ചെങ്ങന്നൂരിൽ ഡി വിജയകുമാറിന് വേണ്ടി കേരളാ കോൺഗ്രസ് വോട്ടുപിടിക്കാൻ രംഗത്തിറങ്ങും; യുഡിഎഫ് കൺവൻഷനിൽ പങ്കെടുക്കാതെ പ്രത്യേക തിരഞ്ഞെടുപ്പു കൺവെൻഷൻ വിളിച്ച് വിജയകുമാറിനെ പങ്കെടുപ്പിക്കാൻ തീരുമാനം; ശത്രുകളോടു പോലും ക്ഷമിക്കുന്നതാണ് തന്റെ രീതിയെന്ന് കെ എം മാണി; ഇന്നലെ വരെ പിന്നാലെ നടന്ന എൽഡിഎഫ് നേതാക്കൾ പിന്തുണ കിട്ടില്ലെന്ന് ഉറപ്പായതോടെ കേരളാ കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് രംഗത്ത്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാറിനെ പിന്തുണക്കാൻ കേരളാ കോൺഗ്രസ് തീരുമാനം. ഇക്കാര്യം പാർട്ടി യോഗത്തിന് ശേഷം ഔദ്യോഗികമായി വാർത്താസമ്മേളനം പാർട്ടി ചെയർമാൻ കെ എം മാണി അറിയിച്ചു. കേരളാ കോൺഗ്രസ് യുഡിഎഫിനെ പിന്തുണക്കുമെന്ന് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് രാവിലെ പത്തരയ്ക്ക് പാലായിൽ കെ.എം. മാണിയുടെ വീട്ടിൽ ചേർന്ന പാർട്ടി ഉപസമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ തീരുമാനം കേരളാ കോൺഗ്രസ് പ്രഖ്യാച്ചത്.
അതേസമയം കേരള കോൺഗ്രസ് യുഡിഎഫ് മുന്നണിയിൽ ചേരുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മാത്രമാണ് ഇപ്പോൾ തീരുമാനം എടുത്തിട്ടുള്ളത്. യുഡിഎഫിൽ ചേരുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീടേ തീരുമാനമെടുക്കുകയുള്ളൂ. യുഡിഎഫിന്റെ കൂട്ടത്തിൽ സഹകരിക്കാതെ സ്വന്തം നിലയിൽ കൺവെൻഷൻ വിളിച്ച് പ്രചരണം നടത്താനാണ് തീരുമാനം.
വൈകിട്ട് ആറിന് ചെങ്ങന്നൂർ നിയോജകമണ്ഡലം യോഗം ചേർന്ന് തീരുമാനം പ്രവർത്തകരെ അറിയിക്കും. ജോസ് കെ. മാണി എംപി യോഗത്തിൽ പങ്കെടുക്കും. മലപ്പുറം വേങ്ങര മോഡൽ സഹകരണമാണ് ഉണ്ടാകുക. യുഡിഎഫ് കൺവൻഷനിൽ കേരള കോൺഗ്രസ് പങ്കെടുക്കില്ല. പകരം കേരള കോൺഗ്രസ് പ്രത്യേക തിരഞ്ഞെടുപ്പു കൺവൻഷൻ വിളിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയെ ഇവിടെ വിളിച്ച് പങ്കെടുപ്പിക്കും. 24 ന് കേരള കോൺഗ്രസിന്റെ ആദ്യ തിരഞ്ഞെടുപ്പ് കൺവൻഷൻ ചെങ്ങന്നൂരിൽ ചേരും.
പാർട്ടി ലീഡർ കെ.എം. മാണിയും പി.ജെ. ജോസഫും പങ്കെടുക്കും. യുഡിഎഫിനോടുള്ള ശത്രുത അവസാനിച്ചോ എന്നുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ശത്രുകളോടുപോലും ക്ഷമിക്കുന്നതാണ് തന്റെ രീതിയെന്ന് കെ.എം. മാണി പറഞ്ഞു. യോഗത്തിനുമുൻപ് പി.ജെ. ജോസഫും കെ.എം. മാണിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. യുഡിഎഫിന്റെ മുതിർന്ന നേതാക്കൾ ഇന്നലെ വൈകിട്ട് കെ.എം.മാണിയെ വീട്ടിലെത്തി കണ്ടതോടെയാണ് അനിശ്ചിതത്വം അവസാനിച്ചത്.
