കണ്ണൂരിൽ എത്താനാകില്ലെങ്കിലും കാരായി തന്നെ മതിയെന്ന് ജയരാജൻ; ഫസൽ വധക്കേസ് പ്രതിയെ ജില്ലാ പഞ്ചായത്തിന്റെ അമരക്കാരനാക്കാൻ ഔദ്യോഗിക പക്ഷം; കരായി രാജന് തടയിടാൻ വിഎസിനാകുമോ?
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കൊലക്കേസിൽ പ്രതിയായി എറണാകുളം ജില്ല വിട്ടു വരാൻ കഴിയാത്ത സിപിഐ.(എം) നേതാവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാർത്ഥിയാക്കാനുള്ള നേതൃത്വത്തിന്റെ നീക്കം വിവാദങ്ങൾ തൊടുത്തു വിടും. അതിനിടെ അക്രമ രാഷ്ട്രീയ ചർച്ചകൾ സജീവമാക്കാതിരിക്കാൻ കാരായിയെ മത്സരിപ്പിക്കരുതെന്നാണ് വി എസ് അച്യൂതാനന്ദന്റെ നിലപാട്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ വി എസ് ബോധ്യപ്പെടുത്തും. ഏതായാലും സിപിഎമ്മിനുള്ളിൽ കാരായി രാജന്റെ സ്ഥാനാർത്ഥിത്വം പുതിയ ചർച്ചകൾക്ക് തുടക്കമിടുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായിക്കഴിഞ്ഞാൽ കോൺഗ്രസും ബിജെപിയും വിവാദം ഏറ്റെടുക്കും.
തലശ്ശേരിയിലെ എൻ.ഡി.എഫ്. പ്രവർത്തകനായിരുന്ന ഫസൽ കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതിയായ കാരായി രാജനെയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് സിപിഐ.(എം) പരിഗണിക്കുന്നത്. സിപിഐ.(എം) ജില്ലാ സെക്രട്ടറി പി. ജയരാജനുൾപ്പെടെയുള്ള പാർട്ടിയിലെ പ്രബല വിഭാഗം കാരായി രാജനെ പിൻതുണക്കുന്നു. സിപിഐ.(എം). കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ രാജൻ ഫസൽ കേസ് നടപടികൾ കഴിയുന്നതുവരെ എറണാകുളം ജില്ല വിട്ടു പോകരുതെന്ന് ഹൈക്കോടതി ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്. കോടതിയുടെ ഈ ഉത്തരവ് നിലനിൽക്കുന്നതിനാൽ സിപിഐ.(എം). എറണാകുളം ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി കാരായി രാജനെ ഉൾപ്പെടുത്തിയിട്ടുമുണ്ട്. രാജനെ മത്സരിപ്പിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റി എടുക്കും മുമ്പേ കണ്ണൂർ ജില്ലയിൽ വിവാദങ്ങൾ കത്തിപ്പടരും.
കാരായി രാജനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പാർട്ടി ജില്ലാ കമ്മിറ്റിയിൽ രൂക്ഷമായ എതിർപ്പും ഉടലെടുത്തു. കേസിൽ പ്രതിയായി വിചാരണ നേരിടുന്ന ഒരാളെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്നത് പൊതുജനമദ്ധ്യത്തിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. മാത്രമല്ല എറണാകുളത്ത് കോടതിയിൽ വിചാരണ നേരിടുന്നതിനാൽ എറണാകുളം വിട്ടു പോകുന്നതിനെ കോടതി വിലക്കിയിട്ടുമുണ്ട്. ഇങ്ങനെ ഒരാളെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുന്നത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നും ഒരു വിഭാഗം അംഗങ്ങൾ നേതൃത്വത്തോട് ഉന്നയിച്ചു. ജില്ലാ സെക്രട്ടറി പി.ജയരാജൻ തന്നെയാണ് സെക്രട്ടറിയേറ്റിന്റെ തീരുമാനമെന്ന നിലയിൽ കാരായി രാജനെ പ്രസിഡണ്ട് സ്ഥാനാർത്ഥിയാക്കണമെന്ന് നിർദ്ദേശിച്ചത്.
