ആദ്യം എന്റെ പേരിൽ കേസെടുക്കൂ സർ... തോമസ് ഐസക്കിന്റെ ഈ ആവശ്യമെങ്കിലും മുഖ്യമന്ത്രി കേൾക്കുമോ; പാമോലിൻ കേസിൽ പേഴ്സണൽ സ്റ്റാഫിന്റെ കമന്റിനെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് ഫേസ്ബുക്കിൽ തോമസ് ഐസക്
തിരുവനന്തപുരം: തോമസ് ഐസക് എം.എൽഎ, ക്ഷുഭിതനാണ്. തന്റെ ലേഖനത്തെ അടിസ്ഥാനാക്കി ആരെങ്കിലും ഫെയ്സ് ബുക്ക് പോസ്റ്റിട്ടാൽ തനിക്കെതിരെ കേസ് എടുക്കണമെന്നാണ് തോമസ് ഐസക്കിന്റെ അഭിപ്രയാം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ വിഷയമെത്തിച്ച് നീതി നേടിയെടുക്കാനാണ് സിപിഐ(എം). കേന്ദ്ര കമ്മറ്റി അംഗമായ തോമസ് ഐസക്കിന്റെ ശ്രമം.
പാമോയിൽ കേസുമായി ബന്ധപ്പെട്ടു മൂന്നു വർഷം മുമ്പു സിപിഐ(എം). മുഖപത്രമായ ദേശാഭിമാനിയിൽ 'ഉമ്മൻ ചാണ്ടിക്ക് ജിജി തോംസന്റെ പ്രത്യുപകാരം' എന്ന തലക്കെട്ടിൽ താനെഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കി ഫേസ്ബുക്കിൽ അടുത്തിടെ പോസ്റ്റ് ചെയ്ത കുറിപ്പിന്റെപേരിൽ തന്റെ പി.എ: കെ. ജി. ബിജുവിനെതിരേ പൊലീസ് സൈബർ വിഭാഗം കേസെടുത്തതാണ് ഐസക്കിനെ ചൊടിപ്പിച്ചത്.
ഇക്കാര്യം ആദ്യമെഴുതിയ തനിക്കെതിരെ കേസെടുക്കാതെ, ആ വിവരങ്ങളെ അധികരിച്ചു സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ തന്റെ പി.എയ്ക്കെതിരെ കേസെടുക്കുന്നത് ശരിയാണോ എന്നു ബഹുമാന്യനായ ഉമ്മൻ ചാണ്ടി ചിന്തിക്കണമെന്നും 'ആദ്യം എന്റെ പേരിൽ കേസെടുക്കൂ സർ...'എന്നുമാണ് തോമസ് ഐസക്ക് ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചത്.
കേസ് എടുക്കണമെന്ന ആവശ്യവുമുള്ള തോമസ് ഐസക്കിന്റെ പോസ്റ്റ്
പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടി കളിക്കുന്ന കള്ളക്കളികളെക്കുറിച്ച് 2011 സെപ്റ്റംബർ 30ന്റെ ദേശാഭിമാനിയിൽ 'ഉമ്മൻ ചാണ്ടിക്ക് ജിജി തോംസൺറെ പ്രത്യുപകാരം' എന്ന തലക്കെട്ടിൽ ഞാനൊരു ലേഖനമെഴുതിയിരുന്നു. കേസ് പിൻവലിക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചതിനെത്തുടർന്ന് ഈ ലേഖനത്തെ അടിസ്ഥാനമാക്കി ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിന്റെ പേരിൽ എന്റെ പിഎ കെ. ജി. ബിജുവിനെതിരെ സർക്കാർ സൈബർ കേസെടുത്തിരിക്കുന്നു.
2005ൽ എ കെ ആന്റണിയിൽ നിന്ന് അധികാരം കൈക്കലാക്കിയപ്പോഴാണ് പാമോയിൽ കേസ് പിൻവലിക്കാൻ ഉമ്മൻ ചാണ്ടി ആദ്യം തീരുമാനിച്ചത്. പക്ഷേ, കേസ് പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ, കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലൻസ് കോടതിയെ ഭരണമൊഴിയുന്നതുവരെ ഇക്കാര്യം അറിയിച്ചതേയില്ല. എന്നാൽ, മറ്റൊരു കാര്യം ചെയ്യാൻ ഉമ്മൻ ചാണ്ടി മറന്നില്ല.
