തോൽവി സാധ്യത ആശങ്കപ്പെടുത്തിയിരുന്നെങ്കിലും സമ്പൂർണമായ ഒലിച്ചു പോക്കിൽ ഞെട്ടി സിപിഎം; ഒരിക്കൽ മുഖ്യ പ്രതിപക്ഷ പാർട്ടിയായിരുന്ന പാർട്ടിക്ക് ഇനി അവശേഷിക്കുന്നത് കേരളം മാത്രം; ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രി സജീവ രാഷ്ട്രീയം തന്നെ വിട്ടേക്കും; കോൺഗ്രസ് സഖ്യത്തിൽ ചേരുകയല്ലാതെ മറ്റൊരു വഴിയുമില്ല
മറുനാടൻ ഡെസ്ക്ക്
ന്യൂഡൽഹി: ത്രിപുരയിലെ തെരഞ്ഞെടുപ്പ് തോൽവിയോടെ കേരളത്തിൽ മാത്രം അധികാരത്തിലുള്ള പാർട്ടിയായി സിപിഎം മാറി. 25 കൊല്ലം തുടർച്ചയായി ഭരിച്ചിട്ടും പാർട്ടിയുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറിയതോടെ സിപിഎമ്മിന്റെ ദേശീയ രാഷ്ട്രീയത്തിലുള്ള പ്രസക്തി തന്നെ ഇല്ലാതായി. തോൽവിയുണ്ടാകുമെന്ന് സിപിഎം തുടക്കത്തിൽ തന്നെ ഭയപ്പെട്ടിരുന്നെങ്കിലും ഇത്രയും വലിയൊരു തിരിച്ചടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ത്രിപുര രാഷ്ട്രീയത്തിൽ തീർത്തും അപ്രസ്കതരായിരുന്ന ബിജെപി വെറും അഞ്ചു കൊല്ലം കൊണ്ട് അധികാരം പിടിക്കാൻ പോന്ന പാർട്ടിയായി മാറിയതോടെ സിപിഎമ്മിന് ഞെട്ടൽ മാറുന്നില്ല.
അഞ്ചു വർഷങ്ങൾക്കു മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ 1.54 ശതമാനം മാത്രം വോട്ടു നേടിയ ബിജെപി അമ്പതു ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് ഇത്തവണ വിജയക്കൊടി പാറിച്ചത്. ബിജെപിയും ഐപിഎഫ്ടിയും അടങ്ങുന്ന സഖ്യം വൻ വിജയം നേടിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ നിന്നും തന്നെ പുറത്തായി. ഇൻഡിജനസ് പീപ്പിൾ ഫ്രന്റ് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി.) എന്ന ഗോത്രവർഗക്കാരുടെ സംഘടനയെ ഉപയോഗപ്പെടുത്തിയും കോൺഗ്രസിനെ പൂർണമായും വിഴുങ്ങിക്കൊണ്ടുമുള്ള ബിജെപിയുടെ നീക്കങ്ങൾ സിപിഎമ്മിന്റെ അടിത്തറ തകർക്കുന്നതായി.
കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ 50 സീറ്റുകളിൽ മത്സരിച്ച ബിജെപിക്ക് 49 മണ്ഡലങ്ങളിലും കെട്ടിവെച്ച പണം പോയിരുന്നു. ആ സ്ഥാനത്താണ് ഇത്തവണ മത്സരിച്ച 50 സീറ്റുകളിൽ 42 സീറ്റുകളോടെ ബിജെപി വിജയം നേടുന്നത്. ഒമ്പത് സീറ്റിൽ മത്സരിച്ച ഐപിഎഫ്ടി ഏഴ് സീറ്റുകൾ നേടിയിട്ടുണ്ട്. ഇപ്പോഴത്തെ നിലയിൽ കൂട്ടുകക്ഷിയായ ഐപിഎഫ്ടിയുടെ പിന്തുണയില്ലാതെതന്നെ ബിജെപിക്ക് മന്ത്രിസഭയുണ്ടാക്കാൻ കഴിയും. കോൺഗ്രസിനെ പൂർണമായും തങ്ങൾക്കൊപ്പം ചേർത്ത് ത്രിപുരയിൽ കോൺഗ്രസിനെ നാമാവശേഷമാക്കാൻ സാധിച്ചു എന്നതും ബിജെപിയുടെ വിജയമായി വിലയിരുത്തുന്നു.
കോൺഗ്രസിനൊപ്പം നിന്ന വോട്ടുകൾക്കൊപ്പം സിപിഎമ്മിൽ നിന്നും ബിജെപി വോട്ടുപിടിച്ചു. ആ നിലക്ക് ബിജെപിയുടെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ സുപ്രധാന വിജയമാണ് ത്രിപുരയിലെ ഫലത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ഒരിക്കൽ പ്രതിപക്ഷത്തിന് തുല്യമായ പങ്കുവഹിച്ച പാർട്ടിക്കുള്ള ഗതികേട് വളരെ വലുതാണ്. ബംഗാൾ എന്ന ശക്തി ദുർഗ്ഗത്തിൽ തിരിച്ചു വരാൻ പോലും സാധിക്കാത്ത വിധത്തിൽ തകർന്നടിഞ്ഞ സിപിഎം അധികാരത്തിലിരുന്ന ത്രിപുരയിലും വൻ തകർച്ച നേരിട്ടു.
ത്രിപുരയിലെ തോൽവിയോട ദേശീയ രാഷ്ട്രീയത്തിൽ മുഖമായിരുന്ന മണിക് സർക്കാർ അപ്രസ്കതനായി. ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയെന്ന ഇമേജ് ജനകീയ പരിവേഷവും സിപിഎമ്മിനെ രക്ഷിച്ചില്ല. ഇതോടെ ബുദ്ധദേവിന്റെ മാതൃകയിൽ സജീവ രാഷ്ട്രീയത്തിൽ നിന്നും മണിക് സർക്കാർ വിരമിച്ചാൽ പോലും അത്ഭുതപ്പെടാനല്ല. ഒരു തോൽവിയെക്കാൾ ബംഗാളിന്റെ ഗതിയാകുമോ സിപിഎമ്മിന് ത്രിപുരയിലും എന്ന് മാത്രമേ ഇനി നോക്കാനുള്ളൂ. പ്രതിപക്ഷത്ത് നിന്നു ശീലിച്ച് പരിചയമില്ലാത്ത നേതാവിന് എങ്ങനെ പ്രതിപക്ഷത്ത് നിന്നും ശോഭിക്കാൻ സാധിക്കുമെന്നും ചോദ്യങ്ങൾ ഉയരുന്നു.
കഴിഞ്ഞ തവണ 60 ഇൽ 49 സീറ്റ് നേടി ജയിച്ച മണിക് സർക്കാർ ടീമിന് ഇത്തവണം 20 സീറ്റ് പോലും കിട്ടിയില്ലെന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്. ബിജെപി രാഷ്ട്രീയത്തെ നേരിടുന്നതിൽ സിപിഎമ്മും പരാജയപ്പെടുന്നു എന്നതിന്റെ തെളിവായി മാറി ഈ തെരഞ്ഞെടുപ്പും. യെച്ചൂരി ലൈനിന്റെ പേരിലും കാരാട്ട് ലൈനിന്റെ പേരിലും തമ്മിലടി കടുക്കുമ്പോൾ ഇനി കോൺഗ്രസുമായി സഖ്യം വേണമെന്ന് മണിക് സർക്കാർ പറയുമോ എന്നാണ് അറിയേണ്ടത്. കോൺഗ്രസ് വെച്ചുനീട്ടിയ പ്രധാനമന്ത്രിപദം നിരസിച്ചതിലൂടെ ചരിത്രപരമായ മണ്ടത്തരമാണ് കാട്ടിയതെന്ന് ജ്യോതി ബസു പറഞ്ഞത് പാർട്ടിയെ ഇന്നും വേട്ടയാടുകയാണ്. ഇന്ന് കോൺഗ്രസ് സഖ്യത്തിന് പാരവെച്ചത് കാരാട്ടും സഖ്യവുമായിരുന്നു.
തൃശൂരിൽ സിപിഎം. സംസ്ഥാന സമ്മേളനത്തിൽ ബിജെപിയെ നേരിടാൻ മറ്റു കക്ഷികളുമായി അടവുനയം ആകാമെന്നു യെച്ചൂരി പറഞ്ഞപ്പോൾ അധികാരത്തിലേക്കുള്ള കുറുക്കുവഴിയാണ് ഇതെന്ന് പറഞ്ഞുകൊണ്ട് കേരള സഖാക്കൾ കോൺഗ്രസ് ബന്ധത്തെ നഖശിഖാന്തം എതിർത്തു. ആ ഘട്ടത്തിൽ സിപിഎം. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള അല്ലെന്ന് സഖാക്കൾ പഠിക്കണമെന്നാണ് യെച്ചൂരി പറഞ്ഞത്. ത്രിപുര എന്ന ചെങ്കോട്ടയും തകർന്നടിയുമ്പോൾ യെച്ചൂരി പറഞ്ഞത് അച്ചട്ടായി. അദ്ദേഹം ഈ ഭീഷണി മുന്നിൽ കണ്ട് ദേശീയ ബദലിൽ കോൺഗ്രസിനെ ഒഴിവാക്കാനാകില്ല എന്ന ചുവരെഴുത്ത് വായിച്ചാണ് അഭിപ്രായപ്പെട്ടത്.ബംഗാളിലേക്ക് ഇനി നോക്കേണ്ട എന്നതാണ് സ്ഥിതി. ഇടതുപക്ഷം ബംഗാളിൽ വീണപ്പോൾ തൃണമൂലിലേക്കായിരുന്നു ഒഴുക്ക്. അവിടെയും ബിജെപി. മുഖ്യപ്രതിപക്ഷമായി വളർന്നുകഴിഞ്ഞു. സിപിഎം. ചിത്രത്തിൽ തന്നെയില്ല എന്നതാണ് സ്ഥിതി.
ദേശീയ പാർട്ടി എന്ന മേൽവിലാസം തന്നെ വൈകാതെ സിപിഎമ്മിന് ഭീഷണിയായി വരും. നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദേശീയ ബദൽ എന്ന ചോദ്യത്തിന് സിപിഎം. ഉത്തരം കണ്ടെത്തേണ്ടി വരും. കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം അനിവാര്യമാണ് എന്ന ബംഗാൾ ഘടകത്തിന്റെയും അതിനെ പിന്തുണക്കുന്ന യെച്ചൂരിയേയും ഇനി സിപിഎമ്മിന് അത്രവേഗം തള്ളാനാകില്ല. ഒറ്റയ്ക്ക് മത്സരിച്ചാൽ ബംഗാളിൽ എങ്ങുമെത്താൻ പോകുന്നില്ലെന്ന് ബംഗാൾ ഘടകം ഒന്നടങ്കം പറയുന്നു.
ത്രിപുര പിടിച്ച സാഹചര്യത്തിൽ ബിജെപിയുടെ അടുത്ത ലക്ഷ്യം കേരളമാകുമെന്ന് ഉറപ്പ്. അതുകൊണ്ട് തന്നെ കേരളത്തിലെ സിപിഎമ്മിന് ഇനി പരീക്ഷണങ്ങൾ ഏറെയാണ്. ബിജെപിയെയും കോൺഗ്രസിനെയും ഒരുപോലെ നേരിടേണ്ടി വരും അവർക്ക്. ഇത് കൂടാതെ കേരളത്തിലെ അവശേഷിക്കുന്ന ചുവപ്പിനെ ഇല്ലാതാക്കാൻ വിവിധ കോണുകളിൽ നിന്നും ശ്രമങ്ങളുണ്ടാകും. ഭരണത്തുടർച്ച നേടിയേ തീരൂ എന്ന സ്ഥിതി വരും. സിപിഎം നേരിടുന്ന വെല്ലുവിളി എത്രത്തോളമുണ്ടെന്നറിയാൽ ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് വരെ കാത്തു നിന്നാൽ മതിയാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