം; കോർപ്പറേറ്റുകളും ഹിന്ദുത്വ ശക്തികളും ഒന്നിച്ചെന്ന് പ്രകാശ് കാരാട്ട്
വിശാഖപട്ടണം: സിപിഐ(എം) കനത്ത വെല്ലുവിളി നേരിടുന്ന കാലത്തെ ആകുലതകൾ പങ്കുവച്ച് സിപിഐ(എം) 21ാം പാർട്ടി കോൺഗ്രസിന് വിശാഖ പട്ടണത്ത് തുടക്കമായി. പോയ കാലങ്ങളിൽ പാർട്ടിക്ക് നേരിടേണ്ടി വന്ന തിരിച്ചടികളെ കുറിച്ച് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് പാർട്ടി കോൺഗ്രസിന് കൊടിയേറിയകത്. കേരളത്തിൽ ആർഎസ്പി മുന്നണി വിട്ടത് തിരിച്ചടിയായെന്ന് സിപിഐ(എം) രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ പരാമർശമുണ്ട്. മതേതര പാർട്ടികളുമായി സഖ്യത്തിന് ശ്രമിക്കുന്നത് പാർട്ടിയുടെ സ്വതന്ത്ര വളർച്ചയ്ക്ക് അനുകൂലമല്ല. പാർട്ടി ദുർബലമായ സംസ്ഥാനങ്ങളിൽ ശക്തരായ പ്രാദേശിക പാർട്ടികളുമായുള്ള സഖ്യം ദോഷമാകും. പാർട്ടിക്ക് വളർച്ചയുള്ള സ്ഥലങ്ങളിൽ ഇവരുമായി സഖ്യമാകാമെന്നും രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്റെ കരടിൽ പറയുന്നു.
ശക്തമായ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളോട് സഖ്യമുണ്ടാക്കിയത് ദോഷം ചെയ്തു. 2004ലെ തെറ്റ് തിരുത്തൽ രേഖ ചൂണ്ടിക്കാട്ടിയ പോരായ്മകൾ തുടരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ പാർട്ടിയിലെ വിഭാഗീയ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട പൊളിറ്റ് ബ്യൂറോ കമ്മിഷനു ജോലി പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ നേതൃത്വം സ്വയം വിമർശനമുന്നയിച്ചിട്ടുണ്ട്. പാർട്ടിയുടെ ജനകീയ അടിത്തറ ശോഷിച്ചു. സമരങ്ങൾ പലതും പരാജയപ്പെട്ടു. അധഃസ്ഥിത വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ പല നേതാക്കൾക്കും താൽപര്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്തരിച്ച മുതിർന്ന നേതാവ് സമർ മുഖർജിയുടെ പേരിലുള്ള പ്രതിനിധിസമ്മേളന നഗറിൽ (പോർട്ട് കലാവാണി ഓഡിറ്റോറിയം) രാവിലെ പത്തിന് മുൻ പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് അമീൻ സമ്മേളനത്തിന് തുടക്കം കുറിച്ച് രക്ത പതാക ഉയർത്തി. ഇതോടെയാണ് ആറ് ദിവസം നീണ്ടു നിൽക്കുന്ന പാർട്ടി കോൺഗ്രസിന് തുടക്കമായത്. പതാക ഉയർത്തിലിന് ശേഷം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയുടെ അധ്യക്ഷതയിൽ ഉദ്ഘാടനസമ്മേളനം ചേർന്നു. പ്രതിനിധിസമ്മേളനം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.
വലതുപക്ഷ ആക്രമണം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഇടതുപക്ഷ ഐക്യം വിപുലീകരിക്കേണ്ടത് അടിയന്തരാവശ്യമാണെന്ന് പ്രകാശ് കാരാട്ട് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇടത് ഐക്യം ശക്തമാക്കാൻ എല്ലാ ഇടതുപക്ഷ പാർട്ടികളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും വിശാലമായ ഒരു ഇടതുപക്ഷവേദിയിലേക്ക് നയിക്കണം. ഇടതുപക്ഷ നേതൃത്വത്തിലുള്ള ബഹുജനസംഘടനകളുടെ ഏകോപനത്തിനായി നടപടികൾ ഉണ്ടാകണമെന്നും കാരാട്ട് പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ബിജെപിയാണ് രാജ്യം ഭരിക്കുന്നത്. ആർഎസ്എസിന്റെ രാഷ്ട്രീയ അനുബന്ധമാണ് ബിജെപി. ആർഎസ്എസിന്റെയും ബിജെപിയുടെയും ഒരു സംയുക്തസംരഭമാണ് മോദി സർക്കാർ. ഇതിൽ ആർഎസ്എസിനാണ് കൂടുതൽ പങ്കാളിത്തം. ബൂർഷ്വാ കോർപ്പറേറ്റുകളുടെയും ഹിന്ദുത്വ ശക്തികളുടെയും ഒന്നിച്ചുള്ള തള്ളലിലാണ് ബിജെപി സർക്കാർ അധികാരത്തിലെത്തിയിരിക്കുന്നത്. ഹിന്ദുത്വശക്തികൾക്ക് അവരുടെ വർഗ്ഗീയ അജണ്ട തുറക്കാൻ ബിജെപി സർക്കാർ വഴിതുറക്കുകയും ചെയ്തു.
