മുസ്ലിംലീഗ് വരച്ച വരയിൽ കോൺഗ്രസ്! സമ്മർദ്ദം കടുത്തപ്പോൾ വോട്ടെടുപ്പ് ഒരു മാസം നീട്ടിവച്ചേ മതിയാകൂവെന്ന നിലപാടിൽ സർക്കാർ; കോടതിയിൽ സത്യവാങ്മൂലം നൽകും; തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടുകൾ സംശയകരമെന്ന് മന്ത്രി സഭായോഗവും യുഡിഎഫും; പഞ്ചായത്തുകളിൽ ഭരണ പ്രതിസന്ധിക്ക് സാധ്യത
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മുസ്ലിംലീഗിന്റെ ഭാഗത്തു നിന്നുള്ള കടുത്ത സമ്മർദ്ദങ്ങൾക്ക് വഴങ്ങി സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏറ്റുമുട്ടലിന്റെ വഴിയേ നീങ്ങുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന നിലപാടിലേക്ക് സംസ്ഥാന സർക്കാർ എത്തിച്ചേർന്നിട്ടുണ്ട്. ഇക്കാര്യം ഹൈക്കോടതിയിൽ ഉന്നയിക്കാൻ തീരുമാനിച്ചു. ഒരു മാസത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാണ് സർക്കാറിന്റെ ആവശ്യം. പുതുതായി രൂപം നൽകിയ 28 മുൻസിപ്പാലിറ്റികളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കില്ലെന്ന നിലപാട് ഇലക്ഷൻ കമ്മീഷൻ സ്വീകരിച്ചതോടെയാണ് സർക്കാർ ഇക്കാര്യത്തിൽ പിടിവാശി തുടരാൻ തീരുമാനിച്ചത്. ഒരു മാസത്തേക്ക് തിരഞ്ഞെടുപ്പ് നീട്ടണമെന്ന് കോടതിയിൽ ആവശ്യപ്പെടാനാണ് ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.
മന്ത്രിസഭാ യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നേരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ലീഗ് മന്ത്രിമാരായിരുന്നു കൂടുതൽ വിമർശനം നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടുകൾ സംശയങ്ങൾ ഉണർത്തുന്നതാണെന്നും ഇക്കാര്യത്തിൽ കമ്മിഷൻ അനാവശ്യ പിടിവാശി കാണിക്കുകയാണെന്നും മന്ത്രിമാർ വിമർശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് തീരുമാനിക്കാൻ സർക്കാറും തെരഞ്ഞെടുപ്പ് കമീഷനും നടത്തിയ രണ്ടാംവട്ട ചർച്ചയിലും ധാരണയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനം. പുതിയ 28 മുനിസിപ്പാലിറ്റികളും കണ്ണൂർ കോർപറേഷനും യാഥാർഥ്യമാകണമെന്ന് സർക്കാറും കൃത്യസമയത്തുതന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കമീഷനും നിലപാടെടുക്കുമ്പോൾ വിഷയം വലിയ ഭരണഘടനാ പ്രതിസന്ധിയിലേക്ക് എത്തും.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ആദ്യമാണ് ഇത്തരത്തിലൊരു പ്രതിസന്ധി ഉടലെടുക്കുന്നത്. നവംബർ 1ന് ഇപ്പോഴത്തെ സമിതികൾ അസാധുവാകും. തെരഞ്ഞെടുപ്പ് വൈകിയാൽ ഉദ്യോഗസ്ഥ ഭരണവും അനിവാര്യമാകും. ഇത് ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ. എന്നാൽ മുമ്പത്തെ വാർഡുകൾ ഇടത് സർക്കാർ വിഭജിച്ചവയാണ്. അവിടെ സിപിഎമ്മിന് വ്യക്തമായ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ പുതിയ വാർഡുകൾ വേണം. മുസ്ലിം ലീഗിനാണ് ഇക്കാര്യത്തിൽ പിടിവാശി. പ്രത്യേകിച്ച് മലബാറിലെ വാർഡ് വിഭജനത്തിലൂടെ വ്യക്തമായ രാഷ്ട്രീയ മുൻതൂക്കം നേടാൻ ലീഗിന് കഴിയുമെന്നാണ് വിലയിരുത്തൽ.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിലനിൽക്കുന്ന കേസിൽ സെപ്റ്റംബർ മൂന്നിനാണ് വാദം തുടങ്ങുക. ഈ ഘട്ടത്തിൽ മുനിസിപ്പാലിറ്റികളുടെ കാര്യത്തിൽ കോടതിയുടെ തീർപ്പ് തേടാനാണ് തീരുമാനം. കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ 28 പുതിയ മുനിസിപ്പാലിറ്റികളും കണ്ണൂർ കോർപറേഷനും കോടതി അംഗീകരിച്ചതാണെന്നും അവയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും സർക്കാർ കമീഷനോട് ആവശ്യപ്പെട്ടു. എന്നാൽ, നവംബർ ഒന്നിന് പുതിയ ഭരണസമിതി അധികാരമേൽക്കുംവിധം തെരഞ്ഞെടുപ്പ് ഷെഡ്യൂൾ കമീഷണർ യോഗത്തിൽ വിശദീകരിച്ചു. സെപ്റ്റംബർ 16ന് വിജ്ഞാപനം പുറപ്പെടുവിച്ച് ഒക്ടോബർ 27ന് നടപടികൾ പൂർത്തിയാക്കും വിധമായിരുന്നു ഇത്.