അതേസമയം കേരളാ കോൺഗ്രസിന്റെ പിന്തുണ ലഭിക്കില്ലെന്ന് ബോധ്യമായതോടെ ഇന്നലെ വരെ പിന്തുണ തേടിയ എൽഡിഎഫ് സ്ഥാനാർത്ഥി കേരളാ കോൺഗ്രസിനെ നിസ്സാരക്കാരാക്കി രംഗത്തെത്തി. കേരള കോൺഗ്രസ് യുഡിഎഫിനെ പിന്തുണച്ചാലും തന്റെ ജയത്തെ ബാധിക്കില്ലെന്നു ചെങ്ങന്നൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥി സജി ചെറിയാൻ പ്രതികരിച്ചു. ചെങ്ങന്നൂരിൽ കേരള കോൺഗ്രസിന് സ്വാധീനമുള്ള മേഖലകളുണ്ട്. എന്നാൽ പേടിയില്ല. പാർട്ടി എന്തു തീരുമാനിച്ചാലും നേതാക്കളും പ്രവർത്തകരും തനിക്കൊപ്പമാണെന്നും സജി ചെറിയാൻ വ്യക്തമാക്കി.
പാർട്ടിയിലെ ഭൂരിപക്ഷ വികാരവും യുഡിഎഫിനെ പിന്തുണക്കണം എന്നതാണ്. കോൺഗ്രസ് നേതാക്കളും ഇക്കാര്യം നിരന്തരം അഭ്യർത്ഥിച്ചിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതെന്ന് ഒരു മുതിർന്ന നേതാവ് മറുനാടനോട് പറഞ്ഞു. പാർട്ടി വൈസ് ചെയർമാനായ ജോസ് കെ മാണിയും യുഡിഎഫ് അനുകൂല നിലപാട് കൈക്കൊള്ളാം എന്ന തീരുമാനത്തോട് യോജിച്ചു. അദ്ദേഹം മുൻകൈയെടുത്ത് ഇക്കാര്യം മുതിർന്ന നേതാക്കളോടു സംസാരിക്കുകയും ചെയ്തു. ജോസഫ് വിഭാഗം നേതാക്കൾ തുടക്കം മുതൽ തന്നെ ഈ വിഷയത്തിൽ യുഡിഎഫ് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. മാണിയാണ് മനസു തുറക്കാതിരുന്നത്. ജോസ് കെ മാണി ഇടപെട്ടതോടെ യുഡിഎഫിനെ പിന്തുണക്കാമെന്ന നിലപാടിലേക്ക് മാണിയും മനസു മാറ്റുകയായിരുന്നു.
എൽഡിഎഫിലേക്ക് എന്ന പ്രതീതി ജനിപ്പിച്ചു കൊണ്ടാണ് കെ എം മാണി യുഡിഎഫ് വിട്ടത്. ഇതോടെ മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ച് സിപിഎം നേതാക്കളെത്തി. കോടിയേരി ബാലകൃഷ്ണനായിരുന്നു ഇക്കൂട്ടരിൽ മുന്നിൽ. എന്നാൽ, മാണിയെ പരിഹസിച്ചു കൊണ്ടും മാണി അധികപ്പറ്റാണെന്നും പരസ്യമായി പറഞ്ഞ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തുണ്ടായിരുന്നു. ചെങ്ങന്നൂരിൽ പോലും മാണിയുടെ വോട്ട് വേണ്ടെന്ന് കാനം പറഞ്ഞു. എന്നാൽ, ഈ നിലപാടിനെയും തള്ളിപ്പറഞ്ഞു കൊണ്ടാണ് കോടിയേരി രംഗത്തെത്തിയത്. തന്നെ കണ്ട് പിന്തുണ തേടിയ കോടിയേരിക്ക് മാണി പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇപ്പോൾ പാർട്ടി തീരുമാനം യുഡിഎഫിന് അനുകൂലമാകുമ്പോൾ മാണി എന്തു പറയും എന്നാണ് അറിയേണ്ടത്.
