പൊലീസ് അന്വേഷണത്തിൽ അല്ല, പാർട്ടി അന്വേഷണത്തിലാണ് വിശ്വാസമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ കടുത്ത അതൃപ്തിയുമായി പിണറായി; ആഭ്യന്തര വകുപ്പിനെ തള്ളിപ്പറഞ്ഞതിലെ അമർഷം സംസ്ഥാന സമ്മേളന വേദിയിൽ അറിയിച്ച് മുഖ്യമന്ത്രി; വിട്ടുവീഴ്ചയില്ലാതെ ജയരാജനൊപ്പം ഉറച്ചുനിൽക്കാൻ കണ്ണൂരിലെ പ്രതിനിധികൾ; പാർട്ടിയുടെ ഉരുക്കുകോട്ടയായി കണ്ണൂരിനെ മാറ്റിയ 'പൊൻതാരകത്തിന്റെ' നിലപാട് പാർട്ടി സമ്മേളത്തിൽ വഴിവയ്ക്കുന്നത് തീപ്പൊരിപാറും ചർച്ചയ്ക്ക്
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തെ ചൊല്ലി സിപിഎമ്മിൽ ഭിന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തിൽ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലാണ്. സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് പി ജയരാജനോടുള്ള അതൃപ്തി മുഖ്യമന്ത്രി പരസ്യമായി അറിയിച്ചു. സമ്മേളന വേദിയിൽ വച്ചാണ് മുഖ്യമന്ത്രി കണ്ണൂർ ജില്ലാ സെക്രട്ടറിയോടുള്ള അതൃപ്തി അറിയിച്ചത്.
ഷുഹൈബിന്റെ കൊലപാതകത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ നടത്തിയ പ്രസ്താവനയോടാണ് മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുള്ളത്. പൊലീസ് അന്വേഷണത്തിൽ അല്ല, പാർട്ടി അന്വേഷണത്തിലാണ് വിശ്വാസം എന്ന പ്രസ്താവനയിലാണ് പിണറായിക്ക് അതൃപ്തി. തൃശ്ശൂരിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന വേദിയിൽ വെച്ച് പിണറായി ഇക്കാര്യം നേരിട്ട് പി ജയരാജനെ അറിയിക്കുകയായിരുന്നു. കുറ്റവാളികളെ കണ്ടെത്തേണ്ട ചുമതല പാർട്ടിയുടേതല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. ഇന്ന് രാവിലെ സമ്മേളന നഗരിയിൽ പതാക ഉയർത്തുന്നതിന് മുൻപ് ജയരാജനും കോടിയേരിയും ജയരാജനും ചർച്ച നടത്തിയിരുന്നു.
കണ്ണൂരിലെ കൊലപാതകം പാർട്ടിയുടെ പ്രതിച്ഛായ മോശപ്പെടുത്തിയെന്നാണു മുതിർന്ന നേതാക്കളുടെ പൊതു അഭിപ്രായം. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കൾക്കു കടുത്ത അതൃപ്തിയുണ്ടെന്നാണു സൂചന നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കേസിൽ പ്രതികളായവർ സിപിഎം പ്രവർത്തകരാണെന്ന് പി ജയരാജൻ പറഞ്ഞതോടെ ജയരാജനെതിരെയാണ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. കുറച്ചുകാലത്തായി കണ്ണൂരിലെ രാഷ്ട്രീയത്തിൽ പി ജയരാജന്റെ ഒറ്റയാനായുള്ള പോക്കാണ്. ഇതിൽ കടുത്ത അതൃപ്തി മുതിർന്ന നേതാക്കൾക്കുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ അവസരം ശരിക്കും മുതലെടുക്കുകയാണ് ഇവർ.
