മൂന്ന് മുന്നണികളിലേയും പ്രചരണ തന്ത്രങ്ങൾ ഒരുക്കിയത് പ്രൊഫഷണൽ ഏജൻസികൾ; ഒരോ മുദ്രാവാക്യത്തിനും ഈടാക്കിയത് ലക്ഷങ്ങൾ; പരസ്യ ചെലവിൽ എല്ലാവരേയും കടത്തി വെട്ടിയത് ബിജെപി സഖ്യം; നമ്മുടെ നാവിൻ തുമ്പിൽ നിറഞ്ഞു നിൽക്കുന്ന പരസ്യ വാചകങ്ങൾ വന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: 'എൽ.ഡി.എഫ് വരും എല്ലാം ശരിയാകും', 'വളരണം കേരളം തുടരണം ഈ ഭരണം', 'വഴിമുട്ടി കേരളം; വഴികാട്ടാൻ ബിജെപി'...... കേരളത്തിൽ ഉയർന്ന് കേട്ട മുദ്രാവാക്യങ്ങളാണ് ഇവ. ലക്ഷങ്ങൾ നൽകി സിപിഎമ്മും കോൺഗ്രസും ബിജെപിയും അവതരിപ്പിച്ച പരസ്യ വാചകങ്ങൾ. ഉപഭോക്താക്കൾക്ക് മുന്നിൽ വസ്തുക്കളെ അവതരിപ്പിക്കുന്ന പരസ്യം പോലെയായിരുന്നു ഈ തെരഞ്ഞെടുപ്പും. സ്ഥാനാർത്ഥികൾ പരസ്യം ചെയ്യുന്ന പതിവ് മുമ്പേയുണ്ടായിരുന്നു. എന്നാൽ ഇത്തവണ കേരളത്തിൽ അത് കേന്ദ്രീകൃത സ്വഭാവത്തിലായി. വസ്തുക്കളെ ഉപഭോക്താക്കളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിക്കുന്നതിന് സമാനമായ പരസ്യ തന്ത്രം ആവിഷ്കരിച്ചു. സോഷ്യൽ മീഡിയയുടേയും ദൃശ്യമാദ്ധ്യമങ്ങളുടേയും സാധ്യതകൾ പരമാവധി ഉപയോഗിച്ചായിരുന്നു ഇത്.
മൂന്ന് ഏജൻസികളാണ് എല്ലാത്തിനും പിറകിൽ പ്രവർത്തിച്ചത്. യു.ഡി.എഫിന്റെ പ്രചാരണത്തിന് അണിയറയിൽ പ്രവർത്തിച്ചത് പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻസ് പ്രൈ.ലിമിറ്റഡ്. എൽ.ഡി.എഫ് പ്രചാരണത്തിന് പിന്തുണ നൽകിയ കൊച്ചി ആസ്ഥാനമായ മൈത്രി അഡ്വർടൈസിങ് വർക്സ്. ബിജെപിയെ അവതരിപ്പിച്ചത് പരസ്യ ഏജൻസിയായ ഗ്രാഫിറ്റിയും. കേരളത്തിൽ ആര് അധികാരത്തിലേറിയാലും അതിന്റെ മികവ് ഈ പരസ്യ ഏജൻസികളുടേതാകും. യഥാർത്ഥ വിജയി ഈ പരസ്യ ഏജൻസികളിൽ ഒന്നാകും. കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിലെത്തിയത് പരസ്യ ഏജൻസികളുടെ പ്രൊഫഷണൽ ഇടപെടലുകളുടെ ഫലമായാണ്. ബീഹാറിലെ ജനപ്രിയ നായകനായിട്ടും നിതീഷ് കുമാറിനും വീണ്ടും അധികാരത്തിലെത്താൻ ഇത്തരം ഏജൻസികളെ സമീപിക്കേണ്ടിയും വന്നു. ഇതിന്റെ തുടർച്ചയാണ് കേരളത്തിലും കണ്ടത്.
അതുകൊണ്ട് തന്നെ മുമ്പത്തേതിൽനിന്ന് വ്യത്യസ്തമായി, പരസ്യ ഏജൻസികൾ അജണ്ട നിർണയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. ആധുനിക മാദ്ധ്യങ്ങളുടെ സഹായത്തോടെ ആശങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും പ്രചാരണ തന്ത്രങ്ങൾക്ക് പ്രഫഷനൽ ഏജൻസികളെ ഏൽപ്പിച്ചത് ബോധപൂർവ്വമായിരുന്നു. ഇത്തരം ഏജൻസികൾ തയ്യാറാക്കിയ വാചകങ്ങൾ നേതാക്കളും മുദ്രാവാക്യങ്ങളാക്കി. ടിവിയും എഫ് എം റേഡിയോയിലുമെല്ലാം പരസ്യവാചകങ്ങൾ നിറഞ്ഞു. ഏവരേയും അൽഭുതപ്പെടുത്തി ബിജെപിയാണ് കൂടുതൽ സജീവത ഇക്കാര്യത്തിൽ നടത്തിയത്. അക്കൗണ്ട് തുറന്നേ എന്ന നിശ്ചയദാർഡ്യമായിരുന്നു ഇതിന് കാരണം. ഇതോടെ ടിവിയിലും റേഡിയോയിലുമെല്ലാം ത്രികോണ പോരിന്റെ പ്രതീതിയെത്തി.
ചുവരെഴുത്തുകളും ചാക്ക്ബോർഡുകളും പോസ്റ്ററുകളും മാഞ്ഞുപോയിടത്ത് വാട്സ്ആപ്പുകളും ഫേസ്ബുക്കും ഹോർഡിങ്ങുകളും ഗതി നിർണയിച്ചു. കമന്റുകൾ കുന്നുകൂടി വി.എസിന്റെയും ഉമ്മൻ ചാണ്ടിയുടെയും ഫേസ്ബുക് പോസ്റ്റുകൾ വരെ ചൂടേറിയ ചർച്ചയാവുമ്പോൾ പിന്നിൽ തന്ത്രം മെനഞ്ഞത് ഈ ഏജൻസികളായിരുന്നു. മിക്ക സ്ഥാനാർത്ഥികൾക്കും ഫേസ്ബുക് അക്കൗണ്ട് ഉണ്ടായിരുന്നു. ഇവയിൽ പലതും നിയന്ത്രിച്ചത് പരസ്യ ഏജൻസികളായിരുന്നു. ടിവിയിലും എഫ് എം റേഡിയോകളും മൂന്ന് കൂട്ടരും പരസ്യം ചെയ്തെങ്കിലും ഏറ്റവും കൂടുതൽ തുക ചെലവാക്കിയത് ബിജെപി സഖ്യാമാണ്. ബിജെപി ടിവി പരസ്യങ്ങൾ തന്നെ ഒരു ഡസനോളം ആണ് ആവതരിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വോട്ടർമാരിലെത്തിക്കാനായിരുന്നു ശ്രമം.
യുഡിഎഫിനായി മൂന്ന് ഘട്ടങ്ങളിലായാണ് തന്ത്രങ്ങൾ രൂപപ്പെടുത്തിയതെന്ന് പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻസ് പ്രൈ.ലിമിറ്റഡ് എം.ഡിയും ക്രിയേറ്റീവ് തലവനുമായ വി.എ. ശ്രീകുമാർ മേനോൻ പറയുന്നു. യു.ഡി.എഫിന്റെ ഐക്യം സ്ഥാപിക്കുകയായിരുന്നു ആദ്യം. ഇതിനായി മുന്നണിയിലെ എല്ലാ പാർട്ടികളുടെയും പതാകകൾ കൂട്ടിപ്പിടിച്ച ചിത്രം നൽകി. തുടർന്ന് മദ്യം, കാരുണ്യ ലോട്ടറി, പാലങ്ങൾ, സ്റ്റാർട്ടപ് വില്ലേജുകൾ തുടങ്ങിയ വികസന, ഭരണനേട്ട ചർച്ചകൾ മുന്നോട്ടുവച്ചു. ഫേസ്ബുക് പേജിൽ കൃത്യമായ നിലപാടുള്ള മുഖ്യമന്ത്രിയെ അവതരിപ്പിക്കുകയായിരുന്നു അടുത്ത ഘട്ടം. ടി.വിയിലും റേഡിയോയിലും 12ഓളം പരസ്യങ്ങളാണ് ചെയ്തത്. 750 ഓളം ഹോർഡിങ്ങുകളാണ് ചെയ്തത്. ബിഹാർ തെരഞ്ഞെടുപ്പിന് വേണ്ടി സർവേ നടത്തിയ മാർ ഏജൻസിയാണ് ഓരോ ബൂത്തിലെയും സാഹചര്യങ്ങൾ പഠിച്ച് പിന്തുണ നൽകിയത്.
