ലീഗ് വിദ്യാർത്ഥിനേതാവ് അഷ്റഫലിയെ തോല്പിക്കാൻ ഇ കെ സുന്നികളുടെ യോഗം; മുസ്ലിം വിഷയങ്ങളിലെ അഷ്റഫിന്റെ നിലപാടിനോടുള്ള പകവീട്ടൽ; ലീഗ്-ഇ കെ സുന്നി കലഹം മറ നീക്കുന്നു
എം പി റാഫി
മലപ്പുറം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി അഷ്റഫലിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ഇ.കെ സുന്നികളുടെ കൺവെൻഷൻ. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് കരുവാരക്കുണ്ട് ഡിവിഷനിൽ നിന്നും മത്സരിക്കുന്ന ലീഗ് വിദ്യാർത്ഥി വിഭാഗം നേതാവിനെതിരെയാണ് സമസ്ത ഇകെ. വിഭാഗം പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
പതിറ്റാണ്ടുകളായി മുസ്ലിംലീഗുമായി ചേർന്നു നിന്നിരുന്ന മുസ്ലിം സംഘടനയാണ് സമസ്തകേരള ജംഇയ്യത്തുൽ ഉലമ. ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബി തങ്ങൾ വൈസ് പ്രസിഡന്റായ ഇ.കെ വിഭാഗം സമസ്തയിൽ നിന്നും ലീഗിനെതിരേ പരസ്യമായി തിരിയുന്നത് ഇതാദ്യമായാണ്. മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ലീഗിനെതിരെ ഇ.കെ സുന്നികൾ പരസ്യമായി രംഗത്തുവന്നതും സമസ്ത വിദ്യാർത്ഥി വിഭാഗം നേതാക്കൾ ലീഗിനെതിരെ ഇടതുസ്ഥാനാർത്ഥികളായി മത്സരിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ടി.പി അഷ്റഫലിക്കെതിരെ വോട്ടുചെയ്യാൻ ഇ.കെ സുന്നി നേതാക്കൾ ആഹ്വാനം ചെയ്തുകൊണ്ടുള്ള കൺവെൻഷനാണ് ഇന്ന് കാളികാവിൽ നടക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിവാദത്തിനും ആഭ്യന്തര കലഹത്തിനും ഇടയാകും.
കാളികാവ്, കരുവാരക്കുണ്ട്, തുവ്വൂർ പഞ്ചായത്തുകളിലെ പ്രവർത്തകർ പങ്കെടുത്ത കൺവെൻഷനിലാണ് ടി.പി അഷ്റഫലിക്കെതിരെ വോട്ടു ചെയ്യാനും പരാജയപ്പെടുത്താനുമുള്ള തീരുമാനം ഇ.കെ സുന്നികൾ എടുത്തിരിക്കുന്നത്. നേരത്തെ ഇ.കെ വിഭാഗം നേതാക്കൾ അഷ്റഫലിക്കെതിരെ രഹസ്യനീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇതു തിരിച്ചറിഞ്ഞ അഷ്റഫലി സമസ്ത നേതാക്കളെ പല തവണ കാണുകയും അനുരഞ്ജന ചർച്ചകൾ നടത്തുകയും ചെയ്തിരുന്നെങ്കിലും ഒരു വിഭാഗം സമസ്ത നേതാക്കൾ വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിലനിന്നിരുന്ന അമർഷമായിരുന്നു ഇ.കെ സുന്നികൾ ഈ തെരഞ്ഞെടുപ്പിൽ അഷ്റഫലിക്കെതിരെ പ്രയോഗിക്കുന്നത്. സമസ്തയുമായി സഹകരിക്കുന്നില്ലെന്നും സുന്നി ആദർശങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളും നിലപാടുകളും അഷ്റഫലിക്ക് ഉണ്ടെന്നുമാണ് ഇ.കെ സുന്നികളുടെ പ്രധാന ആക്ഷേപം.
കൂടാതെ മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട് അഷ്റഫലി എടുത്ത നിലപാടും സമസ്തയെ ചൊടിപ്പിച്ചിരുന്നു. പെൺകുട്ടികളുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട വിഷയത്തിലും മുസ്ലിം ശരീഅത്ത് നിയമത്തിനെതിരെ സമസ്തയെടുത്ത തീരുമാനങ്ങൾക്കെതിരെയും അഷ്റഫലി രംഗത്തെത്തിയതാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. എന്നാൽ സമസ്തയുമായി പ്രശ്നങ്ങളില്ലെന്ന് പറഞ്ഞ് അഷ്റഫലി ദിവസങ്ങൾക്കു മുമ്പ് വാർത്താ സമ്മേളനം വിളിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാനോ ഉൾക്കൊള്ളാനോ സമസ്ത നേതാക്കൾ തയ്യാറായിരുന്നില്ല. മാത്രമല്ല, ഈ വാർത്ത സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിൽ പ്രസിദ്ധീകരിക്കരുതെന്ന നിർദ്ദേശം നൽകുകയും ചെയതു. ഇത് വീണ്ടും പ്രശ്നം രൂക്ഷമാക്കുന്നതിലേക്ക് എത്തിച്ചു. അഷ്റഫലിക്കൊപ്പമുള്ള ഭൂരിപക്ഷം ലീഗുകാരും ഇ.കെ വിഭാഗക്കാരാണ്. എന്നാൽ ഇവരെല്ലാം അഷ്റഫലിക്കെതിരെ വോട്ടു ചെയ്യുമോ എന്നതാണ് ഇനി അറിയാനുള്ളത്. അതേസമയം, സമസ്തയുടെ തീരുമാനത്തിനെതിരെ വലിയൊരു വിഭാഗം ലീഗ് നേതാക്കൾക്കും അമർഷമുണ്ട്. അഷ്റഫലി പലതവണ സമസ്ത നേതാക്കളുമായും ചർച്ച നടത്തിയും കത്തെഴുതിയും തനിക്ക് സമസ്തയുടെ നിലപാടാണെന്ന് ആവർത്തിക്കുകയും തനിക്ക് പിന്തുണ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതു കേൾക്കാൻ തയ്യാറാകാതെയാണ് പരസ്യ കൺവെൻഷൻ വിളിച്ചു ചേർത്തിരിക്കുന്നത്. എന്നാൽ ഇതിനെതിരെ ലീഗ് അണികൾ പരസ്യമായി രംഗത്തുവരരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്. അവസരം മുതലെടുക്കാനുറച്ച് ഇടതുമുന്നണി നേതാക്കൾ സമസ്തയുമായി പലതവണ ചർച്ചകൾ നടത്തിയിരുന്നു.
സമസ്ത ഇ.കെ വിഭാഗത്തിന്റെ യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഡിവിഷൻ പരിധി കൂടിയാണ് കരുവാരക്കുണ്ട്. ഹമീദ് ഫൈസിയുടെ അദ്ധ്യക്ഷതയിലാണ് ഇന്ന് അഷ്റഫലിക്കെതിരെയുള്ള കൺവെൻഷൻ നടന്നത്. നേരത്തെ ഫാസിസത്തെ ചെറുക്കുന്ന ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്ന പരസ്യ പ്രസ്താവനയുമായി ഹമീദ് ഫൈസി രംഗത്തെത്തിയിരുന്നു. എന്നാൽ ലീഗിനു തന്നെ തെരഞ്ഞെടുപ്പിൽ പിന്തുണ നൽകണമെന്ന ആഹ്വാനവുമായി സമസ്ത സെക്രട്ടറി കോട്ടമല ബാപ്പു മുസ്ലിയാരുടെ നേതൃത്വത്തിൽ ഇതിനു പിന്നാലെ പത്രസമ്മേളനവും നടത്തിയത് ഏറെ ആഭ്യന്തര കലഹം സൃഷ്ടിച്ചു. എന്നാൽ വീണ്ടും ലീഗ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന എം.എസ്.എഫ് നേതാവിനെതിരെ പടയൊരുക്കം ശക്തമാക്കിയത് ലീഗ്-സമസ്ത ബന്ധം കൂടുതൽ പൊട്ടിത്തെറിയിലേക്കെത്തുന്നതിന്റെ സൂചനകൂടിയാണ്.
ഹമീദ് ഫൈസിയുടെയും എതാനും എസ്.കെ.എസ്.എസ്.എഫ് ജില്ലാ, സംസ്ഥാന നേതാക്കളുടെയും നേതൃത്വത്തിലാണ് അഷ്റഫലിക്കെതിരെ പരസ്യ കാമ്പയിനിംഗുമായി ഇകെ സുന്നികൾ നിലയുറപ്പിച്ചിരിക്കുന്നത്. നേരത്തെ മലബാറിലെ വിവിധ ജില്ലകളിൽ സിപിഎമ്മുമായി ഒരു വിഭാഗം സമസ്ത നേതാക്കൾ പിന്തുണ നൽകാമെന്ന ധാരണ ഉണ്ടാക്കിയിരുന്നു. എന്നാൽ ലീഗുമായി ഒന്നിച്ചു നിന്നിരുന്ന ഇകെ സുന്നി അണികൾക്ക് ഇത് ഉൾക്കൊള്ളാൻ നന്നേ പ്രയാസപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഇടത്-സമസ്ത ബന്ധം തെളിയിക്കുന്ന നിരവധി സംഭവങ്ങൾ പുറത്തു വരികയുണ്ടായി. അവസാനം ടി.പി അഷ്റഫലിക്കെതിരെയുള്ള നീക്കവും പരസ്യമായതോടെ വരും ദിവസങ്ങളിൽ സമസ്ത മറുപടി പറയാൻ നിർബന്ധിതരാകും. എന്നാൽ അഷ്റഫലിയെ എന്തു വിലകൊടുത്തും പരാജയപ്പെടുത്തുമെന്നുള്ള ഉറച്ച നിലപാടിലാണ് സമസ്തയിലെ ഒരുവിഭാഗം പണ്ഡിതർ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