ടാറ്റായിലെ ജോലി ഉപേക്ഷിച്ച് അച്ഛന്റെ പിന്തുടർച്ച തേടി എത്തി; നിറഞ്ഞ പുഞ്ചിരിയുമായി അരുവിക്കരക്കാരുടെ ഹൃദയം കീഴടക്കി; വിഷ്ണുനാഥും ബൽറാമും ഷാഫിയും അടങ്ങിയ യുവ നിരയിലേക്ക് മറ്റൊരു യുവനക്ഷത്രം കൂടി
മറുനാടൻ മലയാളി ബ്യൂറോ
മോദി തരംഗത്തിൽ വീണ് രാജ്യത്ത് കോൺഗ്രസ് അസ്തമിച്ചപ്പോൾ പിടിച്ച് നിന്നത് കേരളം മാത്രമായിരുന്നു ഈ വിജയത്തിന് പിന്നിൽ. ഉമ്മൻ ചാണ്ടിയുടെ കുശാഗ്രബുദ്ധി മാത്രമല്ല ബുദ്ധി പണയം വച്ചിട്ടില്ലാത്ത അഭ്യസ്ഥവിദ്യരായ നവരാഷ്ട്രീയം മനസ്സിൽ സൂക്ഷിക്കുന്ന ഒരുസംഘം ചെറുപ്പക്കാരുടെ സ്വാധീനം കൂടിയുണ്ടായിരുന്നു. വിടി ബൽറാം, ഷാഫി പറമ്പിൽ, പിസി വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, എം ലിജു തുടങ്ങിയ ഒരു സംഘം ചെറുപ്പക്കാരാണ് ഈ മാറ്റത്തിന്റെ അണിയറ ശിൽപ്പികൾ. അവരുടെ നിരയിലേക്കാണ് ടാറ്റ കൺസൾട്ടൻസിയുടെ ജോലി രാജി വച്ച് അച്ഛന്റെ പിന്തുടർച്ച തേടിയെത്തിയ ശബരീനാഥും ചേരുന്നത്.
കെ.എസ്.ശബരിനാഥൻ അച്ഛന്റെ ശൂന്യത സൃഷ്ടിച്ച രാഷ്ട്രീയപാതയിലേക്കിറങ്ങുന്നത് ഉയർന്ന ജോലി രാജിവച്ചായിരുന്നു. ടാറ്റാ കമ്പനിയിലെ സാമൂഹ്യസേവന മേഖലയായ ടാറ്റാ ട്രസ്റ്റിൽ സീനിയർ മാനേജരായിരുന്നു ശബരീനാഥൻ. ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനത്തിൽ എത്തിയപ്പോഴും ആകർഷകമായ പദവി വേണ്ടെന്നുെവച്ചാണ് അദ്ദേഹം കാർത്തികേയന്റെ പിൻഗാമിയായി നിയമസഭയിൽ എത്തുന്നത്. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ ദുർബല വിഭാഗങ്ങളുടെയിടയിലാണ് ടാറ്റാ ട്രസ്റ്റ് ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് ടാറ്റ നടപ്പാക്കുന്ന പല പദ്ധതികളുടെയും സമിതികളിൽ സ്ഥാപനത്തെ പ്രതിനിധീകരിച്ചിരുന്നത് ശബരീനാഥനായിരുന്നു. ഈ അനുഭവ സമ്പത്ത് തന്നെയാണ് കന്നി തെരഞ്ഞെടുപ്പ് മത്സരത്തിലും ശബരിയെ തുണച്ചത്.
അങ്ങനെ അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യം ഇനി മകനിലൂടെ അരുവിക്കര അനുഭവിക്കും. ത്രികോണമത്സരത്തിന്റെ ചൂടിലും കന്നിപോരാട്ടത്തിൽ ശബരിനാഥന് പിഴച്ചില്ല. അച്ഛന്റെ മരണത്തിന്റെ സഹതാപത്തിനൊപ്പം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വികസന മുദ്രാവാക്യത്തിന് അരുവിക്കരയിൽ കൈയടി കിട്ടി. അങ്ങനെ അരുവിക്കര വീണ്ടും കോൺഗ്രസ് പക്ഷത്ത് എത്തി. അന്തരിച്ച മുൻ സ്പീക്കർ ജി. കാർത്തികേയൻഎം ടി സുലേഖ ദമ്പതികളുടെ മകനായ കെ.എസ് ശബരീനാഥൻ 1983 സെപ്റ്റംബർ അഞ്ചിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം ലയോള സ്കൂളിൽ പൂർത്തിയാക്കിയ അദ്ദേഹം തുടർന്ന് തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളജിൽ നിന്ന് 2005ൽ ബി.ടെക് പാസായി.
തിരുവനന്തപുരം എൻജിനിയറിങ് കോളേജ് എസ് എഫ് ഐയുടെ കോട്ടയായിരുന്നു. മറ്റ് വിദ്യാർത്ഥി സംഘടനകൾക്ക് അപ്രഖ്യാപിത വിലക്കുണ്ട്. ശബരീനാഥന്റെ നേതൃത്വത്തിൽ അന്ന് കോൺഗ്രസ് അനുഭാവികളായ കുട്ടികൾ ചേർന്ന് വോയ്സ് ഓഫ് സി.ഇ.ടി. എന്ന സംഘടനയുണ്ടാക്കി. തിരഞ്ഞെടുപ്പിൽ ശബരീനാഥനും മത്സരിച്ചു. ഈ ചെറുത്തുനില്പിന് ഫലമുണ്ടായി. അടുത്ത വർഷം കോളേജ് യൂണിയൻ കെ.എസ്.യു. പിടിച്ചു. പിന്നീട് എ.കെ.ആന്റണിയുടെ മകൻ അടക്കം ഇതിന്റെ പിന്തുടർച്ചക്കാരായി വന്നു. അതായിരുന്നു ശബരിനാഥന്റെ ആദ്യ രാഷ്ട്രീയ ഇടപെടൽ. അച്ഛന്റെ എല്ലാ പിന്തുണയും ശബരിനാഥന് ഈ പ്രവർത്തനങ്ങൾക്കുണ്ടായിരുന്നു
എൻജിനിയറിങ് കഴിഞ്ഞ് ക്യാറ്റ് പരീക്ഷയിൽ 98 ശതമാനത്തിലധികം മാർക്ക് നേടിയതിനാൽ മുൻനിര മാനേജ്മെന്റ് സ്ഥാപനമായ മാനേജ്മെന്റ് െഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം ലഭിച്ചു.ഇവിടെനിന്ന് എം.ബി.എ നേടി. 2008ൽ ടാറ്റാ സൺസിൽ മാനേജറായി. കേന്ദ്രഫസംസ്ഥാന സർക്കാറുകൾ നടപ്പാക്കിയ പല പ്രോജക്ടുകളിലും ടാറ്റാ ട്രസ്റ്റിന്റെ പ്രതിനിധി എന്നനിലയിൽ ശബരിനാഥൻ പങ്കാളിയായി. മുള അധിഷ്ഠിത വ്യവസായമേഖല, ഗ്രാമീണ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമാക്കിയുള്ള ആരോഗ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ സർക്കാർ നയരൂപവത്കരണ ചുമതലയുള്ള പ്രോജക്ടുകളിലും വിജയവാഡയിലെ ഗ്രാമങ്ങളിൽ മൈക്രോ പ്ലാനിങ് സംരംഭങ്ങളിലും പ്രവർത്തിച്ചു.
