കഴിഞ്ഞ തവണ ചോർന്ന ഹിന്ദു വോട്ടുകൾ തിരിച്ചു പിടിക്കാൻ കോൺഗ്രസ് ഇറക്കിയ മൃദുഹിന്ദുത്വം അമ്പേ ചീറ്റി; ശ്രീധരൻ പിള്ളയെ തോൽപ്പിക്കുന്ന ഹിന്ദുത്വ മുഖം നൽകാൻ മൂന്നുകുറി തൊട്ട നേതാവിനെ ഇറക്കിയത് വിനയായി; കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലേത് പോലെ ക്രിസ്ത്യൻ മുസ്ലിം വോട്ടുകൾ ഇടത് സ്ഥാനർത്ഥിക്ക് അനുകൂലമായി ധ്രൂവീകരിച്ചു; സിപിഎമ്മിന്റെ വിജയത്തിലേക്ക് നയിച്ചത് കോൺഗ്രസിന്റെ ഹിന്ദുത്വ പ്രീണനവും
മറുനാടൻ മലയാളി ബ്യൂറോ
ചെങ്ങന്നൂർ: 63 ശതമാനം ഹിന്ദു വോട്ടുകൾ ഉള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂർ. പരമ്പരാഗതമായി യുഡിഎഫിന് മുൻതൂക്കമുള്ള മണ്ഡലത്തിൽ കോൺഗ്രസ് മുതിർന്ന നേതാവിനെ തന്നെ സ്ഥാനാർത്ഥിയാക്കിയെങ്കിലും വൻ തോൽവിയാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ ചോർന്ന ഹിന്ദു വോട്ടുകൾ തിരിച്ചുപിടിക്കാമെന്ന നീക്കത്തിന്റ ഫലമായിരുന്ന ഡി വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വം. പ്രത്യേകിച്ചും ഇതിലൂടെ ഉന്നം വെച്ചത് ബിജെപി അനുകൂലമായി തിരിയാവുന്ന ഹൈന്ദവ വോട്ടുകളായിരുന്നു. അതുകൊണ്ടു തന്നെയാണ് യുവാക്കളായ സ്ഥാനാർത്ഥികളെ തഴഞ്ഞു കൊണ്ടാണ് വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെ ചെറുക്കാൻ പയറ്റുന്ന മൃദുഹിന്ദുത്വം കേരളത്തിൽ പയറ്റിയതിന്റെ ഭാഗമായിരുന്നു ഹിന്ദു വിഭാഗത്തിൽ വലിയ സ്വീകാര്യതയുള്ള വിജയകുമാറിനെ രംഗത്തിറക്കിയത്. ഇത് പരാജയപ്പെട്ടെന്ന സൂചനയാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ഹിന്ദു വോട്ടുകൾ കുടക്കീഴിലെത്തിക്കാമെന്ന വിചാരത്തിൽ പ്രവർത്തം മുന്നേറുമ്പോൾ ബിഡിജെഎസിന്റെത് ഉൾപ്പടെയുള്ള ഹിന്ദു വോട്ടുകൾ ചോർന്നത് ഇടത് പെട്ടിയിലേക്ക്. അയ്യപ്പ സേവാ സംഘത്തിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കൂടിയായ വിജയകുമാർ കെപിസിസി നിർവാഹകസമിതി അംഗമാണ്. ചെങ്ങന്നൂരിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന വിജയകുമാർ ഇതാദ്യമായാണ് നിയമസഭയിലേക്ക് മത്സരിച്ചത്. 91 ലെ തിരഞ്ഞെടുപ്പിൽ അവസാനനിമിഷമാണ് വിജയകുമാറിന് പകരം ശോഭന ജോർജ് സ്ഥാനാർത്ഥിയായത്. അന്ന് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ സ്ഥാനാർത്ഥിത്വമാണ് വിജയകുമാറിനെ തേടി ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എത്തിയത്.
കുറിതൊട്ട നേതാവിനെ കളത്തിലിറക്കിയാൽ ബിജെപി വോട്ടുകൾ കൂടി പെട്ടിയിൽ വീഴ്ത്താമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. എന്നാൽ, ആ തന്ത്രം ന്യൂനപക്ഷ വോട്ടുകളെ അകറ്റിയെന്ന സൂചനയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. സ്വന്തം പഞ്ചായത്തിൽ പോലും സ്വന്തം സ്ഥാനാർത്ഥിക്ക് ലീഡ് എടുക്കാൻ സാധിച്ചില്ല. കഴിഞ്ഞ തവണ ശ്രീധരൻ പിള്ളക്ക് അനുകൂലമായി പോയിരുന്ന ബിഡിജെഎസ് വോട്ടുകൾ ഇത്തവണ സിപിഎം സ്ഥാനാർത്ഥിക്ക് അനുകൂലമായി പോയി. കഴിഞ്ഞ തവണത്തേക്കാൾ ഏഴായിരത്തോളം വോട്ടുകൾ കുറഞ്ഞു.
ചെങ്ങന്നൂർ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സജി ചെറിയാനു ലഭിച്ചിരിക്കുന്നത്. 1987ൽ കോൺഗ്രസ് എസ്സിന്റെ മാമൻ ഐപ്പ് നേടിയ 15,703 വോട്ടിന്റെ ഭൂരിപക്ഷമാണു സജി ചെറിയാൻ മറികടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കെ.കെ.രാമചന്ദ്രൻ നായർ 7983 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്. എൽഡിഎഫിന്റെ വോട്ടു വിഹിതം വൻതോതിൽ വർധിച്ചപ്പോൾ കോൺഗ്രസിന്റെ വോട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു വർധിച്ചു. എന്നാൽ ബിജെപിയുടെ വോട്ടിൽ കാര്യമായ കുറവുണ്ടായി.
ചെങ്ങന്നൂർ കാർഷിക സഹകരണ ബാങ്കിന്റെ പ്രസിഡന്റും അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ദേശിയ വൈസ് പ്രസിഡന്റുമായ വിജയകുമാറിന് ചെങ്ങന്നൂരിന്റെ ഉത്തരവാദിത്വം ഏൽപിക്കുമ്പോൾ പാർട്ടിക്ക് കൂടുതൽ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. അതിൽ പ്രധാനമായത് ഇടതുപാളയത്തിലേക്ക് യുഡിഎഫിനെ പിന്നിൽ നിന്ന് കുത്തിയിട്ട് ചേക്കേറിയ ശോഭനജോർജ്ജിന് വ്യക്തമായ മറുപടി നൽകുക. അതിലൂടെ ആടി ഉലയുന്ന ചെങ്ങന്നൂർ എന്ന കോൺഗ്രസ് കോട്ട ആണി അടിച്ച് ഉറപ്പിക്കൂ എന്ന ഭാരമേറിയ ചുമതലയായിരുന്നു നൽകിയത്. എന്നാൽ യുഡിഎഫിന്റെ നീക്കങ്ങൾ കനത്ത തിരിച്ചടി ലഭിക്കുകയായിരുന്നു.
ഹിന്ദു വോട്ടുകൾ കേന്ദ്രീകരിച്ച പ്രവർത്തനം മുന്നോട്ട് നയിച്ചപ്പോൾ നഷ്ടമായത് ഭൂരിപക്ഷം ലഭിക്കേണ്ടിയിരുന്ന ക്രിസ്ത്യൻ മുസ്ലിം വോട്ടുകൾ. ഇത് വീണതാകാട്ടെ സജീ ചെറിയാൻ പെട്ടിയിലും. ക്രൈസ്തവ വോട്ടുകൾ യുഡിഎഫ് പാളയത്തിൽ നിന്നും ചോർന്നു എന്നതിന്റെ തെളിവാണ് യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ പോലും വിജയകുമാർ പിന്നോക്കം പോയത്. ശക്തി കേന്ദ്രങ്ങൾ ഒന്നൊന്നായി കൈവിട്ടുപോയ യുഡിഎഫിന് സ്ഥാനാർത്ഥിയുടെ പഞ്ചായത്തിലും അടിതെറ്റി. യുഡിഎഫ് സ്ഥാനാർത്ഥിയായ ഡി വിജയകുമാറിന്റെ പഞ്ചായത്തായ പുലിയൂരിലും സജി ചെറിയാൻ തന്നെ ലീഡ് നിലനിർത്തി. എൽഡിഎഫിന് ഇവിടെ 866 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് 4,266 വോട്ടുകൾ പുലിയൂരിൽ നിന്ന് സ്വന്തമാക്കിയപ്പോൾ വിജയകുമാറിന് 3,629 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അഡ്വ പി.എസ് ശ്രീധരൻപിള്ളയ്ക്ക് 2117 വോട്ടുകൾ ലഭിച്ചു.
അവസാന നിമിഷം ഡി വിജയകുമാർ ആർഎസ്എസ് സ്ഥാനാർത്ഥിയാണെന്ന് പോലും സിപിഎം കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. ഈ പ്രചരണത്തിന് എതിരെ പ്രതിരോധവുമായി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ രംഗത്തു വന്നെങ്കിലും അതൊന്നും ഗുണകരമായില്ല എന്നു വേണം കരുതാൻ. ഓർത്തഡോക്സ് വിഭാഗത്തിലെ നല്ലൊരു ശതമാനം വോട്ടുകൾ സജി ചെറിയാന് അനുകൂലമായി നീങ്ങിയെന്നാണ് വിലയിരുത്തൽ. പരമ്പരാഗതമായി കോൺഗ്രസിനൊപ്പം നിന്നിരുന്ന മുസ്ലിം-ക്രിസ്ത്യൻ വോട്ടുകൾ പഴയതു പോലെ കോൺഗ്രസ് പെട്ടിയിൽ വീഴില്ലെന്നത് മുന്നണിക്ക് മൊത്തമായി പുനർവിചിന്തനം നടത്തേണ്ട സമയമായി എന്ന സൂചനയാണ് നൽകുന്നതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