വിരുന്നുകാര് വന്നപ്പോൾ വീട്ടുകാർ പുറത്തായി..! ജനാധിപത്യ കേരളാ കോൺഗ്രസ് എത്തിയപ്പോൾ പെരുവഴിയിലായി സ്കറിയ തോമസ് പക്ഷവും പി സി ജോർജ്ജും; ബിജെപി തിരുവനന്തപുരം ഒഴിച്ചിട്ടിരിക്കുന്നതിൽ വി സുരേന്ദ്രൻ പിള്ളയും ഒരു കാരണം
തിരുവനന്തപുരം: വിരുന്നുകാര് വന്നപ്പോൾ വീട്ടുകാര്‍ പടിക്കു പുറത്തായ അവസ്ഥയിലാണ് എൽഡിഎഫിനെ ചുറ്റിപ്പറ്റി ഉപജീവനം കഴിച്ച ചെറു കക്ഷികൾ. ഫ്രാൻസിസ് ജോർജ്ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോൺഗ്രസ് എത്തിയത് ഇവർക്ക് വേണ്ടി മറ്റുള്ളവരെ തഴയാൻ തന്നെ ഉറച്ചിരിക്കയാണ് സിപിഐ(എം). ഇതോടെ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ പ്രമുഖർ എങ്ങോട്ട് വേണമെങ്കിലും ചാടാൻ തയ്യാറായി നിൽക്കുകയാണ്. പി സി ജോർജ്ജിന്റെ പൂഞ്ഞാർ സീറ്റ് സ്വപ്നം ഏതാണ്ട് പൂർണ്ണമായും പൊലിഞ്ഞ മട്ടാണ്. അവസാന വട്ട ശ്രമമെന്ന നിലയിൽ പഞ്ചായത്ത് പ്രസിഡന്റുമാരുമായി തിരുവനന്തപുരത്തെത്തി വിലപേശൽ നടത്താൻ ജോർജ്ജ് ശ്രമം നടത്തുന്നുണ്ട്. ഇത് വിജയിക്കാത്ത പക്ഷം ജോർജ്ജ് ഒറ്റയ്ക്ക് സ്ഥാനാർത്ഥിയാകും. ചെറുകക്ഷികളുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മാറാനാണ് ജോർജ്ജിന്റെ ശ്രമം.
ഫ്രാൻസിസ് ജോർജ്ജിന്റെ വരവ് തിരിച്ചടിയായത് സ്കറിയാ തോമസ് വിഭാഗത്തിനാണ്. കഴിഞ്ഞ തവണ സ്കറിയാ തോമസ് വിഭാഗത്തിന് മൂന്നിടത്താണ് സീറ്റ് ലഭിച്ചത്. എന്നാൽ ഇത്തവണ അതും ലഭിക്കാത്ത അവസ്ഥയാണ്. തിരുവനന്തപുരം സീറ്റാണ് ഇതിലൊന്ന്. ഇവിടെ വി സുരേന്ദ്രൻ പിള്ളയ്ക്ക് സീറ്റ് നൽകാനിരുന്നപ്പോഴാണ് ഫ്രാൻസിസ് ജോർജ്ജും കൂട്ടരും എത്തിയത്. ഇതോടെ തിരുവനന്തപുരം സീറ്റിൽ ആന്റണി രാജുവിനെ തന്നെയാണ് പരിഗണിക്കുന്നത്.
കഴിഞ്ഞതവണ സ്കറിയ തോമസും പി.സി. തോമസും ഒരുമിച്ചുനിന്നപ്പോൾ ഇവർക്കു നൽകിയത് മൂന്നു സീറ്റാണ് കടുത്തുരുത്തി, തിരുവനന്തപുരം,കോതമംഗലം. പിന്നീട് സ്കറിയ തോമസും പി.സി. തോമസും തമ്മിലുണ്ടായ പടലപ്പിണക്കത്തെത്തുടർന്ന് പി.സി.തോമസിനെ സിപിഐ(എം). ഇടപെട്ട് സ്കറിയ തോമസിന്റെ പാർട്ടിയിൽനിന്ന് പുറത്താക്കുയായിരുന്നു. ഇതിനുശേഷം സ്കറിയാ തോമസിനെ ഇടതുമുന്നണി ഘടക കക്ഷിയായി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഫ്രാൻസിസ് ജോർജും കൂട്ടരും ഇടതുചേരിയിലെത്തുന്നത്.
ജനാധിപത്യ കേരള കോൺഗ്രസിന് തിരുവനന്തപുരം, ഇടുക്കി, ചങ്ങനാശേരി എന്നീ മൂന്നു സീറ്റുകൾ നൽകാൻ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ തവണ സ്കറിയ തോമസ് പക്ഷത്തെ വി. സുരേന്ദ്രൻ പിള്ള മത്സരിച്ച തിരുവനന്തപുരം സീറ്റാണ് ജനാധിപത്യ കേരള കോൺഗ്രസിന് നൽകുന്നത്. ഇവിടെ ആന്റണി രാജു മത്സരിക്കാൻ തീരുമാനമായാൽ വി സുരേന്ദ്രൻ പിള്ള ബിജെപി പക്ഷത്തേക്കും ചാഞ്ഞേക്കാം. പ്രമുഖ മുന്നണിയിൽ സീറ്റ് ലഭിക്കാതെ വരുന്നവരെ ബിജെപി നോട്ടമിടുന്നുണ്.
