കർഷകരുടെ ദുരവസ്ഥയും പെട്രോളിന്റെ വിലയും വളർന്നുവരുന്ന അസഹിഷ്ണുതയും മോദിക്കെതിരെ സാധാരണക്കാരെ തിരിഞ്ഞു തുടങ്ങിയപ്പോൾ പരമാവധി മുതലെടുക്കാൻ ഉറച്ചു രാഹുൽ ഗാന്ധി; എഐസിസി പ്രസിഡന്റ് ആയാൽ ഉടൻ ഭാരത പര്യടനം നടത്തി ജനത്തോടൊപ്പം ചേരും; ദേശീയ മാധ്യമങ്ങൾക്കും രാഹുലിനോട് താൽപ്പര്യം കൂടി; വീഴ്ച്ചകളിൽ നിന്നും പാഠം പഠിച്ച് കോൺഗ്രസിനെ ഉണർത്താൻ രാഹുൽ രംഗത്ത്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം തിരിച്ചുവരാൻ സാധിക്കാത്ത വിധത്തിൽ തകർന്നു എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. നരേന്ദ്ര മോദിയെന്ന നേതാവിന്റെ ഉയർച്ചയോടയാണ് ഈക്കാര്യം സജീവ ചർച്ചകളിൽ നിറഞ്ഞത്. രാഹുൽ ഗാന്ധിയെ പരമാവധി ഇടിച്ച താഴ്ത്തി ഹിന്ദുത്വ ശക്തികൾ രംഗത്തെത്തിയപ്പോൾ എല്ലാം കഴിഞ്ഞു എന്ന് വിശ്വസിച്ച നേതാക്കളും ഇഷ്ടംപോലെയാണ്. എന്തായാലും ചരിത്രത്തിൽ ഇന്നു വരെയില്ലാത്ത വിധത്തിൽ ദുർബലമായ കോൺഗ്രസിനെ വീണ്ടും ഉണർത്താൻ വേണ്ടി രാഹുൽ ഗാന്ധി നേരിട്ട് രംഗത്തിറങ്ങുകയാണ്. ഇതിന്റെ അരങ്ങേറ്റ സൂചനയാണ് അമേരിക്കയിൽ നടന്ന സംവാദങ്ങളിൽ ദൃശ്യമായത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവിടെ ദൃശ്യമായത് ഇതുവരെ രാഷ്ടരീയ എതിരാളികൾ പപ്പുമോൻ എന്നു പരിഹസിച്ചു വിളിച്ചവർക്കുള്ള മറുപടി കൂടിയായിരുന്നു. തന്നെ അവഹേളിക്കാൻ മാത്രം നരേന്ദ്ര മോദി ആയിരത്തോളം ആൾക്കാരെ നിയമിച്ചിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ബിജെപിക്കേറ്റ തിരിച്ചടിയായി മാറി.
ഈ ഡിസംബറിൽ രാഹുൽ കോൺഗ്രസിന്റെ അധ്യക്ഷ പദവി ഏറ്റെടുക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പാർട്ടിയുടെ അധ്യക്ഷ പദവി ഏറ്റെടുത്താൽ പിന്നെ അക്ഷീണം പ്രവർത്തിക്കാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. മോദി സർക്കാറിന്റെ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടി രാജ്യം മുഴുവൻ പ്രക്ഷോഭം സംഘടിപ്പിക്കുകയാണ് ആദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി രാഹുൽ ഗാന്ധി ഭാരതയാത്ര നടത്തുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള യാത്രയിലൂടെ സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്താനും പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ. പൊതുതിരഞ്ഞെടുപ്പിന് എത്രനാൾ മുൻപു പര്യടനം തുടങ്ങണമെന്ന തന്ത്രപരമായ തീരുമാനം പിന്നീടുണ്ടാകും.
പാർട്ടിയെ ഉടച്ചുവാർക്കുക എന്ന ദൗത്യമാണ് രാഹുൽ ഇപ്പോൾ ഏറ്റെടുക്കുന്നത്. കൂടുതൽ യുവരക്തങ്ങൾക്ക് അവസരം നൽകി അടിമുടി മുഖം മിനുക്കലാകും അദ്ദേഹം ലക്ഷ്യമിടുന്നത്. പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതോടെ അടുത്ത മാസം 30നാണു കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പു പൂർത്തിയാകുക. പ്രക്രിയ ഇനിയും വൈകിക്കാതെ അധികാരം കൈമാറണമെന്ന താൽപര്യം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി മുതിർന്ന നേതാക്കളെയും കേന്ദ്ര തിരഞ്ഞെടുപ്പ് അഥോറിറ്റിയെയും അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ യുവതലമുറ കടുത്ത പ്രതിഷേധത്തിന്റെ പാതയിലാണ്. മോദി സർക്കാർ അവരുടെ സ്വാതന്ത്ര്യം കവരുന്നു എന്ന പൊതുവികാരം ശക്തമാണ്. ഈ സാഹചര്യത്തിലാണ് രാഹുൽ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുന്നത്. രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള കാമ്പസുകളിൽ മോദി വിരുദ്ധ വികാര ശക്തമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്ത നടപടിയാണ് സർക്കാറിൽ നിന്നുമുണ്ടായത്. ഇതിൽ വ്യവസായ ലോകവും കടുത്ത അതൃപ്തിയിലാണ്. ഈ അസംതൃപ്തികളെല്ലാം മുതലെടുത്തു കൊണ്ടാകും രാഹുലിന്റെ ഭാരത പര്യടനം.
