Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്ത് പിടിക്കാൻ ഇഞ്ചോടിഞ്ച് പോരാട്ടവുമയി കോൺഗ്രസും ബിജെപിയും; 71 സീറ്റിൽ ബിജെപി മുന്നിൽ നിൽക്കുമ്പോൾ 68 സീറ്റിൽ കോൺഗ്രസും; ഹിമാചൽ പ്രദേശിൽ ബിജെപിയുടെ കുതിപ്പ്; മോദി-രാഹുൽ പോരാട്ടത്തിലെ വിജയമാർക്കെന്നറിയാൻ ആകാംക്ഷയോടെ രാജ്യം; പ്രധാനമന്ത്രിയുടെ നാട്ടിൽ വമ്പൻ വിജയം നേടുമെന്ന പ്രതീക്ഷയിൽ ബിജെപി

ഗുജറാത്ത് പിടിക്കാൻ ഇഞ്ചോടിഞ്ച് പോരാട്ടവുമയി കോൺഗ്രസും ബിജെപിയും; 71 സീറ്റിൽ ബിജെപി മുന്നിൽ നിൽക്കുമ്പോൾ 68 സീറ്റിൽ കോൺഗ്രസും; ഹിമാചൽ പ്രദേശിൽ ബിജെപിയുടെ കുതിപ്പ്;  മോദി-രാഹുൽ പോരാട്ടത്തിലെ വിജയമാർക്കെന്നറിയാൻ ആകാംക്ഷയോടെ രാജ്യം; പ്രധാനമന്ത്രിയുടെ നാട്ടിൽ വമ്പൻ വിജയം നേടുമെന്ന പ്രതീക്ഷയിൽ ബിജെപി

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ഒരുപോലെ നിർണായകമായ ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടങ്ങി. ഗുജറാത്തിൽ ഇരുപാർട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് പുറത്തുവരുന്ന ഫലസൂചനകൾ വ്യക്തമാക്കുന്നത്.

എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചു. പത്ത് മണിയോടെ ഗുജറാത്ത് ആര് ഭരിക്കുമെന്ന കൃത്യമായ ചിത്രം ലഭിക്കും. ഹിമാചൽ പ്രദേശിൽ ബിജെപി മുന്നേറ്റമാണ് സൂചിപ്പിക്കുന്നത്. രണ്ട് സംസ്ഥാനത്തു നിന്നും പുറത്തുവരുന്ന ഫലസൂചനകൾ ഇങ്ങനെയാണ്:

ഗുജറാത്ത്

  • ബിജെപി - 71
    കോൺഗ്രസ് -68
    മറ്റുള്ളവർ -1

ഹിമാചൽ പ്രദേശ്

  • ബിജെപി - 27
    കോൺഗ്രസ്- 8
    മറ്റുള്ളവർ -0 


ഗുജറാത്തിൽ ബിജെപിക്കു പൊതുവെ മുൻതൂക്കമുള്ള അഹമ്മദാബാദ്, രാജ്‌കോട്ട്, വഡോദര എന്നീ നഗരങ്ങളോടു ചേർന്ന മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെണ്ണുന്നത്. രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസും ബിജെപിയും രണ്ടിടത്തും ജയം അവകാശപ്പെടുന്നു. ഈ കക്ഷികൾ തമ്മിലെ നേർക്കു നേർ പോരാട്ടമാണ് രണ്ടിടത്തും നടക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ഏറെ നിർണ്ണായകമാകും ഈ ഫലങ്ങൾ. ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് 37 കേന്ദ്രങ്ങളിലാണു വോട്ടെണ്ണൽ. ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകൾ വേണം.

സംസ്ഥാനത്തു നടത്തിയ ഒൻപത് എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്കു വിജയം പ്രവചിക്കുന്നു. ഹിമാചലിൽ 68 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. ഇവിടെയും ബിജെപി അധികാരം പിടിച്ചെടുക്കുമെന്നാണ് എക്‌സിറ്റ് പോൾ നൽകുന്ന സൂചന. ബിജെപിയും ഈ കണക്കുകളിൽ പ്രതീക്ഷ അർപ്പിക്കുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ മികവ് ഗുജറാത്തിൽ അട്ടിമറി ജയം നൽകുമെന്ന് കോൺഗ്രസും പറയുന്നു. 

വോട്ടർ പോളിങ് ബൂത്തിൽനിന്നു പുറത്തിറങ്ങുന്ന ഉടൻ ശേഖരിക്കുന്ന വിവരമാണ് എക്സിറ്റ് പോളിൽ രേഖപ്പെടുത്തുന്നത്. ഇതിനാൽ തിരഞ്ഞടുപ്പിനു മുൻപു നടത്തുന്ന അഭിപ്രായ സർവേകളേക്കാൾ കൃത്യത എക്സിറ്റ് പോളിന് അവകാശപ്പെടാം. ്അതിനിടെ ഗുജറാത്തിൽ വോട്ടിങ് യന്ത്രങ്ങളെച്ചൊല്ലി വിവാദം വീണ്ടും മുറുകുകയാണ്. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു ഹാർദിക് പട്ടേലും അൽപേശ് ഠാക്കൂറും രംഗത്തെത്തി. ഇതേസമയം, യന്ത്രങ്ങളുടെ സത്യസന്ധത തെളിയിക്കാൻ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വോട്ട് രസീതുകൾ കൂടി എണ്ണണമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ നിർദ്ദേശം നൽകി.

