മോദി വാക്കുപാലിച്ചു; കേരളത്തിന് കൂടുതൽ കേന്ദ്രസഹായം; അരിയും ഗോതമ്പും പയറുവർഗങ്ങളും കുടിവെള്ളവും മണ്ണെണ്ണയും മരുന്നും എത്തിക്കും; സ്ഥിതി സാധാരണനിലയിലാകും വരെ സേനകൾ തുടരാനും നർദ്ദേശം; മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് റെഡ് അലേർട്ട് പിൻവലിച്ചു; ചെങ്ങന്നൂരിൽ രക്ഷാദൗത്യം തിങ്കളാഴ്ചയും തുടരും; ഒറ്റപ്പെട്ടവർ ഇനിയുമേറെയെന്ന് നിഗമനം; കുട്ടനാട്ടിൽ ഒഴിപ്പിക്കൽ പൂർത്തിയായി; സംസ്ഥാനത്ത് ഗതാഗതം സാധാരണ നിലയിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പ്രളയദുരിതത്തിൽ വലയുന്ന കേരളത്തിന് സഹായഹസ്തവുമായി കേന്ദ്ര സർക്കാർ. ഞായറാഴ്ച വെകുന്നേരം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് കേരളത്തിന് കൂടുതൽ സഹായം എത്തിക്കാൻ് തീരുമാനിച്ചത്. ഭക്ഷണം, വെള്ളം, മരുന്ന്, വെള്ളം എന്നിവ കേരളത്തിന് ഉറപ്പാക്കാൻ ക്യാബിനറ്റ് സെക്രട്ടറി വിവിധ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകി.
ഭക്ഷ്യവകുപ്പ് 50000 മെട്രിക് ടൺ അരിയും ഗോതമ്പും നൽകും. ഇതുകൂടാതെ 100 മെട്രിക് ടൺ പയറുവർഗങ്ങളും 22 ലക്ഷം ലിറ്റർ കുടിവെള്ളവും നൽകും. 9,300 കിലോലീറ്റർ മണ്ണെണ്ണയും 60 ടൺ മരുന്നും കേരളത്തിനു ലഭിക്കുന്ന സഹായത്തിൽപെടും. സ്ഥിതി സാധാരണ നിലയിലായാകും വരെ സേനകൾ കേരളത്തിൽ തുടരണമെന്നും കേന്ദ്രം അറിയിച്ചു. പുതപ്പുകളും കിടക്കവിരികളും അടക്കം പ്രത്യേക ട്രെയിൻ കേരളത്തിലെത്തും.
സംസ്ഥാനത്തെ റെഡ് അലേർട്ട് പിൻവലിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഉണ്ടായിരുന്ന റെഡ് അലേർട്ട് കൂടിയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. എന്നാൽ 13 ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നുണ്ട്. പലസ്ഥലങ്ങളിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
അതേസമയം ഏഴ് ജില്ലകളിൽ വീണ്ടും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ, കണ്ണൂർ, ആലപ്പുഴ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഴ കുറഞ്ഞതോടെ വിവിധയിടങ്ങളിൽ ഗതാഗതം പുനഃസ്ഥാപിച്ചു. ചാലക്കുടി ദേശീയപാത, വയനാട്-താമരശ്ശേരി ചുരം, എറണാകുളം-തൃശൂർ ദേശീയപാത എന്നിവിടങ്ങളിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും കെഎസ്ആർടിസി ഉൾപ്പെടെയുള്ളവ സർവീസ് നടത്തുണ്ട്.
ചെങ്ങന്നൂരിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ഒറ്റപ്പെട്ടവർ ഇനിയുമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്്. രക്ഷാപ്രവർത്തനം തിങ്കളാഴ്ചയും തുടരും. പാണ്ടനാട്, തിരുവൻവണ്ടൂർ, ചെറിയനാട്, മംഗലം എന്നിവിടങ്ങളിലായിരുന്നു ഞായറാഴ്ച രക്ഷാപ്രവർത്തനം. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ അഞ്ചാം ദിവസമാണ് ഇവിടുള്ളവർ കുടുങ്ങിക്കിടക്കുന്നത്. തിരുവല്ല, ആറന്മുള മേഖലകളിലും തുല്യദുരിതമാണ്. അതേസമയം, ചെങ്ങന്നൂർ മേഖലയിൽ കുടുങ്ങിക്കിടക്കുന്നവരിൽ ചിലർ വീടുവിട്ടു വരാൻ തയാറായിട്ടില്ലെന്നാണ് വിവരം. ഭക്ഷണവും വെള്ളവും മതിയെന്നാണ് ഇവർ പറയുന്നത്. 132 ദുരിതാശ്വാസ ക്യാമ്പുകളാണ് ചെങ്ങന്നൂരിൽ തുറന്നിരിക്കുന്നത്. 68,232 പേരാണ് ഇവിടെ കഴിയുന്നത്.
