ആപ്പ് സ്ഥാനാർത്ഥികളിൽ ഏറെ പേരും വിജയിച്ചത് 20,000 വോട്ടിൽ കൂടിയ ഭൂരിപക്ഷത്തിൽ; സിപിഎമ്മിലെ എല്ലാ സ്ഥാനാർത്ഥികൾക്കുമായി ലഭിച്ചത് 1226 വോട്ടുകൾ; കാലുവാരിയവരുടേയെല്ലാം കഥ കഴിഞ്ഞു; ബിജെപി ഓഫീസിൽ മൂകതയും ആപ്പ് ഓഫീസിൽ ഉൽസവവും അരങ്ങ് കൊഴുക്കുന്നു
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയിലെ അൻപതിലധികം സ്ഥാനാർത്ഥികൾ വിജയിച്ചത് ഇരുപതിനായിരത്തിൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ. ഇതിൽതന്നെ 15 പേരുടെ ഭൂരിപക്ഷം നാല്പതിനായിരത്തിലെറെയാണ്. അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രിയാക്കാൻ ഡൽഹിയിലെ ബഹുഭൂരിഭാഗം ജനങ്ങളും ആഗ്രഹിച്ചിരുന്നു. അതുതന്നെയാണ് വോട്ടെണ്ണലിൽ പ്രകടമായതും. ആകെ പോൾ ചെയ്ത വോട്ടുകളുടെ 54 ശതമാനം വോട്ടുമായാണ് അവർ അധികാരത്തിലെത്തുന്നത്.
ഭൂരിപക്ഷത്തിലെ റിക്കോർഡും ആപ്പിന്റെ ജനപിന്തുണയ്ക്ക് തെളിവാണ്. വികാസ്പുരി മണ്ഡലത്തിൽനിന്ന് വിജയിച്ച മഹീന്ദർ യാദവിനാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം, 77665 വോട്ട്. ഏറ്റവും കൂടുൽ ഭൂരിപക്ഷം ലഭിച്ചവരും മണ്ഡലവും വോട്ടും: സഞ്ജീവ് ഝാ (ബുറാഡി) 67950, അമനത്തുള്ള ഖാൻ (ഒഖ്ല) 64532, പ്രകാശ് (ദിയോലി) 63000. അരവിന്ദ് കേജ്രിവാൾ ന്യൂഡൽഹിയിൽ വിജയിച്ചത് 31583 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.
ശക്തമായ ത്രികോണ മത്സരമുണ്ടായിട്ടും ഡൽഹിയിലെ വോട്ടർമാരിൽ പകുതിയിലേറെ അരവിന്ദ് കേജ്രിവാളിനും കൂട്ടർക്കുമൊപ്പം നിലയുറപ്പിക്കുകയായിരുന്നു.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലേറിയെങ്കിലും ബിജെപിക്ക് ആകെ വോട്ടുകളുടെ 31 ശതമാനം മാത്രമാണ് ലഭിച്ചത്. 2012ൽ ഉത്തർപ്രദേശിൽ വൻ ഭൂരിപക്ഷം നേടിയ സമാജ്വാദി പാർട്ടിക്ക് ലഭിച്ചതാകട്ടെ 30 ശതമാനവും. 40 ശതമാനത്തിലധികം വോട്ട് ഒരു പാർട്ടിക്കു മാത്രമായി ലഭിച്ച ചരിത്രം സമീപകാല തിരഞ്ഞെടുപ്പുകളിലുണ്ടായിട്ടില്ല. ആദ്യമായി വോട്ടു ചെയ്ത യുവ വോട്ടർമാരും ന്യൂനപക്ഷ വോട്ടുകളും ആം ആദ്മി സ്ഥാനാർത്ഥികൾക്കൊപ്പം നിന്നു.ട
എഴുപതംഗ നിയമസഭയിൽ 67 സീറ്റു നേടിയ ആം ആദ്മിക്ക് 54 ശതമാനം വോട്ടർമാരുടെ പിന്തുണ കിട്ടി. നാലു സീറ്റുകളിൽ മാത്രം ജയിച്ച ബിജെപിക്ക് 32 ശതമാനം വോട്ടുകൾ ലഭിച്ചു. പൂജ്യത്തിലൊതുങ്ങിയ കോൺഗ്രസിനു പത്തു ശതമാനം പോലും നേടാനായില്ല. 2013ൽ 28 സീറ്റുകളിൽ ജയിക്കാൻ ആം ആദ്മി പാർട്ടിക്ക് 29.49 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 2013ൽ 31 സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് 33.07 ശതമാനം വോട്ടു ലഭിച്ചിരുന്നു. 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസിന്റെ വോട്ടുകൾ 24. 55 ശതമാനമായി കുറഞ്ഞപ്പോഴാണ് എട്ടു സീറ്റിലേക്ക് ഒതുങ്ങിയത്. മൂന്നു സീറ്റിലൊതുങ്ങിയെങ്കിലും ബിജെപിയുടെ വോട്ടുകളിൽ ഒരു ശതമാനത്തിന്റെ കുറവു മാത്രമാണുണ്ടായത്.