പാമോയിൽ കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്നതിന്റെപേരിൽ ജിജി തോംസൺ, പി ജെ തോമസ് എന്നീ ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര പേഴ്സണേൽ മന്ത്രാലയം കനത്ത പിഴ ചുമത്താൻ തീരുമാനിച്ചു. ഇവരെ പിഴ ശിക്ഷയിൽ നിന്ന് രക്ഷപെടുത്തുന്നതിനാണ് 2005ൽ ഉമ്മൻ ചാണ്ടി കേസ് പിൻവലിക്കൽ നാടകം നടത്തിയത്. കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ച വിവരം ചീഫ് സെക്രട്ടറി ഒട്ടും താമസിക്കാതെ കേന്ദ്ര പേഴ്സണേൽ മന്ത്രാലയത്തെ അറിയിച്ചു. എന്നാൽ ഏതു കോടതിയെയാണോ ഇക്കാര്യം അറിയിക്കേണ്ടത്, അവിടെ അറിയിച്ചതുമില്ല.
കേസ് പിൻവലിക്കുന്ന കാര്യം വിജിലൻസ് കോടതിയെ അറിയിച്ചാൽ അതിന്റെ ഗുണം കരുണാകരനും കിട്ടും. പാമോയിൽ കേസിൽ നിന്ന് രക്ഷപെടാൻ കോടതികളായ കോടതികളത്രയും കെ. കരുണാകരൻ കയറിയിറങ്ങുന്ന കാലത്താണ് നിർണായകമായ ഈ തീരുമാനം ബന്ധപ്പെട്ട കോടതിയെ അറിയിക്കാതെ ഉമ്മൻ ചാണ്ടി ഒളിച്ചു കളിച്ചത്. ഈ വിവരമാണ്, എന്റെ ലേഖനത്തിൽ ഞാൻ ഉന്നയിച്ചത്.
കേന്ദ്ര വിജിലൻസ് കമ്മിഷണർ സ്ഥാനത്തു നിന്ന് പി ജെ തോമസിനെ നീക്കം ചെയ്തുകൊണ്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് എച്ച് കപാഡിയ എഴുതിയ വിധിന്യായത്തിലാണ് ഇവർക്കെതിരെയുള്ള ആരംഭിച്ച അച്ചടക്ക നടപടികളുടെ വിശദാംശങ്ങളുള്ളത്.
ഇക്കാര്യം ആദ്യമെഴുതിയ എനിക്കെതിരെ കേസെടുക്കാതെ, ആ വിവരങ്ങളെ അധികരിച്ച് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ എന്റെ പിഎയ്ക്കെതിരെ കേസെടുക്കുന്നത് ശരിയാണോ എന്ന് ബഹുമാന്യനായ ഉമ്മൻ ചാണ്ടി ചിന്തിക്കണം. ആദ്യം എന്റെ
പേരിൽ കേസെടുക്കൂ, സർ...
സൈബർ പൊലീസിന്റെ കേസ് എടുക്കലിന് കാരണമായ ബിജുവിന്റെ പോസ്റ്റ്
പാമോയിൽ കേസ് അട്ടിമറിക്കാൻ ഉമ്മൻ ചാണ്ടി നേരത്തെ കളിച്ച കളികളിൽ കൈയറപ്പു തീർന്ന ഉപജാപകന്റെ കരവിരുതും കൗശലവുമുണ്ടായിരുന്നു. ഇപ്പോൾ ഏതു വിധേനെയും കേസിൽ നിന്നൊഴിവാകാനുള്ള മരണവെപ്രാളമാണ്. കാരണം, ആ കേസ് ഉമ്മൻ ചാണ്ടിയെയും കൊണ്ടേ പോകൂ എന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു..
കഴിഞ്ഞ തവണ മുഖ്യമന്ത്രിയായപ്പോൾത്തന്നെ കേസ് പിൻവലിക്കാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചതാണ്. പക്ഷേ, അന്നു നടത്തിയത് ഒരു നാടകമായിരുന്നു. ആന്റണിയെ പടിയിറക്കി മുഖ്യമന്ത്രി പദമേറ്റ ശേഷം പാമോയിൽ കേസ് പിൻവലിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം അഭിനയിച്ചിരുന്നു. 2005 ജൂലൈ 19നാണ് കേസ് പിൻവലിക്കാൻ ഉമ്മൻ ചാണ്ടി മന്ത്രിസഭ തീരുമാനിച്ചത്.
യുഡിഎഫ് സർക്കാർ അധികാരമേറ്റാൽ പാമോയിൽ കേസ് പിൻവലിക്കുമെന്ന നിലപാട് ഉമ്മൻ ചാണ്ടിയുടെ നാവിൽ നിന്ന് ആദ്യം വീണത് 2003 ജൂലൈ 2നാണ്. അന്ന് യുഡിഎഫ് കൺവീനറായിരുന്നു അദ്ദേഹം. പാമൊലിൻ കേസിനെതിരെ കരുണാകരൻ കോടതികൾ കയറിയിറങ്ങുമ്പോൾ മൗനംപാലിച്ച ഉമ്മൻ ചാണ്ടി പൊടുന്നനെ എന്തിനായിരുന്നു കേസ് പിൻവലിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്?ജിജി തോംസൺ, പി ജെ തോമസ് എന്നീ ഐഎഎസ് ഉദ്യോഗസ്ഥർ ഈ കേസിൽ യഥാക്രമം അഞ്ചും എട്ടും പ്രതികളാണ്. ഇവർക്ക് കനത്തപിഴ ചുമത്താനുള്ള നടപടികളെടുക്കാൻ കേന്ദ്ര വിജിലൻസ് കമ്മിഷൻ തീരുമാനിച്ചു. ആ വിവരം പേഴ്സണൽ മന്ത്രാലയത്തെ അറിയിച്ചത് 2003 ജൂണിൽ. വിജിലൻസ് കമ്മിഷന്റെ നിർദ്ദേശം നടപ്പാക്കാതിരിക്കാൻ പേഴ്സണൽ മന്ത്രാലയത്തിനു കഴിയില്ല.
പിഴ ശിക്ഷയിൽ നിന്ന് ജിജി തോംസണെ രക്ഷിക്കാൻ അറ്റകൈപ്രയോഗം നടത്തുകയായിരുന്നു, ഉമ്മൻ ചാണ്ടി. കേസ് പിൻവലിക്കാൻ യുഡിഎഫ് സർക്കാർ ഉദ്ദേശിക്കുന്നു എന്ന സന്ദേശം പത്രസമ്മേളനം വഴി അദ്ദേഹം വേണ്ടപ്പെട്ടവർക്കു കൈമാറി. പിഴ ശിക്ഷ ചുമത്താനുള്ള നടപടികൾ കോൾഡ് സ്റ്റോറേജിലായി. പക്ഷേ, കേസ് പിൻവലിക്കാനുള്ള സമ്മർദങ്ങൾക്ക് എ കെ ആന്റണി വഴങ്ങിയില്ല. ആന്റണിയുടെ ഭരണകാലത്ത് കേസ് പിൻവലിക്കപ്പെട്ടതുമില്ല.
ആന്റണിയെ ഇറക്കിവിട്ട് മുഖ്യമന്ത്രിപദം പിടിച്ചെടുത്തതോടെ കാര്യങ്ങൾ എളുപ്പമായി. 2005 ജനുവരി 19നു ചേർന്ന മന്ത്രിസഭ പാമൊലിൻ കേസ് പിൻവലിക്കാൻ തീരുമാനിച്ചു.
പിന്നീടായിരുന്നു, ഉമ്മൻ ചാണ്ടിയുടെ കുതന്ത്രം. കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചാൽ അക്കാര്യം ആദ്യം അറിയിക്കേണ്ടത് കേസ് പരിഗണിക്കുന്ന കോടതിയെയാണ്. പാമോയിൽ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ. അധികാരമൊഴിയുന്നതു വരെ ആ കോടതിയെ ഇക്കാര്യം ഉമ്മൻ ചാണ്ടി അറിയിച്ചതേയില്ല.
