പാർട്ടിക്കുള്ളിലും പുറത്തും ശത്രുക്കൾ ഏറെയുള്ള സജി ചെറിയാന് ബാലികേറാമല; നാലു വട്ടം എംഎൽഎയായിട്ടും ഒന്നും ചെയ്തില്ലെന്ന പേരുദോഷമുള്ള എം മുരളിയും വെള്ളം കുടിക്കും; തോറ്റയുടൻ മണ്ഡലം വിട്ടെന്ന പേരുദോഷം ഉണ്ടെങ്കിലും തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ വോട്ടർമാർ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിൽ ശ്രീധരൻ പിള്ള; ചെങ്ങന്നൂരിൽ ബിജെപിയുടെ പ്രതീക്ഷ ഉയർത്തുന്നത് ത്രിപുര തരംഗം തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ചെങ്ങന്നൂർ; 2016ൽ രാമചന്ദ്രൻ നായരും വിഷ്ണു നാഥും പിഎസ് ശ്രീധരൻ പിള്ളയും. ഇതിൽ വിഷ്ണുനാഥിന് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ എതിർപ്പുണ്ടായിരുന്നു. ഇതിന്റെ നേട്ടം ഉണ്ടാക്കാൻ പോന്ന സ്ഥാനാർത്ഥിയായിരുന്നു രാമചന്ദ്രൻ നായർ. അങ്ങനെ വിഷ്ണുനാഥിനുള്ള വോട്ട് പ്രാദേശിക നേതാവായ രാമചന്ദ്രൻ നായർക്ക് വോട്ടായി മാറി. രാമചന്ദ്രൻ നായരുടെ നിര്യാണം ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് എത്തുമ്പോൾ ചിത്രം മാറുകയാണ്. വിഷ്ണുനാഥ് മത്സരിക്കുന്നില്ലെന്നതാണ് ഇതിൽ പ്രധാനം. സിപിഎമ്മിനായി സജി ചെറിയാനും കോൺഗ്രസിനായി എം മുരളിയും ബിജെപിക്കായി പിഎസ് ശ്രീധരൻ പിള്ളയും. ത്രിപുരയുണ്ടാക്കിയ പ്രത്യേക രാഷ്ട്രീയ സാഹചര്യം ചെങ്ങന്നൂരിനേയും സ്വാധീനിക്കും. ഇത് കേരളത്തിലാദ്യമായി ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തുടക്കത്തിൽ നേരിയ മുൻതൂക്കം നൽകുന്നുവെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ പ്രവചനം അസാധ്യമാക്കുന്നതാകും ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ്.
സിപിഎം സ്ഥാനാർത്ഥിയായ സജി ചെറിയാൻ പാർട്ടിയിൽ കരുത്തനാണ്. അതുകൊണ്ട് തന്നെ ശത്രുക്കളും ഏറെയുണ്ട്. പാർട്ടിക്ക് പുറത്തും ഇത് തന്നെയാണ് സ്ഥിതി. സിഎസ് സുജാതയാണ് നല്ല സ്ഥാനാർത്ഥിയെന്ന വിലയിരുത്തൽ നേരത്തെ തന്നെ സജീവമായിരുന്നു. എന്നാൽ ജി സുധാകരനുമായുള്ള അടുപ്പം സജി ചെറിയാനെ സ്ഥാനാർത്ഥിയാക്കി. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണമാണ് സജി ചെറിയാൻ ലക്ഷ്യമിടുന്നത്. എന്നാൽ സഭകളിൽ സജി ചെറിയാന് എത്രത്തോളം സ്വാധീനമുണ്ടെന്നതും നിർണ്ണായകമാണ്. സിജി ചെറിയാൻ സിഎസ്ഐ സഭാംഗമാണെന്ന പ്രചരണം ചെങ്ങന്നൂരിൽ സജീവമാണ്. ഇതും മറ്റ് സമുദായങ്ങളെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ശത്രുപക്ഷത്തെ ഇത്തരം ഇടപെടലുകൾ സജി ചെറിയാൻ വെല്ലുവിളിയാണ്. അദ്ദേഹത്തിന്റെ ജയസാധ്യതയിൽ സിപിഎമ്മുകാർ പോലും സംശയത്തിലാണ്.