ആലപ്പുഴ ജില്ലയ്ക്കായി ഒമ്പത് ഹെലികോപ്റ്ററുകളും 15 നേവി പട്ടാള ബോട്ടുകളും, 280 മിലിറ്ററി സേനകളും പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 2,00660 ആളുകളാണ് ആലപ്പുഴ ജില്ലയിലാകെ ക്യാമ്പിൽ കഴിയുന്നത്. ലപ്പുഴയിൽ പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ സുരക്ഷിത കേന്ദ്രത്തിൽ എത്തിക്കുന്നതിന് ദിവസങ്ങളായി നടന്നു വരുന്ന ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നതായി കളക്ടർ അറിയിച്ചു. ഇന്നും നാളേയുമായി എല്ലാവരേയും സുരക്ഷിത കേന്ദ്രത്തിൽ എത്തിക്കാൻ കഴിയുമെന്നും, ഇപ്പോൾ തന്നെ അപകട മേഖലയിൽ നിന്നും 90% പേരേയും ക്യാമ്പുകളിൽ എത്തിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
കുട്ടനാട് ഒഴിപ്പിക്കൽ പൂർത്തിയായി. പാണ്ടനാട് 97% പേരേയും സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റി. ജില്ലയിൽ 254000 പേർ ക്യാമ്പുകളിൽ ഉണ്ട്. 935 ക്യാമ്പുകൾ ആണ് വിവിധ കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്നത്. 65000 കുടുംബങ്ങൾ ക്യാമ്പുകളിൽ കഴിയുന്നു. ഇവർക്ക് എല്ലാം ഭക്ഷണവും വസ്ത്രവും എത്തിക്കുന്നുണ്ട്, കളക്ടർ വ്യക്തമാക്കി.
സംസ്ഥാനത്ത് മഴ കുറയും
കരളത്തിൽ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേ സമയം ചില കേന്ദ്രങ്ങളിൽ മാത്രം കനത്ത മഴയുണ്ടാവാൻ സാദ്ധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെങ്കിലും അത് കേരളത്തിൽ ഒരു പ്രഭാവവുമുണ്ടാക്കില്ല. കേരളത്തിൽ ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 19 രെ 2346.6 മില്ലീ മീറ്രർ മഴ ലഭിച്ചിട്ടുണ്ട്. സാധാരണ ഗതിയിൽ ഇത് 1469.5 മില്ലീ മീറ്ററായിരുന്നു. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കിയിലാണ് . സാധാരണയേക്കാൾ 92 ശതമാനം വർദ്ധനവ്. പാലക്കാട് 72 ശതമാനമാണ് അധികം മഴ ലഭിച്ചത്.
അതേസമയം, സംസ്ഥാനത്ത് മഴയ്ക്ക് ശമനമായതോടെ കേരളത്തിലെ അണക്കെട്ടുകളിലെ ഷട്ടറുകൾ അടയ്ക്കുകയാണ് കക്കി അണക്കെട്ടിൽ നിന്നും പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവിലും കുറവ് വകുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പേപ്പാറ അണക്കെട്ടിന്റെ ഒരു ഷട്ടർ അടച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് 107.46 മീറ്ററാണ് പേപ്പാറയിലെ ജലനിരപ്പ്. രണ്ട് ഷട്ടറുകൾ ഇപ്പോഴും തുറന്നിട്ടുണ്ട്. നെയ്യാർ അണക്കെട്ടിലും ജലനിരപ്പ് താഴ്ന്നുതുടങ്ങി. 83.7 മീറ്ററാണ് ആണ് രാവിലെ ഏഴു മണിക്കുള്ള ജലനിരപ്പ്. ഇതിനെത്തുടർന്ന് അണക്കെട്ടിന്റെ ഷട്ടറുകൾ 60 സെന്റീമീറ്ററിൽ നിന്നും 30 സെന്റീമീറ്ററായി താഴ്;ത്തി. നാലു ഷട്ടറുകളാണ് ആകെ തുറന്നിട്ടുള്ളത്.അരുവിക്കര അണക്കെട്ടിൽ നിലവിൽ 46.40 സെന്റീമീറ്ററാണ് ജലനിരപ്പ്. അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ തുറന്നിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് ഒരു ഷട്ടർ 30 സെന്റീമീറ്റർ താഴ്ത്തി.
ഗതാഗതം സാധാരണ നിലയിലേക്ക്
കെ.എസ്.ആർ.ടി.സിയുടെ ബംഗളൂരു, മൈസൂർ, കോയമ്പത്തൂർ, മൂകാംബിക വോൾവോ, സ്കാനിയ ദീർഘദൂര ബസുകൾ തിങ്കാളാഴ്ച മുതൽ ഓടിത്തുടങ്ങും. തിരുവനന്തപുരത്ത് നിന്നും എം.സി റോഡ് വഴി കോട്ടയത്തേക്ക് ബസുകൾ പുനരാരംഭിച്ചു.
തൃശൂർ എറണാകുളം ആലപ്പുഴ വഴിയുള്ള ദീർഘദൂരബസുകളും തുടങ്ങി. പത്തനംതിട്ടയിലേക്കുള്ള ദീർഘദൂര ബസുകൾ റോഡ് തകർന്നതിനാൽ അടൂരിൽ യാത്ര അവസാനിപ്പിച്ചു. പന്തളത്തുനിന്നുള്ള സർവീസുകൾ അടൂരിൽനിന്നാകും പുറപ്പെടുക. മല്ലപ്പള്ളിയിൽനിന്നുള്ള സർവീസുകൾ തിരുവല്ലയിൽനിന്നും റാന്നിയിൽനിന്നുള്ളവ പത്തനംതിട്ട ഡിപ്പോയിൽനിന്നും തുടങ്ങും.കൊല്ലത്ത് നിന്നും തെന്മലയിലേക്കും പുനലൂർ ഡിപ്പോയിൽനിന്ന് സർവീസുകൾ എം.എസ്.എല്ലിലേക്കും ആര്യങ്കാവ് ഡിപ്പോയിൽനിന്ന് ചെങ്കോട്ടയിലേക്കും അധിക സർവീസുകൾ നടത്തി.
അട്ടപ്പാടി മേഖലയിലേക്ക് കോയമ്പത്തൂർ വഴി പ്രത്യേക ബസ് സർവീസ് നടത്തുന്നുണ്ട്. മധുര, തിരുനെൽവേലി, നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് നാല് ബസുകൾ സർവീസ് ആരംഭിച്ചു. കോയമ്പത്തൂർ പൊള്ളാച്ചി ഭാഗത്തേക്കും തൃശൂർ, കോഴിക്കോട്, പട്ടാമ്പി ഭാഗത്തേക്കും സർവീസുകളുണ്ട്.എൻ.എച്ച് വഴി തിരുവനന്തപുരം എറണാകുളം റൂട്ടിലും തൃശൂർ നിന്നും കോഴിക്കോട്, കാസർകോട് ഭാഗത്തേക്കും സർവീസുണ്ട്.എം.സിറോഡിൽ തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കര നിന്നും ആയൂരേക്കും, തിരുവല്ലയിൽ നിന്ന് കാട്ടയത്തേക്കും, ചങ്ങനാശേരിയിൽ നിന്ന് എറണാകുളത്തേക്കും, വൈറ്റില ഹബ്ബിൽനിന്ന് വൈക്കത്തേക്കും, മലപ്പുറംകോഴിക്കോട്, പാലക്കാട് കോഴിക്കോട് എന്നിവിടങ്ങളിലേക്കും,കോഴിക്കോട് നിന്ന് വാടാനപ്പള്ളി വഴി തൃശൂരേക്കും സർവീസ് നടത്തും.
പ്രളയക്കെടുതിയെത്തുടർന്നു പത്തനംതിട്ടയിൽ നിർത്തിവച്ചിരുന്ന സർവീസ് കെ.എസ്.ആർ.ടി.സി. പുനരാരംഭിച്ചു. തിരുവനന്തപുരത്തുനിന്നുള്ള ദീർഘദൂര സർവീസുകളടക്കം പത്തനംതിട്ട വഴി സർവീസ് നടത്തുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി. ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ജി. അനിൽ കുമാർ അറിയിച്ചു.
കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന തിരുവനന്തപുരം മേഖലയിൽ എല്ലാ റൂട്ടുകളിലും സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. കൊല്ലം യൂണിറ്റിൽനിന്ന് രാവിലെ നാലു ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ തെന്മലയ്ക്കും പുനലൂർ ഡിപ്പോയിൽനിന്ന് നാലു സർവീസുകൾ എം.എസ്.എല്ലിലേക്കും ആര്യങ്കാവ് ഡിപ്പോയിൽനിന്ന് ചെങ്കോട്ടയിലേക്കു നാലു സർവീസുകളും നടത്തി.\കൊല്ലം - കുളത്തൂപ്പുഴ, കൊല്ലം - ചെങ്ങന്നൂർ, കൊല്ലം - പത്തനംതിട്ട ചെയിൻ സർവീസുകൾ 20 മിനിറ്റ് ഇടവേളകളിൽ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്