ചെങ്ങന്നൂരിൽ പ്രചരണത്തിന് എത്തിയ വി എസ് അച്യുതാനന്ദൻ മാണിയെ തള്ളിപ്പറഞ്ഞു കൊണ്ടു രംഗത്തെത്തിയിരുന്നു. അതുകൊണ്ട് ചെങ്ങന്നൂരിൽ തങ്ങൾ നിലപാടു മാറ്റുന്നു എന്നു പറഞ്ഞ് മണി യുഡിഎഫിനെ പിന്തുണക്കാനാണ് ഒരുങ്ങുന്നത്. ഈ വിഷത്തിൽ തന്നെ പിന്തുണച്ചു കൊണ്ട് അധികമാരും എത്തിയില്ലെന്ന പരാതിയും മാണിക്കുണ്ട്. വിഎസിന്റെ വിമർശനം ചൂണ്ടിക്കാട്ടി കോടിയേരിയോടു ഒഴിവുകഴിവുകൾ പറയുകയുമാകാം എന്നാണ് മാണി മനസിൽ കാണുന്നത്. വിഎസിന്റെ വിമർശനം കൂടാതെ സിപിഐയുടെ എതിർപ്പും കൂടി കേരളാ കോൺഗ്രസ് തീരുമാനത്തിൽ പ്രതിഫലിച്ചു. ഇനിയും എൽഡിഎഫ് പ്രവേശനത്തിന്റെ പേരിൽ നാണം കെടാൻ ഇല്ലെന്നാണ് കെ എം മാണി തീരുമാനിച്ചിരിക്കുന്നത്.
ബാർകോഴ കേസ് ഏതാണ്ട് അവസാനിച്ച മട്ടാണ്. ഇതോടെ ഇനി മുന്നണി രാഷ്ട്രീയം ആകാമെന്നാണ് പാർട്ടി നിലപാടിൽ എത്തിയിരിക്കുന്നത്. എന്തായാലും യുഡിഎഫിലേക്ക് മാണി തിരികെ എത്തുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. ചെങ്ങന്നൂരിൽ യുഡിഎഫിനെ പിന്തുണക്കും. പതിയെ മാണി മുന്നണിയിലേക്ക് തിരികെ എത്തും. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയിൽ മത്സരിച്ച് വിജയിക്കാമെന്നുമാണ് പൊതുവിലയിരുത്തൽ. ഇന്നലെ യുഡിഎഫ് നേതാക്കൾ കൂട്ടത്തോടെ എത്തി മാണിയെ കണ്ടതാണ് ഗുണകരമായി മാറിയത്.
ഡി.വിജയകുമാർ മാണിയെ സന്ദർശിച്ചതൊഴിച്ചാൽ കോൺഗ്രസ് നേതൃത്വം ഔപചാരികമായി അദ്ദേഹത്തെ കണ്ടു പിന്തുണ തേടിയിട്ടില്ല. ഇന്നലെ അതുകൂടിയാണു പാലായിൽ സംഭവിച്ചത്. 2016 ഓഗസ്റ്റിലാണു യുഡിഎഫ് നേതൃത്വത്തോട് ഇടഞ്ഞു മാണി മുന്നണി വിട്ടത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ ലംഘിച്ച് അദ്ദേഹത്തിന്റെ പാർട്ടി എൽഡിഎഫിനെ അധികാരത്തിലേറ്റുക കൂടി ചെയ്തതോടെ ബന്ധം തീർത്തും വഷളായി. സിപിഐ എതിർക്കുന്നുവെങ്കിലും എൽഡിഎഫ് ബന്ധത്തിനു മാണി തയാറാകുന്നുവെന്ന സൂചന ശക്തമാകുമ്പോഴാണു ലീഗിന്റെ ഇടപെടലും വഴിത്തിരിവും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