ഏറ്റവും ലളിതമായ വാക്കുകൾ കൊണ്ട് സന്ദേശം എത്തിക്കുക എന്ന ആശയമാണ് കൊച്ചി ആസ്ഥാനമായ മൈത്രി അഡ്വർടൈസിങ് വർക്സ് ലക്ഷ്യമിട്ടത്. ഈ ആശയമാണ് 'എൽ.ഡി.എഫ് വരും, എല്ലാം ശരിയാകും 'എന്ന വാചകത്തിലേക്ക് നയിച്ചതെന്ന് എൽ.ഡി.എഫ് പ്രചാരണത്തിന് പിന്തുണ നൽകിയ കൊച്ചി ആസ്ഥാനമായ മൈത്രി അഡ്വർടൈസിങ് വർക്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഓപറേറ്റർ രാജീവ് മേനോൻ പറയുന്നു. ജനങ്ങളിൽ പ്രതീക്ഷ ഉണർത്തുകയായിരുന്നു, ലക്ഷ്യം. അടുത്ത ഘട്ടമായി 'തിരിച്ചുവരട്ടെ മലയാളിയുടെ കരുത്ത്' എന്ന മുദ്രാവാക്യവും ഉപയോഗിച്ചു. മിസ്ഡ് കോളിലൂടെയായിരുന്നു ഹോർഡിങ്ങിന് പുറത്തെ പ്രചാരണത്തിന് തുടക്കം.
തിരിച്ചുവിളിക്കുന്ന ആളോട് വി എസ് പറയുന്നു, ഞാൻ വി എസ്. അച്യുതാനന്ദൻ, എൽ.ഡിഎഫിന് വോട്ട് ചെയ്യണം. റെയിൽവേ സ്റ്റേഷനിലെ ടി.വികളിൽ പരസ്യം നൽകി. പിന്നീട് ഏറനാട്, ഗുരുവായൂർ തിരുവനന്തപുരം എക്സ്പ്രസ്, വഞ്ചിനാട് തുടങ്ങിയ ട്രെയിനുകളിൽ മൊത്തമായി പരസ്യം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ട്രെയിനുകളെ ഉപയോഗിക്കുന്നത് ഇതാദ്യമായിരുന്നു. ഫേസ്ബുക് വഴി പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിക്കുന്നതായിരുന്നു മറ്റൊന്ന്. 4800 ചോദ്യങ്ങളാണ് ഉടൻ ലഭിച്ചത്. പിന്നീട് ഇത് രണ്ട് ലക്ഷം കടന്നു. ആറ് ഷോർട്ട് ഫിലിമുകളും ചെയ്തു.
എൻ.ഡി.എയുടെ 'വഴിമുട്ടിയ കേരളം, വഴികാട്ടാൻ ബിജെപി', 'എല്ലാവരും ഒത്തൊരുമിച്ച്', 'എല്ലാവർക്കും വികസനം,' 'മാറ്റവുമല്ല, തുടർച്ചയുമല്ല, മുന്നേറ്റം തന്നെ വേണം' എന്നീ മുദ്രാവാക്യങ്ങൾ അവതരിപ്പിച്ചത് പരസ്യ ഏജൻസിയായ ഗ്രാഫിറ്റിയാണ്. കേന്ദ്രത്തിലെ മോദി സർക്കാരിന്റെ മികവ് കേരളത്തിൽ ചർച്ചയാക്കുക. അതിലൂടെ മാറ്റത്തിലേക്ക് കാര്യങ്ങളെത്തിക്കുകയായിരുന്നു ലക്ഷ്യം. മൂന്നാം ശക്തിയുടെ ആവശ്യകത ഇതിലൂടെ ബോധ്യപ്പെടുത്താനായെന്നും വിലയിരുത്തുന്നു. ജനമനസ്സുകളിലേക്ക് ബിജെപിയെ എത്തിക്കാൻ തീർത്തും വ്യത്യസ്തമായ പ്രചരണ രീതികളാണ് അവതരിപ്പിച്ചത്. സാങ്കേതികത പൂർണ്ണമായും ഉപയോഗിക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