അബ്ദു റബ്ബും സമദാനിയും ഖാദറും മുഹമ്മദുണ്ണി ഹാജിയും മാറി നിൽക്കും; പ്രമുഖരെ ഒഴിവാക്കി വനിതകൾക്കും യുവാക്കൾക്കും അവസരവും നൽകും; കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്കും? മുസ്ലിം ലീഗിലെ സ്ഥാനാർത്ഥി ചർച്ചകൾ ഇങ്ങനെ
എം പി റാഫി
മലപ്പുറം: മുസ്ലിംലീഗിന്റെ നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഇത്തവണ പല പ്രമുഖരും ഒഴിവാകും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സ്ഥാനാർത്ഥികളുടെ സാധ്യതാ ലിസ്റ്റ് ലീഗ് നേതൃത്വം തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.
ഒഴിവു വരുന്ന സീറ്റുകളിലേക്ക് ചരടുവലി ശക്തമാണെങ്കിലും കേരളയാത്രക്കു ശേഷം പാണക്കാട് നിന്നായിരിക്കും അന്തിമപ്രഖ്യാപനമുണ്ടാവുക. കഴിഞ്ഞ തവണ മത്സരരംഗത്തു നിന്നും മാറിനിന്ന നേതാക്കളെ പരിഗണിക്കുന്നതോടൊപ്പം യൂത്ത് ലീഗ്, വനിതാ ലീഗ് നേതാക്കൾക്കു കൂടി ഇത്തവണ സീറ്റു മാറ്റിവയ്ക്കുക നേതൃത്വത്തിന് വലിയ വെല്ലുവിളിയായിരിക്കും. കൂടാതെ സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കി അതതു മണ്ഡലങ്ങളിൽനിന്നുള്ള നേതാക്കൾക്കായും ചരടുവലികൾ ശക്തമാണ്. പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്ലിംലീഗിന്റെ കേരളയാത്ര 11 ന് തിരുവനന്തപുരത്ത് സമാപിക്കുന്നതോടെ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ ആരംഭിക്കും. ജനുവരി 24 ന് കാസർഗോഡ്നിന്നാരംഭിച്ച കേരളയാത്രയിൽ പുതിയ സ്ഥാനാർത്ഥികൾ ആരാവണമെന്ന ആലോചനകളും മണ്ഡലം നേതാക്കളുടെ അഭിപ്രായവും ആരാഞ്ഞിരുന്നു. സിറ്റിങ് എംഎൽഎ നടപ്പിൽ വരുത്തിയ വികസനവും ഇടപെടലും നേതൃത്വം വിലയിരുത്തിയിരുന്നു.
കേരളയാത്രയിൽനിന്നും ലഭിച്ച സ്ഥാനാർത്ഥികളുടെ സാധ്യതാ ലിസ്റ്റിനും അഭിപ്രായങ്ങൾക്കും മുൻഗണന നൽകിയായിരിക്കും ഇത്തവണ നിയമസഭാ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടക്കുക. ഇതുവരെയുള്ള സ്ഥാനാർത്ഥി ലിസ്റ്റിൽ നിന്നും സിറ്റിങ് എംഎൽഎമാരായ പല പ്രമുഖരും വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് സൂചിപ്പിക്കുന്നത്. തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, മുസ്ലിംലീഗ് ദേശീയ സെക്രട്ടറിയായ കോട്ടക്കൽ എംഎൽഎ അബ്ദുസ്സമദ് സമദാനി, വള്ളിക്കുന്ന് എംഎൽഎ കെ.എൻ.എ ഖാദർ, കൊണ്ടോട്ടി എംഎൽഎ കെ മുഹമ്മദുണ്ണി ഹാജിയും തുടങ്ങിയവർ ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്നാണ് അറിയുന്നത്.
കഴിഞ്ഞ തവണ ലീഗ് പിടിച്ചെടുത്ത സീറ്റുകളടക്കം നിലനിർത്തുന്നതിനായി നേരത്തെ പ്രവർത്തനം ആരംഭിക്കുകയാണ് ലക്ഷ്യം. 24 സീറ്റിൽ മത്സരിച്ച ലീഗ് ഇരുപത് സീറ്റുകളിലായിരുന്നു കഴിഞ്ഞ തവണ വിജയിച്ചത്. എന്നാൽ ഇത്തവണയും 24 സീറ്റിൽ കൂടുതൽ ആവശ്യപ്പെടാൻ സാധ്യതയില്ല. ആർ.എസ്പി കൂടി ഇത്തവണ യു.ഡി.എഫിൽ എത്തിയതോടെ മറ്റു ഘടകക്ഷികൾക്കും കൂടുതൽ സീറ്റ് നൽകാൻ സാധ്യതയില്ല. അതേസമയം നിലവിലുള്ള മണ്ഡലങ്ങൾ വച്ചു മാറാനും പുതിയ ആളുകളെ മത്സര രംഗത്തേക്ക് കൊണ്ടുവരാനും നീക്കമുണ്ട്. ലീഗ് മത്സരിച്ചിരുന്ന ഇരവിപുരം സീറ്റ് ആർ.എസ്പിക്ക് നൽകി പകരം കരുനാഗപ്പള്ളി തിരികെ വാങ്ങാനും ചർച്ചകളുണ്ട്. ഡിവൈഎഫ്ഐ നേതൃത്വത്തിൽ നിന്നും രാജിവച്ച് ലീഗിലെത്തിയ ശ്യാംസുന്ദറിന്റെ പേരാണ് ഈ സീറ്റിലേക്ക് പരിഗണിക്കപ്പെടുന്നത്.
