ഭരണകക്ഷിയും പ്രധാന പ്രതിപക്ഷവും പുറത്ത്; വംശീയ പാർട്ടിയുടെയും സെൻട്രിസ്റ്റ് പാർട്ടിയുടെയും സ്ഥാനാർത്ഥികൾ രണ്ടാം റൗണ്ടിൽ; യൂറോപ്പിന്റെ സമ്പൂർണ തകർച്ച ഉറപ്പാക്കി വലത് വംശീയ പാർട്ടികൾ അധികാരത്തിലേക്ക്; ഫ്രാൻസിൽ കലാപം പൊട്ടിപ്പുറപ്പെട്ടു
പാരീസ്: ഫ്രാൻസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ ഇന്നലെ രാത്രി വോട്ടർമാർ പരമ്പരാഗത പാർട്ടിയുടെ സ്ഥാനാർത്ഥികളോട് മുഖം തിരിച്ചതിനെ തുടർന്ന് രണ്ടാം റൗണ്ടിൽ മത്സരത്തിന് വംശീയ പാർട്ടിയായ നാഷണൽ ഫ്രന്റിന്റെയും ഇൻഡിപെന്റന്റ് സെൻട്രിസ്റ്റ് പാർട്ടിയുടെയും സ്ഥാനാർത്ഥികൾ തമ്മിലാണ് കടുത്ത മത്സരം നടക്കുക. ഇവരുടെ സ്ഥാനാർത്ഥികളായി യഥാക്രമം മരിനെ ലിപെന്നും ഇമാനുവൽ മാക്രോണുമാണ് മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ രാത്രി നടന്ന ഒന്നാം റൗണ്ട് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയും പ്രധാന പ്രതിപക്ഷവും പുറത്തായതോടെയാണ് ഈ പാർട്ടിയിലെ സ്ഥാനാർത്ഥികളിലാരെങ്കിലും ഒരാൾ പുതിയ ഫ്രാൻസ് പ്രസിഡന്റാകുന്നതിനുള്ള വഴിയൊരുങ്ങിയിരിക്കുന്നത്.
ഇതിൽ മാക്രോണിനാണ് സാധ്യതയേറെയെന്ന് പ്രവചനമുണ്ട്. പുറത്തായ രണ്ട് പാർട്ടികളിലെ അണികളും ഇദ്ദേഹത്തിന് വോട്ട് ചെയ്യുന്നതാണ് ലി പെൻ പ്രസിഡന്റാകുന്നതിനുള്ള സാധ്യത കുറച്ചിരിക്കുന്നത്. എന്തായാലും വലത് വംശീയ പാർട്ടികളാണ് ഫ്രാൻസിൽ അധികാരത്തിലെത്തുകയെന്ന് ഉറപ്പായതോടെ ഇവിടെ കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഇതിൽ ആര് തെരഞ്ഞെടുക്കപ്പെട്ടാലും അത് ബ്രിട്ടനിലും അതിന്റെ യൂറോപ്യൻ യൂണിയൻ വേർപിരിയലിലും കടുത്ത സ്വാധീനമുണ്ടാക്കുമെന്നുറപ്പാണ്. കടുത്ത യൂറോപ്യൻ യൂണിയൻ വിരോധിയും വംശീയ വലത് പക്ഷ കക്ഷിയുടെ സ്ഥാനാർത്ഥിയുമായ ലിപെൻ അധികാരത്തിലെത്തിയാൽ യൂറോപ്യൻ യൂണിയനുമായി പൂർണമായ തോതിൽ വിലപേശി ഫ്രാൻസിനെ യൂണിയനിൽ നിന്നും പുറത്തെത്തിക്കാനുള്ള സാധ്യത കൂടുതലാണ്.
യൂറോപ്യൻ യൂണിയന്റെ നേതൃസ്ഥാനത്തുള്ള ഫ്രാൻസ് തന്നെ ഇത്തരത്തിൽ പുറത്ത് പോകുന്നത് യൂണിയന്റെ തകർച്ചയ്ക്ക് വഴിയൊരുക്കും. എന്നാൽ മാക്രോണിന് യൂണിയനുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ഇദ്ദേഹത്തിന്റെ കക്ഷി ചെറിയ തോതിൽ വലത് കക്ഷ ചായ് വുണ്ടെങ്കിലും ലിപെന്നിന്റെ പാർട്ടിയുടെ അത്ര അപകടകാരിയല്ല. തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ 46 മില്യൺ ജനങ്ങൾ വോട്ട് ചെയ്തുവെന്നും തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇവിടുത്തെ പരമ്പരാഗത ഇടത്-വലത് പാർട്ടികൾ പുറത്താകുകയുമായിരുന്നുവെന്നാണ് ഫ്രാൻസിലെ അഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തുന്നത്. 60 വർഷങ്ങൾക്കിടെ ഇതാദ്യമായിട്ടാണ് പ്രസ്തുത പാർട്ടികൾ ഇത്തരത്തിൽ പുറത്താക്കപ്പെടുന്നത്.
