പ്രവർത്തക സമിതി അംഗമായാലും പ്രവർത്തന മണ്ഡലം കേരളത്തിൽ മതി; ആളും പേരും ഇല്ലാത്ത യാത്ര നടത്തുന്ന ഹസനെ മാറ്റിയേ മതിയാകൂ; കെപിസിസി അധ്യക്ഷനാകേണ്ടത് എ ഗ്രൂപ്പ് പ്രതിനിധിയും; ചെങ്ങന്നൂരിന് ശേഷം ബെന്നി ബെഹന്നാനെ പ്രസിഡന്റാക്കാൻ അരയും കച്ചയും മുറുക്കി ഉമ്മൻ ചാണ്ടി; കരുതലോടെ നീങ്ങി ഐ ഗ്രൂപ്പ്; ആന്റണിയിലൂടെ രാഹുലിനെ പിടിക്കാൻ ഉറച്ച് സ്ഥാനമോഹികളും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി : ദേശീയ രാഷ്ട്രീയത്തേക്കാൾ തനിക്ക് താൽപ്പര്യം കേരളമാണെന്ന് അറിയിക്കാൻ ഉമ്മൻ ചാണ്ടി. കെപിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്നും എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഉമ്മൻ ചാണ്ടി അറിയിക്കും. പ്രവർത്തക സമിതിയിലേക്ക് തന്നെ ഉൾപ്പെടുത്തിയാലും കേരളത്തിൽ തന്നെ പ്രവർത്തിക്കാനാണ് ആഗ്രഹമെന്നാകും രാഹുൽ ഗാന്ധിയോട് ഉമ്മൻ ചാണ്ടി വിശദീകരിക്കുക. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നേതാക്കളെ അടിച്ചേൽപ്പിക്കരുതെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെടും. അധ്യക്ഷ സ്ഥാനത്ത് എംഎം ഹസൻ തുടരുന്നതിനെ ഉമ്മൻ ചാണ്ടി അനുകൂലിക്കില്ല. കേരളത്തിൽ പ്രതിപക്ഷം ദുർബലമാണ്. അതുകൊണ്ട് തന്നെ സംഘടനാ തലത്തിൽ സ്വാധീനം ചെലുത്താൻ വണ്ണം അണികളുള്ള നേതാവിനെ അധ്യക്ഷനാക്കണമെന്നാണ് ആവശ്യം.
വിഡി സതീശനെയോ വിഷ്ണുനാഥിനേയോ കെപിസിസി അധ്യക്ഷനാക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കെ സി വേണുഗോപാൽ എംപിക്കും സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തുന്നത്. കെപിസിസി അഴിച്ചുപണി ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനുശേഷം മതിയെന്ന് രാഹുൽ ഗാന്ധിയോട് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടേക്കും. ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കെ സംഘടനയിൽ മാറ്റമുണ്ടാകുന്നതു ഗുണകരമാവില്ലെന്നു പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ജനമോചനയാത്ര നടത്തിക്കൊണ്ടിരിക്കുകയുമാണ്. ഇതിൽ ജനപങ്കാളിത്തം കുറവാണ്. ഈ സാഹചര്യത്തിൽ ഹസനെ തുടരാൻ അനുവദിക്കേണ്ടെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഇന്നു 11നു കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഇന്നു വൈകിട്ടോ നാളെയോ കൂടിക്കാഴ്ച നടന്നേക്കും. ഇതിനിടെ, മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായി ഇരുവരും ചർച്ച നടത്തി. 'ഡൽഹിയിലെത്താൻ ആവശ്യപ്പട്ടു, കാര്യപരിപാടിയെന്തെന്നു പറഞ്ഞില്ലെ'ന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. കെപിസിസി അധ്യക്ഷ നിയമനമാണ് പ്രധാന അജണ്ട. പ്രതിപക്ഷ നേതൃസ്ഥാനത്ത് ഉമ്മൻ ചാണ്ടിയെ നിയോഗിച്ച് കെപിസിസി തലപ്പത്ത് ചെന്നിത്തല അനുകൂലിയെ നിയോഗിക്കുന്നതും ഹൈക്കമാണ്ടിന്റെ പരിഗണനയിലുണ്ട്. ചെന്നിത്തലയെ വീണ്ടും ദേശീയ നേതാവാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചർച്ചകൾക്ക് ഡൽഹിയിലെത്തുന്നത്.
കേരളത്തിലെ കലുഷിത രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾ എന്നിവയും ചർച്ചയായേക്കും. എന്നാൽ, രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ ജൂൺ അവസാനം കാലാവധി പൂർത്തിയാക്കുന്നതോടെ രാജ്യസഭയിലേക്കു വരുന്ന ഒഴിവും ചർച്ചയാകും. താൽക്കാലികമായി നിയമിതനായ ഹസൻ, കെപിസിസി അധ്യക്ഷസ്ഥാനത്ത് ഒരു വർഷം പൂർത്തിയാക്കി കഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെയാണ് ഹസൻ കെപിസിസി അധ്യക്ഷനാകുന്നത്. എന്നാൽ ചെന്നിത്തല പക്ഷത്തേക്ക് പതിയെ കൂടുമാറി എ ഗ്രൂപ്പിൽ നിന്ന് ഹസൻ അകന്നു. ഈ സാഹചര്യത്തിലാണ് ഹസനെ ഉമ്മൻ ചാണ്ടി എതിർക്കുന്നത്. ബെന്നി ബെഹന്നാനെ കെപിസിസി അധ്യക്ഷനാക്കണമെന്നതാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. കെസി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരേയും ഉയർത്തിക്കാട്ടുന്നു.
