അവിശ്വാസത്തിൽ തോറ്റെങ്കിലും രണ്ടു കക്ഷികളെ ഉറപ്പിച്ച് ഒപ്പം നിർത്താനായതിൽ രാഹുലിന് ആശ്വാസം; മമതയും ചന്ദ്രബാബു നായിഡുവും കൂടുതൽ മോദി വിരുദ്ധരായി; ടിആർഎസിനേയും ബിജു ജനതാദള്ളിനേയും മെരുക്കാൻ പ്രത്യേക പദ്ധതിക്ക് രൂപം നൽകും; തമിഴ്നാട്ടിൽ താരപാർട്ടി പിറക്കുമ്പോൾ തുണയാകുമെന്ന പ്രതീക്ഷ ബാക്കി; പ്രതിപക്ഷ നീക്കം ശക്തമാകുമ്പോൾ ഭിന്നിപ്പിച്ചു നേടാൻ തന്ത്രമൊരുക്കി അമിത് ഷായും; ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തകൃതി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാജ്യം പൊതു തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്. ബിജെപിയും കോൺഗ്രസും ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ലോക്സഭയിലെ അവിശ്വാസത്തിലെ തിരിച്ചടി കോൺഗ്രസ് കാര്യമായെടുക്കുന്നില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അധികാരം പിടിക്കാമെന്ന് തന്നെയാണ് പ്രതീക്ഷ. നൂറിലധികം സീറ്റുകൾ ഉറപ്പിക്കുകയാണ് ലക്ഷ്യം. ഇത് സാധ്യമായാൽ മമതയും ചന്ദ്രബാബു നായിഡുവുമെല്ലാം രാഹുലിനെ പിന്തുണയക്കുമെന്ന് ഉറപ്പാണ്. അതിനിടെ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയെ പിന്തുണയ്ക്കില്ലെന്ന് തെലുങ്ക്ദേശം പാർട്ടി (ടിഡിപി) പ്രസിഡന്റും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു വ്യക്തമാക്കുകയും ചെയ്തു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ചിട്ടുണ്ട്.
പ്രതിപക്ഷ ഐക്യമാണ് രാഹുലിന്റെ ലക്ഷ്യം. എല്ലാവരും ബിജെപിയുടെ ശത്രുക്കളായി മാറുമെന്നാണ് പ്രതീക്ഷ. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ ശിവസേന വിട്ടു നിന്നതും കോൺഗ്രസിന് പ്രതീക്ഷയാണ്. ഒഡീഷയിലെ ബിജു ജനതാദള്ളിനെ അടുപ്പിക്കാനും രാഹുൽ നേരിട്ട് രംഗത്ത് എത്തും. തെലുങ്കാനയിൽ തെലുങ്കാന രാഷ്ട്ര സമിതിയുടെ വോട്ടുകളും ബിജെപിക്ക് പോകുന്നില്ലെന്ന് ഉറപ്പിക്കും. എസ് പിയും ബി എസ് പിയും ജനതാദള്ളുകളും എല്ലാം ഉൾക്കൊള്ളുന്ന വിശാല സഖ്യമാണ് രാഹുലിന്റെ മനസ്സിൽ. ഇത് നടക്കുമെന്ന ആത്മവിശ്വാസം രാഹുലിനുണ്ട്. ബിജെപിയും കരുതലോടെയാണ് നീങ്ങുന്നത്. പ്രതിപക്ഷത്ത് വിള്ളലുണ്ടാക്കുകയാണ് ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ലക്ഷ്യം. ഇതിനുള്ള തന്ത്രങ്ങൾ ബിജെപിയും ഒരുക്കുന്നുണ്ട്.
തമിഴ്നാട്ടിൽ എഐഎഡിഎംകെ ബിജെപിക്ക് ഒപ്പമാണ്. അവിശ്വാസ പ്രമേയ ചർച്ചയിൽ അവർ മോദിയെ പിന്തുണച്ചു. ഡിഎംകെ മറുപക്ഷത്തും. രജനീകാന്തും കമൽഹാസനും പാർട്ടിയുമായി എത്തുമ്പോൾ ഈ സാഹചര്യം മാറുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഇതോടെ തമിഴ് രാഷ്ട്രീയം ബിജെപി വിരുദ്ധമാകുമെന്നും കരുതുന്നു. എന്നാൽ രജനികാന്തിനെ ഒപ്പം കൂട്ടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ഇപ്പോഴും. ബാക്കി എല്ലാ സംസ്ഥാനത്തും മുന്നണി ബന്ധങ്ങളിൽ വ്യക്തത വന്നിട്ടുണ്ട്. ഉത്തരേന്ത്യയിൽ ബിജെപിയെ പിടിച്ചു കെട്ടി കേന്ദ്രത്തിൽ അധികാരം പിടിച്ചെടുക്കാനാണ് രാഹുലിന്റെ ശ്രമം.