വിവിധ തലങ്ങളിൽ തലമുറ മാറ്റത്തിനു വഴിയൊരുക്കിക്കൊണ്ടാണു സോണിയ ഗാന്ധിയുടെ പിന്മാറ്റം. രാഹുൽ അധ്യക്ഷപദവിയിലെത്തുന്നതിനു പുറമെ വിശ്വസ്തരുടെ പുതിയൊരു സംഘവും നേതൃനിരയിലെത്തും. മുൻപു രാജീവ് ഗാന്ധി നേതൃത്വത്തിലെത്തിയപ്പോഴുണ്ടായ മാറ്റത്തിനു സമാനമായിരിക്കുമിത്. എന്നാൽ, ചെറുപ്പക്കാർക്കൊപ്പം പരിചയസമ്പന്നരായ മുതിർന്ന നേതാക്കളും ഉപദേശകവൃന്ദത്തിലുണ്ടാകുമെന്ന് ഒരു മുതിർന്ന നേതാവ് പറഞ്ഞു. പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവർ ആ പട്ടികയിലുണ്ട്. യുവത്വവും അനുഭവസമ്പത്തുമുള്ളവരുടെ മറ്റൊരു തലമുറയും രാഹുലിനോട് അടുപ്പം പുലർത്തുന്നു കെ.സി. വേണുഗോപാൽ, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, ശശി തരൂർ തുടങ്ങിയവർ.
സോണിയാ ഗാന്ധിയുടെ അടുപ്പക്കാരെ ഒഴിവാക്കാനും സാധ്യത ഏറെയാണ്. സോണിയയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് രാഹുലിന് പാർട്ടിയുടെ നേതൃസ്ഥാനം ഏൽപ്പിക്കുന്നത്. ഇതിന് ശേഷം പ്രിയങ്ക രാഷ്ട്രീയത്തിൽ സജീവമാകാനും സാധ്യത ഏറെയാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന അഭിപ്രായവും സജീവമാണ്. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമായി മാറ്റിയെടുക്കുകയാകും യാത്രയുടെ മുഖ്യലക്ഷ്യം. അടുത്തകാലത്തു രാഹുലിന്റെ വ്യക്തിത്വത്തിലും പ്രതിച്ഛായയിലുമുണ്ടായ മാറ്റം ഇതിനു സഹായകമാകുമെന്നു പാർട്ടി കരുതുന്നു. തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ അധ്യക്ഷപദവിയിലെത്തിയ ശേഷമായിരിക്കും യാത്രയുടെ വിശദാംശങ്ങൾക്കു രൂപം നൽകുക. റാലികളും ജനസമ്പർക്ക പരിപാടികളും ഇതിന്റെ ഭാഗമായിരിക്കും. ഫലത്തിൽ 2019ലെ പൊതു തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ചുവടായിരിക്കുമിത്.
നെഹ്രു കുടുംബത്തിൽ പിറന്നതുകൊണ്ടുമാത്രം നേതാവായ വ്യക്തിയെന്ന പേര് മാറ്റാൻ രാഹുലിന്റെ അമേരിക്കൻ പര്യടനം കൊണ്ട് സാധിച്ചിട്ടുണ്ട്. ട്രോളുകൾ കണ്ട് തെറ്റിദ്ധരിച്ച നേതാവിനെയല്ല ലോകം അവിടെ കണ്ടത്. ഉൾക്കാഴ്ചയോടെയും ദീർഘവീക്ഷണത്തോടെയുമുള്ള രാഹുലിന്റെ പ്രസംഗം അവരുടെ മുൻധാരണകളെ പൊളിച്ചടുക്കി. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുമായും വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി രാഹുൽ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത് വേറിട്ട പ്രതിച്ഛായയോടെയാണ്. .
