പ്രതിപക്ഷ ഐക്യത്തിന് ചൂട് പിടിപ്പിക്കാൻ ഒരുക്കിയ അവിശ്വാസം ഗുണം ചെയ്തത് മോദിക്കും ബിജെപിക്കും; മോദി വിരുദ്ധരായ ശിവസേനയെ പോലും ഒപ്പം നിർത്താനാവാതെ കോൺഗ്രസ്; അണ്ണാ ഡിഎംകെയുടെ പിന്തുണ ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തും; ഐക്യം പൊളിച്ചത് അമിത് ഷായുടേയും മോദിയുടേയും നീക്കങ്ങൾ; മോദി വിമർശനം കൊണ്ട് നേടിയ കൈയടിയുടെ തിളക്കവും തകർത്ത് മറുപടി പ്രസംഗം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഒന്നര മണിക്കൂർ ബോളിവുഡ് സിനിമ പോലെ ആയിരുന്നു. പ്രസംഗത്തിലൂടെ പ്രധാനമന്ത്രി ഏവരേയും ഞെട്ടിച്ചു. ഇതിനെ സിനിമാ അഭിനയമെന്നാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ച തെലുങ്കുദേശം പാർട്ടിക്കാർ പറഞ്ഞ്. എന്നാൽ അവിശ്വാസ പ്രമേയ ചർച്ചയിലെ മറുപടി പ്രസംഗത്തിലൂടെ അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് പ്രചരണം തുടങ്ങുകയായിരുന്നു പ്രധാനമന്ത്രി മോദി. തന്റെ സർക്കാരിന്റെ വികസന നേട്ടങ്ങൾ ഓരോന്നായി എടുത്ത് കാട്ടി. പ്രതിപക്ഷത്തെ ഐക്യമില്ലായ്മ പുതിയ തലത്തിലെത്തിക്കാൻ പഴയ പലതും പറഞ്ഞ് കോൺഗ്രസിനെ ഒറ്റപ്പെടുത്തി. സൈനികരെ അപമാനിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ആക്രമിച്ച് രാജ്യ സ്നേഹവും ഉയർത്താൻ ശ്രമിച്ചു. ചർച്ചയ്ക്കിടെ കെട്ടിപ്പിടിക്കാനെത്തിയ രാഹുൽ ഗാന്ധിയുടെ കണ്ണിറുക്കലുർത്തി അതിനെ കളിയാക്കുകയും ചെയ്തു. ഇതിന് ശേഷം അവിശ്വാസത്തെ മോദി അതിജീവിച്ചത് പ്രതിപക്ഷം പോലും കരുതാത്ത ഭൂരിപക്ഷത്തോടെയാണ്.
സഭയിൽ ബിജെപിക്കുള്ളത് 273 പേരുടെ പിന്തുണയാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272ഉം. എൻഡിഎയ്ക്കുള്ളത് 300ഓളം അംഗങ്ങൾ. കടുത്ത മോദി വിരോധികളായി ശിവസേന മാറിയിട്ടുണ്ട്. എന്നാൽ ശിവസേനയെ ഒപ്പം കൂട്ടാൻ കോൺഗ്രസിനായില്ല. അപ്പോഴും മോദിക്ക് വോട്ട് ചെയ്യാതെ വിട്ടു നിൽക്കാൻ ശിവസേന തീരുമാനിച്ചു. അതുകൊണ്ട് തന്നെ ബിജെപിക്ക് വോട്ട് കുറയുമെന്ന് ഏവരും കരുതി. എന്നാൽ തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെ രക്ഷയ്ക്കെത്തി. അവർ ബിജെപിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ 314 വോട്ടുകൾ ബിജെപി നേടുമെന്ന് വിലയിരുത്തലെത്തി. എന്നാൽ അന്തിമ ചിത്രത്തിൽ കിട്ടിയത് 325 വോട്ടും. ഇതോടെ തെലുങ്കാനയിലെ ടിആർഎസും മോദിക്ക് അനുകൂലമായി വോട്ട് ചെയ്തുവെന്നാണ് വിലയിരുത്തൽ. ഇതോടെ പ്രതിപക്ഷത്ത് വീണ്ടും ചോർച്ച. ഇത് കോൺഗ്രസിന്റേയും രാഹുൽ ഗാന്ധിയുടേയും പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്.
