Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിൽ നൽകി തുടക്കം; വാഹന വായ്‌പ്പയും സ്വർണ്ണ പണയവും വളർച്ചയൊരുക്കി; കുരുവിളയുടെ പിന്മാറ്റം ഗുണകരമാവുക ഷിബു തെക്കുപുറത്തിന്; കോതംമംഗലത്ത് വിവാദ വ്യവസായി കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും

ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിൽ നൽകി തുടക്കം; വാഹന വായ്‌പ്പയും സ്വർണ്ണ പണയവും വളർച്ചയൊരുക്കി; കുരുവിളയുടെ പിന്മാറ്റം ഗുണകരമാവുക ഷിബു തെക്കുപുറത്തിന്; കോതംമംഗലത്ത് വിവാദ വ്യവസായി കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: കോതമംഗലം എംഎ‍ൽഎ: ടി.യു. കുരുവിള ഇത്തവണ മത്സരത്തിനുണ്ടാവില്ല. കോടീശ്വരനായ കുരുവിള മത്സരത്തിൽ നിന്ന് പിന്മാറുമ്പോൾ കേരളാ കോൺഗ്രസിനായി മറ്റൊരു വ്യവസായ പ്രമുഖൻ തന്നെ സ്ഥാനാർത്ഥിയാകും. ടി.യു. കുരുവിള മത്സരരംഗത്തില്ലെങ്കിൽ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിനാണ് മുൻതൂക്കമെന്ന് പാർട്ടി വൃത്തങ്ങളും സൂചന നൽകി. ജോസഫ് ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റ് എന്ന നിലയിൽ കെ.എം. മാണി ഇക്കാര്യത്തിൽ കൈകടത്താനിടയില്ല. എന്നാൽ, മണ്ഡലത്തിലെ ചില മാണി ഗ്രൂപ്പുകാർ ടോമി ജോസഫിനെ സ്ഥാനാർത്ഥിക്കാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് പരാജയപ്പെട്ടയാളാണ് ടോമി ജോസഫ്. ഷിബു തെക്കുംപുറത്തിന്റെ ബിസിനസ് ഇടപാടുകളുടെ ദുരൂഹത ചർച്ചയാക്കാനാണ് നീക്കം.

ഏറെ ആരോപണങ്ങൾ നേരിടുന്ന വ്യക്തിയെ സ്ഥാനാർത്ഥിയാകരുതെന്നും വാദമുയർത്തും. എന്നാൽ ജോസഫിനെ പിണക്കാൻ താൽപ്പര്യമില്ലാത്തതിനാൽ മാണി ഈ പരിഭവങ്ങൾ കേൾക്കാൻ സാധ്യതയില്ല. അതുകൊണ്ട് ഏറെ വിവാദവും ആദായ നികുതി വകുപ്പിന്റെ അന്വേഷണവും നേരിടുന്ന ഷിബു തെക്കുംപുറം കോതമംഗലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. നേരത്തെ ഫ്രാൻസിസ് ജോർജിന് വേണ്ടി കോതമംഗലം ഒഴിയാൻ തയ്യാറാണെന്ന് ടിയു കുരുവിള അറിയിച്ചിരുന്നു.

ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിൽ വിടുകളിലെത്തിച്ചു നൽകിക്കൊണ്ടാണ് കെ എൽ എം ഗ്രൂപ്പിന്റെ മുഖ്യ ചുമതലക്കാരനായ ഷിബു തെക്കുംപുറം കോതമംഗലത്ത് ചുവടുറപ്പിച്ചത്. ഹോം ഷൈൻ അപ്ലൈയിൻസസ് എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം ക്ലിക്കായതോടെയാണ് അല്ലറചില്ലറ രാഷ്ട്രീയം കളിച്ച് നടന്നിരുന്ന ഷിബു തവണ വ്യവസ്ഥയിൽ വാഹനങ്ങൾ നൽകുന്ന പുതിയ പദ്ധതിയുമായി രംഗപ്രവേശം ചെയ്തത്. ഇത് ഹൈറേഞ്ച് മേഖലയിൽ നല്ല ചലനമുണ്ടാക്കി കുടുതലും ഓട്ടോറിക്ഷകൾക്കാണ് ലോൺ നൽകിയത്. ഒരുപരിധിവരെ ഇത് സാധാരണക്കാർക്ക് ഗുണകരമായിരൂന്നു എന്നതും വാസ്തവം. വർഷങ്ങൾ പിന്നിട്ടതോ പലകാരണങ്ങളാൽ തിരിച്ചടവ് മുടങ്ങിയവർക്കെതിരെ കോടതി നടപടികളുമായി കെ എൽ എം പിടിമുറുക്കി. കേരള കോൺഗ്രസ് എമ്മിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു വരെ ഷിബു തെക്കുംപുറം എത്തി.