കോൺഗ്രസ് പ്രധാനമായും പരിഗണിക്കുന്നത് എം മുരളിയെയാണ്. മുരളിക്ക് മികച്ച പ്രതിച്ഛായയുണ്ട്. എഗ്രൂപ്പുകാരനാണെങ്കിലും ചെന്നിത്തലയുമായും അടുപ്പമുള്ള നേതാവ്. എന്നാൽ ചെങ്ങന്നൂർ സീറ്റിൽ നോട്ടമിട്ട പലരും മുരളിക്ക് വെല്ലുവിളിയാണ്. മാവേലിക്കര എംഎൽഎ ആയിരുന്നപ്പോൾ ഒന്നും ചെയ്യാത്ത എംഎൽഎയായിരുന്നു മുരളിയെന്ന് പ്രചരിപ്പിക്കാൻ കോൺഗ്രസുകാർ തന്നെ മുന്നിലുണ്ട്. എബി കുര്യാക്കോസിനെ പോലെ മേഖലയിൽ ഏറെ സ്വാധീനമുള്ള എ ഗ്രൂപ്പ് നേതാവിനെ മറികടന്നാണ് മുരളി സ്ഥാനാർത്ഥിയാകുന്നത്. സമുദായിക സമവാക്യങ്ങളാണ് ഇതിന് കാരണമായി ഉയർത്തിക്കാട്ടിയത്. എന്നാൽ ശോഭനാ ജോർജ് തുടർച്ചയായി ജയിച്ച മണ്ഡലത്തിൽ നായർക്ക് മാത്രമേ ജയിക്കാനാവൂവെന്ന നിലപാട് പാർട്ടി എടുക്കുന്നതിൽ സീറ്റ് കിട്ടാത്തവർ അതൃപ്തരുമാണ്. ഇതും മുരളിക്ക് തിരിച്ചടിയാകും.
ത്രിപുരയിൽ ബിജെപി കാട്ടിയത് അത്ഭുതമാണ്. സിപിഎമ്മിനെ തകർത്തെറിഞ്ഞു. ഈ ആവേശം ബിജെപിക്കാർക്കിടയിൽ സജീവമാണ്. ത്രിപുരയെന്ന സിപിഎം കോട്ടയിൽ വിള്ളലുണ്ടാക്കാമെങ്കിൽ ചെങ്ങന്നൂരും അത്ഭുതം കാട്ടാനാകുമെന്നാണ് ഇവർ പറയുന്നത്. ചെങ്ങന്നൂരുകാരനാണ് ശ്രീധരൻ പിള്ള. ഇവിടെ ബന്ധുബലവും ഉണ്ട്. എന്നാൽ കോഴിക്കോട് സ്ഥിരതാമസമാക്കി എറണാകുളത്ത് പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് പിള്ള. അതുകൊണ്ട് തന്നെ നാടുമായി വലിയ ബന്ധമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ നിറയുകയും 42,000ത്തോളം വോട്ടുകൾ നേടുകയും ചെയ്തു. രാമചന്ദ്രൻനായരുടെ വ്യക്തിപ്രഭാവത്തിനിടെയായിരുന്നു ശ്രീധരൻ പിള്ളയുടെ ഈ വോട്ട് പിടിത്തം. അതിന് മുമ്പ് 7000 വോട്ടുകൾ മാത്രമാണ് ബിജെപി ഇവിടെ നേടിയിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ശ്രീധരൻപിള്ള ജന്മനാടിനെ മറന്നു. ഇത് ശ്രീധരൻ പിള്ളയ്ക്ക് വെല്ലുവിളിയാണ്.
പക്ഷേ ത്രിപുരയിലെ ബിജെപി തേരോട്ടം പുതിയ പ്രതീക്ഷയാണ് ബിജെപിക്ക്. സജി ചെറിയാൻ സിപിഎം സ്ഥാനാർത്ഥിയാകുമ്പോൾ രാമചന്ദ്രൻ നായർക്ക് ലഭിച്ച നായർ വോട്ടുകൾ പിള്ളയ്ക്ക് കിട്ടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഉപതെരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര-അരുവിക്കര മോഡൽ പ്രചരണമാണ് ലക്ഷ്യമിടുന്നത്. 5000വോട്ട് കൂടി നേടാനായാൽ പിള്ളയ്ക്ക് ജയിക്കാനാകും. അതിനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് ഈ ഉപതെരഞ്ഞെടുപ്പോടെ നിയമസഭയിൽ ബിജെപിക്ക് രണ്ട് അംഗങ്ങളാകുമെന്ന് പാർട്ടി നേതൃത്വം പറയുന്നു. ചെങ്ങന്നൂരിൽ ത്രിപുര ആവർത്തിക്കും. സിപിഎമ്മും കോൺഗ്രസും അടിതെറ്റി വീഴും. ഇത് പുതിയ കാലത്തേക്ക് കേരളത്തെ നയിക്കുമെന്നാണ് ബിജെപി പറയുന്നത്. ദേശീയ അധ്യക്ഷൻ അമിത് ഷാ കാര്യങ്ങൾ നേരിട്ട് വിലയിരുത്തുകയും ചെയ്യും.
കഴിഞ്ഞ തവണ 42,682 വോട്ടുകൾ നേടി ഇരുമുന്നണികളെയും ഞെട്ടിച്ച പി.എസ്. ശ്രീധരൻപിള്ളയെ ബിജെപി. നേതൃത്വം നിർബന്ധിച്ചാണു വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്. അദ്ദേഹം കഴിഞ്ഞ ദിവസം മണ്ഡലത്തിലെത്തി അനൗദ്യോഗികമായി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ചെങ്ങന്നൂരിൽ 67.4 ശതമാനം വരുന്ന ഹിന്ദു വോട്ടർമാരിൽ 30 ശതമാനത്തോളം നായർ സമുദായമാണ്. 19.5 ശതമാനം ഈഴവ വിഭാഗത്തിൽപ്പെട്ടവരും 10 ശതമാനം പട്ടികവിഭാഗക്കാരുമാണ്. യു.ഡി.എഫും എൻ.ഡി.എയും നായർ സമുദായത്തിൽനിന്നുള്ളവരെ രംഗത്തിറക്കുമ്പോൾ കഴിഞ്ഞ തവണത്തേതിൽനിന്ന് വ്യത്യസ്തമായി എൽ.ഡി.എഫ്. ക്രിസ്ത്യൻ സി.എസ്.ഐ. വിഭാഗത്തിൽപ്പെട്ടയാളെയാണു മത്സരിപ്പിക്കുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഷ്ണുനാഥിനെതിരേ മത്സരിച്ച സജി ചെറിയാൻ നേരിയ വ്യത്യാസത്തിനാണു പരാജയപ്പെട്ടത്.
ഓർത്തഡോക്സ്, മാർത്തോമ്മാ വിഭാഗങ്ങൾക്കു സ്വാധീനമുള്ള മണ്ഡലത്തിൽ ഈ വോട്ടുകളും സിപിഎം. ഇത്തവണ ഉന്നമിടുന്നു. മാത്രമല്ല ഇടതു വിരുദ്ധരായ െഹെന്ദവരുടെ വോട്ടുകൾ വിഭജിച്ചു പോകുമെന്നും അവർ കണക്കുകൂട്ടുന്നു. നാൽപതിനായിത്തോളമുള്ള പാർട്ടി വോട്ടുകൾക്കു പുറമേ ന്യൂനപക്ഷ വോട്ടുകൾ കൂടി സമാഹരിച്ച് വിജയമുറപ്പിക്കാമെന്നാണു സിപിഎം. കണക്കുകൂട്ടൽ. 1987ൽ മാമ്മൻ ഐപ്പ് ഇവിടെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി വിജയിച്ചത് അവർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ സജി ചെറിയാന് ഇതിനാകില്ലെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം പറയുന്നത്. മാമ്മൻ ഐപ്പ് മത്സരിച്ചപ്പോൾ 49.7 ശതമാനം വോട്ടു നേടിയിരുന്നു. കഴിഞ്ഞതവണ ഇടതു സ്ഥാനാർത്ഥി കെ.കെ. രാമചന്ദ്രൻ നായർ വിജയിച്ചെങ്കിലും പോൾ ചെയ്തതിന്റെ 37 ശതമാനം വോട്ടുമാത്രമേ നേടാനായുള്ളു. 52,880 വോട്ട്.
ഇത്തവണ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമായ പ്രചാരണം തുടങ്ങുന്നതോടെ പരമ്പരാഗത വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും തങ്ങൾ തിരിച്ചുപിടിക്കുമെന്നു കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നു. ഭൂരിപക്ഷം വരുന്ന ഹിന്ദുവോട്ടുകളിലും യാക്കോബായ വിഭാഗക്കാരുടെ വോട്ടുകളിലുമാണ് എൻ.ഡി.എയുടെ പ്രതീക്ഷ. ത്രിപുരയിൽ ചില സഭകൾ ബിജെപിയെ പിന്തുണച്ചിരുന്നു. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ചെങ്ങന്നൂരിൽ സിറ്റിങ് എംഎൽഎ: പി.സി. വിഷ്ണുനാഥിനെ 7,983 വോട്ടുകൾക്ക് പരാജയപ്പടുത്തിയാണ് 2016ൽ കെ.കെ.രാമചന്ദ്രൻ നായർ നിയമസഭയിലെത്തിയത്. രാമചന്ദ്രൻ നായർ 52,880 വോട്ടുകൾ നേടിയപ്പോൾ വിഷ്ണുനാഥ് 44,897 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. പി.എസ്. ശ്രീധരൻപിള്ള 42,682 വോട്ടുകളുമായി തൊട്ടുപിന്നിലുണ്ടായിരുന്നു. 2215 വോട്ടിന്റെ വ്യത്യാസം മാത്രമാണ് ഇരുവർക്കുമിടയിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാണ് ഇത്തവണയും ശ്രീധരൻ പിള്ളയെത്തന്നെ ഇറക്കാൻ ബിജെപി. തീരുമാനിച്ചത്.
നിലവിൽ മൂന്നു മുന്നണികളിലും ഇല്ലാതെ നിൽക്കുന്ന കേരള കോൺഗ്രസ് -എമ്മിന്റെ നിലപാടും നിർണായകമാകും. മണ്ഡലം നിലനിർത്തേണ്ടത് സിപിഎമ്മിന്റെ ആവശ്യമാണ്. പിണറായി സർക്കാരിനെതിരെ ആഞ്ഞടിക്കാൻ കോൺഗ്രസിനും ജയിക്കണം. മാണിയുടെ വോട്ടുകൾ എങ്ങോട്ട് പോകുമെന്നതും ഈ മുന്നണികൾക്ക് നിർണ്ണായകമാണ്. ഇതിനൊപ്പമാണ് ത്രിപുര ആവേശത്തിൽ ബിജെപിയുടെ പ്രചരണവും. അതുകൊണ്ട് തന്നെ ത്രികോണപോരിൽ ആരും വിജയികളാകാമെന്ന അവസ്ഥയാണുള്ളത്.
Stories you may Like
- ആലപ്പുഴയിലെ ഹീറോ സജി ചെറിയാൻ; സിപിഎം അച്ചടക്ക നടപടിയിൽ നേട്ടമാർക്ക്?
- സിനിമാ മന്ത്രി 'വിശ്വാസം' തകർക്കുമോ? മന്മോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചകളിൽ
- പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി ഗവർണർ എത്തുമോ?
- മുന്തിരി വാറ്റും രോമാഞ്ചവും മാപ്പു പറയലാകും?
- 'വീഞ്ഞും കേക്കും' പരാമർശം പിൻവലിക്കുന്നു; രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല'
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്