എന്നാൽ, മുനിസിപ്പാലിറ്റികളുടെ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ചക്ക് തയാറായില്ല. രണ്ട് മണിക്കൂറോളം നീണ്ട ചർച്ചയിൽ കമീഷനും മന്ത്രിമാരും തമ്മിൽ ഇക്കാര്യത്തിൽ രൂക്ഷമായ തർക്കം നടന്നു. തെരഞ്ഞെടുപ്പ് നടത്താതെ പോകുന്ന കമീഷണറാകുമെന്ന അഭിപ്രായം വന്നപ്പോൾ താനതിനെ ഭയക്കുന്നില്ലെന്ന് കമീഷണർ മറുപടി നൽകി. ഇരുപക്ഷവും നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ബ്ളോക് വിഭജനം വേണ്ടിവരുന്നതിനാൽ അതിന് സമയം നൽകണമെന്ന് കോടതിയോട് ആവശ്യപ്പെടാൻ സർക്കാർ കമീഷനോട് നിർദേശിച്ചു. ഇതിന് തയാറാകാതിരുന്ന കമീഷൻ സർക്കാർ തന്നെ കോടതിയെ സമീപിക്കണമെന്ന നിലപാടെടുത്തു. സർക്കാർ നിലപാടിനെ കോടതിയിൽ എതിർക്കില്ലെന്ന് കമീഷൻ അറിയിച്ചു. എന്നാൽ, മൂന്നാം തീയതിക്കുശേഷം കാത്തിരിക്കില്ലെന്ന് കമീഷൻ മുന്നറിയിപ്പ് നൽകി.
പുതിയ നഗരസഭകൾ വന്നാൽ തെരഞ്ഞെടുപ്പ് വൈകാൻ കാരണമാകുമെന്നാണ് കമീഷൻ നിലപാട്. ഇത് ചെയ്താൽ ബ്ളോക് പഞ്ചായത്ത് പുനഃസംഘടനയും വാർഡ് പുനർവിഭജനവും വേണം. അതിനുശേഷമേ ജില്ലാ പഞ്ചായത്ത് വാർഡ് വിഭജനം നടക്കൂ. ഏറെ നടപടികൾ ഇതിന് വേണ്ടിവരുമെന്ന നിലപാട് കമീഷൻ കൈക്കൊണ്ടു. പുതിയ മുനിസിപ്പാലിറ്റികളും കണ്ണൂർ കോർപറേഷനും റദ്ദാക്കി പുതിയ വിജ്ഞാപനം ഇറക്കാനാകുമെന്നും ഇതിന് അധികാരമുണ്ടെന്നും കമീഷൻ ചൂണ്ടിക്കാട്ടി. പുതിയ നഗരസഭകൾ ഇനി പഞ്ചായത്തുകളാക്കാൻ കഴിയില്ലെന്ന നിലപാടായിരുന്നു സർക്കാറിന്. പുതിയ നഗരസഭകൾ ഇല്ലാതായാൽ കേന്ദ്ര ഫണ്ടിൽ നഷ്ടംവരുമെന്ന് ഗവൺമെന്റ് സെക്രട്ടറിമാർ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച വാർത്താ സമ്മേളനം റദ്ദാക്കി
അതിനിടെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മന്ത്രിമാർ നടത്തിയ വിമർശനത്തിന് മറുപടി പറയുന്നതിന് വേണ്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച വാർത്താ സമ്മേളനം റദ്ദാക്കി. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്കായിരുന്നു കമ്മിഷൻ വാർത്താ സമ്മേളനം വിളിച്ചിരുന്നത്. എന്നാൽ, പന്ത്രണ്ട് മണിയോടെ വാർത്താ സമ്മേളനം റദ്ദാക്കിയതായി കമ്മിഷൻ അറിയിക്കുകയായിരുന്നു. വാർത്താ സമ്മേളനം നടത്തുന്നത് ഉചിതമല്ലെന്ന നിയമോപദേശത്തെ തുടർന്നാണ് കമ്മിഷൻ പിന്മാറിയതെന്നാണ് സൂചന. വാർഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ സെപ്റ്റംബർ മൂന്നിന് കോടതി വിധി പറയുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് വാർത്താ സമ്മേളനം നടത്തുന്നത് ഉചിതമല്ലെന്ന് കമ്മിഷന് നിർദ്ദേശം ലഭിച്ചത്.