പലിശ നിലവിലുണ്ടായിരുന്നതിന്റെ പലമടങ്ങായി വർദ്ധിപ്പിച്ചു. ഇതോടെ കടക്കെണിയിലായ ഭൂരിപക്ഷം സാധാരണക്കാരൂം ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് കോടതിനടപടികളിൽ നിന്നൂം തലയൂരിയത്. ഒരു വിഭാഗം ഇപ്പോഴും കമ്പനി നൽകിയ കേസുകളുടെ പേരിൽ കോടതികൾ കയറിയിറങ്ങി നരകിക്കുന്നുമുണ്ട്. വാഹവായ്പയായി കച്ചവടം നന്നായി പോകവെയാണ് സ്വർണപ്പണയ വായ്പയിലേക്ക് സ്ഥാപനം വഴിമാറിയത്. പങ്കാളികളെ ഉൾക്കൊള്ളിച്ച് കെഎൽഎം ഫിൻകോർപ്പ് എന്ന പേരിൽ രൂപം കൊടൂത്ത സ്ഥാപനത്തിന് സംസ്ഥാനത്തിന്റെ മിക്ക ജില്ലകളിലും വേരോട്ടമായി. ഇതിനിടയിൽ റിയൽ എസ്‌റ്റേറ്റ് ബിസനസിലും കെഎൽഎം പണമിറക്കി. ഒന്നര ദശാബ്ദത്തിനിടയിലെ സ്ഥാപനത്തിന്റെ വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നൂ. ഇന്ന് ശതകോടിയിൽപ്പരം രൂപയുടെ ആസ്തിയിലെത്തി.

അടുത്തിടെ കെ എൽ എം കോതമംലത്ത് ആരംഭിച്ച ടിയാന ജ്വലറിയൂടെ ഒരു ഷെയറിന് പത്ത് ലക്ഷം രൂപയാണ് നിജപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിൽ നൂറു ഷെയറുകൾ സമാഹരിച്ചാണ് ജ്വലറിക്ക് തുടക്കമിട്ടിട്ടുള്ളത്. ഗൾഫിൽ ഇത്തരത്തിൽ ജ്വലറി തുടങ്ങുന്നതിനാണ് ഈ ഗ്രൂപ്പിന്റെ അടുത്ത പദ്ധതി. ഇതിനിടെയാണ് കെഎൽഎം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ഒന്നിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡുണ്ടായത്. ഇവിടെ പണം നിക്ഷേപിച്ചവരിൽ ഏറിയപങ്കും കള്ളപ്പണക്കാരാണ് എന്ന് സംശയത്തെ തുടർന്നായിരുന്നു റെയ്ഡ് നടത്തിയത്. കെ.എൽ.എം.ഫിനാൻസ്, ഹോം ഷൈൻ അപ്പ്‌ളൈൻസ്, കെ.എൽ.എം.ഫിൻ കോർപ്പ്, ടിയാന ഗോൾഡ് തുടങ്ങി സ്ഥാപനങ്ങളിലും ഇവയുടെ ശാഖകളിലുമാണ് റെയ്ഡ് നടന്നത്്. ഇതോടെ ഷിബു തെക്കുപ്പുറം വിവാദ പുരുഷനുമായി.

കേരളാ കോൺഗ്രസിലെ ഉൾപ്പാർട്ടി രാഷ്ട്രീയവും ഇൻകംടാക്‌സ് റെയ്ഡിന് പിന്നിൽ ഉണ്ടോ എന്ന സംശയം ശക്തമാണ്. കേരളാ കോൺഗ്രസ് എമ്മിലെ ജില്ലാ പ്രസിഡന്റ് വരെയായ ഷിബു തെക്കുംപുറം കോതമംഗലം നിയമസഭാ സീറ്റിൽ കണ്ണുവച്ചിരുന്നു. ഇതിന് തടയിടാൻ വേണ്ടിയാണ് ആദായനികുതി വകുപ്പ് അധികൃതരെ ഉപയോഗിച്ച് റെയ്ഡ് നടത്തിയതെന്ന ആക്ഷേപവും ശക്തമായിരുന്നു. എന്നാൽ കോതംമഗലത്ത് നിന്ന് ടിയു കുരുവിള കളമൊഴിയുമ്പോൾ പകരവും അതിസമ്പന്നനെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് പിജെ ജോസഫിന്റെ ആലോചന. കെഎം മാണിയും ഈ നിർദ്ദേശത്തെ പിന്തുണയ്ക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP