ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെന്നത് സിദ്ദിഖിന് തുണയായി; അബുവിന് വിനയായത് സുധീര കോപവും ലീഗ് നിലപാടും; ആര്യാടൻ ഷൗക്കത്തിന് തുണയായത് പിതാവിന്റെ പിന്തുണ തന്നെ: മലബാറിൽ കണക്കുകൂട്ടലുകൾ പിഴച്ച കോൺഗ്രസുകാർ ഗ്രൂപ്പ് മറന്ന് പ്രതിഷേധത്തിൽ
എം പി റാഫി
കോഴിക്കോട്: കോൺഗ്രസിന്റെ പുതിയ സ്ഥാനാർത്ഥി ലിസ്റ്റിൽ ഇടം പിടിച്ചവരും പുറത്തായവരും തമ്മിൽ പോര് ശക്തമാകുന്നു. മലപ്പുറം , കോഴിക്കോട് ഡിസിസികളിലാണ് ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പ് പോര് ശക്തമായിരിക്കുന്നത്. സ്ക്രീനിംങ് കമ്മിറ്റിയുടെ മാരത്തോൺ ചർച്ചകൾക്കൊടുവിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ അന്തിമ പ്രഖ്യാപനമുണ്ടായെങ്കിലും കണക്കുകൂട്ടലുകൾ തെറ്റിച്ച അമ്പരപ്പിലാണ് മലബാറിലെ കോൺഗ്രസുകാർ. മലബാറിലെ മിക്ക സീറ്റുകളിലും അവസാന നിമിഷം വരെ പ്രതീക്ഷയർപ്പിച്ച പലർക്കും സീറ്റു ലഭിച്ചില്ലെന്നതാണ് അമ്പരപ്പിന് ഇടയാക്കിയിട്ടുള്ളത്.
മാത്രമല്ല, മുസ്ലിം ലീഗിന്റെ തന്ത്രവും സമ്മർദവും ഫലം കാണുന്നത് കൂടിയായിരുന്നു പുതിയ സ്ഥാനാർത്ഥി ലിസ്റ്റ്. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നിലപാട് കടുപ്പിച്ചതോടെ പലയിടത്തും ചിത്രം മാറിമറിഞ്ഞു. എന്നാൽ ഇതിനെതിരെ ചില ഇടങ്ങളിൽ കോൺഗ്രസിനുള്ളിൽ അമർഷവും ശക്തമായിട്ടുണ്ട്. കുന്ദമംഗലം, നിലമ്പൂർ, തവനൂർ, പൊന്നാനി സീറ്റുകളിലാണ് കോൺഗ്രസുകാരുടെ പ്രതീക്ഷ തെറ്റിച്ച് സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കിയത്. എന്നാൽ നിലവിൽ ഉയർന്നു കേട്ട പേരുകളെ അട്ടിമറിച്ചായിരുന്നു നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തും കുന്നമംഗലത്ത് ടി സിദ്ദീഖും അന്തിമ പട്ടികയിൽ ഇടം പിടിച്ചത്. ഇതോടെ മത്സരിക്കാനിരുന്നവരും ഇപ്പോൾ മത്സര രംഗത്തുള്ളവരും തമ്മിൽ കൊമ്പുകോർക്കുകയാണ്.
കുന്ദമംഗലം സീറ്റ് സിദ്ദീഖിന് നൽകിയതോടെ എ ഗ്രൂപ്പ് തന്നെ രണ്ട് ചേരിയായി മാറിയിരിക്കുകയാണ്. സിദ്ദീഖ് അനുകൂലികൾ അബുവിനെതിരെ സോഷ്യൽ മീഡിയകളിലും മറ്റും പരിഹാസ്യ പോസ്റ്റുകൾ പ്രചരിപ്പിച്ചതാണ് പ്രശ്നതുടക്കം. അബുവിന് മത്സരിക്കാൻ ഉറപ്പ് ലഭിച്ചതോടെ മാദ്ധ്യമ പ്രവർത്തകരുടെ പിന്തുണ തേടി മദ്യ സൽകാരം നടത്തിയെന്നായിരുന്നു സിദ്ദീഖ് അനുകൂലികളുടെ ആക്ഷേപം. എന്നാൽ കെസി അബുവിനോടൊപ്പം നിൽക്കുന്നവർ സിദ്ദീഖ്- നസീമ പ്രശ്ന കുത്തിപൊക്കുകയാണ് ചെയ്യുന്നത്. ഇതോടെ മത്സര രംഗത്തേക്ക് കാലെടുത്ത് വെയ്ക്കും മുമ്പേ കുന്ദമംഗലത്ത് തമ്മിലടി രൂക്ഷമായിരിക്കുകയാണ്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബു കുന്ദമംഗലത്ത് മത്സരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തി വന്ന സാഹചര്യത്തിലായിരുന്നു ടി സിദ്ദീഖിനെ സ്ക്രീനിംങ് കമ്മിറ്റി സ്ഥാനാർത്ഥിയായി പരിഗണിച്ചത്.
കോഴിക്കോട് ജില്ലയിൽ വിജയ സാധ്യതയുള്ള സീറ്റിൽ മാത്രമെ താൻ മത്സരിക്കൂ എന്ന നിലപാടിലായിരുന്നു സിദ്ദീഖ്. തവനൂർ സീറ്റ് നൽകാമെന്ന് പാർട്ടി പറഞ്ഞെങ്കിലും ഇതു സ്വീകരിക്കാന്‍ സിദ്ദീഖ് തയ്യാറല്ലായിരുന്നില്ല. കുന്നമംഗലം സീറ്റിലായിരുന്നു സിദ്ദീഖും കണ്ണു വച്ചത്. എന്നാൽ സ്വന്തം ഗ്രൂപ്പുകാരനായ കെ.സി അബു മത്സരിക്കാൻ കച്ചമുറുക്കിയതോടെ പരസ്യമായ ചരടുവലികൾ ഒഴിവാക്കി സിദ്ദീഖ് പിൻവലിയുകയായിരുന്നു. എന്നാൽ കെസി അബു കുന്ദമംഗലത്ത് മത്സരിക്കുമ്പോൾ ഒഴിവുവരുന്ന ഡിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് വേണമെന്ന് സിദ്ദീഖ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സ്ക്രീനിംങ് കമ്മിറ്റി എടുത്ത തീരുമാനം ചിത്രം ആകെ മാറ്റിമറിക്കുന്നതായിരുന്നു. എന്നാൽ ഈ തീരുമാനം അണികളിൽ ഇരു ചേരികളാക്കി മാറ്റിയിട്ടുണ്ട്.
കെ.സി അബുവിന് വിനയായത് ലീഗിന്റെ എതിർപ്പും സുധീരന്റെ നിലപാടുമായിരുന്നു. ലീഗ് മത്സരിച്ചിരുന്ന തിരുവമ്പാടി, കുന്ദമംഗലം സീറ്റുകൾ കോൺഗ്രസിനു വേണമെന്ന അവകാശവാദവുമായി ലീഗിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തു വന്നതാണ് അബുവിനെതിരെ തിരിയാൻ ലീഗിനെ ചൊടിപ്പിച്ചത്. എന്നാൽ വി എം സുധീരൻ സ്ക്രീനിംങ് കമ്മിറ്റിയിൽ അബുവിനെതരെ നിലപാട് കടുപ്പിച്ചതോടെ ഉമ്മൺ ചാണ്ടി സിദ്ദീഖിനെ നിർദ്ദേശിക്കുകയായിരുന്നു. പൊതു സമൂഹത്തിന്റെ പിന്തുണയില്ലെന്നും അബു ജനകീയനല്ലെന്നുമായിരുന്നു സുധീരന്റെ വാദം. മാത്രമല്ല ഇടത് സ്ഥാനാർത്ഥി പിടിഎ റഹീമുമായി ഏറ്റുമുട്ടാൻ സിദ്ദീഖിനെ പോലുള്ളവർ മത്സര രംഗത്ത് ഉണ്ടാവണമെന്ന വിലയിരുത്തലും വന്നതോടെ സിദ്ദീഖിന് നറുക്ക് വീഴുകയായിരുന്നു.
അബ്ദുറഹിമാൻ ഇടക്കുനി, ധനീഷ്ലാൽ തുടങ്ങി കുന്ദമംഗലം മണ്ഡലത്തിൽ നിന്നും ഉയർന്ന് കേട്ടിരുന്ന മറ്റു പേരുകളെല്ലാം സ്ക്രീനിംങ് കമ്മിറ്റിയിലെത്തും മുമ്പേ വെട്ടിയിരുന്നു. ഐ ഗ്രൂപ്പുകാരുടെയും പൂർണ പിന്തുണ സിദ്ദിഖിനുണ്ട്. കോൺഗ്രസിനു സീറ്റു വച്ചമാറിയതിലുള്ള അമർഷമൊഴിച്ചാൽ സിദ്ദിഖിന് ലീഗിന്റെയും പിന്തുണയുണ്ട്. കൂടാതെ കാന്തപുരം സുന്നികളുടെ ആസ്ഥാന കേന്ദ്രമായ മർക്കസ് നിലകൊള്ളുന്ന മണ്ഡലമാണ് കുന്ദമംഗലം. ഇതിനാൽ എ.പി വിഭാഗത്തിന്റെ വോട്ടും സിദ്ദിഖിന് ലഭിക്കുമെന്ന പ്രതീക്ഷ കോൺഗ്രസുകാർ പുലർത്തുന്നുണ്ട്.
നിലമ്പൂർ മണ്ഡലത്തിൽ കെപിസിസി സെക്രട്ടറി വിവി പ്രകാശനെ തഴഞ്ഞതിലാണ് പാർട്ടിക്കുള്ളിൽ വ്യാപക പ്രതിഷേധമുള്ളത്. മന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കാനാണ് ഹൈകമാന്റുമായുള്ള ചർച്ചയിൽ തീരുമാനമായത്. നിലമ്പൂരിൽ നിന്നും നേരത്തെ ഈ രണ്ടു പേരുകളായിരുന്നു മുകളിലേക്ക് പോയത്. പാർട്ടിയുടെ പിന്തുണ കൂടുതലും പ്രകാശനായിരുന്നു. ഷൗക്കത്തിന്റെ പേര് ഉമ്മൺചാണ്ടിയും വി എം സുധീരനും എതിർത്തിരുന്നു. എന്നാൽ സ്ക്രീനിംങ് കമ്മിറ്റി അംഗം കൂടിയായ ആര്യാടൻ മുഹമ്മദ് മകന് വേണ്ടി ശക്തമായി വാദിച്ചു.
തർക്കം മുറുകിയതോടെ നിലമ്പൂർ നിയോജക മണ്ഡലത്തിലെ എടക്കര, നിലമ്പൂർ ബ്ലോക്ക് കമ്മിറ്റികളുടെ അഭിപ്രായം ആരായുകയും ഇവർ ഷൗക്കത്തിന്റെ പേര് നിർദ്ദേശിക്കുകയുമായിരുന്നു. ആര്യാടന്റെ നോമിനികളായ രണ്ട് ബ്ലോക്ക് കമ്മിറ്റികളും കൂടാതെ രമേശ് ചെന്നിത്തല കൂടി ആര്യാടന് പിന്തുണ നൽകിയതോടെ ഷൗക്കത്തിന്റെ സീറ്റ് എളുപ്പമാവുകയായിരുന്നു. ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തിനു വേണ്ടി ലീഗിന്റെ പിന്തുണ ഉണ്ടാകുമെന്ന് നേരത്തെ ഉറപ്പ് നൽകിയിരുന്നു.
പൊന്നാനിയിൽ സുധീരന്റെ നോമിനിയായ സിദ്ദീഖ് പന്താവൂരിനെ അവസാന നിമിഷം വരെ പരിഗണിച്ചെങ്കിലും അജയ്മോഹന് വീണ്ടും നറുക്ക് വീണു. മലപ്പുറം ജില്ലയിൽ ലീഗിന് സ്വാധീനമുള്ള തവനൂരിൽ ഇത്തവണയും കോൺഗ്രസ് തന്നെ മത്സരിക്കുമെന്നായതോടെ ലീഗിന്റെ അഭിപ്രായം മാനിച്ചായിരുന്നു സ്ഥാനാർത്ഥി നിർണയം. ഇടതു മുന്നണിയിൽ നിന്നും കെ.ടി ജലീൽ രണ്ടാമതും ജനവിധി തേടുന്ന തവനൂരിൽ നിരവധി ആളുകളെ വെട്ടിവീഴ്ത്തിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി ഇഫ്തിഖാറുദ്ധീന്റെ സ്ഥാനാർത്ഥിത്വം.
മുൻ എംപി സി ഹരിദാസൻ, മലപ്പുറം ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി എന്നിവരായിരുന്നു മത്സര രംഗത്തേക്ക് ഏറെക്കുറെ ഉറപ്പായത്. എന്നാൽ തവനൂരിൽ യുവ സ്ഥാനാർത്ഥികളെ വേണമെന്ന് ലീഗ് നേരത്തെ കെപിസിസിയെ അറിയിച്ചിരുന്നു. ഇതോടെ യുവ നേതാവ് ഇഫ്തിഖാറുദ്ദീനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് മലപ്പുറം, കോഴിക്കോട് ഡിസിസികൾക്കുണ്ടായ മുറിവ് ഉണക്കുക അത്ര സുഖകരമല്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