ഭാര്യയുടെ സ്വത്ത് വെളിപ്പെടുത്താത്ത കുഞ്ഞാപ്പയെ പിണക്കാൻ ആർക്കും വയ്യ! നാമനിർദ്ദേശ പത്രികയിൽ വന്ന പിശകിൽ സിപിഎമ്മിന് പരാതിയില്ല; കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ കോടതിയിൽ പോകുമെന്ന് പറഞ്ഞ ബിജെപിക്കാരെ കാണാനുമില്ല; മലപ്പുറം തെരഞ്ഞെടുപ്പിലെ അപൂർവ്വ സൗഹൃദ വിവാദം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: മലപ്പുറം ഉപതെഞ്ഞെടുപ്പിൽ ഈസി വാക്കോവറായ പികെ കുഞ്ഞാലിക്കുട്ടിയുടെ മത്സരത്തിൽ പത്രികാ വിവാദം ഏറെ തിളക്കം കെടുത്തിയെങ്കിലും എതിർപാർട്ടികളെല്ലാം മൗനത്തിലായതോടെ വലിയ ദുരന്തം ഒഴിവായ ആശ്വാസത്തിലാണ് കുഞ്ഞാലിക്കുട്ടിയും യുഡിഎഫ് ക്യാമ്പും.
കേരള രാഷ്ട്രീയത്തിൽ ദീർഘകാലത്തെ പരിചയ സമ്പത്തുള്ള കുഞ്ഞാലിക്കുട്ടിയെ പിടിച്ചുലക്കുന്നതായിരുന്നു യഥാർത്ഥത്തിൽ നാമനിർദ്ദേശ പത്രികയിൽ വന്ന പിശക്. കോടതിയെ സമീപിക്കുന്നതു മൂലം തെരഞ്ഞെടുപ്പ് വിജയം റദ്ദാകാൻ വരെ സാധ്യതയുണ്ടായിരുന്ന സാഹചര്യമായിരുന്നു ഇത്. എന്നാൽ എതിർ പാർ്ട്ടികൾക്കാർക്കും കുഞ്ഞാപ്പയെ പിണക്കാൻ വയ്യ!. നേരത്തെ ബിജെപി കോടതിയെ സമീപിക്കുമെന്ന് പരസ്യമായി പറഞ്ഞിരുന്നെങ്കിലും എല്ലാം ആവിയായ മട്ടാണിപ്പോയുള്ളത്. നിയമനടപടി സ്വീകരിച്ചാൽ യഥാർത്ഥ ഗുണം ലഭിക്കുക സിപിഎമ്മിനാണെന്നിരിക്കെ ഇവരുടെ വായ നേരത്തേ മൂടപ്പെട്ട അവസ്ഥയിലായിരുന്നു. പത്രികക്കെതിരെ ഉയരാനിരിക്കുന്ന ശബ്ദങ്ങളെല്ലാം തുടക്കത്തിലേ അമർന്നതോടെ ഇതിന്റെ ആശ്വാസവും യു.ഡി.എഫ് സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടിയിൽ പ്രകടവുമായിരുന്നു.
ആശ്രിത സ്വത്തിന്റെ വിവരം ഉൾപ്പെടുത്താതിരുന്നത് ഇത്ര പുലിവാല് പിടിക്കുമെന്നത് കുഞ്ഞാലിക്കുട്ടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സ്ഥാനാർത്ഥിത്വം വരെ റദ്ദാവുന്ന ഗുരുതരമായ തെറ്റുപറ്റിയെന്ന് മനസിലായതോടെ പിന്നീടുള്ള ദിവസങ്ങളിൽ നടന്നത് ഏറെ നാടകീയ സംഭവങ്ങളായിരുന്നു. മലപ്പുറം ഉപ തെരഞ്ഞെടുപ്പിൽ ആദ്യം പത്രിക സമർപ്പിച്ച സ്ഥാനാർത്ഥിയാണ് പികെ കുഞ്ഞാലിക്കുട്ടി. പത്രികാ സമർപ്പണന്റെ അവസാന സമയവും കഴിഞ്ഞതോടെ മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥിയായ എകെ ഷാജിയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ പരാതിയുമായി രംഗത്തു വന്നത്.
നാമനിർദ്ദേശപത്രിക സമർപ്പിച്ചപ്പോൾ ഭാര്യയുടെ പേരിലുള്ള ഭൂമിയിലെ സ്വത്തുവിവരം ചേർത്തില്ലെന്നും രണ്ടുകോടി രൂപയുടെ നിർമ്മാണം മറച്ചുവെച്ചുവെന്നും കാണിച്ചായിരുന്നു ഷാജി വരണാധികാരിക്ക് പരാതി നൽകിയത്. പരാതി ലഭിച്ചാൽ ഇരു കൂട്ടർക്കും ഹാജരാകുന്നതിന് നോട്ടീസ് അയക്കണമെന്നിരിക്കെ ഇതു ചെയ്യാതെ പകരം പരാതിയുടെ വിവരം കുഞ്ഞാലിക്കുട്ടിയെ ഉദ്യോഗസ്ഥർ തന്നെ വിളിച്ചറിയിച്ചു. വിഷയം ഗൗരവമാണെന്ന് മനസിലാക്കിയ കുഞ്ഞാലിക്കുട്ടി സൂക്ഷ്മ പരിശോധനാ ദിവസത്തിനു മുമ്പു തന്നെ പ്രശ്നം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
സിപിഎമ്മിലെ ഉന്നത നേതാക്കളുമായി തിരക്കിട്ട ചർച്ചകൾ നടത്തി. തുടർന്ന് സർക്കാർ തലത്തിൽ നിന്നും ഉദ്യോഗസ്ഥരിൽ സമ്മർദം ഏറി. മാത്രമല്ല, സൂക്ഷ്മ പരിശോധനാ ദിവസം സി.പി.എം എതിർപ്പ് പ്രകടിപ്പിച്ചതുമില്ല. വിഷയം ഗൗരവമാണെന്നതിനാൽ സൂക്ഷ്മ പരിശോധനാ വേളയിൽ കുഞ്ഞാലിക്കുട്ടി വക്കീൽ മുഖാന്തിരമാണ് എത്തിയിരുന്നത്. അതൊരു ചെറിയ നോട്ടപ്പിശകാണെന്നു സൂക്ഷ്മപരിശോധനാ വേളയിൽ കുഞ്ഞാലിക്കുട്ടി സമ്മതിക്കുകയും ചെയ്്തിരുന്നു.
അതിനാൽ നാമനിർദ്ദേശപത്രിക തള്ളണമെന്നും ജനപ്രാതിനിധ്യ നിയമം 125 ാം വകുപ്പനുസരിച്ച് ക്രിമിനൽ കേസ് ആണെന്ന് എ കെ ഷാജിയും വാദിച്ചു. എന്നാൽ തങ്ങൾക്ക് എതിർപ്പില്ലെന്നാണ് വരണാധികാരിക്കു മുമ്പാകെ എൽഡിഎഫ് സ്ഥാനാർത്ഥി എം ബി ഫൈസൽ മൊഴി നൽകിയത്. എം ബി ഫൈസൽ കോടതിയെ സമീപിച്ചിരുന്നെങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ ഫലം റദ്ദാകുന്നപക്ഷം രണ്ടാം സ്ഥാനക്കാരനായ ഫൈസലിനെ വിജയിയായി പ്രഖ്യാപിക്കുമായിരുന്നു. ഇതാണു നഷ്ടപ്പെട്ടത്. തങ്ങൾക്ക് എതിർപ്പില്ലെന്നു ഫൈസൽ വ്യക്തമാക്കുന്നതിന്റെ വീഡിയോ സ്ക്രീനിങ് തെളിവായി ഉള്ളിടത്തോളം സിപിഐഎമ്മിന് ഇക്കാര്യത്തിൽ ഇനി ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിയാണ്.
സിപിഎമ്മിന്റെ അഡ്ജസ്റ്റ്മെന്റിനു പിന്നിൽ മറ്റെന്തോ വലിയ വാഗ്ദാനം ഉണ്ടെന്നാണ് അറിയുന്നത്. ഇതനുസരിച്ച് സി.പി.എം നേതാക്കൾ പത്രിക വിഷയത്തിൽ ചോദ്യം ചെയ്യുകയോ എതിർപ്പ് പരസ്യമാക്കുകയോ ചെയ്തില്ല. തൊട്ടടുത്ത ദിവസങ്ങളിൽ എല്ലാ പത്രങ്ങളും ഇത് വാർത്തയാക്കിയപ്പോയും ദേശാഭിമാനി ഒരു വരിയെങ്കിലും എഴുതിയതുമില്ല. സിപിഎമ്മിന്റെ മൗനം ചർച്ചയായതോടെ തെരഞ്ഞെടുപ്പിനു ശേഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ എൻ മോഹൻദാസ് പറഞ്ഞു. എന്നാൽ വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തതായും ബിജെപി നേതാക്കൾ പറഞ്ഞു. അടുത്ത ദിവസം കോടതിയെ സമീപിക്കുമെന്ന തീരുമാനത്തിലായിരുന്ന ബിജെപി. എന്നാൽ നിയമോപദേശം തേടാനെന്ന പേരിൽ ഇപ്പോൾ നിയമ നടപടി നീട്ടുന്നതായാണ് അറിയുന്നത്. അതേസമയം കോടതിയെ സമീപിക്കാതിരിക്കാൻ ബിജെപി നേതാക്കൾക്കുമേൽ കടുത്ത സമ്മർദവുമുണ്ട്.
അപേക്ഷയിൽ തെറ്റായ വിവരമോ തെറ്റിദ്ധാരണാജനകമായ വിവരമോ ചെറിയ തെറ്റുകളോ ഉണ്ടായാൽ പത്രിക തള്ളരുതെന്നിരിക്കെ വരണാധികാരിയായ ജില്ലാ കളക്ടർ എതിർപ്പ് അവഗണിച്ച് കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിക്കുകയായിരുന്നു. അതേസമയം ജനപ്രാതിനിധ്യ നിയമത്തിൽ വലിയ മാറ്റങ്ങളുണ്ടായിരിക്കെ സ്ഥാനാർത്ഥിയുടെയും ആശ്രിതരുടെയും സകല സ്വത്തുവിവരങ്ങളും ക്രിമിനൽ കേസ് വിവരങ്ങളും തുടങ്ങി എല്ലാം അറിയാനുള്ള അവകാശം പൗരന്മാർക്കുണ്ടെന്നും ഇതെല്ലാം സത്യവാങ്മൂലത്തോടൊപ്പം സമർപ്പിക്കണമെന്നും സുപ്രീംകോടതി വിധിയുണ്ട്. ഇവിടെയാണു കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടി വരിക. ഏതെങ്കിലും കോളം പൂരിപ്പിക്കാതെ ബാക്കിയിട്ടാൽ, സ്വത്തുവിവരമോ ക്രിമിനൽ കേസോ മനഃപൂർവ്വം മറച്ചുവച്ചാൽ, അത് തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്നും അത്തരം നോമിനേഷനുകൾ സ്വീകരിക്കുന്നതു കടുത്ത നിയമലംഘനമാണെന്നും വിധിന്യായത്തിലുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ വാദങ്ങൾ കോടതിയിൽ പൊളിഞ്ഞാൽ ആറുവർഷത്തേക്ക് അദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻപോലും കഴിയാതെ വരും.
റിട്ടേണിങ് ഓഫീസർമാർക്കുള്ള കൈപ്പുസ്തകത്തിൽ നിന്ന് നോമിനേഷൻ തള്ളാതിരിക്കാൻ മലപ്പുറം ജില്ലാ കളക്ടർ ഉദ്ധരിച്ച നിർദ്ദേശത്തിനു താഴെ പത്താമതായി പറഞ്ഞിരിക്കുന്നത്, അവസരം നൽകിയ ശേഷവും ഏതെങ്കിലും കോളം ഒഴിച്ചിട്ട നോമിനേഷൻ നിശ്ചയമായും തള്ളണം എന്നുതന്നെയാണ്. സ്വത്തു കാണിച്ചപ്പോൾ രണ്ടുകോടി കുറച്ചുകാണിച്ചത് തെറ്റായ വിവരമല്ല. അതേസമയം, പൂരിപ്പിക്കാത്ത ആ കോളമാണ് കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയാവുക. നാല് സെറ്റ് പത്രികയിലും ഈ കോളം പൂരിപ്പിച്ചില്ലെന്നതാണ് നിയമ വിദ്ഗർ ഗൗരവമായി ചൂണ്ടിക്കാട്ടുന്നത്. പത്രികാ വിഷയത്തിൽ ആരെങ്കിലും കോടതിയെ സമീപിക്കുന്നത് തിരിച്ചടിയാകുമെന്നാണ് കുഞ്ഞാലിക്കുട്ടിക്കു ലഭിച്ച നിയമോപദേശവും. ഇതിനാൽ ഏത് വിധേനയും കേസ് കോടതിയിലെത്താതിരിക്കണം.
എതിർ സ്ഥാനാർത്ഥികളിൽ നിന്നുള്ള നിയമ നടപടി ഇല്ലാതാക്കുകയാണ് പ്രഥമ ലക്ഷ്യം. പത്രികയിലെ പിശക് മുസ്ലിംലീഗ് ക്യാമ്പിനെ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ പ്രധാന എതിരാളികളെല്ലാം നിയമ നടപടിയിൽ നിന്നും പിന്മാറിയത് കുഞ്ഞാലിക്കുട്ടിക്ക് താൽക്കാലിക ആശ്വാസം നൽകുന്നു.
Stories you may Like
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- 'ഗവർണറുടെ നടപടി മോശം, സർക്കാർ അതിലും മോശം': കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