വാഷിങ്ടൺ സന്ദർശനത്തിനിടെ, വിവിധ മേഖലകളിലെ വിദഗ്ധരുമായും രാഹുൽ ചർച്ച നടത്തിയിരുന്നു. രാഹുലുമായി സംസാരിച്ചവരെല്ലാം ഓരോ വിഷയത്തിലും കോൺഗ്രസ് ഉപാദ്ധ്യക്ഷനുള്ള അവഗാഹത്തിൽ അത്ഭുതപ്പെടുകയായിരുന്നു. രാഷ്ട്രീയവും സാമ്പത്തികവുമുൾപ്പെടെ വിവിധ വിഷയങ്ങളിൽ അമേരിക്കൻ ജനപ്രതിനിധികളടക്കമുള്ളവരുമായും തിങ്കളാഴ്ച അദ്ദേഹം ചർച്ച നടത്തിയിരുന്നു.
കാലിഫോർണിയ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലൂടെയാണ് പുതിയ രാഹുലിനെ ലോകം തിരിച്ചറിഞ്ഞത്. കോൺഗ്രസിലെ ശൈഥില്യങ്ങളുൾപ്പെടെയുള്ള കാര്യങ്ങളിൽ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ ലോകശ്രദ്ധയാകർഷിച്ചു. ജനങ്ങലുമായി പാർട്ടി എങ്ങനെ അകന്നുവെന്നത് സംബന്ധിച്ച് അദ്ദേഹം നടത്തിയ വിശകലനങ്ങൾ രാജ്യ്ത്തിനകത്തും പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ടു. രാഹുൽ ഗാന്ധി എത്രത്തോളം പക്വമതിയായ നേതാവായി മാറിയെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കുകളുമെന്ന് തിങ്കളാഴ്ച അദ്ദേഹത്തിന്റെ പ്രസംഗം കേട്ടവരിലരാൾ പറഞ്ഞു. ആധികാരികമായും വിഷയങ്ങളിലൂന്നിയുമാണ് അദ്ദേഹം സംസാരിച്ചത്. പ്രസംഗം കേട്ടവരിലേറെപ്പേരും അത്ഭുതത്തോടെയാണ് അത് കേട്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവിനെക്കുറിച്ചുള്ള മുൻവിധികളെല്ലാം പാടേ തകിടം മറിഞ്ഞതായും കേൾവിക്കാരിലേറെയും അഭിപ്രായപ്പെട്ടു.
അമേരിക്കൻ യാത്രയിൽ രാഹുൽ നടത്തിയ പ്രസംഗങ്ങളും സംവാദങ്ങളും കൂടിക്കാഴ്ചകളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവിന് തുടക്കമിടുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. തന്നെക്കുറിച്ച് തെറ്റിദ്ധാരണകൾ പരത്തിയ രാഷ്ട്രീയ എതിരാളികളെ വിമർശിക്കാനല്ല, മറിച്ച് സ്വയം വിമർശനത്തോടെ പുതിയൊരു വ്യക്തിയായി അവതരിക്കാനാണ് രാഹുൽ ശ്രമിച്ചത്. തന്നെക്കാൾ ആശയവിനിമയ ശേഷി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്ന് പറഞ്ഞ രാഹുൽ, ആ ശേഷി വിനിയോഗിക്കുന്നത് തന്നെ ഇടിച്ചുതാഴ്ത്താനാണെന്നും കൂട്ടിച്ചേർത്തു. പ്രതിപക്ഷ ബഹുമാനം നൽകുക വഴി എല്ലാവരിലും താൽപ്പര്യം ജനിപ്പിക്കാൻ രാഹുലിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അനുകുല സാഹചര്യങ്ങൾ മുതലെടുക്കുക എന്നതാണ് ഇനി അദ്ദേഹത്തിന് മുന്നിലുള്ള പ്രധാന കാര്യം.
രാഹുലിന്റെ അമേരിക്കൻ പര്യടനം വിജയമായതോടെ മോദിസ്തുതികളുമായി നിന്ന ദേശീയ മാധ്യമങ്ങളും നിലപാട് തിരുത്തിയിട്ടുണ്ട്. ഇപ്പോൾ രാജ്യത്തിന് ആവശ്യം ശക്തനായ ഒരു പ്രതിപക്ഷ നേതാവിനെ ആണെന്ന കാര്യം അവർക്കും ബോധ്യമുണ്ട്. അതുകൊണ്ട തന്നെ മാധ്യമങ്ങളും രാഹുൽ അനുകുലമായി മാറിക്കഴിഞ്ഞു. ഭാരതപര്യടനം രാഹുലിനെ സംബന്ധിച്ചിടത്തോളം ശക്തിപ്രകടനത്തിന്റെ കൂടി ഭാഗമാണ്. അമേരിക്കയിലെ പ്രഭാഷണത്തിലെ പരാമർശങ്ങൾക്കെതിരെ ബിജെപി നേതാക്കൾ സംഘടിതമായി നടത്തിയ ആക്രമണം വിരൽചൂണ്ടിയതാകട്ടെ രാഹുലിനു കൈവരുന്ന പ്രാധാന്യത്തിലേക്കു കൂടിയാണ്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്