മോദിസർക്കാരിന്റെ വിദേശനയം അമേരിക്കയുടെ ഏഷ്യൻ ലക്ഷ്യങ്ങളുമായി ഇന്ത്യയെ തന്ത്രപരമായി കൂട്ടിയോജിപ്പിക്കുന്നതാണ്. അമേരിക്കൻ സമ്മർദത്തിനുവഴങ്ങി മോദിസർക്കാർ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ വിദേശമൂലധനശക്തികൾക്കുമുമ്പിൽ തുറന്നിടുകയും പേറ്റന്റ് നിയമത്തിലും ബൗദ്ധിക സ്വത്തവകാശനിയമത്തിലും വെള്ളംചേർക്കുകയുമാണ് ചെയ്യുന്നത്.
ഭരണഘടന ശിൽപ്പിയായ ഡോ ഡോ. ബി ആർ അംബേദ്കറുടെ ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിലാണ് നാം . എന്നാൽ അദ്ദേഹം തയ്യറാക്കിയ ഭരണഘടന പോലും ഇഷ്ടാനുസരണം മാറ്റാൻ ശ്രമിക്കുന്ന ബിജെപി ആർഎസ്എസ് ശക്തികളാണ് രാജ്യം ഭരിക്കുന്നത്. ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ മഹത്വവത്ക്കരിക്കുകയാണ് ബിജെപി നേതാക്കൾ ചെയ്യുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യത്തെ പ്രകൃതിവിഭവങ്ങൾ കോർപറേറ്റുകൾക്കും വിദേശമൂലധനശക്തികൾക്കും തിരക്കിട്ട് നൽകുന്ന കാഴ്ചയാണ് കഴിഞ്ഞ പത്തുമാസത്തിനകം നാം കണ്ടത്.
എല്ലായിടത്തുമുള്ള കൃഷിക്കാർ അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്തതിന്റെയും കാർഷികച്ചെലവ് ക്രമാതീതമായി വർധിച്ചതിന്റെയും കാർഷികമേഖലയിൽ പ്രത്യേകിച്ചും ജലസേചനരംഗത്തും മറ്റും പൊതുനിക്ഷേപം കുറഞ്ഞതിന്റെയും ഫലമായി ദുരിതത്തിലാണ്. കർഷകത്തൊഴിലാളികൾക്കും ഗ്രാമീണ ദരിദ്രർക്കും തൊഴിലവസരങ്ങൾ കുറയുകയുമാണ്. തൊഴിൽനിയമങ്ങളിൽ മാറ്റംവരുത്താനുള്ള സർക്കാർ നിർദ്ദേശം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കുനേരെയുള്ള കടന്നാക്രമണമാണ്.
മോദിസർക്കാർ അധികാരമേറി ചെറിയ സമയത്തിനകംതന്നെ ജനകീയപ്രതിഷേധം ശക്തമാകുകയാണ്. വിവിധ മേഖലകളിലുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ ജീവിതം നിലനിർത്താനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമായി പോരാട്ടത്തിന്റെ പാതയിലാണ് ഇന്ന്. ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസിനെതിരായി വിശാലമായ പ്രസ്ഥാനംതന്നെ രൂപപ്പെടുകയാണ്. തൊഴിൽനിയമങ്ങൾക്കെതിരെ എല്ലാ കേന്ദ്ര ട്രേഡ്യൂണിയനുകളും യോജിച്ച് പോരാടുന്നു. സ്വകാര്യവൽക്കരണത്തിലേക്ക് നയിക്കുന്ന കൽക്കരി ബില്ലിനെതിരെ കൽക്കരിത്തൊഴിലാളികൾ രണ്ടുദിവസം പണിമുടക്ക് നടത്തി.
വിദേശനിക്ഷേപം വർധിപ്പിച്ച നടപടിക്കെതിരെ ഇൻഷുറൻസ് ജീവനക്കാരും പണിമുടക്കി. കേരളത്തിൽ കയർത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കൃഷിക്കാരും മറ്റും അവരുടെ ആവശ്യമുയർത്തി സമരത്തിലാണ്. ഇടതുപക്ഷത്തിനും സിപിഐ എമ്മിനും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി ലഭിച്ചു. പശ്ചിമബംഗാളിലുണ്ടായ തിരിച്ചടിയാണ് ഇടതുപക്ഷം ദുർബലമാകാൻ കാരണം. പാർട്ടിയും ഇടതുപക്ഷവും പശ്ചിമബംഗാളിൽ കടുത്ത ആക്രമണത്തെയാണ് നേരിടുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രധാന കടമ പാർട്ടിയുടെ സ്വന്തമായ ശക്തിവളർത്തുകയാണ്. പാർട്ടികോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയത്തിന്റെ കാതലാണ് ഇത്. പശ്ചിമബംഗാളിൽ തൃണമൂൽ അക്രമത്തിൽ ജീവൻ നഷ്ടപെട്ട ഇടതുപക്ഷ പ്രവർത്തകരുടെ രക്തസാക്ഷിത്വത്തിന് അർധമുണ്ടാകുമെന്നും കാരാട്ട് പറഞ്ഞു.
വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ-എഡിറ്റർ
Stories you may Like
- സിപിഎം സ്ത്രീ എന്ന തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിച്ചില്ല; വൃന്ദ കാരാട്ട്
- സർക്കാരിനെ വിമർശിച്ചതു കൊണ്ട് കേസ് എടുക്കില്ല; പ്രകാശ് കാരാട്ട്
- ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി വൃന്ദ കാരാട്ട്
- പ്രകാശ് കുഴിക്കാലായ്ക്ക് ഇത് അപൂർവ ഭാഗ്യം: എതിർപ്പുമായി സിപിഐ
- കോൺഗ്രസ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ലെന്ന് പ്രകാശ് കാരാട്ട്
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