താനൂരിലെ ലീഗ് കോട്ട തകർക്കുമെന്ന് പറഞ്ഞ് അബ്ദുൽ റഹിമാൻ; ലോക്സഭയിൽ പൊന്നാനിയിലെ തോൽവിക്ക് പകരം ചോദിക്കാൻ ഗോദയിൽ; ഇടത് സ്ഥാനാർത്ഥിത്വം ഉറപ്പെന്ന് പറഞ്ഞ് മുൻ കോൺഗ്രസ് നേതാവ് പ്രചരണം തുടങ്ങി
എം പി റാഫി
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് ആഴ്ചകൾക്ക് മുമ്പേ സ്ഥാനാർത്ഥിയും അണികളും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ സംസ്ഥാനത്തെ ഒരേ ഒരു മണ്ഡലമാണ് താനൂർ. സംസ്ഥാന നേതൃത്വത്തിന്റെ സ്ഥാനാർത്ഥി ചർച്ചകളും പ്രഖ്യാപനങ്ങളും വരാനിരിക്കുന്നെയുള്ളൂ, എന്നാൽ ഇവിടെ സ്ഥാനാർത്ഥിയും പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും പര്യടനങ്ങളും ആരംഭിച്ചു കഴിഞ്ഞു. താനൂർ നിയോജകമണ്ഡലത്തിൽ നിന്നും എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനിരിക്കുന്ന വി അബ്ദുൽറഹിമാനാണ് തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമായിരിക്കുന്നത്. സിപിഐഎം മത്സരിക്കുന്ന താനൂരിൽ ഇത്തവണ സ്വതന്ത്രനെ ഇറക്കി സീറ്റ് പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ഇടതുമുന്നണി. സിപിഐ(എം) നേതൃത്വത്തിൽ നിന്നും പ്രഖ്യാപനത്തിനു മുമ്പേ ലഭിച്ച ഉറപ്പാണ് മുൻ കോൺൺഗ്രസ് നേതാവായ വി.അബ്ദുറഹിമാനെ മത്സര ഗോദയിലേക്ക് നേരത്തെ ഇറക്കിയിരിക്കുന്നത്.
മുസ്ലിംലീഗ് പ്രതിനിധികളെല്ലാതെ മറ്റാർക്കും വിജയക്കൊടി നാട്ടാൻ സാധിക്കാത്ത താനൂർ മണ്ഡലത്തിൽ വി.അബ്ദുറഹിമാൻ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത് വിജയം സുനിശ്ചിതമായി മുന്നിൽ കണ്ടുകൊണ്ടാണ്. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന കൃത്യമായ കണക്കുകൂട്ടലിലാണ് അബ്ദുറഹിമാനും ഇടതു മുന്നണിയും. മണ്ഡലത്തിലെ ഇടതു പക്ഷ വോട്ടുകൾക്കു പുറമെ കോൺഗ്രസ് വോട്ടുകളും നിശ്പക്ഷ വോട്ടുകളുമാണ് അബ്ദുറഹ്മാന് പ്രതീക്ഷ നൽകുന്നത്. കൂടാതെ കഴിഞ്ഞ പത്തു വർഷക്കാലം ലീഗ് വോട്ടുകളിൽ വലിയതോതിൽ ഉണ്ടായ ഇടിവും കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലെ വോട്ടിംങ് നിലകളും ഇടതു മുന്നണിക്ക് ആത്മവിശ്വാസം പകരുന്നു.
മണ്ഡലം രൂപീകരണത്തിനു ശേഷം താനൂർ എക്കാലവും മുസ്ലിംലീഗിനൊപ്പമായിരുന്നു നിലകൊണ്ടിരുന്നത്. മലപ്പുറത്തെ ലീഗ് കോട്ടകളിൽ മുൻനിരയിലാണ് താനൂർ മണ്ഡലത്തിന്റെ സ്ഥാനം. സി.എച്ച് മുഹമ്മദ്കോയ, സീതി സാഹിബ്, കുട്ടിഅഹമ്മദ്കുട്ടി, പി.കെ അബ്ദുറബ്ബ്, അബ്ദുറഹിമാൻ രണ്ടത്താണി തുടങ്ങിയ ലീഗിലെ പ്രമുഖരെല്ലാം പ്രതിനിധീകരിച്ച മണ്ഡലം കൂടിയാണ് താനൂർ. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിന് കൂട്ട തോൽവി ഏൽക്കേണ്ടി വന്നപ്പോഴും താനൂരുകാർ ലീഗിനെ കൈവിട്ടിരുന്നില്ല. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള പ്രമുഖർ ആ തെരഞ്ഞെടുപ്പിൽ കടപുഴകിയപ്പോഴും താനൂർ മണ്ഡലം ലീഗ് സ്ഥാനാർത്ഥിയെ നിയമസഭയിൽ പച്ചതൊടിയിച്ചു.
പാർട്ടി തട്ടകങ്ങളിൽ സ്ഥാനാർത്ഥി ചർച്ച ചൂടുപിക്കുന്നതിനു മുമ്പേ സ്ഥാനാർത്ഥി പര്യടനം സജീവമായിരിക്കുകയാണിപ്പോൾ താനൂരിൽ. കവലകളിലെല്ലാം ഇടതു സ്ഥാനാർത്ഥിയുടെ ബോർഡുകൾ ഉയർന്നു കഴിഞ്ഞു. സ്വതന്ത്രനെ ഇറക്കി ലീഗ് കോട്ട പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി. മുൻ കെപിസിസി അംഗവും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി പൊന്നാനിയിൽ നിന്നും ജനവിധി തേടിയ സ്ഥാനാർത്ഥികൂടിയാണ് വി അബ്ദുറഹിമാൻ. ലോക്സഭയിൽ പരാജയപ്പെട്ടതോടെ നിയമസഭാ സീറ്റ് അബ്ദുറഹിമാനു വേണ്ടി പാർട്ടി ഉറപ്പു വരുത്തിയിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വി അബ്ദുറഹ്മാന്റെ നേതൃത്വത്തിലുള്ള ടി.ഡി.എഫിന്റെ മുന്നേറ്റവും തിരൂർ നഗരസഭ ലീഗിൽ നിന്നും പിടിച്ചെടുക്കലും അബ്ദുറഹിമാന് അനുകൂലമായി. കഴിഞ്ഞകാല തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് ഭൂരിപക്ഷത്തിലെ ഗണ്യമായ ഇടിവുമാണ് പൊതു സമ്മതിതനായ ഒരാളെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.
2006ൽ ഇടത് സ്വതന്ത്രൻ പികെ മുഹമ്മദ്കുട്ടിയെ പതിനൊന്നായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു അബ്ദുറഹിമാൻ രണ്ടത്താണിയെ തെരഞ്ഞെടുത്തത്. എന്നാൽ 2011ൽ സിപിഐ(എം) ചിഹ്നത്തിൽ മത്സരിച്ച ഇ ജയനെതിരെ അബ്ദുറഹിമാൻ രണ്ടത്താണിയുടെ ഭൂരിപക്ഷം 9700 ൽ എത്തി. 2014ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ താനൂർ മണ്ഡലത്തിൽ നിന്നും വി അബ്ദുറഹ്മാനെതിരെ ഇടി മുഹമ്മദ് ബഷീർ ലീഡ് ചെയ്തത് 6300 വോട്ടുകളായിരുന്നു. കഴിഞ്ഞ വർഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ താനൂർ നഗരസഭയിൽ മുസ്ലിംലീഗ് തൂത്തുവാരിയപ്പോൾ മറ്റു പഞ്ചായത്തുകളിൽ നിന്നും 4500 വോട്ടുകളുടെ ലീഡിലേക്ക് യു.ഡി.എഫിന്റെ ഭൂരിപക്ഷം ഒതുങ്ങി. ചെറിയമുണ്ടം, നിറമരുതൂർ, ഒഴൂർ,പൊന്മുണ്ടം, താനാളൂർ പഞ്ചായത്തുകളും താനൂർ നഗരസഭയും ഉൾകൊള്ളുന്നതാണ് താനൂർ നിയോജക മണ്ഡലം. ലീഗ് കോൺഗ്രസ് പ്രശ്നം നിലനിൽക്കുന്ന പൊന്മുണ്ടം, ചെറിയമുണ്ടം, ഒഴൂർ, താനാളൂർ പഞ്ചായത്തുകളിൽ വി അബ്ദുറഹിമാന്റെ സ്ഥാനാർത്ഥിത്വം അനുകൂലമാക്കാമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്.
യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കുകയാണ് ഇത്തവണ വി അബ്ദുറഹ്മാനെ ഗോതയിലിറക്കുന്നതിലൂടെ ഇടതുമുന്നണി ലക്ഷ്യം വെയ്ക്കുന്നത്. പാർട്ടി പൊതുപരിപാടികളിൽ സ്ഥിരം ക്ഷണിതാവായും ഉദ്ഘാടകനായും താനൂർ മണ്ഡലത്തിൽ വി അബ്ദുറഹിമാൻ നിറസാന്നിധ്യമായിരിക്കുകയാണ്. പിണറായി വിജയൻ നയിച്ച നവകേരളാ മാർച്ച് കടന്നു പോയതോടെ സ്ഥാനാർത്ഥിയാകാനുള്ള ഉറപ്പ് അബ്ദുറഹ്മാൻ ലഭിച്ചു കഴിഞ്ഞു. കോൺഗ്രസുകാരുടെ സംഘടിത പിന്തുണ തേടുന്നതോടൊപ്പം വിവിധ മത സംഘടനകളുടെയും ലീഗിലെ അസംതൃപ്തരുടെയും വോട്ടുകളാണ് ഇപ്പോൾ പര്യടനത്തിലൂടെ ഇടത് സ്വതന്ത്രൻ ഉറപ്പു വരുത്തുന്നത്. അതേസമയം, സിപിഎമ്മിന്റെ പേയ്മെന്റ് സ്ഥാനാർത്ഥിയാണ് വി.അബ്ദുറഹിമാനെന്ന ആക്ഷേപം ലീഗ് ഉന്നയിച്ചിട്ടുണ്ട്. സിറ്റിംങ് എംഎൽഎയായ ലീഗിൽ നിന്നുള്ള അബ്ദുറഹിമാൻ രണ്ടത്താണിയുടെ പേരാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി പരിഗണിക്കാൻ സാധ്യത. ഇതോടെ മത്സരം കടുക്കുമെന്നാണ് വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