എഐസിസി, പിസിസി അഴിച്ചുപണികൾ നടക്കുകയുമാണ്. യുവാക്കളും മുതിർന്നവരുമായ അനവധി നേതാക്കൾ കെപിസിസി അധ്യക്ഷ പദവിക്ക് ഒളിഞ്ഞും തെളിഞ്ഞും അവകാശവാദമുന്നയിക്കുന്നു. വി എം സുധീരനെ നേരത്തെ രാഹുൽ ഗാന്ധി നേരിട്ടാണ് കെപിസിസി അധ്യക്ഷനാക്കിയത്. എന്നാൽ സുധീരൻ എത്തിയതോടെ ഗ്രൂപ്പിസം പുതിയ തലത്തിലെത്തി. സുധീരന് പ്രവർത്തിക്കാൻ പോലും കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ കേരളത്തിലെ അധ്യക്ഷന്‍ ഗ്രൂപ്പ് പരിഗണനകൾ ആവശ്യമാണെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിക്കും. തീരുമാനം എടുക്കുക രാഹുൽ ഗാന്ധി തന്നെയാകും. ഇക്കാര്യത്തിൽ ആന്റണിയുടെ നിലപാടുകളും നിർണ്ണായകമാകും.
കെപിസിസി. പ്രസിഡന്റിന്റെ കേരള മോചനയാത്ര നടക്കുന്ന വേളയിൽ തന്നെയാണ് പാർട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ആലോചന ഹൈക്കമാൻഡ് ശക്തമാക്കിയത്. അടുത്ത മാസത്തോടെ പുതിയപ്രസിഡന്റ് വന്നേക്കുമെന്ന സൂചനയാണ് രാഹുൽ നൽകുന്നത്. സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതാക്കൾ പ്രാഥമികമായി ആശയവിനിമയം നടത്തിയിരുന്നു. രാഹുൽ കോൺഗ്രസ് അധ്യക്ഷനായതിനെത്തുടർന്ന് സംസ്ഥാനങ്ങളിൽ അദ്ദേഹത്തിന്റെ താത്പര്യത്തിനനുസരിച്ചുള്ള നേതൃമാറ്റം നടക്കുകയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ യഥാക്രമം ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ് തുടങ്ങിയവർ പി.സി.സി. അധ്യക്ഷന്മാരായി. ഈ സംസ്ഥാനങ്ങളിലൊക്കെ അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനും ഭരണം ലഭിച്ചാൽ ഇവർക്ക് മുഖ്യമന്ത്രിസ്ഥാനം നൽകാനുമാണ് ഉദ്ദേശ്യം.
കേരളത്തിൽ ശക്തമായ പാർട്ടിഘടന നിലവിലുള്ളതിനാൽ ഇത്തരം പരീക്ഷണങ്ങൾക്ക് രാഹുൽ മുതിരില്ലെന്നാണ് കരുതുന്നത്. 50 വയസ്സിൽ താഴെയുള്ളവരെ പി.സി.സി. പ്രസിഡന്റാക്കുകയെന്ന നയമാണ് രാഹുലിന്റേത്. പ്രായം എന്നത് ലംഘിക്കാൻ കഴിയാത്ത മാനദണ്ഡമായി മാറ്റരുതെന്നാണ് കേരളത്തിലെ നേതാക്കൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെടുന്നത്. പ്രായത്തിന്റെ ആനുകൂല്യവും രാഹുലിന്റെ താത്പര്യവുംകൂടി കണക്കിലെടുക്കുമ്പോൾ വി.ഡി. സതീശനാണ് മുൻതൂക്കം. കെ. സുധാകരന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. കൊടിക്കുന്നിൽ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.വി. തോമസ് തുടങ്ങിയവരും കേന്ദ്രനേതൃത്വത്തിന്റെ ആലോചനകളിൽ സജീവമാണ്.
കേരളത്തിലെ പ്രധാന നേതാക്കളായ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ദേശീയ തലത്തിലേക്ക് കൊണ്ടുവരാനാണ് അദ്ദേഹത്തിന്റെ ആലോചന. കോൺഗ്രസിന്റെ പ്രവർത്തക സമിതിയിലേക്ക് തന്നെ ഇരുവരെയും എത്തിക്കാനാണ് രാഹുലിന്റെ ആഗ്രഹം. നിലവിൽ എകെ ആന്റണിയാണ് പ്രവർത്തക സമിതിയിലുള്ളത്. എന്നാൽ, അദ്ദേഹം അനാരോഗ്യം കാരണം പലപ്പോഴും പാർട്ടിയിൽ സജീവമാകുന്നില്ല. ഇതിനിടെയാണ് കേരളത്തിലെ മുതിർന്ന നേതാക്കളെ ദേശീയ നേതാക്കളാക്കിയും യുവനേതാക്കളെ പുതിയ കോൺഗ്രസിന്റെ മുഖമായി അവതരിപ്പിക്കാനും ശ്രമം നടക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