ന്യൂനപക്ഷവും കെജ്രിവാളിനൊപ്പം
മുസ്ളിം ഭൂരിപക്ഷ പ്രദേശങ്ങളായ ഓൾഡ് ഡൽഹിയിലെ ചാന്ദ്നി ചൗക്ക്, സദർബസാർ, ദക്ഷിണ ഡൽഹിയിലെ അംബേദ്കർ നഗർ, ബദർപൂർ, ഓഖ്ല, ബല്ലിമാരൻ, മാട്ടിയ മഹൽ തുടങ്ങിയ മണ്ഡലങ്ങളിൽ ആം ആദ്മിക്കാണ് വിജയം.ക്രിസ്ത്യൻ വോട്ടുകളും പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. പള്ളികൾക്കെതിരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി വിരുദ്ധ വികാരം ശക്തമായിരുന്നു. പള്ളികളിൽ ആം ആദ്മി പാർട്ടിക്ക് വോട്ടു ചെയ്യാൻ ആഹ്വാനവും നൽകിയിരുന്നു.
ബിജെപി ഓഫീസ് മൂകം
നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം ബിജെപി ഓഫീസിൽ രാവും പകലും തിരക്കായിരുന്നു. പക്ഷേ ഇന്നലെ ആരും അവിടെ എത്തിയില്ല. എന്നാൽ പട്ടേൽ നഗറിലെ പ്രധാന ഓഫീസിൽ മാത്രമല്ല, നഗരത്തിലെ ആം ആദ്മി പാർട്ടിയുടെ എല്ലാ ഓഫീസുകളും വൻ വിജയം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പണ്ഡിറ്റ് പന്ത് മാർഗിലെ ബിജെപി ആസ്ഥാനത്താകട്ടെ തയ്യാറെടുപ്പുകളൊന്നുമില്ലായിരുന്നു. ചില ഭാരവാഹികളും മാദ്ധ്യമപ്രവർത്തകരും ഒഴിച്ച് പ്രധാന നേതാക്കളാരും അവിടെ ഇല്ലായിരുന്നു.
ജനങ്ങൾ ആപ്പിന് ഒരവസരം കൂടി നൽകുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ പറഞ്ഞിരുന്നു. പി.സി.സി ആസ്ഥാനമായ രാജീവ് ഭവനിൽ പത്തിൽ താഴെ പ്രവർത്തകരും ഭാരവാഹികളുമാണ് ഇന്നലെ ഉണ്ടായിരുന്നത്. പരാജയം മുൻകൂട്ടി കണ്ട പോലെയായിരുന്നു അവിടത്തെ അന്തരീക്ഷം.
പ്രചാരണ രംഗത്ത് കഠിനാദ്ധ്വാനം നടത്തിയതാണെന്നും ഫലപ്രഖ്യാപനം ദിവസം വരെ വിശ്രമിക്കാനും പ്രവർത്തകരോട് കേജ്രിവാൾ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ പ്രവർത്തകർ വിശ്രമിച്ചില്ലെന്നുമാണ് പാർട്ടി ഓഫീസുകളിലെ കാഴ്ചകൾ വ്യക്തമാക്കിയത്. നോർത്ത് അവന്യൂവിലെ ആസ്ഥാനത്തും കൗശംഭിയിലെ കേജ്രിവാളിന്റെ വസതിയിലുമെല്ലാം മാദ്ധ്യമങ്ങളുടെ വൻപടയായിരുന്നു.
അപ്പിനെ ചതിച്ചവരുടെ കഥ കഴിഞ്ഞു
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റിനായും പദവികൾക്കായും പാർട്ടികൾ മാറിയവർ ഏറെയാണ്. മറ്റ് പാർട്ടികളിൽ നിന്ന് ആം ആദ്മി പാർട്ടിയിലേക്കും നേതാക്കൾ ചാടിയിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ആപ്പിലേക്ക് ചാടിയവരെല്ലാം ജയിച്ചും മറ്റുള്ളവർ തോറ്റു.
കേജ്രിവാളിന്റെ ആദ്യ സർക്കാർ കാലത്ത് സ്പീക്കറായിരുന്ന എം.എസ്.ധിർ ജംഗ്പുര മണ്ഡലത്തിൽ ഇത്തവണ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. 25,000 വോട്ടിനാണ് അദ്ദേഹം തോറ്റത്. ആം ആദ്മിയിൽ നിന്ന് ആദ്യം പുറത്താക്കപ്പെട്ട എംഎൽഎയായ വിനോദ് കുമാർ ബിന്നി ബിജെപിക്കായി മത്സരിച്ചു. പക്ഷേ പട്പഡ്ഗഞ്ചിൽ മനീഷ് സിസോഡിയയോട് 30,000 വോട്ടിന് ബിന്നി തകർന്നു. കഴിഞ്ഞതവണ ആം ആദ്മിക്ക് വേണ്ടി അംബേദ്കർ നഗറിൽ വിജയിച്ച അശോക് കുമാർ ഇത്തവണ ബിജെപി ടിക്കറ്റിൽ 42,000 വോട്ടിനാണ് തോറ്റത്. കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ കൃഷ്ണ തിരാത്ത് പട്ടേൽ നഗറിൽ 34000 വോട്ടിന് തോറ്റു.