കമ്മിഷനെ ശാസിച്ച കുഞ്ഞാലിക്കുട്ടിയുടെ നടപടി ധിക്കാരപരം: വി എസ്
സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവർത്തിക്കുന്ന ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനെ ശാസിച്ച മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നടപടി ധിക്കാരപരമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ അഭിപ്രിയാപ്പെട്ടു. രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനു വേണ്ടി ഭരണഘടനാ സ്ഥാപനങ്ങളെയും ജുഡീഷ്യറിയെയുമെല്ലാം ഭീഷണിപ്പെടുത്തി സ്വന്തം വരുതിയിലാക്കാനുള്ള ഉമ്മൻ ചാണ്ടി സർക്കാരിന്റെയും യു.ഡി.എഫ് നേതാക്കളുടെയും ശ്രമങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ മുഖ്യമന്ത്രിയുടെ ചേംബറിൽ വിളിച്ചുവരുത്തി കുഞ്ഞാലിക്കുട്ടി അദ്ദേഹത്തെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ജനാധിപത്യത്തിന് വിരുദ്ധമാണ്. കമ്മീഷനെ ശാസിക്കാനും കമ്മീഷന് നിർദേശങ്ങൾ നൽകാനും മുഖ്യമന്ത്രിക്കോ സർക്കാരിനോ നിയമപരമായി ഒരധികാരവുമില്ല. അതുപോലെ മന്ത്രി കെ.സി.ജോസഫും കമ്മീഷനെ വിമർശിച്ചു. 30 വർഷം മുമ്പുള്ള കമ്മീഷണറുടെ രാഷ്ട്രീയ ചായ്വിനെപറ്റി ഗവേഷണം നടത്തുകയാണ്. നേരത്തെ, പാമോലിൻകേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിധി പറഞ്ഞതിന്റെ പേരിൽ വിജിലൻസ് ജഡ്ജിയെ പാക്കിസ്ഥാൻകാരനെന്ന് ആക്ഷേപിച്ച് ഓടിച്ചുവെന്നും വി എസ് പറഞ്ഞു.
സംസ്ഥാനത്ത് മിനി അടിയന്തരാവസ്ഥയെന്ന് കോടിയേരി
തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏറ്റുമുട്ടൽ തുടരുന്ന സംസ്ഥാന സർക്കാർ നടപടിയെ വിമർശിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. സംസ്ഥാനത്ത് മിനി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണറെ ഭീഷണിപ്പെടുത്തി തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദഹം പറഞ്ഞു.
അടിയന്തരാവസ്ഥ കാലത്തേതിന് സമാനമായ നിലപാടാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ സർക്കാർ സ്വീകരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കി തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയം കളിക്കുന്നു: യുഡിഎഫ്
അതിനിടെ തദ്ദേശ കോവളത്ത് ചേർന്ന യുഡിഎഫ് യോഗത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി രാഷ്ട്രീയം കളിക്കുകയാണെന്ന് യുഡിഎഫ് യോഗത്തിൽ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയം കളിക്കുകയാണെന്ന് യു.ഡി.എഫ് യോഗത്തിൽ വിമർശനം. കോവളത്ത് ചേർന്ന യു.ഡി.എഫ് യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് പല നേതാക്കളും അഭിപ്രായപ്പെട്ടു. എന്നാൽ കമ്മീഷനുമായി ഏറ്റുമുട്ടൽ വേണ്ടെന്നും രാഷ്ട്രീയമായി തന്നെ നേരിടുകയാണ് വേണ്ടതെന്നുമാണ് യോഗത്തിലുയർന്ന പൊതുനിലപാട്.
വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് തങ്ങളുടെ അതൃപ്തി യോഗത്തിൽ അറിയിച്ചു. തുടർന്ന് ലീഗുമായി ഉഭയകക്ഷി ചർച്ചനടത്താനും തീരുമാനമായി. യു.ഡി.എഫിലെ ഘടകകക്ഷികളുമായുള്ള തർക്കങ്ങൾ എത്രയും വേഗം പരിഹരിക്കാനും ചർച്ചകളുണ്ടാകും. യു.ഡി.എഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് നേരിടാൻ സജ്ജമായിക്കഴിഞ്ഞുവെന്ന് തങ്കച്ചൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഘടകകക്ഷകളുമായുള്ള സീറ്റ് ചർച്ച ആദ്യം നടത്തും. അത് കഴിഞ്ഞ ശേഷമായിരിക്കും കോൺഗ്രസിലെ ചർച്ചകളെന്നും തങ്കച്ചൻ പറഞ്ഞു.
Stories you may Like
- ബഹുസ്വരം അപസ്വരമല്ല: അലക്സിയോസ് മാർ യൗസേബിയസ്
- തെരഞ്ഞെടുപ്പ് വേളയിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നു
- പി വി അൻവറിന്റെ അനധികൃത ഭൂമി ഉടൻ തിരിച്ചു പിടിക്കണം
- കർണാടകത്തിൽ കോൺഗ്രസിനെ വീണ്ടും ബേജാറിലാക്കാൻ പുതിയ തന്ത്രവുമായി ബിജെപി
- കോടികൾ തുലച്ചിട്ടും ആവിയാവുന്ന രാഷ്ട്രീയക്കേസുകളുടെ കഥ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്