ശേഷിക്കുന്ന സ്ഥാനാർത്ഥികളിൽ മാക്രോൺ നേടിയിരിക്കുന്നത് 23.8 ശതമാനം വോട്ടുകളും ലിപെൻ 21.5 ശതമാനം വോട്ടുകളുമാണ്. പുറത്താക്കപ്പെട്ട റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഫ്രാൻകോയിസ് ഫില്ലൻ നേടിയിരിക്കുന്നത് 19.9 ശതമാനം വോട്ടുകളാണ്. രണ്ടാം റൗണ്ടിൽ ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ വോട്ടുകൾ മാക്രോണിന് ലഭിക്കുന്നതിനാലാണ് അദ്ദേഹത്തിന്റെ വിജയസാധ്യത ഏറെക്കൂറെ ഉറപ്പായിരിക്കുന്നത്. എന്നാൽ പുറത്തായ മറ്റൊരു സ്ഥാനാർത്ഥിയായ തീവ്ര ഇടതുപക്ഷ പാർട്ടിയുടെ ജീൻ-ലുക്-മെലെൻചോനിന് 19.4 ശതമാനം വോട്ടേ ലഭിച്ചിട്ടുള്ളൂ. രാജ്യത്തിന്റെ ഐക്യത്തിനായി ലി പെന്നിന് എതിരായി വോട്ട് ചെയ്യണമെന്ന് മാക്രോൺ തന്റെ ഭാര്യ ബ്രിഗിറ്റെയ്ക്കൊപ്പം പാരീസിലെ വേദിയിൽ വച്ച് ആഹ്വാനം ചെയ്തിരുന്നു.
തനിക്ക് പിന്തുണയേകിയവർക്ക് നന്ദി പറയുകയും ചെയ്തിരുന്നു. ഫ്രാൻസിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പേജാണ് നാം മറിച്ചിടുന്നതെന്നാണ് അദ്ദേഹം ജനത്തോട് വിളിച്ച് പറഞ്ഞത്. രണ്ടാം റൗണ്ടിൽ തനിക്ക് പരമാവധി പിന്തുണയേകണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഫ്രാൻസിന്റെ പുരോഗതിക്ക് തടസം നിൽക്കുന്ന പരമ്പരാഗത പാർട്ടികളുടെ നിലപാടുകളെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന അദ്ദേഹം താൻ അധികാരത്തിൽ വരുന്നത് രാജ്യത്ത് വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായി. രാത്രി നടന്ന റാലിയിൽ ലി പെന്നും തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.
ഇത് ചരിത്രപരമായ റിസൾട്ടാണെന്നാണവർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുമ്പ് നടന്ന ചില എക്സിറ്റ് പോൾ ഫലങ്ങൾ ലി പെൻ വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു. ഫ്രാൻസിൽ സമീപകാലത്ത് നടന്ന ഭീകരാക്രമണങ്ങളിൽ ജനത്തിന് മനസ് മടുത്തിരിക്കുന്നുവെന്നും അത് ലി പെന്നിന്റെ കുടിയേറ്റ വിരുദ്ധ ഇസ്ലാമിക് വിരുദ്ധ കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുന്ന വോട്ടായി മാറുമെന്ന പ്രതീക്ഷയും ശക്തമായിരുന്നു. മാക്രോണിന് വർധിച്ച് വരുന്ന പിന്തുണ ഈ സാധ്യത ഇല്ലാതാക്കിയിരിക്കുകയാണ്. തങ്ങളുടെ സ്ഥാനാർത്ഥി പുറത്തായതോടെ ഇടതുപക്ഷക്കാർ ഫ്രാൻസിലെ തെരുവുകളിൽ കലാപവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാർ കാറുകൾ കത്തിക്കുകയും പൊലീസുമായി ഏററുമുട്ടൽ നടത്തുകയും ചെയ്യുന്നുണ്ട്.
ലി പെൻ പ്രസിഡൻ് തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയത് അവരുടെ രോഷത്തെ ഇരട്ടിപ്പിക്കുന്നുമുണ്ട്. ആന്റി ഫാസിസ്റ്റ് ആക്ടിവിസ്റ്റുകൾ റയട്ട് പൊലീസുമായി പലയിടങ്ങളിലും ഏറ്റ് മുട്ടിയിരുന്നു. തെരഞ്ഞെടുപ്പിനിടെ ഐസിസ് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുള്ളതിനാൽ കടുത്ത സുരക്ഷാ സംവിധാനങ്ങളാണ് ഫ്രാൻസിലുടനീളം ഏർപ്പെടുത്തിയിരിക്കുന്നത്. ഐസിസ് ഭീകരരുടെ ആക്രമണത്തിന്റെ നടുക്കം നിലനിൽക്കെ, കനത്തസുരക്ഷയിലാണ് ഞായറാഴ്ച ഫ്രാൻസിൽ ആദ്യഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തൊട്ടാകെ 66,500 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിരുന്നു. പ്രാദേശികസമയം രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി എട്ടിന് അവസാനിച്ചു. രാജ്യത്ത് 4.57 കോടി വോട്ടർമാരാണുള്ളത്.
സമ്പദ്ഘടന, തൊഴിലവസരങ്ങൾ, കുടിയേറ്റം, ദേശീയ സമത്വം എന്നിവയാണ് തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ. 2015 ജനുവരിയിലുണ്ടായ ഐ.എസ്. ആക്രമണത്തിൽ 239 പേർ കൊല്ലപ്പെട്ട സംഭവത്തിനുശേഷം 18 മാസത്തോളം ഫ്രാൻസിൽ അടിയന്തരാവസ്ഥയായിരുന്നു. അതുകൊണ്ടുതന്നെ കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്. 50,000 പൊലീസുകാരെയും 7,000 സൈനികരെയും വിന്യസിച്ചിരുന്നു. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു.
Stories you may Like
- ഫ്രാൻസും, ഇസ്ലാമും വീണ്ടും എറ്റുമുട്ടലിലേക്ക്
- ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി;
- പ്രധാനമന്ത്രി മോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതി
- യൂത്ത് ഒളിമ്പിക്സിനും സമ്മർ ഒളിമ്പിക്സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാർ
- മണിപ്പൂർ കലാപം തുടരുന്നതിൽ ആശങ്കയും വേദനയും ഉണ്ടെന്നു മാർത്തോമാ സഭ അധ്യക്ഷൻ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