ശബരീനാഥൻ അരുവിക്കരയിൽ രാഷ്ട്രീയ അങ്കത്തിനെത്തിയത് മഹാരാഷ്ട്രയിലെ ഗച്റോളി ആദിവാസി മേഖലയിൽ നിന്നാണ്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശബരി ടാറ്റാ ട്രസ്റ്റിന്റെ സന്നദ്ധ പ്രവർത്തകനായാണ് ദരിദ്ര ആദിവാസി ഗ്രാമമായ ഗച്റോളിയിലെ ത്തിയത്. മാവോവാദികളുടെ ശക്തി കേന്ദ്രമായ ഛത്തിസ്ഗഢിലെ ദണ്ഡകാരണ്യത്തോട് ചേർന്ന മേഖലയായ ഗച്റോളിയിൽ വനവിഭവ ശേഖരണത്തിലൂടെ ഉപജീവനം കണ്ടെത്തുന്നവരും ഗോണ്ടി ഭാഷ സംസാരിക്കുന്നവരുമാണ് താമസിക്കുന്നത്. ഈ മേഖലയിൽ പുതിയ പദ്ധതികൾ നടപ്പാക്കുന്നതിന് ശബരി നേതൃത്വം നൽകി. ഇക്കാലത്ത് ബാബ ആംതേയുടെ ആശ്രമത്തിലെ കാരുണ്യ പ്രവർത്തനങ്ങൾ നേരിൽ കാണാനും അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യൻ ഗ്രാമങ്ങളിലെ ജീവിത യാഥാർഥ്യങ്ങൾ അനുഭവിച്ചറിഞ്ഞ ശബരി കാർത്തികേയനോടും ഇത് പങ്കുവച്ചിരുന്നു.
എന്നിട്ടും മകൻ മുഴുസമയ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിൽ അദ്ദേഹത്തിന് താൽപര്യമുണ്ടായില്ല. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി അസുഖബാധിതനായ കാർത്തികേയനെ സന്ദർശിക്കാൻ സ്പീക്കറുടെ വസതിയിലെ ത്തിയപ്പോൾ ശബരിക്ക് രാഷ്ട്രീയത്തിൽ താൽപര്യമുണ്ടെന്ന് സൂചിപ്പിച്ചു. കോൺഗ്രസിനെ പിന്നിൽ നിന്ന് സഹായിക്കുന്ന ബുദ്ധിജീവി സംഘത്തോടൊപ്പം സഞ്ചരിക്കാനായിരുന്നു ശബരിയുടെ മോഹം. നേരിട്ട് പാർലമെന്ററി പ്രവർത്തനത്തിലിറങ്ങാൻ അപ്പോഴും ശബരി ആഗ്രഹിച്ചിരുന്നില്ല. കാർത്തികേയന്റെ ആഗ്രഹത്തോട് രാഹുൽ ഗാന്ധി സമ്മതവും പ്രകടിപ്പിച്ചു. ഇതിനിടെയിലാണ് അച്ഛന്റെ മരണവാർത്ത എത്തിയത്.
ഇതോടെ ഈ രാഷ്ട്രീയ തീരുമാനവും എടുത്തു. അമ്മ സുലേഖ തന്നെയാണ് അരുവിക്കരയിൽ ശബരീനാഥനെന്ന ആശയം കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വച്ചത്. മകന്റെ ആഗ്രഹം തിരിച്ചറിഞ്ഞായിരുന്നു അത്. ശബരിനീഥന്റെ മൂത്ത സഹോദരനും എഞ്ചിനിയറാണ്. അനന്തപത്മനാഭന് രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലാത്തതും ശബരിനാഥനെ രാഷ്ട്രീയത്തിലെത്താൻ സഹായകമായി. ഇനി കോൺഗ്രസിന്റെ യുവ നേതാക്കളിൽ പ്രമുഖനാണ് ശബരിനാഥൻ. കോൺഗ്രസിനേയും ഉമ്മൻ ചാണ്ടി സർക്കാരിനും രാഷ്ട്രീയ പ്രതിസന്ധിയിൽ വിജയമെത്തിച്ച നേതാവ്.
Stories you may Like
- പോളിംഗിൽ മുസ്ലിം സമുദായത്തിനുള്ള ആശങ്ക പരിശോധിച്ചേക്കും; കേരളത്തിൽ തീയതി മാറുമോ?
- ഗവർണർ ബില്ലുകളിൽ ഒപ്പിടാത്തതിന് എതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്
- ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന്
- മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ തന്നെ നയിക്കും!
- ആരിഫ് മുഹമ്മദ് ഖാന്റെ 'കേരള മോഡൽ' തമിഴ്നാട്ടിലും പരീക്ഷിച്ചു ഗവർണർ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