പ്രസംഗത്തിന് ശേഷമെത്തി മോദിയെ കെട്ടിപ്പിടിച്ച രാഹുലിന്റെ നീക്കം ഏവരേയും ഞെട്ടിച്ചു. എന്നാൽ പ്രസംഗ ശേഷം കണ്ണിറുക്കി കാട്ടി ഇതു വെറുമൊരു നമ്പരായിരുന്നുവെന്ന ചർച്ചകൾക്ക് കോൺഗ്രസ് അധ്യക്ഷൻ തന്നെ തുടക്കമിട്ടു. ഇത് ബിജെപിക്ക് ഗുണകരമായി. റാഫേൽ ഇടപാടിൽ ഫ്രാൻസിനെ കൊണ്ടു തന്നെ പ്രസ്താവന ഇറക്കി. റാഫേൽ കരാർ രാജ്യങ്ങൾ തമ്മിലാണെന്നും അതിന് പിന്നിൽ കമ്മീഷന് സാധ്യതയില്ലെന്നും ഫ്രഞ്ച് ഭരണാധികാരി മാക്രോൺ പരസ്യമായി പറഞ്ഞു. സൈനിക കരാറിനെ അപമാനിക്കുന്ന പ്രതിപക്ഷ നിലപാടിൽ മാക്രോണിന്റെ അതൃപ്തിയാണ് ചർച്ചയാത്. മോദിയുടെ പ്രസംഗത്തിൽ ഇക്കാര്യം പറഞ്ഞു. ആൾക്കൂട്ട കൊലപാതകത്തെ അപലപിച്ച മോദി സ്ത്രീ സുരക്ഷയിലെ വിയങ്ങളും വിട്ടുകളഞ്ഞില്ല. ഇതിനൊപ്പം എല്ലാ വിഷയത്തിനും മറുപടി പറയുകയും ചെയ്തു.
വെറുമൊരു തെരഞ്ഞെടുപ്പ് പ്രസംഗമാണെന്ന് പറഞ്ഞ് മോദിയെ കളിയാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. എന്നാൽ അവിശ്വാസം കൊണ്ടു വന്ന തെലുങ്ക് ദേശത്തെ പോലും വെട്ടിലാക്കുന്ന തരത്തിൽ എല്ലാ ഉത്തരവാദിത്തവും കോൺഗ്രസിന് നൽകി. വാജ്പേയ് സർക്കാരിന്റെ കാലത്ത് ചത്തീസ് ഗഡും ഉത്തരാഖണ്ഡും ജാർഖണ്ഡും സംസ്ഥാനമായി. ഇതെല്ലാം എല്ലാവരേയും വിശ്വാസത്തിലെടുത്താണ് ചെയതത്. അതുകൊണ്ട് തന്നെ ഈ സംസ്ഥാനങ്ങൾ അഭിവൃദ്ധിയിലേക്ക് കുതിക്കുന്നു. എന്നാൽ തെലുങ്ക് നാടിനെ വെട്ടിമുറിച്ചത് ഒരു സംസ്ഥാനത്തെങ്കിലും അധികാരം നേടാനുള്ള കോൺഗ്രസ് തന്ത്രമായിരുന്നു. എന്നാൽ രണ്ടിടത്തും കോൺഗ്രസ് മൂന്നാമത് പോയി. ആന്ധ്രാ പ്രദേശ് വലിയ പ്രതിസന്ധിയിലുമായി. ജെ എസ് ടിയിൽ നിന്ന് പെട്രോളിനെ ഒഴിവാക്കിയത് കോൺഗ്രസാണെന്നും മോദി ആരോപിച്ചു.
അങ്ങനെ സർക്കാരിനെ ന്യായീകരിച്ച് കോൺഗ്രസിനെ മാത്രം തള്ളി പറഞ്ഞ് മുന്നോട്ട് പോയി. സഭയിലുണ്ടായിരുന്ന ദേവഗൗഡയേയും മുലായം സിംഗിനേയുമെല്ലാം കോൺഗ്രസ് വഞ്ചിച്ചതും ചർച്ചയാക്കി. ഇതിന് ശേഷം വിശ്വാസ വോട്ടെടുപ്പ്. ഇതിൽ പതിനൊന്ന് വോട്ടുകൾ ബിജെപിക്ക് കൂടുതലായി കിട്ടിയെന്നത് കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ തുടരും. ഇനി അവിശ്വാസം ചർച്ചയാക്കാത്തതിന്റെ പേരിൽ സഭ തടസ്സപ്പെടുത്താനും കോൺഗ്രസിന് കഴിയില്ല. 126 പേരുടെ പിന്തുണ മാത്രമാണ് ഈ ബഹളങ്ങൾക്കുള്ളതെന്ന് മോദി തെളിയിക്കുകയായിരുന്നു ചെയ്തത്. പ്രതിപക്ഷ ചേരിയിലെ ഐക്യമില്ലായ്മയാണ് മോദിക്ക് ഇതിലൂടെ ചർച്ചയാക്കാനായത്.
മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും നടത്തിയ നീക്കങ്ങളാണ് നിർണ്ണായകമായത്. എല്ലാ നേതാക്കളേയും നേരിട്ട് ഫോണിൽ വിളിച്ച് മോദി തന്നെ കാര്യങ്ങൾ വിശദീകരിച്ചിരുന്നു. ഇതോടെയാണ് പല വോട്ടുകളും ബിജെപിക്ക് അനുകൂലമായത്.
ചർച്ച നീണ്ടത് 12 മണിക്കൂർ; പാതിരാത്രി വോട്ടെടുപ്പ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും നേർക്കുനേർ ഏറ്റുമുട്ടിയ അവിശ്വാസപ്രമേയ ചർച്ച, വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ സൂചനയായി. താൻ നടപ്പാക്കിയ പദ്ധതികളും ചെയ്യാനിരിക്കുന്ന കാര്യങ്ങളും നിരത്തി പ്രതിപക്ഷത്തെ ആക്രമിച്ച മോദി, അക്ഷരാർഥത്തിൽ നടത്തിയതു തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗം. മോദിയുടേതു തട്ടിപ്പ് സർക്കാരെന്നു പ്രതിപക്ഷവും ആവർത്തിച്ചു. പന്ത്രണ്ടു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ രാത്രി പതിനൊന്നിനാണ് വോട്ടെടുപ്പ് നടന്നത്. സഭാ നടപടികൾ ആരംഭിച്ചതിനു പിന്നാലെ ബിജെഡി എംപിമാർ ഇറങ്ങിപ്പോയി. തെലങ്കാന രാഷ്ട്രസമിതി നിഷ്പക്ഷത പാലിച്ചു. എൻഡിഎ സഖ്യത്തിന്റെ ഭാഗമായ ശിവസേന നേരത്തേ ബിജെപിക്കു പിന്തുണയറിയിച്ചിരുന്നെങ്കിലും ഇന്നലെ സഭയിൽനിന്നു വിട്ടുനിന്നു. എന്നിട്ടും ബിജെപിക്ക് വോട്ട് കൂടി. ഇത് തെലുങ്കാനാ രാഷ്ട്രീയ സമിതിയുടെ പിന്തുണ മൂലമാണെന്നാണ് വിലയിരുത്തൽ.
അണ്ണാ ഡിഎംകെയുടെ പിന്തുണ സർക്കാരിനു ലഭിച്ചു. അണ്ണാ ഡിഎംകെ വിപ്പ് നൽകിയിരുന്നില്ല; സഭയിലുണ്ടായിരുന്നവർ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. ഇതുവഴി, പ്രതീക്ഷിച്ചതിലേറെ വോട്ട് ഭരണപക്ഷത്തിനു നേടാൻ കഴിഞ്ഞു. കോൺഗ്രസിന്റേതുൾപ്പെടെ ചില അംഗങ്ങൾ എത്താതിരുന്നതിനാൽ പ്രതിപക്ഷത്തിന് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല. സ്പീക്കറെ കൂടാതെ 533 അംഗങ്ങളാണ് ഇപ്പോൾ സഭയിലുള്ളത്. 11 പേരുടെ ഒഴിവുണ്ട്.
രാവിലെ 11നു ടിഡിപി എംപി: ജയദേവ് ഗല്ല തുടങ്ങി വച്ച പ്രമേയ ചർച്ചയിൽ ഇരു പക്ഷവും രൂക്ഷ ആരോപണങ്ങളും മുന വച്ച പരിഹാസങ്ങളുമായി ഏറ്റുമുട്ടി. പ്രതിപക്ഷ നിരയിൽ കോൺഗ്രസ്, തൃണമൂൽ, സിപിഎം എന്നിവ ഒറ്റക്കെട്ടായി നിന്നു. ആന്ധ്ര വിഷയം മാത്രമുയർത്തി ടിഡിപി സർക്കാരിനെതിരെ അണിനിരന്നു. കേരളത്തിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), എൻ.കെ. പ്രേമചന്ദ്രൻ(ആർഎസ്പി) എന്നിവർ പ്രമേയത്തെ അനുകൂലിച്ചു പ്രസംഗിച്ചു. പ്രധാനമന്ത്രിയുടെ കസേരയിലിരിക്കാൻ എന്താണ് ഇത്ര തിടുക്കമെന്നു മറുപടി പ്രസംഗത്തിൽ രാഹുലിനെ ലക്ഷ്യമിട്ടു മോദി ചോദിച്ചു.
കെട്ടിപ്പിടത്തവും കണ്ണിറുക്കലും
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നാടകീയ നീക്കമാണ് അവിശ്വാസ പ്രമേയ ചർച്ചയെ പുതിയ തലത്തിലെത്തിച്ചത്. പതിനഞ്ചു വർഷത്തിനിടെ ലോക്സഭ സാക്ഷ്യംവഹിച്ച ആദ്യ അവിശ്വാസ പ്രമേയത്തിലെ തീപ്പൊരി ചർച്ചയിൽ, മോദിക്കെതിരെ ആരോപണങ്ങൾ അക്കമിട്ടു നിരത്തിയശേഷം രാഹുൽ നടത്തിയ അപ്രതീക്ഷിത നീക്കം പ്രധാനമന്ത്രിയെയും ഭരണപക്ഷത്തെയും സ്തബ്ധരാക്കി.
'നിങ്ങൾ എന്നെ പപ്പു എന്നു വിളിക്കുന്നു. എനിക്കെതിരെ വിദ്വേഷം പരത്തുന്നു. പക്ഷേ, നിങ്ങളോട് എനിക്കു സ്നേഹം മാത്രം. വിദ്വേഷം പരത്തുന്നവരെ സ്നേഹിക്കുന്നവരാണു യഥാർഥ കോൺഗ്രസുകാർ, അവരാണു യഥാർഥ ഹിന്ദു. യഥാർഥ ഇന്ത്യക്കാരന്റെ അർഥം എന്നെ പഠിപ്പിച്ചതിനു നിങ്ങളോടു ഞാൻ നന്ദി പറയുന്നു. നിങ്ങളുടെയുള്ളിലെ വിദ്വേഷം മാറട്ടെ. കോൺഗ്രസുകാരുടെ മനസ്സ് നിങ്ങൾക്കു ലഭിക്കട്ടെ' ഈ വാക്കുകളോടെ പ്രസംഗം ഉപസംഹരിച്ച രാഹുൽ, തുടർന്ന് തന്റെ ഇരിപ്പിടം വിട്ടു മോദിയെ കെട്ടിപ്പിടിച്ചു. ചിരിച്ചുകൊണ്ടു തന്നെ സമീപിക്കുന്ന രാഹുലിനോട് എന്താണിതെന്ന ഭാവത്തിൽ മോദിയുടെ ആംഗ്യം. ഇരിപ്പിടത്തിൽ ചാരിയിരുന്ന മോദിയെ രാഹുൽ കുനിഞ്ഞു കെട്ടിപ്പിടിച്ചു. രാഷ്ട്രീയ എതിരാളിയുടെ അപ്രതീക്ഷിത ആലിംഗനത്തിൽ മോദി ഒരുനിമിഷം സ്തബ്ധനായി. പിന്നെ, മടങ്ങാനൊരുങ്ങിയ രാഹുലിനെ തിരികെ വിളിച്ചു ഹസ്തദാനം ചെയ്തു; അഭിനന്ദനമട്ടിൽ പുറത്തുതട്ടി. ഏതാനും വാക്കുകളും പറഞ്ഞു.
ചരിത്രപരമായ ആലിംഗനം കഴിഞ്ഞു തിരികെ നടന്ന രാഹുലിനെ നോക്കി സോണിയ ഗാന്ധി നിറഞ്ഞു ചിരിച്ചു. കോൺഗ്രസ് നേതാക്കൾ എഴുന്നേറ്റുനിന്നു കയ്യടിച്ചു. ഭരണപക്ഷത്തെ യുവ എംപിമാർ രാഹുലിനെതിരെ ബഹളംവച്ചു. ആദ്യം കയ്യടിച്ച വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ അബദ്ധം മനസ്സിലാക്കി ബഹളത്തിൽ പങ്കുചേർന്നു. ഇരിപ്പിടത്തിൽ ഇരുന്നശേഷം അരികിലിരുന്ന കോൺഗ്രസ് എംപിമാരുടെ പ്രതികരണത്തിനു മറുപടിയായി രാഹുൽ ഇടംകണ്ണിറുക്കി! ഇതോടെ എല്ലാം നാടകമായിരുന്നുവെന്ന ചർച്ച സജീവമായി. രാഹുലിന്റെ പ്രവൃത്തി സഭാമര്യാദകൾക്കു ചേർന്നതല്ലെന്നായിരുന്നു സ്പീക്കർ സുമിത്ര മഹാജന്റെ പ്രതികരണവുമെത്തി.
ഇരിപ്പിടത്തിൽ നിന്നിറങ്ങി മോദിയെ കെട്ടിപ്പിടിക്കുകയും പിന്നാലെ കണ്ണിറുക്കുകയും ചെയ്തതു മര്യാദയ്ക്കു യോജിച്ച നടപടിയല്ല. അദ്ദേഹം മോദി എന്ന വ്യക്തിയല്ല, മറിച്ചു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ആ പദവിയെ ബഹുമാനിക്കേണ്ടതുണ്ട്. ഇതു പാർലമെന്റാണ്. ഇത്തരം ചേഷ്ടകൾക്കുള്ള (കണ്ണിറുക്കൽ) ഇടമല്ല. രാഹുൽ എന്റെ ശത്രുവല്ല, അദ്ദേഹം എനിക്കു മകനെ പോലെയാണ് സുമിത്ര പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്