നിലവിൽ സുരേഷ് ഗോപിയെയാണ് തിരുവനന്തപുരത്ത് പരിഗണിക്കുന്നത്. എന്നാൽ, അദ്ദേഹം മത്സരിക്കാൻ തയ്യാറാകാതിരിക്കുകയും സുരേന്ദ്രൻ പിള്ള മറുകണ്ടം ചാടുകയും ചെയ്താൽ ഈ സീറ്റിൽ മത്സരിപ്പിക്കാമെന്ന ആലോചനയാണ് ബിജെപിയിൽ. എന്നാൽ, ഈ നീക്കത്തോട് പിള്ള അത്രയ്ക്ക് അനുകൂലമായല്ല നിലകൊള്ളുന്നത്. എന്നാൽ സീറ്റ് നഷ്ടപ്പെട്ട സുരേന്ദ്രൻ പിള്ള മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു സീറ്റിന് പുറമേ കോതമംഗലം, പൂഞ്ഞാർ എന്നീ സീറ്റുകളാണ് ജനാധിപത്യ കേരള കോൺഗ്രസിന്റെ ആവശ്യം. ഇതിൽ കോതമംഗലം കൊടുത്താൽ സീറ്റില്ലാതെ പോകുന്നതും സ്കറിയാ തോമസ് വിഭാഗത്തിനാണ്. ഇവിടെ കഴിഞ്ഞ തവണ മത്സരിച്ചത് പാർട്ടി ചെയർമാൻ സ്കറിയ തോമസാണ്.
പൂഞ്ഞാർ സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിന്റെ പ്രതിനിധിയും കർഷക ഐക്യവേദി നേതാവുമായ പി.സി. ജോസഫിന് നൽകാനാണ് സിപിഐ(എം). തീരുമാനം. ഇതോടെയാണ് ജോർജിന് സീറ്റില്ലാതായത്. ഫലത്തിൽ സ്കറിയ തോമസ് വിഭാഗത്തിന് നിലവിൽ ലഭിച്ചിരിക്കുന്ന സീറ്റ് കടുത്തുരുത്തി മാത്രമാണ്. കാലങ്ങളായി ഇടതുമുന്നണിക്കൊപ്പംനിന്ന തങ്ങളുടെ സീറ്റ് പുതിയ വിഭാഗത്തിന് നൽകാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിൽ സ്കറിയ തോമസ് വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്.
അതേസമയം പൂഞ്ഞാറിൽ ബിഷപ്പുമാരുടെ പിന്തുണയോടെ രൂപീകരിച്ച കർഷകമുന്നണി പ്രതിനിധിയും മുൻ കോൺഗ്രസ് നേതാവുമായ ജോർജ്ജ് ജെ. മാത്യുവാണ് സ്ഥാനാർത്ഥിയാക്കാൻ തന്നെയാണ ്സിപിഐ(എം) നീക്കം. എന്നാൽ, പ്രദേശിക വികാരം ശക്തമായതിനാൽ ഫ്രാൻസിസ് ജോർജ്ജ് വിഭാഗത്തിലെ പി സി ജോസഫിനെയും പരിഗണിക്കുന്നുണ്ട്. ഇടതുമുന്നണിസീറ്റ് നിഷേധിച്ചാലുംപി.സി. ജോർജ്ജ് പൂഞ്ഞാറിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. സംസ്ഥാന നേതൃത്വത്തിൽ ഒരു വിഭാഗം പി.സി.ജോർജ്ജിന് അനുകൂലമായും മറ്റൊരു വിഭാഗം എതിരായും നിൽക്കുന്നതാണ് ജോർജ്ജിന്റെ സാദ്ധ്യതകളിൽ തീരുമാനമാകാത്തത്. ജില്ലയിലെ പ്രമുഖരായ സിപിഐ(എം) നേതാക്കൾ ജോർജ്ജിനെതിരായുള്ള നിലപാട് സ്വീകരിച്ചിരിക്കുന്നതും അനിശ്ചിതത്വം കൂട്ടുകയാണ്.
എന്നാൽ ഭരണം പിടിക്കാൻ ഓരോ സീറ്റും നിർണായകമാണെന്നിരിക്കെ വിജയ സാധ്യത ഏറെയുള്ള പി.സി.ജോർജ്ജ് തന്നെയാണ് ഇടതുമുന്നണിക്ക് ഏറ്റവും അനുയോജ്യമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. യു ഡി എഫിലും സ്ഥാനാർത്ഥിനിർണ്ണയം സംബന്ധിച്ച തർക്കം തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാകോൺഗ്രസ് (എം)ന്റെ ഭാഗമായിട്ടാണ് പി.സി. ജോർജ് മത്സരിച്ചത്. അതുകൊണ്ടുതന്നെ പൂഞ്ഞാർ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് മാണി ഗ്രൂപ്പ് വാദിക്കുന്നു. എന്നാൽ പൂഞ്ഞാറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയെ മത്സരിപ്പിക്കണമെന്നാണ് ഒരുവിഭാഗം കോൺഗ്രസുകാരുടെ വാദവും കൊഴുക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