ഷുഹൈബ് വധത്തിൽ പി ജയരാജന് പങ്കുണ്ടെന്ന വിധത്തിലാണ് നേതാക്കൾ ആരോപിക്കുന്നത്. എന്നാൽ, അണികളുടെ വികാരം അനുസരിച്ച് ഒപ്പം നിൽക്കുകയാണ് പി ജയരാജൻ. അതുകൊണ്ട് അദ്ദേഹത്തെ അനുകൂലിക്കാൻ തന്നെയാണ് കണ്ണൂർ പ്രതിനിധികളുടെ നീക്കം. ഷുഹൈബ് വധം സ്വാഭാവിക പ്രതികരണമാണെന്ന ജില്ലാനേതൃത്വത്തിന്റെ നിലപാടിനെ ശക്തമായി എതിർത്തു പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നിലയുറപ്പിച്ചു. പാർട്ടിക്കെതിരെ ബിജെപി രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണത്തിനു ബലം പകരുന്നതാണു കൊലപാതകമെന്നു സംസ്ഥാന നേതൃത്വം വിമർശിക്കുന്നു.
മറുവശത്ത് പൊലീസ് ഏകപക്ഷീയമായാണു നടപടി സ്വീകരിക്കുന്നതെന്നാണു ജില്ലാനേതൃത്വത്തിന്റെ വാദം. ഷുഹൈബ് വധം സംഘടനാതലത്തിൽ അന്വേഷിക്കുന്നുണ്ടെന്ന ജില്ലാസെക്രട്ടറി പി.ജയരാജന്റെ നിലപാടു കോടിയേരി തള്ളി. പ്രതികളെ കണ്ടെത്തേണ്ട പണി പാർട്ടി ചെയ്യേണ്ട എന്നായിരുന്നു സംസ്ഥാനസെക്രട്ടറിയുടെ പ്രതികരിച്ചത്. ഇതെല്ലാം പി ജയരാജനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിധത്തിലാണ്. കണ്ണൂരിലെ പ്രാദേശിക തലത്തിൽ പോലും അണികളുമായി നല്ല ബന്ധമുള്ള ആളാണ് പി ജയരാജൻ. അതുകൊണ്ട് തന്നെ ജയരാജൻ അറിയാതെ ഒരില പോലും അനങ്ങില്ലെന്നും നേതാക്കളും കരുതുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ കണ്ണൂരിലെ വധത്തെച്ചൊല്ലി പാർട്ടിയിൽ രണ്ടു ചേരി ഉടലെടുത്തിട്ടുണ്ട്. കൊലപാതകത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും വിഷയം സമ്മേളനത്തിൽ ഉന്നയിക്കുമെന്നതും വ്യക്തമാണ്. കണ്ണൂരിന് പുറത്തുള്ള നേതാക്കൾ കൊലപാതക രാഷ്ട്രീയത്തെ എതിർക്കുമെന്നത് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഈവിഷത്തിൽ കണ്ണൂർ നേതാക്കളിൽ ജയരാജൻ ഒറ്റപ്പെട്ടേക്കുമെന്നാണ് സൂചന. ഷുഹൈബ് വധത്തെ തള്ളിപ്പറയുന്ന നിലപാടാണ് സീതാറാം യെച്ചൂരി സ്വീകരിച്ചതും. ഉദ്ഘാടന പ്രസംഗത്തിൽ തന്നെ അക്രമ രാഷ്ട്രീയത്തെ അദ്ദേഹം തള്ളിപ്പറഞ്ഞു കഴിഞ്ഞു.
അതേസമയം ഷുഹൈബിനെ ആക്രമിക്കാൻ ചില പ്രാദേശിക നേതാക്കൾ നിർദ്ദേശം നൽകിയതായി പ്രതികൾ തന്നെയാണു പൊലീസിനു മൊഴി നൽകിയത്. കോടതിയിൽ പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലും സിപിഎം ബന്ധം വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ ആകാശ്, രജിൻരാജ് എന്നീ സിപിഎം പ്രവർത്തകർക്കു പുറമേ ചില പ്രാദേശിക ഭാരവാഹികളും പ്രതികളാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ജയരാജനുമായി വളരെ അടുപ്പമുള്ള ആകാശ് തില്ലങ്കേരിയാണ് കൊലയാളികൾ സഞ്ചരിച്ച വാഹനം വാടകയ്ക്ക് എടുത്തു നൽകിയതെന്നും വ്യക്തമാണ്. ഇക്കാര്യം പൊലീസ് വെളിപ്പെടുത്തി.
തളിപ്പറമ്പ് ഭാഗത്തുനിന്നാണ് വാഹനം വാടകയ്ക്കെടുത്തത്. കൊലപാതകത്തിന് തലേദിവസം ആകാശ് തളിപ്പറമ്പ് ഭാഗത്ത് എത്തിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിലുൾപ്പെട്ട അഞ്ച് പേരെക്കുറിച്ചുമുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഇതിൽ രണ്ടുപേരാണ് ആകാശും റിജിൻ രാജും. മറ്റ് മൂന്നുപേർ സുരക്ഷിതതാവളങ്ങളിൽ ഒളിവിലാണെന്നും അവരിലേക്ക് എത്താൻ ഇപ്പോൾ കഴിയുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം, പുതുതായി ലഭിക്കുന്ന വിവരങ്ങൾ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും ആസൂത്രണവും തെളിയിക്കുന്നതാണെന്നും പൊലീസ് പറയുന്നു.
എടയന്നൂർ മേഖലയിലെ സിപിഎം നേതൃത്വം ഷുഹൈബിനെ മർദ്ദിക്കാൻ തില്ലങ്കേരിയിലെ ആകാശിന് നിർദ്ദേശം നല്കുമ്പോൾ തന്നെ അതിനുവേണ്ട സൗകര്യങ്ങളും ചെയ്തുകൊടുത്തെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. വാഹനങ്ങൾ ഉൾപ്പടെ ഏർപ്പാടാക്കിയത് ആകാശാണ്. ഇതിനായാണ് അയാൾ കൊലനടന്നതിന് തലേദിവസം തളിപ്പറമ്പിലെത്തിയതെന്നും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തിന്റെ ഗതിയിൽ കേസുമായി ബന്ധപ്പെട്ട് പി ജയരാജന്റെ മൊഴിയെടുക്കേണ്ട അവസ്ഥിലേക്ക് കാര്യങ്ങൾ എത്തുമെന്നത് ഉറപ്പാണ്.
കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു. കോടതിയെ സമീപിച്ചോ അല്ലാതെയോ സിബിഐ അന്വേഷണത്തിനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെ വന്നാൽ പി ജയരാജൻ വീണ്ടും പ്രതിരോധത്തിലാകുമെന്നത് ഉറപ്പാണ്. നേരത്തെ വ്യക്തിപൂജാ വിവാദത്തിൽ ഒന്നുലഞ്ഞെങ്കിലും, പി.ജയരാജനെ പോലെ കണ്ണൂരിൽ മറ്റൊരുജനകീയമുഖമില്ലെന്ന തിരിച്ചറിവിലാണ് സിപിഎം നേതൃത്വം ജയരാജനെ തന്നെ ജില്ലാ സെക്രട്ടറിയാക്കിയത്.
വ്യക്തിപൂജ വിവാദത്തിലാകട്ടെ ജയരാജനെ വിമർശിക്കുന്നതിന് പകരം സംസ്ഥാനനേതൃത്വത്തിന് നേരേയാണ് ജില്ലാ സമ്മേളന പ്രതിനിധികൾ തിരിഞ്ഞത്. സംസ്ഥാന സമിതിയുടെ നടപടി അനവസരത്തിലായിരുന്നുവെന്നു കൂത്തുപറമ്പ്, മട്ടന്നൂർ മേഖലയിൽ നിന്നുള്ള പ്രതിനിധികൾ ഉന്നയിച്ചു. ഗ്രൂപ്പ് ചർച്ചയ്ക്കു ശേഷം നടന്ന പൊതുചർച്ചയിൽ പങ്കെടുത്തു സംസാരിച്ച നാലു പ്രതിനിധികളാണ് വിഷയം ഉയർത്തിയത്.
സമ്മേളനങ്ങൾ നടക്കുന്ന സമയത്ത് ഇത്തരമൊരു നടപടി അനാവശ്യമായി പോയില്ലേയെന്ന് പ്രതിനിധികൾ ഉന്നയിച്ചു. ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി പാർട്ടി ഏരിയ സമ്മേളനങ്ങളിലേക്കു കടക്കുന്ന ഘട്ടത്തിലാണു ജില്ലാ സെക്രട്ടറിക്കെതിരെ സംസ്ഥാന സമിതി അച്ചടക്കനടപടിയുടെ സ്വഭാവമുള്ള വിലയിരുത്തൽ നടത്തുന്നത്. സംസ്ഥാന സമിതിയുടെ വിമർശനം എല്ലാ പാർട്ടി ഘടകങ്ങളിലും റിപ്പോർട്ടും ചെയ്തു. എന്നാൽ ജില്ലാ സെക്രട്ടറിയുടെ അറിവോടെയല്ലാതെ നടന്ന കാര്യങ്ങളിലാണ് അദ്ദേഹത്തെ കുറ്റപ്പെടുത്തിയത്. സംസ്ഥാനസമിതി തീരുമാനത്തിന്റെ വാർത്തകൾ പുറത്തുവന്നതിലും പ്രതിനിധികൾ അതൃപ്തി രേഖപ്പെടുത്തി. പി.ജയരാജൻ സ്വയം മഹത്വവൽകരിക്കാൻ ശ്രമിക്കുന്നെന്നു നവംബർ 11നു ചേർന്ന സംസ്ഥാന സമിതിയാണു വിമർശനമുന്നയിച്ചത്.
താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക് വേണ്ടിയാണെന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിൻ പിന്നിൽ നിന്നും കുത്തേൽക്കുന്നത്. ജയരാജൻ സ്വയം മഹത്വവൽക്കരിക്കുകയാണെന്ന പാർട്ടിയുടെ കണ്ടെത്തലിൽ അദ്ദേഹം അടിമുടി തളർന്ന് പോയിരുന്നു. താൻ എന്നും പാർട്ടിക്ക് വിധേയനായിരിക്കുമെന്നും തന്റെ പേരിൽ സംഗീത ആൽബം ഇറക്കിയതിൽ തനിക്ക് പങ്കില്ലെന്ന് അദ്ദേഹം പരസ്യമായി വിശദീകരിക്കുകയും ചെയ്തു.കണ്ണൂരിൽ മറ്റൊരു നേതാക്കൾക്കും ഇല്ലാത്ത വിധത്തിൽ അടിത്തട്ടിൽ പ്രവർത്തകർക്കിടയിൽ ബന്ധമുണ്ട് പി ജയരാജന്. ഈ ബന്ധം ഒരു സുപ്രഭാതത്തിൽ അദ്ദേഹം ഉണ്ടാക്കിയെടുത്തതല്ല. അധ്വാനം കൊണ്ട് തന്നെ ഉണ്ടാക്കിയതാണ്. എന്തായാലും ഈ ജനകീയ ബന്ധം തന്നെയാണ് ജയരാജന്റെ ബലമെന്ന് പാർട്ടി ജില്ലാ സമ്മേളനം തെളിയിച്ചിരുന്നു.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- രാഷ്ട്രീയ വാക്പോരിൽ കണ്ണൂർ വീണ്ടും പുകയുന്നു
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- വൈദേകം റിസോർട്ടിലെ ഓഹരികൾ ഒഴിവാകാൻ ഭാര്യ തീരുമാനിച്ചു: ഇ പി ജയരാജൻ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്