മയ്യിൽ ഏരിയാ കമ്മിറ്റി സെക്രട്ടറി ടി.കെ. ഗോവിന്ദനെ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഒരു വിഭാഗം നിർദ്ദേശിക്കുകയുണ്ടായി. ദീർഘകാലം രാഷ്ട്രീയ സാമൂഹിക പ്രവർത്തകനായി പ്രവർത്തിച്ച ഗോവിന്ദന്റെ പരിചയം തിരഞ്ഞെടുപ്പിനു മുതൽക്കൂട്ടാകുമെന്നും അംഗങ്ങൾ വാദിച്ചു. എന്നാൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കാരായി രാജനാണ് മുന്തിയ പരിഗണന നൽകേണ്ടതെന്നും പി. ജയരാജനുൾപ്പെടെയുള്ളവർ എതിർവാദവുമുന്നയിച്ചു. സിപിഐ.(എം) കോട്ടയായ പാട്യം ഡിവിഷനിൽ കാരായി രാജനെ മത്സരിപ്പിക്കാനാണ് പാർട്ടിയുടെ നീക്കം. അവിടെ അനായാസം ജയിക്കാമെന്നാണ് പാർട്ടിയുടെ വിശ്വാസം. എന്നാൽ മറുപക്ഷം മയ്യിൽ ഡിവിഷനിൽ ടി.കെ.ഗോവിന്ദനെ നിർത്തിയാൽ വിജയം ഉറപ്പാണെന്ന് പ്രഖ്യാപിച്ച് മറുവാദവുമുന്നയിച്ചു. ഒടുവിൽ കാരായി രാജനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം ജില്ലാ കമ്മിറ്റിയുടെ തീരുമാനമായി സംസ്ഥാന നേതൃത്വത്തെ അറിയിക്കാനും യോഗത്തിൽ ധാരണയായി. മറുപക്ഷത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത് ടി.കെ.ഗോവിന്ദനെ നാമനിർദ്ദേശപ്പത്രിക സമർപ്പിക്കാനും യോഗം അനുവദിച്ചു. സംസ്ഥാന നേതൃത്വം അന്തിമതീരുമാനം എടുക്കട്ടെ എന്ന ധാരണയിൽ യോഗം പിരിയുകയായിരുന്നു.
കാരായി രാജനെ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിപ്പിക്കാനുള്ള നീക്കം സിപിഐ.(എം) യിൽ അഭിപ്രായഭിന്നതയുണ്ടാക്കിയതിനു പിന്നാലെ യു.ഡി.എഫിന്നും ബിജെപി.ക്കും സിപിഐ.(എം) യെ അടിക്കാൻ നല്ലൊരു വടികിട്ടിയിരിക്കയാണ്. സിപിഐ.(എം) നെതിരെ കൊലപാതകരാഷ്ട്രീയത്തിന്റെ ചുരുളുകൾ നിവർത്തി ആഞ്ഞടിക്കാൻ യു.ഡി.എഫും. ബിജെപി.യും ഒരുങ്ങുമ്പോഴേക്കും കൊലക്കേസു പ്രതിയായ കാരായി രാജനെ മത്സരരംഗത്ത് ഇറക്കി അവർക്ക് പറ്റിയ ആയുധം കൊടുക്കുന്ന നിലപാട് സിപിഐ.(എം) ജില്ലാ നേതൃത്വം തന്നെ സ്വീകരിച്ചിരിക്കയാണ്.
പതിവിനുപരിയായി ഇത്തവണ സിപിഐ.(എം) ക്കെതിരെ എതിരാളികളുടെ ആവനാഴിയിലെ അവസാനത്തെ അമ്പും പുറത്തെടുക്കാൻ പാർട്ടി തന്നെ അവസരം കൊടുത്തത് പാർട്ടി അനുഭാവികളിലും അമർഷമുണ്ടാക്കിയിട്ടുണ്ട്. എതിരാളികൾ ഉയർത്തുന്ന വിവാദങ്ങളിൽപ്പെട്ട് ജയിക്കുന്ന സീറ്റുകൾക്ക് കുറവ് വരില്ലെങ്കിലും പൊതുവെ അവമതിപ്പുണ്ടാക്കുന്ന സമീപനമാണ് പാർട്ടി സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