ഇടതുപക്ഷം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കോഴിക്കോട് സൗത്ത്, തിരുവമ്പാടി, അഴീക്കോട്, മണ്ണാർക്കാട്, താനൂർ, തിരൂർ എന്നിവിടങ്ങളിൽ സിറ്റിംങ് എംഎൽഎമാരെ മത്സരിപ്പിക്കാനാണ് നേതാക്കൾക്കിടയിലെ ധാരണ. മലപ്പുറം ജില്ലയിൽനിന്നും ഒഴിവു വരുന്ന സീറ്റുകളിലേക്ക് പല നേതാക്കളുടെയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. അബ്ദുറബ്ബിന്റെ ഒഴിവിലേക്ക് തിരൂരങ്ങാടിയിൽ നിന്നും പി.എം.എ സലാം മത്സരിച്ചേക്കും. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കെ.എൻ.എ ഖാദറിനെ പരിഗണിച്ച് കെ.പി.എ മജീദ് കോട്ടക്കലിൽ നിന്നും ജനവിധി തേടാനും ആലോചന നടക്കുന്നു. ഇതിനു പുറമെ സംസ്ഥാന സെക്രട്ടറി എം.സി മായിൻ ഹാജി, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ്, ജില്ലാ സെക്രട്ടറി ടി.വി ഇബ്രാഹീം, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി എന്നിവരെയും മലപ്പുറത്ത് നിന്നും മത്സരിപ്പിക്കാൻ ഏറെ സാധ്യതയുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്നും മാറി മലപ്പുറത്ത് നിന്നും ജനവിധി തേടാനാണ് ഇപ്പോഴത്തെ ആലോചന.
കോഴിക്കോട് കുന്ദമംഗലത്ത് നിന്നും യൂത്തിലീഗ് അഖിലേന്ത്യാ കൺവീനർ പി.കെ ഫിറോസിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എങ്കിൽ ഈ സീറ്റ് തിരിച്ചു പിടിക്കാൻ സാധിക്കുമെന്നാണ് മണ്ഡലം നേതാക്കളുടെ കണക്കുകൂട്ടൽ. യൂത്ത് ലീഗ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് കഴിഞ്ഞ തവണ സീറ്റ് നൽകിയിരുന്നു. എന്നാൽ ഇത്തവണ പ്രസിഡന്റിനു മാത്രം നൽകാനുള്ള ആലോചനയിലാണ് നേതൃത്വം. എന്നാൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വനിതാ ലീഗിന് ഒരു സീറ്റ് നൽകണമെന്ന വാദം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. സ്ത്രീസമത്വവും സ്ത്രീ പ്രാതിനിധ്യവും കൂടുതൽ ചർച്ച ആയേക്കാവുന്നസാഹചര്യത്തിൽ വനിതക്ക് സീറ്റു നൽകിയില്ലെങ്കിൽ സമൂഹത്തിൽ നിന്നും കൂടുതൽ എതിർപ്പുകൾ നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ. 24 ൽ ഒരു സീറ്റ് വനിതാ ലീഗിന് നൽകിയേക്കുമെന്നാണ് സൂചന. ഇങ്ങനെ വന്നാൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വനിതാ ലീഗിന്റെ സംസ്ഥാന നേതൃ നിരയിൽ നിന്നുള്ള സുഹറ മമ്പാടിനായിരിക്കും ഏറെ സാധ്യത. എന്നാൽ സമസ്തയുടെയും പാണക്കാട് തങ്ങളുടെയും അന്തിമ തീരുമാന പ്രകാരമായിരിക്കും വനിതകളുടെ മത്സരം.
കഴിഞ്ഞ നിയമസഭയിൽ സീറ്റ് തർക്കവുമായി ബന്ധപ്പെട്ടുണ്ടായ പൊട്ടിത്തെറികളും പരസ്യ പ്രതികരണവും ഇല്ലാതാക്കുകയാണ് നേരത്തെയുള്ള സ്ഥാനാർത്ഥി ചർച്ചകളിലൂടെ നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ ഓരോ മണ്ഡലത്തിലുമുള്ള സംസ്ഥാന നിരയിലും മറ്റു പ്രധാന പദവികളും അലങ്കരിച്ചു വരുന്നവർ നിയമസഭയിലേക്ക് ചരടുവലി കടുപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇവർക്ക് സീറ്റ് നൽകേണ്ടി വന്നാൽ പല സിറ്റിങ് എംഎൽഎമാരുടെയും അവസരങ്ങൾ നഷ്ടമായേക്കും. കൊണ്ടോട്ടി, ഏറനാട്, മലപ്പുറം, താനൂർ, തിരൂർ, വള്ളിക്കുന്ന് തുടങ്ങിയ മണ്ഡലത്തിലങ്ങളിൽനിന്നും മത്സരിക്കാൻ നേതാക്കളുടെ ചരടുവലികൾ ശക്തമാണ്. എന്നാൽ വിജയസാധ്യതയുള്ള സിറ്റിങ് എംഎൽഎമാരെ നിലനിർത്തിയും രണ്ടിൽ കൂടുതൽ തവണ എംഎൽഎ ആയവരെ മാറ്റിനിർത്താനുമുള്ള നേതൃത്വത്തിന്റെ തീരുമാനമായിരിക്കും നിർണായകം.
മത്സരിക്കുന്ന 24 സീറ്റുകളിലും വിജയിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. യാത്ര സമാപിച്ചാലുടൻ തെരഞ്ഞെടുപ്പിലേക്കുള്ള കർമ്മ പദ്ധതികളായിരിക്കും ആദ്യം ആവിഷ്കരിക്കുകയെന്ന് ലീഗ് നേതാക്കൾ പറഞ്ഞു.
Stories you may Like
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