ഗുജറാത്തിൽ ഭരണം നിലനിർത്താനും ഹിമാചൽ കോൺഗ്രസിൽനിന്നു പിടിച്ചെടുക്കാനും സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഗുജറാത്തിൽ ഭരണം നിലനിർത്തിയാൽ ബംഗാളിൽ ഇടതുപക്ഷത്തിനു ശേഷം ആറ് തവണ തുടർച്ചയായി ജയിക്കുന്ന കോൺഗ്രസിതര പാർട്ടിയെന്ന ബഹുമതി ബിജെപിക്ക് ലഭിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും നാട്ടിൽ വിജയിക്കേണ്ടത് ബിജെപിക്ക് അഭിമാന പ്രശ്‌നം. അധ്യക്ഷനായി ചുമതലയേറ്റ രാഹുലിന് ആദ്യത്തെ പരീക്ഷണമാണ് തെരഞ്ഞെടുപ്പു ഫലം. പട്ടേൽ സമരനേതാവ് ഹർദ്ദിക്, കോൺഗ്രസ് സ്ഥാനാർത്ഥി ഒബിസി നേതാവ് അൽപേഷ് ഠാക്കൂർ, കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന ദളിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവരുടെ ജനസമ്മതിയും തെരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തമാകും.

വികസനവും മോദിയും ഭരണത്തുടർച്ച ഉറപ്പാക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഹർദ്ദിക് പട്ടേലിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. കാലങ്ങളായി ബിജെപിക്കൊപ്പമുള്ള പട്ടേൽ വോട്ടുകളിൽ വിള്ളൽ വീഴ്‌ത്താൻ ഹർദ്ദിക്കിനാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. ഹിമാചൽ നഷ്ടപ്പെട്ടാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി ചുരുങ്ങും. പുതുച്ചേരി, പഞ്ചാബ് എന്നിവയ്ക്ക് പുറമെ അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറാം, മേഘാലയ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് കോൺഗ്രസ് ഭരണമുള്ളത്.

ഹിമാചലിൽ എക്‌സിറ്റ് പോളുകളുടെ പ്രവചനത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രേംകുമാർ ധൂമൽ പറഞ്ഞു.

ഏവരും ഉറ്റുനോക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളുകൾ ഇങ്ങനെയാണ്:

ഇന്ത്യ ടിവി/ ടൈംസ് നൗ-വി എംആർ

ബിജെപി അധികാരം നിലനിർത്തും. 109 സീറ്റുകൾ വരെ നേടും. കോൺഗ്രസ് നില മെച്ചപ്പെടുത്തും. 70 സീറ്റുകൾ വരെ നേടും

ടിവി 9/ റിപ്പബ്ലിക് ടിവി-സി വോട്ടർ

ബിജെപി 108 സീറ്റ്, കോൺഗ്രസ് 74 സീറ്റ്

ന്യൂസ് 24- ടുഡേയ്‌സ് ചാണക്യ

ബിജെപി: 135, കോൺഗ്രസ്: 47

സീ ന്യൂസ്/ ഇന്ത്യ ടുഡേ- ആക്‌സിസ്- എംവൈ ഇന്ത്യ

ബിജെപി: 99-113, കോൺഗ്രസ്: 68-82

എബിപി ന്യൂസ്‌സിഎസ്ഡിഎസ്

ബിജെപി: 112-122, കോൺഗ്രസ്: 60-68

സഹാറ/ ന്യൂസ് എക്‌സ്‌സിഎൻഎക്‌സ്

ബിജെപി: 110-120, കോൺഗ്രസ്: 65-75

ന്യൂസ് നേഷൻ

ബിജെപി: 124-128, കോൺഗ്രസ്: 52-26

ഹിമാചൽ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ഫലങ്ങൾ: ആകെ 68 സീറ്റ്

ഇന്ത്യ ടിവി/ ടൈംസ് നൗ-വി എംആർ

ബിജെപി: 51, കോൺഗ്രസ്: 16

ടിവി 9/ റിപ്പബ്ലിക് ടിവി-സി വോട്ടർ

ബിജെപി 41 സീറ്റ്, കോൺഗ്രസ് 25 സീറ്റ്

ന്യൂസ് 24- ടുഡേയ്‌സ് ചാണക്യ

ബിജെപി: 55, കോൺഗ്രസ്: 13

സീ ന്യൂസ്/ ഇന്ത്യ ടുഡേ- ആക്‌സിസ്- എംവൈ ഇന്ത്യ

ബിജെപി: 47-55, കോൺഗ്രസ്: 13-20

സഹാറ/ ന്യൂസ് എക്‌സ്‌സിഎൻഎക്‌സ്

ബിജെപി: 42-50, കോൺഗ്രസ്: 18-24

എബിപി ന്യൂസ് സർവേ

ബിജെപി: 38, കോൺഗ്രസ്: 29, മറ്റുള്ളവർ: 1

ന്യൂസ് നേഷൻ

ബിജെപി: 43-47, കോൺഗ്രസ്: 19-23

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP