സെൽഫികളും താരങ്ങളുടെ തമാശകളും വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ മുകേഷ്; പിതാവിന്റെ കമ്മ്യൂണിസ്റ്റ് പാരമ്പര്യം ചൂണ്ടി വോട്ടുതേടൽ; സൂരജ് രവിയെ കെട്ടിപ്പിടിച്ച് ഷാളണിയിച്ച് മുത്തശ്ശിമാരുടെ സ്നേഹപ്രകടനം: കൊല്ലത്ത് മറുനാടൻ പ്രതിനിധി കണ്ട തെരഞ്ഞെടുപ്പ് കാഴ്ച്ചകൾ
അരുൺ ജയകുമാർ
കൊല്ലം: കൊല്ലം നിയോജക മണ്ഡലം എല്ലായിപ്പോഴും ഇടത് കോട്ടയായിട്ടാണ് അറിയപ്പെടുന്നത്. ഇടത് സ്ഥാനാർത്ഥിയായി ചലച്ചിത്ര താരം മുകേഷ് എത്തിയതോടെ കൊല്ലവും സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി മാറുകയായിരുന്നു. ഡിസിസി വൈസ് പ്രസിഡന്റും യുവാവുമായ സൂരജ് രവിയെയാണ് മണ്ഡലം പിടിക്കാനായി യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. എസ്എൻ കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫസർ കെ ശശികുമാറാണ് എൻഡിഎ സ്ഥാനാർത്ഥി. സിറ്റിംങ്ങ് എംഎൽഎ ആയിരുന്ന പികെ ഗുരുദാസനു സീറ്റ് നൽകാത്തതിൽ പ്രാദേശികമായി ചില പ്രതിഷേധങ്ങൾ ആദ്യ ഘട്ടത്തിൽ നിലനിന്നിരുന്നുവെങ്കിലും പിബി അംഗം പിണറായി വിജയൻ നേരിട്ടിടപെട്ട് മുകേഷിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കുകയായിരുന്നു. 2011 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പികെ ഗുരുദാസൻ 8540 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിന്റെ കെ സി രാജനെ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർത്ഥി ജി. ഹരിക്ക് 4207 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
എന്നാൽ 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിട്ട് യുഡിഎഫിലേക്ക് പോയ ആർ.എസ്പി സ്ഥാനാർത്ഥി എൻകെ പ്രേമചന്ദ്രനും സിപിഎമ്മിന്റെ എംഎ ബേബിയും ഏറ്റുമുട്ടിയപ്പോൾ 14242 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലം യുഡിഎഫിനു നൽകിയത്.ബിജെപിക്ക് 8322 വോട്ടുകൾ ലഭിച്ചു. എന്നാൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടത് തരംഗം ആഞ്ഞടിക്കുകയായിരുന്നു. കൊല്ലത്തെ ശക്തമായ സംഘടനാ സംവിധാനവും ഒപ്പം മുകേഷിന്റെ താരപരിവേഷവുമാകുമ്പോൾ കഴിഞ്ഞ തവണത്തേതിലും മികച്ച വിജയം നേടാനാകും എന്നാണ് എൽ.ഡിഎഫ് പ്രതീക്ഷ. എന്നാൽ ജില്ലയിലെ പരിചിതമുഖവും യുവാവുമായ സൂരജ് രവിയിലൂടെ മണ്ഡലം യുഡിഎഫിനെ അനുഗ്രഹിക്കുമെന്ന പ്രതീക്ഷയിലാണ് വലത് ക്യാമ്പുകൾ.
സെൽഫിയെടുത്തും തമാശ പറഞ്ഞു മുകേഷ്
കഴിഞ്ഞ ദിവസമാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം.മുകേഷിന്റെ സ്വീകരണ പരിപാടികൾ ആരംഭിച്ചത്. കൊല്ലത്തെ സജീവ സാന്നിധ്യവും ഇടത് പക്ഷവുമായി വലിയ അടുപ്പവുമുള്ള വ്യക്തിയാണെങ്കിലും ഓരോ തവണ മുകേഷിനെ കാണുമ്പോഴും വലിയ ആവേശത്തോടെയാണ് വോട്ടർമാർ പ്രതികരിക്കുന്നത്. നടന്റെ ഒപ്പം നിന്നു സെൽഫിയെടുക്കാനായി യുവാക്കൾ മുതൽ മുതിർന്നവർ വരെ മത്സരിക്കുന്ന കാഴ്ചയാണ് മണ്ഡലത്തിലെ പ്രചരണവേളയിൽ മുഴുവനും കാണുന്നത്. ആവേശത്തോടെയാണ് പ്രവർത്തകരും നാട്ടുകാരും മുകേഷിനെ സ്വീകരിക്കാനെത്തുന്നത്. പിതാവിന്റെയും കുടുംബത്തിന്റെയും കമ്മ്യൂണിസ്റ്റ് പാരമ്പര്യവും എടുത്തു പറഞ്ഞാണ് സ്ഥാനാർത്ഥിയുടെ പ്രസംഗങ്ങൽ.
ചലച്ചിത്ര താരങ്ങളായ സുരാജ് വെഞ്ഞാറംമൂടും രമേഷ് പിഷാറടിയും എത്തിയത് ആവേശം വർദ്ധിപ്പിക്കുകയായിരുന്നു. വഴി വക്കിൽ കൂടിനിൽക്കുന്നവരോടെല്ലാം കൈവീശി കാട്ടി ചിരിച്ച് വോട്ട്ചെയ്യണം എന്ന് അഭ്യർത്ഥിച്ച് എല്ലാവരുടേയും സ്നേഹവും ആശിർവാദവും വാങ്ങിയാണ് സ്ഥാനാർത്ഥി മുന്നോട്ടു നീങ്ങിയത്. യുഡിഎഫിന്റെ ദുർഭരണത്തിൽ കേരളം നേരിടുന്ന ദുരവസ്ഥയിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ചെറിയ പ്രസംഗം, ഏവരുടെയും സ്നേഹത്തിനു നന്ദി പറഞ്ഞ് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പോകും.രണ്ടാമത്തെ കേന്ദ്രം വിട്ടു മുന്നോട്ടു നീങ്ങിയ സ്ഥാനാർത്ഥിയുടെ വാഹനത്തിന് ഒരു വയോധിക കൈ കാണിച്ചുനിർത്തി. ഡ്രൈവറുടെ ക്യാബിനിലേക്ക് കുനിഞ്ഞുനോക്കിയ വയോധികയോട് അമ്മേ മുകളിലോട്ടു നോക്കെന്ന് മുകേഷ് പറഞ്ഞു. നിറഞ്ഞ ചിരിയോടെ വയോധിക സ്ഥാനാർത്ഥിയുടെ കൈപിടിച്ച് കുലുക്കി വിജയിച്ചുവരാൻ ആശിർവദിച്ച് യാത്രയായി.
പിതാവിന്റെ പേരിൽ വോട്ടഭ്യർത്ഥിച്ച് സൂരജ് രവി
ഇടതു സ്ഥാനാർത്ഥിക്ക് പ്രചരണത്തിൽ ലഭിക്കുന്ന താരപരിവേഷമില്ലെങ്കിലും മികച്ച മുന്നേറ്റമാണ് യുഡിഎഫ് സ്ഥാനാർത്ഥി സൂരജ് രവി മണ്ഡലത്തിൽ നടത്തുന്നത്. മണ്ഡലത്തിലെ പരിചിതമുഖമെന്ന രീതിയിലും അച്ഛൻ തോപ്പിൽ രവിയുടെ പരിചയക്കാരും വലിയ ആവേശത്തിലാണ് സൂരജിനെ സ്വീകരിക്കുന്നത്. യുവാവെന്ന രീതിയിൽ മണ്ഡലത്തിലെ യുവാക്കളും വലിയ ആവേശത്തിലാണ്. ഐഎൻടിയുസി ടൗൺ കമ്മിറ്റി ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയ സ്ഥാനാർത്ഥിയെ എടുത്തുയർത്തിയാണ് ചിലർ ആവേശം പ്രകടിപ്പിച്ചത്. മണ്ഡലത്തിലെ കുടിവെള്ളപ്രശ്നത്തിന്റെ നേർക്കാഴ്ചയാണ് കോളനി പ്രദേശത്ത് കാണാനായത്. വോട്ടഭ്യർഥിച്ചെത്തിയ സ്ഥാനാർത്ഥിയോട് കുടങ്ങളുമായി കുടിവെള്ളത്തിനു കാത്തുനിന്ന സ്ത്രീകൾ സ്ഥാനാർത്ഥിയോട് നേരിട്ട് കണ്ട അവസ്ഥ ബോധിപ്പിക്കുകയായിരുന്നു. മോൻ ജയിക്കും എന്ന് പറഞ്ഞ് അടുത്തെത്തിയ ഒരു വയോധികനെ കെട്ടിപ്പിടിച്ച ശേഷം യുഡിഎഫിന്റെ ഷോൾ അണിയിച്ചാണ് സ്ഥാനാർത്ഥി അടുത്ത കേന്ദ്രത്തിലേക്ക് പോയത്. മുത്തശ്ശിമാർ പോലും സൂരജ് രവിയെ ഷാളണിയിച്ച് കെട്ടിപ്പിടിക്കുന്നതും പ്രചരണ രംഗത്തു നിന്നും കാണാം..
കൊല്ലത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതായാണ് തനിക്ക് മനസ്സിലാക്കാനായതെന്ന് അദ്ദേഹം മറുനാടനോട് പറഞ്ഞു. വികസന മുരടിപ്പാണ് കൊല്ലം മണ്ഡലത്തിൽ നിലനിൽക്കുന്നത്. കഴിഞ്ഞ പത്ത് വർഷം മന്ത്രിയും എംഎൽഎയുമായിരുന്ന ഗുരുദാസൻ എടുത്തുപറയത്തക്ക വികസനമൊന്നും മണ്ഡലത്തിൽ നടത്തിയിട്ടില്ല. എംഎൽഎ ആയിരുന്നപ്പോഴാണ് ഗുരുദാസൻ കൂടുതൽ വികസനം നടത്തിയത്. യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതികളുൾപ്പെട്ടതായിരുന്നു. ചവറയിൽ ഷിബു ബേബി ജോൺ യാഥാർത്ഥ്യമാക്കിയ സ്കിൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പോലെയോ കുണ്ടറയിൽ എംഎ ബേബി യാഥാർത്ഥ്യമാക്കിയ ടെക്നോ പാർക്ക് പോലെയോ സ്വന്തമായി ഒരു പദ്ധതി യാഥാർത്ഥ്യമാക്കാൻ എംഎൽഎക്ക് കഴിഞ്ഞിട്ടില്ല. കുടിവെള്ളം, മാലിന്യ സംസ്കരണം, നഗരത്തിന്റെ മുഖച്ഛായ മാറ്റൽ എന്നിവയാണ് തന്റെ മനസിലുള്ള വികസന സ്വപനങ്ങളെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.
ശിഷ്യന്മാരുടെ ഇഷ്ടം വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ ശശികുമാർ
കൊല്ലം നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ പ്രൊഫസർ കെ ശശികുമാറിന്റെ കഴിഞ്ഞ ദിവസത്തെ പ്രചരണ പരിപാടികൾ കൊല്ലം ചന്ദനത്തോപ്പ് ജംഗ്ഷൻ, മൂന്നാംകുറ്റി മാർക്കറ്റ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു. റിട്ടയേർഡ് കോളേജ് അദ്ധ്യാപകൻ കൂടിയായ ശശികുമാറിന് വലിയ ബഹുമാനമാണ് വോട്ടർമാർക്കിടയിൽ നിന്നും ലഭിക്കുന്നത്. 2003ലാണ് കൊല്ലം എസ്എൻ കോളേജിൽ നിന്നും ശശികുമാർ പ്രിൻസിപ്പലായിരിക്കെ വിരമിച്ചത്. ചന്ദനത്തോപ്പ് ജംഗ്ഷൻ കേന്ദ്രീകരിച്ച് വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിൽ ഒരു വോട്ടർ ഓടിയെത്തിയ ശേഷം സ്ഥാനാർത്ഥിയുടെ അനുഗ്രഹം വാങ്ങുകയും തുടർന്ന് പണ്ട് താൻ ശശികുമാർ സാറിന്റെ ശിഷ്യനായിരുന്നുവെന്ന് പറയുകയും ചെയ്തു.
ഒരുപാട് ശിഷ്യന്മാരെ പ്രചരണത്തിന് ഇടയ്ക്ക് കാണാറുണ്ടെന്ന് പറഞ്ഞശേഷം അയാളുടെ വിശേഷങ്ങൾ തിരക്കുകയും ഒപ്പം വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. ഒരു അദ്ധ്യാപകൻ എന്ന രീതിയിൽ എല്ലാ ആദരവും ഏറ്റുവാങ്ങിക്കൊണ്ടാണ് ചന്ദനത്തോപ്പിലെ പ്രചരണം അവസാനിപ്പിച്ച ശേഷം മൂന്നാംകുറ്റി മാർക്കറ്റിലേക്ക് പോയത്. മാർക്കറ്റിന് മുന്നിലെത്തിയ സ്ഥാനാർത്ഥിയെ യുവാക്കളുടെ ഒരു വലിയ സംഘം തന്നെയാണ് സ്വീകരിച്ചത്. തുടർന്ന് മുദ്രാവാക്യം വിളികളുമായി മാർക്കറ്റിന് അകത്തേക്ക് പ്രവേശിച്ചു. വലിയ ബഹുമാനവും ആദരവും തന്നെയാണ് മാർക്കറ്റിനുള്ളിലും സ്ഥാനാർത്ഥിക്ക് ലഭിച്ചത്. സ്ഥാനാർത്ഥിയെ കണ്ട് പലരും എണീറ്റുനിന്നാണ് ആദരവ് പ്രകടിപ്പിച്ചത്.
എൻഡിഎ സഖ്യത്തിന്റെ സ്വാധീനത്തെ കുറിച്ച് മാദ്ധ്യമങ്ങളിൽ വരുന്നത് തെറ്റായ റിപ്പോർട്ടുകളാണ്. വെറുമൊരു അക്കൗണ്ട് തുറക്കലല്ല, മറിച്ച് വലിയൊരു ശക്തിയായി മാറുമെന്ന രീതിയിലുള്ള വിലയിരുത്തലുകളാണ് ജനങ്ങളിൽ നിന്നും നേരിട്ട് ലഭിക്കുന്നത്. മാദ്ധ്യമങ്ങളിൽ ഒന്നോ രണ്ടോ സീറ്റ് നേടിയേക്കാം എന്ന വിദൂര സാധ്യത കൽപ്പിച്ചുകൊണ്ട് എൻഡിഎയുടെ ശക്തി കുറച്ചു കാണിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റത്തിന്റെ വക്താക്കൾ ബിജെപി തന്നെ. വിദ്യാഭാസ രംഗത്തുൾപ്പടെ വൻ കുതിച്ച്ചാട്ടമുണ്ടാകാൻ സാധ്യതയുള്ള സംസ്ഥാനത്തെ പിന്നോട്ടടിച്ചതിൽ ഇരു മുന്നണികൾക്കും തുല്യ പങ്കാണുള്ളത്.ഇതിനു ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്