അതിനിടെ കേന്ദ്ര സർക്കാരിനെതിരേ തന്റെ പാർട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ധാർമികതയും ഭൂരിപക്ഷവും തമ്മിലുള്ള യുദ്ധമായിരുന്നെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു. 2014-ൽ എൻഡിഎ മുന്നണിയിൽ ചേർന്നത് തന്റെ സംസ്ഥാനത്തിന്റെ നന്മയെ കരുതിയാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ബിജെപി സർക്കാരിൽനിന്ന് നീതി ലഭിക്കുമെന്ന് നാല് വർഷം ഞങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ, ആന്ധ്രയിലെ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. അവർ ഇനിയും ഇത് ആവർത്തിക്കില്ലെന്ന് എന്താണ് ഉറപ്പെന്നും ചന്ദ്രബാബു നായിഡു ചോദിച്ചു. ഞങ്ങളുടെ ധാർമികതയും ബിജെപിയുടെ ഭൂരിപക്ഷവും ഏറ്റുമുട്ടുന്നതിനാണ് ലോക്സഭ ഇന്നലെ സാക്ഷ്യം വഹിച്ചത്. അവിശ്വാസ പ്രമേയത്തിൽ ടിഡിപിയെ പിന്തുണച്ച മറ്റ് പ്രതിപക്ഷ പാർട്ടികളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി.യുടെ തോൽവി ഉറപ്പാണെന്നും അവർ 150 സീറ്റിനപ്പുറം കടക്കില്ലെന്നും ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയും വ്യക്തമാക്കി കഴിഞ്ഞു. ജൂലായ് 21 രക്തസാക്ഷിത്വദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂറ്റൻ റാലിയെ അഭിസംബോധനചെയ്യുകയായിരുന്നു അവർ. അടുത്ത ജൂലായ് 21 ഭാരത് വിജയ് ദിവസമായി ആഘോഷിക്കുമെന്നും മമത പറഞ്ഞു. 1993-ൽ യൂത്ത് കോൺഗ്രസ് റാലിക്കുനേരെയുണ്ടായ വെടിവെപ്പിൽ 13 യൂത്ത് കോൺഗ്രസുകാർ കൊല്ലപ്പെട്ട ദിവസമാണ് തൃണമൂൽ കോൺഗ്രസ് രക്തസാക്ഷിത്വദിനമായി ആചരിച്ചുവരുന്നത്. അടുത്തിടെ ബിജെപി. വിട്ടുവന്ന മുൻ എംപി. ചന്ദൻ മിത്രയും മുൻ സിപിഎം. എംപി. മൊയ്നുൽ ഹസനും കോൺഗ്രസ് വിട്ടുവന്ന അഞ്ച് എംഎൽഎ.മാരും റാലിക്കിടെ ഔദ്യോഗികമായി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. സിപിഎമ്മിൽനിന്ന് പുറത്താക്കിയ എംപി. ഋതബ്രത ബാനർജി, ഇടതുപക്ഷ ചിന്തകനായ അബുൾ ബാഷർ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു.
പാർലമെന്റിൽ ബിജെപി.യ്ക്കെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. പക്ഷേ, ഇപ്പോൾ പാർലമെന്റിനകത്തേ അവർക്ക് സംഖ്യാബലമുള്ളൂ. പുറത്ത് ജനങ്ങളുടെ സംഖ്യാബലം അവർക്കെതിരാണ്. ബിജെപി.യുടെ സഖ്യകക്ഷിയായ ശിവസേനപോലും അനുകൂലമായി വോട്ടുചെയ്തില്ല. സഖ്യകക്ഷിയായിരുന്ന ടി.ഡി.പി.യാണ് പ്രമേയം കൊണ്ടുവന്നതുതന്നെ. ജയലളിത ജീവിച്ചിരുന്നെങ്കിൽ എ.ഐ.എ.ഡി.എം.കെ.യുടെ വോട്ട് ബിജെപി.ക്ക് കിട്ടുമായിരുന്നില്ല. അടുത്ത തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡി.എം.കെ.യ്ക്കായിരിക്കും ഏറ്റവും കൂടുതൽ സീറ്റുകൾ കിട്ടുക. ഉത്തർപ്രദേശിൽ മായാവതിയും മുലായവും ഒന്നിച്ചാൽ ബിജെപി.ക്ക് അവിടെനിന്ന് ഇപ്പോഴുള്ള 80 സീറ്റിൽ അമ്പതെങ്കിലും കുറയുമെന്നും മമത പറയുന്നു.
