മുഖ്യമന്ത്രിയാകാനുള്ള മോഹം പിണറായിക്ക് കിട്ടാക്കനിയാകുമോ? സിപിഎമ്മിനെ വേട്ടയാടുന്നത് ടിപി ചന്ദ്രശേഖരന്റെ ആത്മാവ്; അച്യുതാനന്ദന് കീജയ് വിളിച്ചവരും വോട്ട് ചെയ്തില്ല: ബിജെപിയിലേക്ക് ചോർന്നത് മുഴുവൻ സിപിഐ(എം) വോട്ടുകൾ
കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ പിണറായി വിജയന്റെ തലയിൽ വരച്ചിട്ടില്ലേ? ഒരു ചെറിയ പാളിച്ച പോലും സംഭവിക്കാതെ അരുവിക്കരയിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം വെള്ളത്തിൽ വരച്ച വരപോലെയാകുമ്പോൾ സിപിഎമ്മിന് കേരള രാഷ്ട്രീയത്തിലെ പ്രസക്തി നിലനിർത്താൻ ഏറെ പാടുപെടേണ്ടിവരും. മണ്ഡലത്തിലെ വികസനമില്ലായ്മയും ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഴിമതിയും സ്ത്രീവിഷയങ്ങളും സജീവമായി നിലനിർത്തിയിട്ടും യുഡിഎഫ് ഭൂരിപക്ഷവും വർദ്ധിപ്പിച്ചു എന്നത് സിപിഎമ്മിനെ തെല്ലൊന്നുമായിരിക്കില്ല അലട്ടുക. രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വം ഇടത് വോട്ടുകളിൽ ചോർച്ച ഉണ്ടാക്കി എന്നു പറഞ്ഞ് സമാധാനിക്കുമ്പോഴും ഒരുകാര്യം പ്രസക്തമാകുകയാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വോട്ടിൽ ഒരു കുറവും വന്നിട്ടില്ല എന്നത് തന്നെയാണ് അത്.
രാഷ്ട്രീയ തിരിച്ചടികളിലൂടെയായിരുന്നു ഉമ്മൻ ചാണ്ടി സർക്കാരിന്റെ യാത്ര. അതുകൊണ്ട് കൂടിയാണ് പ്രചരണത്തിന്റെ മുഖ്യ ഉത്തരവാദിത്തം പിണറായി വിജയൻ ഏറ്റെടുത്തത്. അരുവിക്കരയിൽ കരുത്ത് കാട്ടി ജനപിന്തുണ തെളിയിക്കുകയായിരുന്നു ലക്ഷ്യം. ഇതെല്ലാമാണ് ശബരീനാഥന്റെ തേരോട്ടം തകർത്തത്. നാല് ടേമോളം സിപിഐ(എം) സെക്രട്ടറിയായിരുന്നു പിണറായി. ലാവ്ലിൻ കേസുമൂലം പാർലമെന്ററീ മോഹങ്ങൾ മാറ്റി വച്ചു പാർട്ടിയെ നിയച്ചു. അതിനിടെയാണ് മൂന്ന് ടേം നിബന്ധനയുടെ ഭാഗമായി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നത്. അപ്പോഴേക്കും ലാവ്ലിൻ കേസിൽ കോടതിയുടെ അനുകൂല വിധിയുമെത്തി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുക. കണ്ണൂർ ലോബിയുടെ കരുത്തിൽ മുഖ്യമന്ത്രിയാവുക. ഇതൊക്കെയായിരുന്നു മോഹങ്ങൾ. ഇതിനെല്ലാമാണ് അരുവിക്കരയിൽ മോഹഭംഗമാകുന്നത്.
അരുവിക്കരയിലെ എല്ലാ ബൂത്തിലും പിണറായി വിജയൻ സജീവമായിരുന്നു. എല്ലായിടത്തു നിന്നും കണക്കുകൾ ശേഖരിച്ച് പിണറായി വിജയൻ തന്നെ വിജയകുമാറിന്റെ വിജയം ഉറപ്പിച്ചു. അത് സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ അതിന് വിരുദ്ധമായാണ് ഫലമെത്തിയത്. ഉറച്ച കമ്മ്യൂണിസ്റ്റ് കോട്ടകൾ പോലും കൈവിട്ടു. അങ്ങനെ ശബരിനാഥൻ ചരിത്ര വിജയം നേടുമ്പോൾ സംഘടനയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിച്ചെന്ന് അവകാശപ്പെടുന്ന പിണറായി വിജയന് തന്നെയാണ് പ്രതിസന്ധി. അതിലെല്ലാം ഉപരി കേരള രാഷ്ട്രീയത്തിൽ യുഡിഎഫിന് വീണ്ടും മേൽക്കൈ കിട്ടുന്നതിന്റെ പേരു ദോഷവും പിണറായിക്ക് തന്നെ പ്രധാനമായും കിട്ടും. പിണറായി പ്രതിസന്ധിയിലേക്ക് പോകുമ്പോൾ സിപിഎമ്മിലും പ്രശ്നങ്ങൾ ഇരട്ടിയാകും.