പക്ഷേ, സർക്കാർ ഉത്തരവ് പോലും പുറത്തിറങ്ങും മുമ്പ് കേസ് പിൻവലിക്കാൻ തീരുമാനിച്ചവിവരം ഒരു കത്തിലൂടെ കേന്ദ്ര പേഴ്സണേൽ മന്ത്രാലയത്തെ അറിയിച്ചു. 2005 ജനുവരി 24ന്. ആ കത്തിന്റെ അടിസ്ഥാനത്തിൽ ജിജി തോംസൺ, പി ജെ തോമസ് എന്നിവർ പിഴ ശിക്ഷയിൽ നിന്നും വകുപ്പുതല നടപടികളിൽ നിന്നും രക്ഷപെട്ടു.
2005 ജനുവരി 19ന് മന്ത്രിസഭാ യോഗം കഴിഞ്ഞ് പിന്നെയും രണ്ടു മാസം കഴിഞ്ഞാണ് 2005 മാർച്ച് 28നാണ് ഉത്തരവ് പുറത്തിറങ്ങിയത്.
പാമോയിൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന പരാതിയുമായി കെ. കരുണാകരൻ കോടതി വരാന്തയിൽ നിൽക്കുന്ന കാലമാണിത്. ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ തീരുമാനത്തിന്റെ ഗുണം കരുണാകരന് കിട്ടണമെങ്കിൽ, ആ വിവരം വിജിലൻസ് കോടതിയെ അറിയിക്കണമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം പാമോയിൽ കേസിന്റെ ഊരാക്കുടുക്കുകളിൽ നിന്ന് കരുണാകരനെ രക്ഷിക്കുകയായിരുന്നില്ല. മറിച്ച് ജിജി തോംസണെ പിഴയിൽ നിന്ന് രക്ഷിക്കുക എന്നതായിരുന്നു.
ജിജി തോംസണിനെ രക്ഷിക്കുക, അതേസമയം കരുണാകരനെ കോടതി വാരാന്തയിൽ തളച്ചിടുക. ഇതായിരുന്നു ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം. അതു രണ്ടും നടന്നു. കേസ് പിൻവലിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം വിജിലൻസ് കോടതിയെ അറിയിച്ചില്ലെന്ന് കെ. കരുണാകരൻ പോലും മനസിലാക്കിയത്, പിന്നീട് എൽഡിഎഫ് സർക്കാർ ആ തീരുമാനം പിൻവലിച്ചപ്പോഴായിരുന്നിരിക്കണം....
ദസറ, ദീപാവലി, മകരസംക്രാന്തി തുടങ്ങിയ ആഘോഷവേളകളിൽ കേരളത്തിൽ പാമോയിൽ ഉപഭോഗം കുത്തനെ കൂടുമെന്ന് പ്രധാനമന്ത്രി നരസിംഹ റാവുവിനെ തെറ്റിദ്ധരിപ്പിച്ചാണ് അളവിൽകൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യാനുള്ള അനുമതി നേടിയെടുത്തത്. പവർ ആൻഡ് എനെർജി കോർപറേഷൻ വഴി കൂടിയവിലയ്ക്ക് പാമോയിൽ ഇറക്കുമതി ചെയ്തത് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കൂടി അറിഞ്ഞു തന്നെയാണെന്ന് കേസിലെ പ്രതികൾ തീർത്തുപറയുന്നു. കോടതിക്കു മുന്നിലും മാദ്ധ്യമങ്ങൾക്കു മുന്നിലും. അങ്ങനെ ഒടുവിൽ കേസ് കറങ്ങിത്തിരിഞ്ഞ് ഉമ്മൻ ചാണ്ടിയുടെ തലയ്ക്കു മീതെയെത്തി.
പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതാണു ശരി. പാമോയിൽ കേസിന്റെ വിചാരണ നടന്നാൽ ആദ്യം കുടുങ്ങുന്നത് ഉമ്മൻ ചാണ്ടിയായിരിക്കും. അതുകൊണ്ടാണ് നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ കേസ് അട്ടിമറിക്കാൻ അദ്ദേഹം ശ്രമിക്കുന്നത്. ആ ശ്രമങ്ങൾക്ക് കോടതിയിൽ നിന്നു തന്നെ തിരിച്ചടിയേൽക്കുന്നു. ഒന്നു ചെവിയോർത്താൽ കെ. മുരളീധരന്റെ ചിരി ഉമ്മൻ ചാണ്ടിക്കു കേൾക്കാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്