മധ്യപ്രദേശിലും രാജസ്ഥാനിലും ഇപ്പോഴുള്ളതിന്റെ നാലിലൊന്നേ കിട്ടൂ. ബിഹാർ ലാലുപ്രസാദിനൊപ്പമായിരിക്കും. അങ്ങനെവരുമ്പോൾ ഇനി 150 സീറ്റുകൾക്കപ്പുറം പോകാൻ ബിജെപി.ക്കാവില്ല -മമത പറഞ്ഞു. ബംഗാളിലെ 42 സീറ്റും ജയിച്ചുകൊണ്ട് തൃണമൂൽ ഇക്കാര്യത്തിൽ മാതൃക കാണിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ജനുവരി 21-ന് കൊൽക്കത്ത ബ്രിഗേഡ് മൈതാനത്ത് രാജ്യത്തെ പ്രമുഖകക്ഷികളെയെല്ലാം പങ്കെടുപ്പിച്ച് വൻ റാലി നടത്തും. അത് 2019-ലെ തിരഞ്ഞെടുപ്പുവിജയത്തിനുള്ള ആഹ്വാനമാകും -മമത പറഞ്ഞു. ഈ റാലിയിലേക്ക് കോൺഗ്രസിനെ വിളിക്കുമെന്ന് ഇനിയും വ്യക്തമല്ല. ദേശവ്യാപകമായി ബിജെപി.ക്കെതിരേ പോരാടുന്നുവെന്നുപറയുന്ന സിപിഎമ്മും കോൺഗ്രസും ബംഗാളിൽ ബിജെപി.യെ കൂട്ടുപിടിച്ച് തൃണമൂൽ കോൺഗ്രസിനെ എതിർക്കുന്നത് ദുഃഖകരമാണെന്നും മമത പറഞ്ഞിട്ടുണ്ട്.
അതിനിടെ 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രവർത്തകരെ ഉൾപ്പെടുത്തി 1800 വാട്സ്ആപ്പ് ഗ്രൂപ്പുകൾ തുടങ്ങി. പാർട്ടി പ്രവർത്തകരോട് നേരിട്ട് സംവദിക്കാനും വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാനും ബിജെപി അധ്യക്ഷൻ അമിത് ഷായെയും അംഗമാക്കിയാണ് 1800 ഗ്രൂപ്പുകളും ആരംഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലതലം മുതൽ പാർട്ടി പ്രവർത്തകരെ പ്രചാരണത്തിന്റെ ഭാഗമാക്കുന്നതിനും ഒരുമിച്ച് നിർത്തുന്നതിനുമാണ് വാട്സ്ഗ്രൂപ്പിനെ ഉപയോഗിക്കുന്നതെന്നാണ് പാർട്ടി നേതൃത്വം അവകാശപ്പെടുന്നത്. പാർട്ടി പ്രവർത്തകരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി 1800 വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് ഇപ്പോൾ ഒരുക്കിയിട്ടുള്ളത്. എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്. പാർട്ടിയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വ്യാജവാർത്തകളും പ്രചരണങ്ങളും തടയാൻ വാട്സ്ആപ്പ് ഗ്രൂപ്പുകൾ സഹായിക്കുമെന്ന് ബിജെപി മീഡിയ റിലേഷൻ മാനേജർ നീൽകാന്ത് ബക്ഷി അറിയിച്ചു.
എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെയും പാർട്ടിയുടെ ഡൽഹിയിലെ മേധാവി മനോജ് തിവാരിയെയും അംഗമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങൾ സംബന്ധിച്ച സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ ജില്ലാ, മണ്ഡലം തലത്തിൽ ബിജെപി സോഷ്യൽ മീഡിയാ അംഗങ്ങളുടെ യോഗം വിളിക്കാനും നേതൃത്വം പദ്ധതിയിടുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