കഴിഞ്ഞ തവണ ജെ.ഡി.യു ടിക്കറ്റിൽ മാതിയ മഹാളിൽ നിന്ന് വിജയിച്ച ഷൊയ്ബ് ഇക്ബാൽ ഇത്തവണ കോൺഗ്രസിൽ ടിക്കറ്റിൽ മത്സരിച്ചു. അഞ്ച് തവണ ഇവിടെ വിജയിച്ച ഇഖ്ബാൾ മൂന്ന് പാർട്ടികൾ ചാടി കടന്നാണ് ഇത്തവണ കോൺഗ്രസിലെത്തിയത്. പക്ഷേ 26000 വോട്ടിന് തോറ്റു.
അതേസമയം, ആം ആദ്മിയിൽ എത്തിയ മുൻ എ.ഐ.സി.സി സെക്രട്ടറി അൽക്കാ ലാംബ (ചാന്ദ്നി ചൗക്ക്), മുൻ ബിജെപി നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ ഫത്തെ സിങ് എന്നിവർ വൻഭൂരിപക്ഷത്തിൽ ജയിച്ചു.
ആം ആദ്മി പാർട്ടിയുടെ അൽക ലാംബ (ചാന്ദ്നി ചൗക്ക്), സാഹിറാം (തുഗ്ളക്കാബാദ്) എന്നിവരാണു കാലുമാറ്റത്തിനിടയിലും ജയം കണ്ടവർ. 18287 വോട്ടുകൾക്കു ജയിച്ച അൽക മുൻപ് എൻഎസ്യു സ്ഥാനാർത്ഥിയായി ഡൽഹി സർവകലാശാലാ അധ്യക്ഷസ്ഥാനത്തേക്കു ജയിച്ചയാളാണ്. മാസങ്ങൾക്കു മുൻപാണ് ഇവർ ആം ആദ്മിയിലെത്തിയത്. സാഹിറാം ബിഎസ്പിയിൽനിന്നാണ് ആം ആദ്മിയിലെത്തിയത്.
സിപിഎമ്മിന് ഒരിടത്തും 1000 വോട്ട് കിട്ടിയില്ല
ഡൽഹി നിയമസഭയിലേക്കു മൽസരിച്ച ഇടതു സ്ഥാനാർത്ഥികൾക്കെല്ലാം കെട്ടിവച്ച കാശു പോയി. മൊത്തം 14 മണ്ഡലങ്ങളിലേക്കായി 15 ഇടതു സ്ഥാനാർത്ഥികളാണു മൽസരിച്ചത്. ഒരിടത്തുപോലും വോട്ട് 1000 കടന്നില്ല. സിപിഎമ്മിലെ എല്ലാ സ്ഥാനാർത്ഥികൾക്കുമായി ലഭിച്ചത് 1226 വോട്ടുകൾ മാത്രം. തർക്കത്തെ തുടർന്ന് സിപിഎമ്മും എസ്യുസിഐയും വെവ്വേറെ മൽസരിച്ച ബുറാഡി മണ്ഡലത്തിൽ എസ്യുസിഐ 930 വോട്ടു നേടി അഞ്ചാമതും സിപിഐ(എം) 250 വോട്ടുമായി 11ാം സ്ഥാനത്തുമെത്തി.
ശക്തികേന്ദ്രങ്ങളിൽ മാത്രമാണ് സിപിഐ(എം) സ്ഥാനാർത്ഥികളെ നിറുത്തിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. അല്ലാത്തിടങ്ങളിൽ ആംആദ്മിക്ക് പിന്തുണയും നൽകി. അങ്ങനെ ഒരു പ്രഖ്യാപനം മുൻകൂട്ടി നടത്താനായതുമാത്രമാണ് സിപിഎമ്മിനും ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനുമുള്ള ഏക ആശ്വാസം.
Stories you may Like
- കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി ഇഡി കസ്റ്റഡിയിൽ
- സുനിത കെജ്രിവാൾ ഇന്ദ്രപ്രസ്ഥത്തിലെ താരമാകുമ്പോൾ
- കെജ്രിവാൾ മധ്യപ്രദേശിലേക്ക്; മദ്യനയക്കേസിൽ ആംആദ്മി രണ്ടും കൽപ്പിച്ച്
- തിഹാർ ജയിലിൽ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താൻ ശ്രമം നടക്കുന്നു: സുനിത കെജ്രിവാൾ
- ഇഡി കസ്റ്റഡിയിൽ ഇരിക്കവേ വീണ്ടും ഉത്തരവിറക്കി അരവിന്ദ് കെജ്രിവാൾ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്