അരുവിക്കരയിൽ പ്രചാരകനായി വി എസ് അച്യുതാനന്ദനും ഉണ്ടായിരുന്നു. വിഎസിന്റെ ആൾക്കൂട്ടങ്ങൾ വോട്ടായി മാറിയില്ലെന്നത് മാത്രമാണ് ഔദ്യോഗിക പക്ഷത്തിന് ആശ്വാസം. എന്നാൽ തൊണ്ണൂറ്റി മൂന്ന് വയസ്സ് കഴിഞ്ഞ വിഎസിന് പാർലമെന്ററീ വ്യാമോഹങ്ങൾ ഇനി ഏറെയില്ല. അതുകൊണ്ട് തന്നെ ഭാവി മുഖ്യമന്ത്രിയായി മാറാൻ ആഗ്രഹിക്കുന്ന പിണറായി വിജയന് തന്നെയാണ് അരുവിക്കര ഫലം തിരിച്ചടിയാകുന്നത്. ഈ നിയമസഭാ കാലത്തെ മൂന്ന് ഉപതെരഞ്ഞെടുപ്പിലും വിജയം കോൺഗ്രസിനായിരുന്നു. സോളാർ, ബാർ കോഴ വിവാദങ്ങളിൽ ആടിയുലഞ്ഞ സർക്കാരാണ് രാഷ്ട്രീയ പോരാട്ടത്തിൽ അരുവിക്കരയിൽ ജയിച്ചു കയറുന്നത്. അതുകൊണ്ട് ഭരണമുന്നണിയിൽ ഇനി വിള്ളലുണ്ടാക്കാൻ കഴയില്ല. അതുകൊണ്ട് തന്നെ അരുവിക്കരിക്ക് ശേഷം ഭരണമാറ്റമെന്ന പിണറായിയുടെ പ്രഖ്യാപനം പാഴ് വാക്കുമാകും.
സംഘടനാ തലത്തിൽ മാത്രം പ്രവർത്തിച്ച പിണറായി വിജയന് ഇടതുമുന്നണിയുടെ വോട്ടുകൾ പോലും കൃത്യമായി പെട്ടിയിലെത്തിക്കാൻ കഴിഞ്ഞില്ലെന്ന് തിരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായി. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടാക്കിയ പഞ്ചായത്തുകളിൽ പോലും സിപിഐ(എം) രണ്ടാം സ്ഥാനത്തായി. സിപിഐ(എം) ഭരിക്കുന്ന പഞ്ചായത്തുകളിലും ശബരിനാഥന്റെ മുന്നേറ്റം തന്നെയാണ് കണ്ടത്. എട്ട് പഞ്ചായത്തുകളിൽ ഒരു സ്ഥലത്ത് മാത്രമാണ് വിജയകുമാറിന് ഭൂരിപക്ഷം നേടാൻ കഴിഞ്ഞത്.
കണക്കെടുത്തും ബൂത്ത് തല പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും സജീവമായ പിണറായി വിജയന് സംഘടനാതലത്തിൽ ഏൽക്കുന്ന വൻ പരാജയം കൂടിയാണ് അരുവിക്കരയിൽ സംഭവിച്ചിരിക്കുന്നത്. ആദ്യം വോട്ടെണ്ണിയ തൊളിക്കോട് പഞ്ചായത്തിൽ ശബരിനാഥന് 1,422 വോട്ടുകളുടെ ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്. ഇടതുകോട്ടയായ വിതുരയിലും ആര്യനാടും, ഉഴമലയ്ക്കലും എല്ലാം ശബരി തന്നെ മുന്നിലെത്തി.
വിതുരയിൽ 1052 , ആര്യനാട് 1449 , ഉഴമലയ്ക്കൽ 368 എന്ന നിലയിലാണ് ശബരിനാഥന് ലീഡ് നേടിയത്. അരുവിക്കരയിൽ മാത്രമാണ് വിജയകുമാറിന് ലീഡ് നേടാനായത്. അതും വെറും 133 വോട്ടുകളുടെ ഭൂരിപക്ഷം മാത്രം. ഈ ഒരു കാര്യം ഉയർത്തിക്കാണിച്ച് തന്നെ പിണറായി വിജയന്റെ സംഘാടന പാടവം ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വിഎസിന്റെ നേതൃത്വത്തിൽ ഇത്തരം ഒരു ചോദ്യം ഉയർന്നാൽ അതിനെ പ്രതിരോധിക്കുക പിണറായിക്ക് എളുപ്പമാകില്ല.
ഈ വിജയത്തിന്റെ കരുത്തിൽ പ്രതിപക്ഷ ആരോപണങ്ങളെ നേരിടാൻ സർക്കാരിന് കഴിയും. അതുകൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലും തികഞ്ഞ ആത്മവിശ്വാസത്തിലാകും അവർ. എന്നാൽ സിപിഐ(എം) ദുർബ്ബലമാകും. ഏറ്റവും ഭീതജനകം ബിജെപിയുണ്ടാക്കുന്ന മുന്നേറ്റമാകും. അരുവിക്കരയിലും നെയ്യാറ്റിൻകരിയുലം ബിജെപി നേടിയ വോട്ടുകളാണ് സിപിഎമ്മിനെ തകർത്തത്. ഇടതു പക്ഷത്തിന്റെ വോട്ട് ബാങ്കായ ഈഴവ സമൂഹം ബിജെപിയോട് അടുക്കുന്നു. ന്യൂനപക്ഷ രാഷ്ട്രീയം കോൺഗ്രസിനും യുഡിഎഫിനും അനുകൂലവും. അതുകൊണ്ട് തന്നെ ഭാവി തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് കാര്യങ്ങൾ അത്ര എളുപ്പമാവില്ല. അരുവിക്കരയിലെ തെരഞ്ഞെടുപ്പ് ഫലം അത്രകണ്ട് സിപിഎമ്മിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് തന്നെയാണ്.
നെയ്യാറ്റിൻകരയിൽ ടിപി ചന്ദ്രശേഖരൻ വധമായിരുന്നു സിപിഎമ്മിന് വിജയം നിഷേധിച്ചത്. ടിപി കേസിൽ വി എസ് നടത്തിയ ഒറ്റയാൾ നീക്കവും തിരിച്ചടിയായി. എന്നാൽ അരുവിക്കരയിൽ വിഎസും വിജയകുമാറിനൊപ്പം ഉറച്ചു നിന്നു. പ്രചരണത്തിൽ സജീവമായി പങ്കെടുത്തു. അഴിമതിയെന്ന മുദ്രാവാക്യം നിറച്ചു. എന്നിട്ടും വിജയകുമാറിന് ജയിക്കാനായില്ല. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പിഴവ് ചൂണ്ടിക്കാണിക്കാനും കഴിയുന്നില്ല. കാരം തിരുവനന്തപുരത്തെ തലമുതിർന്ന രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് വിജയകുമാർ. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഇടത് മുന്നണി മൂന്നാമതായപ്പോൾ ബെനറ്റ് എബ്രഹാമെന്ന സ്ഥാനാർത്ഥിയുടെ പോരായ്മയാണ് പരാജയകാരണമെന്ന് വിലയിരുത്തിയിരുന്നു. ഇതെല്ലൊം മനസ്സിൽ വച്ചാണ് അരുവിക്കരയിൽ നാട്ടുകാരനായ വിജയകുമാറിനെ തന്നെ നിർത്തിയത്. അതും പൊളിയുമ്പോൾ ഇടതു പക്ഷത്തിന് പറയാൻ ന്യായങ്ങൾ ഇല്ലാതെയാകും.
വി എസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലെ വെടിനിർത്തലിനും ഇതോടെ അവസാനമാകും. പ്രചരണ രംഗത്ത് സജീവമായിരുന്നുവെങ്കിൽ സർക്കാരിനെതിരായ വികാരം മുതലെടുക്കാൻ സിപിഎമ്മിന്റെ ഇപ്പോഴത്തെ നേതൃത്വത്തിന് കഴിയുന്നില്ലെന്ന വിഎസിന്റെ വാദത്തിന് ഇനി ശക്തികൂടും. വിഎസിനെ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കി പ്രതികാരം തീർക്കാനുള്ള പിണറായി പക്ഷത്തിന്റെ മോഹവും തകരുകയാണ്. ജനപ്രിയനായ വിഎസിനെ കൈവിട്ട് കേരളത്തിലൊരു പരീക്ഷണത്തിന് സിപിഐ(എം) കേന്ദ്ര നേതൃത്വും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇനി തയ്യാറാവുകയില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്